ടെൽ അവീവ്: ഇസ്രയേലിൽ ലെബനന് ആസ്ഥാനമായ സായുധസംഘം- ഹിസ്ബുള്ള നടത്തിയ വ്യോമാക്രമണത്തിന്റെ ആഘാതം വിലയിരുത്തിയ ശേഷം കൂടുതൽ പ്രതികാര നടപടികളിലേക്ക് കടക്കുമെന്ന് സംഘ നേതാവ് ഹസൻ നസ്റല്ല. കഴിഞ്ഞ ദിവസത്തെ ആക്രമണത്തോടെ പരസ്പരം പോര്‍മുഖം കടുപ്പിച്ചിരിക്കുകയാണ് ഇസ്രയേലും ഹിസ്ബുള്ളയും. ഇതുവരെയുണ്ടായതിൽ ഏറ്റവും കനത്ത ആക്രമണമാണ് ഹിസ്ബുള്ള ഞായറാഴ്ച ഇസ്രയേലിൽ നടത്തിയത്. സൈനിക, രഹസ്യാന്വേഷണ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണം. ഇസ്രയേലിന്റെ പ്രത്യേക സൈനിക കേന്ദ്രങ്ങളും ഡോം പ്ലാറ്റ്ഫോമുകളും മറ്റ് കേന്ദ്രങ്ങളും ആക്രമിച്ചിട്ടുണ്ടെന്ന് ഹിസ്ബുള്ള വ്യക്തമാക്കി. ഇസ്രായേലിനെതിരെ നടത്തിയ അക്രമണത്തിൽ തൃപ്തനാണെന്നാണ് നസ്റല്ല പറഞ്ഞത്. ഞായറാഴ്ച പുലര്‍ച്ചെ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേലും വ്യോമാക്രമണം നടത്തി.
Trending
- ലോകകപ്പ് ഫുട്ബോളിൽ ചരിത്ര നേട്ടവുമായി മലയാളി
- കെ.സി.ബി.സി. ബൈബിള്‍ ക്ലാസുകള്‍ പി.ഒ.സി.യില്‍ തുടങ്ങുന്നു
- വിശ്വാസപരിശീലന വിദ്യാർത്ഥികൾക്ക് പുസ്തക വിതരണം നടത്തി
- മരിയ മോണ്ട്സെററ്റ് ഇനി ഡിക്കാസ്റ്ററി മേധാവി
- ‘വില്ല നാസറത്ത് ‘ പ്രസ്ഥാനത്തിന് പിന്തുണ നൽകി ലെയോ പാപ്പ
- ഉസ്കൂൾ” സ്കൂൾ കിറ്റ് വിതരണ പരിപാടി സംഘടിപ്പിച്ചു
- ആത്മാവിന്റെ ദാനങ്ങൾ മുഴുവൻ സഭയ്ക്കുള്ള ദൈവത്തിന്റെ അനുഗ്രഹമാണ്
- വിദ്യാഭ്യാസരംഗത്തെ പ്രതിസന്ധികളും സാധ്യതകളും; ഉദ്ബോധനവുമായി പാപ്പ

