Author: admin

നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റിയും ക്വസ്റ്റ് അലയൻസും സംയുക്തമായി 18 മുതൽ 35 വയസ് വരെ പ്രായം ഉള്ള യുവജനങ്ങൾക്ക് വേണ്ടി ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ സംഘടിപ്പിച്ചിരിക്കുന്ന തൊഴിൽ വൈദഗ്ദ്ധ്യ പരിശീലന കോഴ്സിൻ്റെ മൂന്നാമത്തെ ബാച്ച് ആരംഭിച്ചു. കമ്മീഷൻ സെക്രട്ടറി ഫാ. ഡെന്നിസ് മണ്ണൂർ അദ്ധ്യക്ഷത വഹിച്ച യോഗം നിഡ്സ് ഡയറക്ടർ ഫാ. ക്രിസ്റ്റഫർ യശയ്യ ഉദ്ഘാടനം ചെയ്തു. കമ്മീഷൻ സെക്രട്ടറി ഫാ. ലോറൻസ്, പ്രോജക്ട് ഓഫീസർ മൈക്കിൾ, നിഡ്സ് അസി. പ്രോജക്ട് ഓഫീസർ ബിജു ആൻ്റണി, പ്ലെയിസ്മെൻ്റ് ഓഫീസർ ജെറിൻ, ടീച്ചർ അഞ്ചന എന്നിവർ സംസാരിച്ചു. പ്രോഗ്രാം കോ- ഓഡിനേറ്റർ ശശികുമാർ, CBR കോ-ഓഡിനേറ്റർ ജയരാജ്, ടീച്ചർ സോന, മൊബിലൈസിംഗ് ഓഫീസർ കവിത എന്നിവർ നേതൃത്വം നൽകി.

Read More

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് .രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യ ഫല സൂചനകള്‍ രാവിലെ 8.30 ഓടെ ലഭ്യമാകും. ഉച്ചയോടെ പൂർണമായ ഫലം അറിയാനാകും. സംസ്ഥാനത്തെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ .ഗ്രാമ പ്ഞ്ചായത്ത്, നഗരസഭ, കോർപറേഷൻ വാർഡുകളിലെ ഫലങ്ങളാണ് ആദ്യം പുറത്തുവരുന്നത്. നഗരസഭ, കോർപറേഷൻ വാർഡുകളിലാണ് കൂടുതൽ തപാൽ വോട്ടുകൾ ഉള്ളതെന്ന് അധികൃതർ പറഞ്ഞു . ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ വോട്ടെണ്ണൽ വൈകിട്ടോടെ പൂർത്തിയാകുമെന്നാണു കരുതുന്നത്.

Read More

കോഴിക്കോട് രൂപതാ മെത്രാപ്പോലീത്തയും കേരള റീജിണല്‍ ലത്തീന്‍ കത്തോലിക്കാസഭയുടെ പ്രസിഡന്റുമായ ആര്‍ച്ചുബിഷപ് വര്‍ഗീസ് ചക്കാലക്കല്‍ പിതാവിനെ കെസിബിസി പ്രസിഡന്റായും പത്തനംതിട്ട മലങ്കര രൂപത മെത്രാനായ ബിഷപ്പ് സാമുവേല്‍ മാര്‍ ഐറേനിയോസിനെ വൈസ്പ്രസിഡന്റായും, ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്പ് തോമസ് തറയിലിനെ സെക്രട്ടറി ജനറലായും കെസിബിസി സമ്മേളനം തിരഞ്ഞെടുത്തു.

