വത്തിക്കാൻ: ഗാസയിൽ ഉടൻ യുദ്ധവിരാമം പ്രഖ്യാപിക്കണം എന്ന് ലിയോ പതിനാലാമൻ പാപ്പ ഞായറാഴ്ച വീണ്ടും ആഹ്വാനം ചെയ്തു. അന്താരാഷ്ട്ര നിയമങ്ങളും പൗരന്മാരെ സംരക്ഷിക്കാനുള്ള കടമകളും മാനിക്കണമെന്നും അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. “ഈ യുദ്ധത്തിലെ ക്രൂരതകൾക്ക് ഉടൻ അവസാനമുണ്ടാകണമെന്നും, ഈ സംഘർഷത്തിന് ശാന്തമായ ഒരു പരിഹാരമുണ്ടാകണമെന്നും ഞാൻ വീണ്ടും ആഹ്വാനം ചെയ്യുന്നു ” എന്ന് പാപ്പ പ്രഖ്യാപിക്കുകയായിരുന്നു. ഗാസയിൽ നടക്കുന്ന ഇസ്രായേലിൻ്റെ ആക്രമണം മൂലം നിരവധി പേർ കൊല്ലപ്പെട്ടതിലും നിരവധി പേരുടെ ജീവന് അത് ഭീഷണിയായതിലും പാപ്പ ഗാഢമായ ദുഃഖം അനുഭവിക്കുന്നു എന്നും വെളിപ്പെടുത്തുകയുണ്ടായി. ഞായറാഴ്ചത്തെ പ്രാര്‍ത്ഥനയ്ക്ക് ശേഷമായിരുന്നു ഗാസയിലെ ആക്രമണങ്ങളെ അഭിസംബോധന ചെയ്ത് പാപ്പ സംസാരിക്കുകയുണ്ടായത്.
Trending
- മാതൃദിനത്തിൽ സൈക്ലോ വാക്കത്തോൺ സംഘടിപ്പിക്കാൻ ആസ്റ്റാ
- ഇന്ത്യൻ ട്വന്റി 20 ടീമിൽ വലിയ മാറ്റങ്ങൾക്ക് ബിസിസിഐ
- ”ഹിംസ അവസാന മാര്‍ഗമാകണം” ട്രംപിന്റെ ആണവാരോപണം തള്ളി ലെയോ പാപ്പാ
- ”ഇറാന് ആണവായുധം അനുവദിക്കാനാകില്ല” എന്നതാകണംലെയോ പാപ്പയ്ക്ക് റൂബിയോ നല്‍കേണ്ട സന്ദേശമെന്ന് ട്രംപ്
- കൂടുതല്‍ മതേതരമായ സ്പെയിനിലേക്കുള്ള ലെയോ പാപ്പായുടെ സന്ദര്‍ശനം
- സമാധാനത്തിന്റെ ഒരു വർഷം ; ലിയോ പാപ്പ നിയമിതനായിട്ട് ഒരു വർഷം
- ലെയോ പാപ്പായുടെ പേരില്‍ പുതിയ ശലഭവര്ഗത്തിന്പേര് നല്കി ഗവേഷകര്‍
- ഗൃഹാതുരതയുടെ രാഷ്ട്രീയവിജയം

