- പാറ്റപടയെ ആര്‍ക്കാണ് പേടി?
- എക്യുമെനിക്കല്‍ കാത്തലിക് ചര്‍ച്ച് ഓഫ് ക്രൈസ്റ്റ്’ കത്തോലിക്കാ സഭയുമായി ഐക്യത്തിലല്ല: ബോംബെ ആര്‍ച്ച്ബിഷപ്
- കുറുമുള്ളൂരിൽ പുതിയ സ്പെഷ്യൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു
- ഇസ്ലാമിസ്റ്റ് തീവ്രവാദികളുടെ അക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തിയ ബിഷപ്പിനെ വെടിവെച്ചു കൊന്നു
- ഹോർത്തൂസ് മലബാറിക്കസസിന്റെ 12 വാല്യങ്ങൾ കൈമാറി
- പരിസ്ഥിതി ദിനാചരണം നടത്തി.
- യേശു ആവശ്യപ്പെട്ടതുപോലെ കൂട്ടായ്മ പുനരുജ്ജീവിപ്പിക്കാനാണ് താനും ആവശ്യപ്പെടുന്നതെന്ന് പാപ്പ
- പൊതിച്ചോറുകൾ വിതരണം നടത്തി
Author: admin
വര്‍ഗീയ ഭരണകൂടങ്ങള്‍ വംശഹത്യ ചെയ്യാന്‍ ശ്രമിക്കുന്ന ലോകത്തിലെ എല്ലാ ജനതകളോടുമുള്ള ഐക്യദാര്‍ഢ്യമാണ് ഈ നോവല്‍. ഭൂമി ഇല്ലാത്തവരുടെ വേദനയില്‍ നമ്മള്‍ പൊള്ളും. പലായനത്തിന്റെ വ്യഥകള്‍ നമ്മെയും തേടിയെത്തുമോ? നമ്മള്‍ ഇന്നോളം അറിയാത്ത പലായനത്തിന്റെ വ്യഥകള്‍ നമ്മെ തേടി വരുന്ന ഒരു കാലം അരികിലുണ്ടോ എന്ന ചോദ്യം നോവലിനെ രാഷ്ട്രീയമായും മനുഷ്യത്വപരമായും ചിരകാല പ്രസക്തമാക്കുന്നു.
നോമ്പുകാലം ആത്മാര്‍ഥമായി നാം ആചരിക്കുമ്പോള്‍ നമ്മില്‍ സംഭവിക്കുന്നത് ശാരീരികവും ആത്മീയവുമായ വിശുദ്ധീകരണമാണ്. അശുദ്ധിയുടെ പ്രവൃത്തികളും ചിന്തകളും ഇല്ലായ്മ ചെയ്യുന്നതിലൂടെ നാം നേടിയെടുക്കാന്‍ ശ്രമിക്കുന്നത് ദൈവസാന്നിധ്യം തന്നെയാണ്.
പാവപ്പെട്ടവര്‍ക്കും രോഗികള്‍ക്കും വേണ്ടി ജീവിതം സമര്‍പ്പിച്ച പതിനേഴാം നൂറ്റാണ്ടിലെ ഫ്രഞ്ച് കത്തോലിക്കാ പുരോഹിതനാണ് വിശുദ്ധ വിന്‍സെന്റ് ഡി പോള്‍ (1581 – 1660). ‘കാരുണ്യ പ്രവര്‍ത്തനങ്ങളുടെ പിതാവ്’ എന്നറിയപ്പെടുന്ന അദ്ദേഹം വിന്‍സെന്‍ഷ്യന്‍ സഭയും ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റിയും സ്ഥാപിച്ചു. പാവപ്പെട്ടവരെ സേവിക്കുന്നതിലൂടെ ക്രിസ്തുവിനെ കാണാന്‍ സാധിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു.
ജെ ബി കോശി കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ നിരീക്ഷിക്കുന്നതുപോലെയും, കണ്ടെത്തിയിട്ടുള്ളത് പോലെയും ലത്തീന്‍ കത്തോലിക്കാ സമൂഹവും അതിലെ വിവിധ വിഭാഗങ്ങളും അനുഭവിക്കുന്ന പിന്നാക്കാവസ്ഥയും അതിന്റെ കാരണങ്ങളും അവ പരിഹരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഒരുപക്ഷേ ഈ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ശുപാര്‍ശകള്‍ ഈ സര്‍ക്കാരിന്റെ കാലയളവില്‍ എത്രത്തോളം കാര്യക്ഷമായി നടപ്പിലാക്കാനാവും എന്നത് സംശയകരമാണ്. എങ്കിലും തുടര്‍ന്ന് വരുന്ന സര്‍ക്കാരിന്് ഇത് ഏറ്റെടുത്ത് നടപ്പിലാക്കാന്‍ കഴിയും എന്നതാണ് നമുക്ക് പ്രതീക്ഷ നല്‍കുന്നത്. കെആര്‍എല്‍സിസി വൈസ് പ്രസിഡന്റും ലത്തീന്‍ കത്തോലിക്ക സമുദായ വക്താവുമായ ജോസഫ് ജൂഡുമായുള്ള അഭിമുഖം.
