വത്തിക്കാൻ: ഗാസയിൽ ഉടൻ യുദ്ധവിരാമം പ്രഖ്യാപിക്കണം എന്ന് ലിയോ പതിനാലാമൻ പാപ്പ ഞായറാഴ്ച വീണ്ടും ആഹ്വാനം ചെയ്തു. അന്താരാഷ്ട്ര നിയമങ്ങളും പൗരന്മാരെ സംരക്ഷിക്കാനുള്ള കടമകളും മാനിക്കണമെന്നും അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. “ഈ യുദ്ധത്തിലെ ക്രൂരതകൾക്ക് ഉടൻ അവസാനമുണ്ടാകണമെന്നും, ഈ സംഘർഷത്തിന് ശാന്തമായ ഒരു പരിഹാരമുണ്ടാകണമെന്നും ഞാൻ വീണ്ടും ആഹ്വാനം ചെയ്യുന്നു ” എന്ന് പാപ്പ പ്രഖ്യാപിക്കുകയായിരുന്നു. ഗാസയിൽ നടക്കുന്ന ഇസ്രായേലിൻ്റെ ആക്രമണം മൂലം നിരവധി പേർ കൊല്ലപ്പെട്ടതിലും നിരവധി പേരുടെ ജീവന് അത് ഭീഷണിയായതിലും പാപ്പ ഗാഢമായ ദുഃഖം അനുഭവിക്കുന്നു എന്നും വെളിപ്പെടുത്തുകയുണ്ടായി. ഞായറാഴ്ചത്തെ പ്രാര്‍ത്ഥനയ്ക്ക് ശേഷമായിരുന്നു ഗാസയിലെ ആക്രമണങ്ങളെ അഭിസംബോധന ചെയ്ത് പാപ്പ സംസാരിക്കുകയുണ്ടായത്.
Trending
- സാഹോദര്യം, യാഥാർഥ്യമാകുന്നത് ബഹുമാനത്തിലും, പങ്കുവയ്ക്കലിലും, അനുകമ്പയിലും : പാപ്പാ
- രാജ്യത്തെ ക്രൈസ്തവ പീഡനങ്ങളിൽ ആശങ്കക അറിയിച്ച് സിബിസിഐ
- “അത് ചെയ്തത് ദൈവമായിരിന്നു”; 4 മണിക്കൂര്‍ കടലില്‍ നീന്തി കുടുംബത്തെ രക്ഷിച്ച ബാലന്റെ വാക്കുകൾ
- കൊളംബിയയിലെ ‘സുനാമി ദിവ്യകാരുണ്യ’ അത്ഭുതത്തിന് 120 വര്‍ഷം
- പരിശുദ്ധ കന്യകമറിയം: വിശ്വസ്തജനത്തിന്റെ മാതാവ്
- വിശുദ്ധ ഫ്രാൻസിസ് അസീസ്സിയുടെപുണ്യം പുൽകാനൊരു വർഷം
- ചരിത്രം കുറിച്ച് 23 ചരിത്രകാരന്മാര്ക്ക് പുരസ്കാരം; ചരിത്രസംരക്ഷണത്തിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ച് കെഎല്‍സിഎച്ച്എ
- ചരിത്രാവബോധത്തിന്റെ പുത്തന്‍ ശീലുകള്‍ പുതിയതലമുറയിലേക്കു പകരണം – ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

