വത്തിക്കാൻ: ഗാസയിൽ ഉടൻ യുദ്ധവിരാമം പ്രഖ്യാപിക്കണം എന്ന് ലിയോ പതിനാലാമൻ പാപ്പ ഞായറാഴ്ച വീണ്ടും ആഹ്വാനം ചെയ്തു. അന്താരാഷ്ട്ര നിയമങ്ങളും പൗരന്മാരെ സംരക്ഷിക്കാനുള്ള കടമകളും മാനിക്കണമെന്നും അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. “ഈ യുദ്ധത്തിലെ ക്രൂരതകൾക്ക് ഉടൻ അവസാനമുണ്ടാകണമെന്നും, ഈ സംഘർഷത്തിന് ശാന്തമായ ഒരു പരിഹാരമുണ്ടാകണമെന്നും ഞാൻ വീണ്ടും ആഹ്വാനം ചെയ്യുന്നു ” എന്ന് പാപ്പ പ്രഖ്യാപിക്കുകയായിരുന്നു. ഗാസയിൽ നടക്കുന്ന ഇസ്രായേലിൻ്റെ ആക്രമണം മൂലം നിരവധി പേർ കൊല്ലപ്പെട്ടതിലും നിരവധി പേരുടെ ജീവന് അത് ഭീഷണിയായതിലും പാപ്പ ഗാഢമായ ദുഃഖം അനുഭവിക്കുന്നു എന്നും വെളിപ്പെടുത്തുകയുണ്ടായി. ഞായറാഴ്ചത്തെ പ്രാര്‍ത്ഥനയ്ക്ക് ശേഷമായിരുന്നു ഗാസയിലെ ആക്രമണങ്ങളെ അഭിസംബോധന ചെയ്ത് പാപ്പ സംസാരിക്കുകയുണ്ടായത്.
Trending
- ലോകത്ത് ഭക്ഷണത്തേക്കാൾ വേഗത്തിൽ ആയുധങ്ങൾ അതിർത്തികൾ കടന്നെത്തുന്നു ; പാപ്പ
- വിശുദ്ധ ജോൺ ഡി ബ്രിട്ടോയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ വാർഷികാഘോഷം നടത്തി
- റബ് ബോനി പഠന ക്ലാസ് ആരംഭിച്ച് പൊൻവിള മീഡിയ മിനിസ്ട്രി
- വചനപ്രഘോഷണം ജീവിതബന്ധിയാകണം – ബിഷപ്പ് ആന്റണി വാലുങ്കൽ
- കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത, ജില്ലാ വികസന മാർഗരേഖ സമർപ്പിച്ചു
- സഭാവിശ്വാസങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് സമൂഹന്മയ്ക്കായി പ്രവർത്തിക്കാൻ ക്രൈസ്തവ യുവജനങ്ങൾക്ക് കഴിയണം : ടി ജെ സനിഷ് കുമാർ ജോസഫ്
- ക്രിസ്ത്യൻ ലീഡർഷിപ്പ് ട്രെയിനിങ് പ്രോഗ്രാം വരാപ്പുഴ അതിരൂപത ചാൻസലർ ഫാ. എബിജിൻ അറക്കൽ ഉദ്ഘാടനം ചെയ്തു.
- കെസിബിസി കമ്മീഷനുകള്‍ക്ക് പുതിയ ഭാരവാഹികള്‍