Read More

യൂറോപ്യൻ യൂണിയന്റെ ബിഷപ്പ് കോൺഫറൻസുകളുടെ കമ്മീഷൻ (COMECE), എല്ലാ അംഗരാജ്യങ്ങളും മറ്റൊരു രാജ്യത്ത് നിയമപരമായി നടത്തുന്ന “സ്വവർഗ വിവാഹങ്ങൾ” അംഗീകരിക്കാൻ ബാധ്യസ്ഥരാണെന്ന യൂറോപ്യൻ യൂണിയൻ കോടതി വിധിയിൽ ആശങ്ക പ്രകടിപ്പിച്ചു. വിധി ഒരു രാജ്യത്തിന്റെ സ്വന്തം നിയമവ്യവസ്ഥയ്ക്ക് കീഴിൽ സാധുതയുള്ളതല്ലെങ്കിൽപ്പോലും സ്വവർഗ്ഗ ബന്ധങ്ങളുടെ അംഗീകാരം നിർബന്ധമായതിനാൽ, ഈ വിധി ഓരോ രാജ്യത്തിന്റെയും നിയമപരമായ പരമാധികാരത്തെ സ്വാധീനിച്ചേക്കാമെന്ന് യൂറോപ്യൻ യൂണിയൻ മെത്രാൻ സമിതി പ്രസിഡന്റ് ബിഷപ്പ് മരിയാനോ ക്രോസിയാറ്റ ഡിസംബർ 9ന് പുറത്തിറക്കിയ പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി.

Read More

വിവിധ കൊടുങ്കാറ്റുകളും അവയെത്തുടർന്നുണ്ടായ കനത്ത പേമാരിയും വെള്ളപ്പൊക്കങ്ങളും മൂലം ദുരിതമനുഭവിക്കുന്ന തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾക്ക് തുണയായി ലിയോ പതിനാലാമൻ പാപ്പാ. മൺസൂൺ മഴയ്ക്ക് പുറമെ, ശ്രീലങ്ക, ഇൻഡോനേഷ്യ വിയറ്റ്നാം, തായ്‌ലാൻഡ് തുടങ്ങിയ രാജ്യങ്ങളിലായി ആയിരത്തി എണ്ണൂറോളം ആളുകളുടെ ജീവനെടുക്കുകയും, നിരവധി ആളുകൾക്ക് പരിക്കുകൾക്ക് കാരണമാകുകയും ചെയത പ്രകൃതിക്ഷോഭങ്ങൾക്ക് മുന്നിലാണ് പാപ്പാ ബുദ്ധിമുട്ടനുഭവിക്കുന്ന ഈ പ്രദേശങ്ങളിലെ ജനങ്ങൾക്ക് കൈത്താങ്ങേകിയത്.

Read More

വത്തിക്കാന്‍: എക്യൂമെനിക്കൽ ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നതിനും, സാംസ്‌കാരിക നയതന്ത്രം വളർത്തുന്നതിനും, സമാധാനവും പ്രത്യാശയും പരത്തുന്നതിനും പൊന്തഫിക്കൽ ക്രൈസ്തവ പുരാവസ്തുശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ (Pontifical Institute of Christian Archaeology) പ്രവർത്തനങ്ങൾ ഉപകാരപ്രദമാകുമെന്ന് ലിയോ പതിനാലാമൻ പാപ്പാ. പൊന്തിഫിക്കൽ ക്രൈസ്തവ പുരാവസ്തു ശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ നൂറാം സ്ഥാപനവാർഷികത്തിൽ, പ്രത്യേകമായി തയ്യാറാക്കിയ ഒരു അപ്പസ്തോലിക ലേഖനം പുറത്തുവിട്ടതിന് ശേഷം, ഇൻസ്റ്റിറ്റ്യൂട്ടിലെ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഡിസംബർ 11 വ്യാഴാഴ്ച രാവിലെ വത്തിക്കാനിൽ അനുവദിച്ച കൂടിക്കാഴ്ചയിൽ സംസാരിക്കവെയാണ് ഈയൊരു ശാസ്ത്രമേഖലയുടെ പ്രാധാന്യം പരിശുദ്ധ പിതാവ് എടുത്തുപറഞ്ഞത്. “ക്രൈസ്തവ റോമിന്റെ ആദ്യ പുരാതന സെമിത്തേരികൾ” (I primitivi cemeteri di Roma cristiana) എന്ന മോത്തു പ്രോപ്രിയോ രേഖ വഴി, ക്രൈസ്തവവിശ്വാസവുമായി ബന്ധപ്പെട്ട പുരാവസ്തുശാസ്ത്രപഠനത്തിന്റെ പ്രാധാന്യം പയസ് പതിനൊന്നാമൻ പാപ്പാ എടുത്തുപറഞ്ഞത് അനുസ്മരിച്ച ലിയോ പതിനാലാമൻ പാപ്പാ, പുരാതന ക്രൈസ്തവസ്മാരകങ്ങളെക്കുറിച്ചുള്ള പഠനത്തിൽ എല്ലാ ദേശങ്ങളിലും നിന്നുള്ള വിദ്യാർത്ഥികൾക്ക് പ്രോത്സാഹനം നൽകേണ്ടതിന്റെ ആവശ്യം വ്യക്തമായി മനസ്സിലാക്കിയിരുന്നുവെന്ന് പ്രസ്താവിച്ചു. ക്രൈസ്തവ പുരാവസ്തു ശാസ്ത്രത്തിന്, വചനം…

