- ആത്മീയതയുടെ ആഴങ്ങളിൽ “സെർവിയം 2026”
- റേഡിയോയ്ക്കും ലൈസൻസ്
- ‘കോസ്റ്റ ബ്രാവ, ലെബനൻ’
- കുടിയേറ്റശ്രമത്തിനിടെ മരണമടഞ്ഞവർക്ക് വേണ്ടി പൂക്കൾ സമർപ്പിച്ച് പാപ്പ
- യേശു ക്രിസ്തുവിന്റെ രൂപം തകർത്തു, വിശ്വാസി സമൂഹം ആശങ്കയിൽ
- ഫാ. ലിൻസൺ ജോൺ മരോട്ടിക്കലിന് ബൈബിൾ വിജ്ഞാനിയത്തിൽ ഡോക്ടറേറ്റ്
- കുടിയൊഴിപ്പിക്കലും കോവില്‍ത്തോട്ടം പാക്കേജും
- പുത്തൻപാന പ്രചാരണത്തിന് ആൻ്റണി പുത്തൂർ ചാത്തിയാത്ത് വഹിച്ച പങ്ക് മഹത്തരം: കർദിനാൾ മാർ ജോർജ് ആലഞ്ചേരി
Author: admin
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിധിന്യായത്തിലെ വിവരങ്ങള്‍ വിധി പ്രസ്താവനത്തിനു മുന്‍പു തന്നെ ചോര്‍ന്നതായി സ്ഥിരീകരണം . വിധിന്യായത്തിലെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ഊമക്കത്ത് വിധി പ്രസ്താവിക്കുന്നതിന് ഒരാഴ്ച മുമ്പ് തന്നെ ലഭിച്ചതായി കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷനാണ് സ്ഥിരീകരിച്ചത് . സെന്‍സിറ്റിവ് ആയ ഈ കേസില്‍ നീതിന്യായ നടപടികളുടെ രഹസ്യ സ്വഭാവം ലംഘിക്കപ്പെട്ടെന്നു സംശയം ഉയര്‍ന്നതോടെ അസോസിയേഷന്‍ കത്ത് ചീഫ് ജസ്റ്റിസിനു കൈമാറിയിട്ടുണ്ട് . ഈ കേസ്സിന്റെ വിധി പ്രസ്താവത്തെ പറ്റി ‘ഒരു പൗരന്‍ ‘എഴുതിയ കത്തില്‍ ഏഴാം പ്രതി ചാര്‍ളി തോമസ്, എട്ടാം പ്രതി ഗോപാലകൃഷ്ണന്‍ എന്ന ദിലീപ്, ഒമ്പതാം പ്രതി സനല്‍കുമാര്‍ എന്നിവരെ ഒഴിവാക്കുമെന്നും, ബാക്കിയുള്ള ആറ് പ്രതികള്‍ക്കെതിരെ മാത്രമേ ശിക്ഷ ഉണ്ടാകുകയുള്ളൂ എന്നും രേഖപ്പെടുത്തിയിരുന്നു .നടിയെ ആക്രമിക്കപ്പെട്ട കേസില്‍ ഡിസംബര്‍ എട്ടിനാണ് വിധി വന്നത്. അതിനുമുന്‍പേയാണ് ഈ കത്ത് .
ന്യൂഡല്‍ഹി: പ്രഥമ സവര്‍ക്കര്‍ പുരസ്‌കാരം കോണ്‍ഗ്രസ് എംപി ശശി തരൂരിന്.എച്ച്ആര്‍ഡിഎസ് ഇന്ത്യയുടെ പുരസ്കാരമാണിത്. ന്യൂഡല്‍ഹി എന്‍ഡിഎംസി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ ശശി തരൂരിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങ് അവാര്‍ഡ് സമ്മാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. തരൂരിനെ കൂടാതെ മറ്റ് അഞ്ച് പേര്‍ കൂടി പുരസ്‌കാര ജേതാക്കളാണ്. പൊതുസേവനം, സാമൂഹിക രാഷ്ട്രീയ രംഗത്ത് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ പ്രഗത്ഭ വ്യക്തികള്‍ക്കാണ് പുരസ്‌കാരം. ദേശീയ ആഗോള തലങ്ങളിലെ ഇടപെടലുകളാണ് തരൂരിനെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതെന്ന് എച്ച്ആര്‍ഡിഎസ് അറിയിച്ചു. ഈ അവാര്‍ഡിനെ കുറിച്ച് തനിക്ക് ഒരുവിവരവും ഇല്ലെന്നും താന്‍ സ്വീകരിച്ചിട്ടില്ലെന്നും ശശി തരൂര്‍ പറഞ്ഞു.
