മാസ്മരിക സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ ഇന്ന് 58 -ാം പിറന്നാൾ നിറവിൽ .ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരും സിനിമാ ലോകവും അദ്ദേഹത്തിന് ജന്മദിനാശംസകൾ നേരുകയാണ്. മണിരത്നം ചിത്രം റോജയിലൂടെ വന്ന് സംഗീത ലോകത്ത് സ്ഥാനമുറപ്പിച്ച എ ആർ റഹ്മാനു നിലവിൽ പകരക്കാരനില്ല. ദിലീപ് കുമാറിൽ നിന്ന് അല്ലാ രഖാ റഹ്മാനിലേക്കുള്ള യാത്ര ലോകമറിയുന്ന വിസ്മയകഥയായി മാറിയിരിക്കുന്നു ഇന്ന്.സംഗീതജീവിതത്തിൽ കാൽ നൂറ്റാണ്ടും പിന്നിട്ടു നിൽക്കുന്ന റഹ്മാൻ ലോകത്തിനെന്നും വിസ്മയമാണ്. 28 വർഷങ്ങൾക്കു മുൻപ് ‘റോജ’ എന്ന ചിത്രത്തിലൂടെ വന്ന് സംഗീത ലോകത്ത് സ്ഥാനമുറപ്പിച്ച എ.ആർ.റഹ്മാനു പകരമായി മറ്റൊരു പേരില്ല .അദ്ദേഹത്തിന്റെ മാന്ത്രിക വിരലുകളിൽ നിന്ന് പ്രണയം പെയ്തിറങ്ങിയപ്പോൾ ആസ്വാദകന്റെ മനസിലേക്ക് അവ കുടിയേറി. വിരഹഗാനങ്ങൾ കേൾക്കുന്തോറും അത് ആഴത്തിൽ പതിഞ്ഞു തുടങ്ങി. ‘നമ്മൾ എല്ലാവരും വിഷാദം ഉൾപ്പെടെയുള്ള മാനസികാരോഗ്യ പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നവരാണ്. നമ്മൾ എല്ലാവരിലും ഒരു ശൂന്യത ബാക്കികിടക്കുന്നുണ്ട്. കഥപറച്ചിലുകാർക്കും തത്വശാസ്ത്രത്തിനും വിനോദത്തിനുമെല്ലാം ആ ശൂന്യത തീർക്കാനാകും. മരുന്ന് കഴിക്കുകയാണെന്ന തോന്നൽ പോലുമില്ലാതെയാകും അത് ആശ്വാസം പകരുക. അക്രമവും സെക്സും പോലെയുള്ള ശാരീരിക ചോദനകൾ പൂർത്തീകരിക്കുന്നതിനുമപ്പുറം പലതുമുണ്ട്’-റഹ്മാൻ ഒരിക്കൽ പറഞ്ഞു .
Trending
- വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ 800-ാം ചരമവാർഷികാചരണം ; ഫ്രാൻസിസ്കൻ ആത്മീയസദസ് ഇന്ന്
- 18 വർഷമായിട്ടും പുനരധിവാസം യാഥാർഥ്യമായില്ല; തുതിയൂർ സൈറ്റ് സന്ദർശിച്ച് ജില്ലാ കളക്ടർ
- ഗുവാഹത്തി അതിരൂപതയ്ക്ക് പുതിയ മെത്രാപ്പോലീത്ത; ബിഷപ്പ് ആൽബർട്ട് ഹെംറോമിനെ നിയമിച്ച് ലെയോ പതിനാലാമൻ പാപ്പ
- വർഷകാല പാർലമെന്റ് സമ്മേളനത്തിൽ എഫ്സിആർഎ ഭേദഗതി ബിൽ അവതരിപ്പിച്ചേക്കും
- ലോകകപ്പ് സെമിഫൈനലിൽ ശ്രദ്ധനേടി റഫറിയുടെ വിസിലിലെ കുരിശുരൂപം; വിശ്വാസസാക്ഷ്യമെന്ന് സമൂഹമാധ്യമങ്ങൾ
- കെആര്‍എല്‍സിസി: വര്‍ത്തമാനവും ഭാവിയുംസ്വപ്നങ്ങളും യാഥാര്‍ത്ഥ്യങ്ങളും
- ജൂബിലി നിറവില്‍ നവീകരണവും മുന്നേറ്റവും
- മനുഷ്യസ്നേഹിയായ തിയോഫിനച്ചന്, ഒരു യഥാര്‍ത്ഥ പുരോഹിതന്