Read More

ന്യൂഡല്‍ഹി: കെടിയു-ഡിജിറ്റല്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍മാരുടെ നിയമനകാര്യത്തിൽ ത്തില്‍ സുപ്രീം കോടതിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന് കനത്ത തിരിച്ചടി. സ്ഥിരം വിസിമാരുടെ നിയമനം സുപ്രീം കോടതി നേരിട്ട് നടത്തുമെന്ന് വ്യക്തമാക്കി. അടുത്ത ബുധനാഴ്ചയ്ക്കുള്ളില്‍ ഓരോ പേരുകള്‍ വീതം നല്‍കാന്‍ സുപ്രീം കോടതി സുധാന്‍ശു ധൂലിയ കമ്മിറ്റിയോട് പറഞ്ഞു . ഒരു പേരിലേക്ക് എത്താന്‍ സാധ്യമായതെല്ലാം ചെയ്‌തെന്നും എന്നിട്ടും മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ സമവായത്തിലെത്തിയില്ലെന്നും സുപ്രീം കോടതി . ഇതില്‍ കൂടുതല്‍ ഒന്നും ചെയ്യാനില്ലെന്നും സുപ്രീം കോടതി പറഞ്ഞു . അതുകൊണ്ട് തന്നെ ഒരു പേര് മാത്രം സീല്‍ വെച്ച കവറില്‍ നല്‍കാനാണ് സുപ്രീം കോടതി നിര്‍ദേശം .

Read More

പുസ്തകം / ബോബന്‍ വരാപ്പുഴ മരുപ്രദേശത്തെ പുല്‍പ്പുറങ്ങള്‍സമൃദ്ധി ചൊരിഞ്ഞു. (സങ്കീര്‍ത്തനം – 65:12 ) അസ്സീസിയിലെ ഫ്രാന്‍സീസും വരാപ്പുഴയിലെ മദര്‍ ഏലീശ്വയും ഒന്നിനും മുട്ടില്ലാത്ത സമ്പന്നതയുടെ ഗൃഹങ്ങളിലാണ് ജനിച്ചത്. വിശുദ്ധ ദാമിയന്റെ ദേവാലയവും പ്രശസ്തമായ ലാറ്ററാന്‍ കൊട്ടാരവും ഫ്രാന്‍സിസിനെ സംബന്ധിച്ച് തിരുസഭയുടെ ഉദാത്തമായ ബിംബങ്ങളായിരുന്നെങ്കില്‍, കൂനമ്മാവിലെ സെന്റ്. ഫിലോമിനാസ് ദേവാലയം ഏലീശ്വയ്ക്ക് തന്റെ ദൈവവിളിയിലേക്കുള്ള വാതിലായിരുന്നു. തകരുന്ന സഭയെ സൂചിപ്പിക്കുന്ന ലാറ്ററന്‍ കൊട്ടാരത്തെ താന്‍ താങ്ങിപിടിച്ചിരിക്കുകയാണ്… എന്ന സ്വപ്ന ദര്‍ശനം അദ്ദേഹത്തെ പുണ്യവാനും കര്‍മ്മധീരനാക്കിയപ്പോള്‍ ‘നീ പോയി നിന്റെ ഹൃദയാഭിലാഷങ്ങളും പ്രചോദനങ്ങളും കൊച്ചു മൂപ്പച്ചനോട് പറയുക’ എന്നുള്ള ദിവ്യസ്വരം സക്രാരിയില്‍ നിന്ന് ശ്രവിച്ച ഏലീശ്വയെ കേരളത്തിലെ നവോത്ഥാന നായികയായി.’പൊടുന്നനെ സ്‌കാരിയുടെ മൗനം സംഗീതമായി ‘..എന്ന് അഭിലാഷ് എഴുതുമ്പോള്‍ ആ തിരുസ്വരത്തിന്റെ ഇമ്പമാര്‍ന്ന മൗലീകത നമുക്ക് കൂടുതല്‍ അനുഭവവേദ്യമാകും വിളക്കെന്നത് പ്രകാശത്തിന്റെ ആന്തരീകമായൊരു പര്യായമാണ്. അതിനാല്‍ വിളക്ക് തെളിച്ചിട്ട് അതിനെ പാഴ്മുറം കൊണ്ടു മൂടുകയോ കട്ടിലിനടിയില്‍ വയ്ക്കുകയോ ചെയ്തിട്ടും കാര്യമില്ല. കാരണം പരക്കുക…