ചേരാനല്ലൂര്‍: തുണ്ടത്തില്‍ ജോര്‍ജിന്റെ മകന്‍ ആന്റണി (68) അന്തരിച്ചു. മൃതദേഹം വ്യാഴാഴ്ച വൈകുന്നേരം വസതിയില്‍ കൊണ്ടുവരും. സംസ്‌കാരം വെള്ളിയാഴ്ച 10.30ന് സെന്റ് ജെയിംസ് പള്ളിയില്‍. ഭാര്യ: ഉണിച്ചിറ തൊട്ടിയില്‍ മേരി (ജാന്‍സി). മക്കള്‍: മെര്‍ലിന്‍ (യുകെ), അലീന. മരുമക്കള്‍: നിവിന്‍ ജെയിംസ്, ജെഫ്രി ഫ്രാന്‍സിസ്. ജീവനാദം ചീഫ് എഡിറ്റർ ജെക്കോബി സഹോദരനാണ്.
ഫോർട്ട്കൊച്ചി. കൊച്ചി രൂപതയുടെ വികാരി ജനറലായി ഡോ. ജോസി കണ്ടനാട്ടുതറയെ പുതിയ മെത്രാൻ ആൻറണി കാട്ടിപ്പറമ്പിൽ നിയമിച്ചു. മുണ്ടംവേലി സെൻ്റ് ലൂയിസ് പള്ളിയിൽ വികാരിയായി സേവനമനുഷ്ഠിച്ചു വരികയാണ് ഈ നിയമനം അദ്ദേഹത്തിന് ലഭിക്കുന്നത്. 70 വയസുകാരനായ അദ്ദേഹം കൊച്ചി രൂപതയിലെ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വൈദികനാണ്. അരൂർ സെൻ്റ് അഗസ്റ്റിൻസ് ഇടവകാംഗമായ ഫാ. ജോസി കണ്ടനാട്ടുതറ 1999-ൽ അന്നത്തെ മെത്രനായിരുന്ന ജോസഫ് കുരീത്തറയുടെ നിര്യാണത്തെ തുടർന്ന് കൊച്ചി രൂപതയുടെ അഡ്മിനിസ്ട്രേറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. റോമിലെ, ഉർബനിയാന യൂണിവേഴ്സിറ്റിയിൽ നിന്ന് കാനോനിക നിയമത്തിൽ ഡോക്ട്രേറ്റ് ബിരുദമുള്ള അദ്ദേഹം കൊച്ചി രൂപതയിലെ പ്രോ ചാൻസിലർ, ചാൻസിലർ, ജൂഡീഷ്യൽ വികാർ, രൂപതാ ഉപദേശക സമിതിയംഗം, ഏജ്യുക്കേഷൻ ഏജൻസി ജനറൽ മാനേജർ തുടങ്ങിയ തസ്തികകളിൽ നിസ്തുല സേവനം കാഴ്ച്ച വെച്ചിട്ടുണ്ട്.ഫോർട്ടു കൊച്ചി സാന്തക്രൂസ്സ് കത്തീഡ്രൽ ബസിലിക്ക, കണ്ണമാലി സെൻറ് ആൻറണീസ്, എരമല്ലൂർ സെൻറ് ഫ്രാൻസിസ് സേവ്യർ, പൂങ്കാവ് ഇമാക്കുലേറ്റ് കൺസംപ്ഷൻ, എന്നീ ഇടവകകളിൽ വികാരിയായി സേവനം ചെയ്ത…
അമലോൽഭവ തിരുനാളിൽ പരിശുദ്ധ അമ്മയെ കുറിച്ചു മാധ്യമങ്ങൾക്ക് നൽകിയ പ്രസിഡൻഷ്യൽ അഡ്രസ്സിൽ ദൈവ ഹിതത്തിന് സമ്മതം മൂളിയ മാതാവ് ചരിത്ര ഗതിയെ തന്നെ മാറ്റി മറിച്ചു എന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രമ്പ് പറഞ്ഞു. ട്രമ്പിന്റ പ്രസംഗത്തിന്റെ ചുരുക്കം ചുവടെ.
