വത്തിക്കാൻ സിറ്റി: അമേരിക്കയിലെ കത്തോലിക്കാ സഭയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന ഡയറക്ടർ ബോർഡ് അംഗങ്ങളുമായി, ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച്ച നടത്തി.
അപ്പസ്തോലന്മാരുടെയും ആദ്യകാല സഭയുടെയും കാര്യത്തിലെന്നപോലെ, ദരിദ്രരെയും ഏറ്റവും ആവശ്യക്കാരെയും പരിപാലിക്കുന്നതിലൂടെ സുവിശേഷത്തിന്റെ പ്രഘോഷണം വ്യക്തിപരവും, സ്ഥാപനപരവുമായ തലങ്ങളിൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുക സ്വാഭാവികമാണെന്നും, എന്നാൽ നിരുത്സാഹപ്പെടാതെ, ഇത്തരത്തിലുള്ള സേവനം ആധികാരിക ക്രിസ്തീയ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് മറ്റുള്ളവർക്ക് കാട്ടിക്കൊടുക്കണമെന്നു പാപ്പാ പറഞ്ഞു.
ഇന്നത്തെ കാലഘട്ടത്തിൽ, ജീവ കാരുണ്യ പ്രവൃത്തികൾ ചെയ്യുമ്പോൾ പ്രകടമാകുന്ന വിവിധ വെല്ലുവിളികളിൽ നിന്ന്, ഈ സംഘടനകളും മുക്തമല്ലെന്നും, എന്നാൽ അത്തരം പ്രതിബന്ധങ്ങളെ നാം അഭിമുഖീകരിക്കുമ്പോഴാണ്, “ഞാൻ എപ്പോഴും നിങ്ങളോടുകൂടെയുണ്ട്!” എന്ന യേശുവിന്റെ ശബ്ദം കേൾക്കാൻ നാം പഠിക്കേണ്ടതെന്നും പാപ്പാ പറഞ്ഞു.
“നമ്മുടെ അയൽക്കാരനോടുള്ള സ്നേഹം ദൈവത്തോടുള്ള നമ്മുടെ സ്നേഹത്തിന്റെ ആധികാരികതയുടെ വ്യക്തമായ തെളിവാണെന്നത്” ശരിയാണെന്നും പാപ്പാ പറഞ്ഞു. അയൽക്കാരനെ ആധികാരികമായി സ് നേഹിക്കുന്നവർ ദൈവവുമായിട്ടാണ് കൂടിക്കാഴ്ച നടത്തുന്നതെന്നും പാപ്പാ അടിവരയിട്ടു. അംഗങ്ങളുടെ ജീവിത സാക്ഷ്യത്തിനും പാപ്പാ നന്ദിയർപ്പിച്ചു. സംഘടനയുടെ ദൗത്യങ്ങൾക്ക് പാപ്പാ ആശംസകളും നേർന്നു.
Trending
- ഇഗ്നേഷ്യസ് ഗൊൺസാൽവസിനും ജോസ് ആന്റണിക്കും പേപ്പൽ ഷെവലിയർ പദവി
- നെയ്യാറ്റിൻകര രൂപതയിൽ റിസോഴ്സ് ടീം അംഗങ്ങൾക്ക് രണ്ടാംഘട്ട പരിശീലനം
- ക്രൈസ്തവ വിശ്വാസത്തിന്റെ പരസ്യപ്രഖ്യാപനത്തിന് വേദിയായി കൊളംബിയൻ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ
- വിവാഹജീവിതത്തിന്റെ പവിത്രതയ്ക്കായി രക്തസാക്ഷിത്വം; ചരിത്രപരമായ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന് ഒരുങ്ങി ജോര്ജിയ
- യുദ്ധം ലോകത്തെ വികൃതമാക്കുന്നു: ഹിരോഷിമ ആണവാക്രമണ വാർഷികദിനത്തിൽ കർദ്ദിനാൾ താഗ്ലെ
- പത്രോസിന്റെ പിൻഗാമി അസ്സീസിയിലെത്തിയതിൽ നന്ദി പറഞ്ഞ് ക്രൈസ്തവയുവത്വം
- മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി സ്വീകരിച്ച നടപടികൾ കൂടുതൽ ഊർജിതമാക്കണം; സുരക്ഷാ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകും : കെഎൽസിഎ
- മത്സ്യത്തൊഴിലാളികളുടെ ജീവന് വിലയില്ലേ?