Read More

ഹിസ്‌റ്റോറിയ / ബോണി തോമസ് കൊച്ചിയുടെ കലാപൈതൃകത്തിന്റെ ഔന്നത്യത്തിന് ഉദാഹരണമാകേണ്ട ഒരു ഗോഥിക് നിര്‍മ്മിതിയാണ് ഫോര്‍ട്ട്കൊച്ചി സാന്തക്രൂസ് സ്‌കൂള്‍ വളപ്പിലെ ഒന്നാം ലോകമഹായുദ്ധ സ്മാരകം. സ്‌കൂളില്‍ അധ്യാപകരായിരുന്ന യൂറോപ്യന്‍ മിഷനറിമാര്‍ യുദ്ധത്തിനെതിരെ ഈ കലാസൃഷ്ടിയിലൂടെ നല്‍കിയ സന്ദേശം ഇത്രയും കാലം നാം അവഗണിച്ചത് കലാചരിത്രത്തോടുള്ള മഹാപരാധം. ഫോര്‍ട്ട്കൊച്ചി സാന്തക്രൂസ് സ്‌കൂള്‍ വളപ്പിലെ ഗോഥിക്ക് കലാശില്‍പം ഇരുപതാം നൂറ്റാണ്ടില്‍ കൊച്ചിയില്‍ സംഭവിച്ച കലാകാരന്‍മാരുടെ സാമൂഹ്യബോധത്തോടെയുള്ള കലാപ്രവര്‍ത്തനത്തിന്റെ ഉദാത്ത മാതൃകയാണ്. സ്‌കൂളിന്റെ രജത ജൂബിലി സ്മാരകമെന്ന നിലയില്‍ നിര്‍മ്മിക്കപ്പെട്ടതാണെങ്കിലും ഒന്നാം ലോകമഹായുദ്ധം മനുഷ്യനിലുണ്ടാക്കിയ ആകുലതകള്‍ കലാശില്‍പത്തില്‍ പ്രതിഫലിക്കുന്നു. അതിനാല്‍ ഇത് ഒന്നാം ലോകമഹായുദ്ധം സ്മരിക്കുന്ന കലാസൃഷ്ടിയായി നിലകൊള്ളുന്നു.1876ല്‍ സ്ഥാപിതമായിരുന്ന ഫോര്‍ട്ട്കൊച്ചിയിലെ സെന്റ് ജോസഫ്സ് സ്‌കൂളിനെ സാന്തക്രൂസ് സ്‌കൂളില്‍ ലയിപ്പിച്ച് 1888ല്‍ സ്ഥാപിച്ച സാന്തക്രൂസ് സ്‌കൂള്‍ കേരളത്തിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളിലൊന്നാണ്. ബോണി തോമസ് ചരിത്രത്തില്‍ 16, 17 നൂറ്റാണ്ടുകളില്‍ നിലനിന്ന പോര്‍ച്ചുഗീസുകാരുടെ സാന്തക്രൂസ് നഗരത്തിന്റെ പേരുമായി സാന്തക്രൂസ് ബസിലിക്കയുടെ തൊട്ടുപിന്നില്‍ നിലകൊള്ളുന്നു സ്‌കൂള്‍. യൂറോപ്പില്‍…

Read More