കെസിബിസിയുടെ ശൈത്യകാലസമ്മേളനം 2025 ഡിസംബര്‍ 11, 12 തീയതികളില്‍ പാലാരിവട്ടം പിഒസിയില്‍ നടക്കും. 9-ാം തീയതി മുതല്‍ നടക്കേണ്ടിയിരുന്ന സമ്മേളനം ത്രിതല പഞ്ചായത്തു തിരഞ്ഞെടുപ്പു പ്രമാണിച്ച് ചുരുക്കുകയായിരുന്നു. 2026-28 കാലഘട്ടത്തിലേക്കുള്ള കെസിബിസി ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഇത്തവണ നടക്കും.
ഡിസംബർ മാസം ഏഴാം തീയതി, ഞായറാഴ്ച്ച, വൈകുന്നേരം, വത്തിക്കാൻ ബസിലിക്കയുടെ ചത്വരത്തിലെ സ്തൂപങ്ങൾക്കിടയിൽ തയ്യാറാക്കിയ പ്രത്യേക ഇരിപ്പിടങ്ങളിൽ, ക്രിസ്തുമസിനോടനുബന്ധിച്ച്, തെരുവിൽ കഴിയുന്ന പാവങ്ങൾക്ക് അത്താഴവിരുന്നു നൽകി. പാവപ്പെട്ടവരോടും, സമൂഹത്തിൽ അധഃസ്ഥിതരായവരോടും എപ്പോഴും സാമീപ്യം കാണിച്ചിട്ടുള്ള കത്തോലിക്കാ സഭയുടെ മാതൃക എടുത്തു കാണിച്ചുകൊണ്ടാണ് ഇത്തരം ഒരു വിരുന്ന് ഒരുക്കിയത്.
ഒൻപതാം പീയൂസ് പാപ്പായുടെ ഇനെഫാബിലിസ് ദേവൂസ് പ്രമാണത്തിലെ വാക്കുകൾ ഓർമ്മപെടുത്തിക്കൊണ്ടാണ്, പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവതിരുനാൾ ആഘോഷിക്കുന്ന ഡിസംബർ മാസം എട്ടാം തീയതി, വത്തിക്കാൻ ചത്വരത്തിൽ, നടത്തിയ മധ്യാഹ്നപ്രാർത്ഥനാ വേളയിൽ ലിയോ പതിനാലാമൻ പാപ്പാ സന്ദേശം നൽകിയത്
പുനലൂർ സെൻറ് മേരീസ് കത്തീഡ്രൽ ഇടവകാംഗമായ ശ്രീ ടോം ജേക്കബ് അർഹനായി. ടി വി. സിനിമ മേഖലകളിൽ സജീവ സാന്നിധ്യമായി 40 വർഷത്തോളം തുടരുന്ന കലാജീവിതം .
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള കോടതി വിധി തള്ളിക്കളയുന്നുവെന്ന് സാറാ ജോസഫ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.കോടതി വിധി വന്നതിനു പിന്നാലെയാണ് വിമര്‍ശനവുമായി എഴുത്തുകാരിയുടെ പോസ്റ്റ് .ഫെയ്‌സ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം ഇതിലപ്പുറം എന്ത് പ്രതീക്ഷിക്കാന്‍. വര്‍ഷങ്ങളോളം വലിച്ചു നീട്ടിയത് പിന്നെന്തിനാണെന്നാണ് വിചാരം. തകര്‍ന്നു വീഴുന്നതിനുപകരം നിവര്‍ന്നുനിന്ന് വിളിച്ചുപറഞ്ഞ് ആ പെണ്‍കുട്ടി അവന്റെ മോന്തയ്ക്ക് ചവിട്ടിയ നിമിഷമുണ്ടല്ലോ, ഹെലോ… ആ നിമിഷം ജയിച്ചതാണവള്‍. പിന്നീടൊരിക്കലും മങ്ങിയിട്ടില്ല അവളുടെ മുഖം. സത്യത്തിന്റെ ജ്വലനമാണത്. ഇരുണ്ടും ഇളിഞ്ഞും ഇക്കണ്ടകാലം നമുക്കിടയില്‍ നടന്നവന്റെ മുഖം ഹണി വര്‍ഗീസിന്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ല. അവള്‍ക്കൊപ്പം. കോടതിവിധി തള്ളിക്കളയുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