ഇറാനിലെ ജനങ്ങള്‍ക്ക് ‘സ്വാതന്ത്ര്യം’ വാഗ്ദാനം ചെയ്ത്, ഇസ്ലാമിക റിപ്പബ്ലിക്കിന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെയും പ്രതിരോധമന്ത്രിയും ഇസ് ലാമിക റവല്യൂഷനറി ഗാര്‍ഡ് കമാന്‍ഡറും സേനാ മേധാവിയുമടക്കം ഉന്നതരുടെ വലിയൊരു ശ്രേണിയെയും ഒറ്റയടിക്ക് ടെഹ്റാനില്‍ മിസൈല്‍ ആക്രമണത്തില്‍ കൊന്നൊടുക്കി അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് തുടങ്ങിവച്ച യുദ്ധത്തിന്റെ വ്യാപകമായ ദുരന്താഘാതത്തില്‍ ഗള്‍ഫ് രാജ്യങ്ങളും പശ്ചിമേഷ്യയും മാത്രമല്ല, ഓരോ പ്രവാസിജീവിതവും ഉലയുകയാണ്.
കേരള കത്തോലിക്കാ ബിഷപ്പ്സ് കോൺഫറൻസ് കൊച്ചിയിൽ സംഘടിപ്പിച്ച ചടങ്ങിൽ കൊച്ചി മേയർ വി.കെ. മിനിമോൾക്കു ആദരം അർപ്പിച്ചു. കെസിബിസി കാര്യാലയമായ പാലാരിവട്ടം പിഒസിയിൽ വെച്ച് കെസിബിസി പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ, വൈസ് പ്രസിഡന്റ് ബിഷപ്പ് സാമുവേൽ മാർ ഐറേനിയോസ് എന്നിവർ ചേർന്ന് മേയറെ പൊന്നാട അണിയിച്ചു.
ലോകമാസകലമുള്ള ജനങ്ങളെ ബാധിക്കുന്ന കടുത്ത മാനവിക, സാമ്പത്തിക പ്രതിസന്ധികൾക്ക് കാരണമാകുന്ന മദ്ധ്യപൂർവ്വദേശങ്ങളിലെ സംഘർഷങ്ങൾക്ക് അറുതി വരുത്താനും ഉടൻ വെടിനിറുത്തൽ പ്രഖ്യാപിക്കാനും ആഹ്വാനം ചെയ്‌ത് ഏഷ്യൻ മെത്രാന്മാർ. ഏഷ്യൻ മെത്രാൻസമിതികളുടെ ഫെഡറേഷന്റെ (Federation of Asian Bishops’ Conferences – FABC) കേന്ദ്രകമ്മിറ്റിയാണ് ഇത്തരമൊരു ആഹ്വാനം മാർച്ച് മൂന്നാം തീയതി തായ്‌ലൻഡിലെ ബാങ്കോക്കിൽ നടത്തിയത്.
മിഡിൽ ഈസ്റ്റിൽ യുദ്ധക്കളമായതിനിടെ ഇറാനിലെ ക്രൈസ്തവർ നേരിടുന്ന കൊടിയ പീഡനത്തെ കുറിച്ചുള്ള റിപ്പോർട്ട് പുറത്ത്. യുദ്ധം ഒന്നിലധികം മേഖലകളിലേക്ക് വ്യാപിച്ചിരിക്കുന്നു, നിരവധി രാജ്യങ്ങളെ തുടർച്ചയായ ആക്രമണങ്ങളുടെയും പ്രതികാര നടപടികളുടെയും ഭീഷണിയിലാക്കി, പ്രതിസന്ധിക്ക് വ്യക്തമായ ഒരു അന്ത്യം കാണാൻ സാധിക്കുന്നില്ല.
പാക്കിസ്ഥാൻ ക്രിസ്തീയവിശ്വാസി സമൂഹത്തിനു പ്രതീക്ഷ നൽകി, മതന്യൂനപക്ഷങ്ങൾക്കു സംരക്ഷണം ഏർപ്പെടുത്തുവാൻ പാക്കിസ്ഥാനിലെ ക്രിസ്ത്യൻ നിയമസഭാംഗം കൊണ്ടുവന്ന ബിൽ. പാകിസ്ഥാനിലെ ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പാർലമെന്റിന്റെ സംയുക്ത സമ്മേളനം ദേശീയ ന്യൂനപക്ഷ കമ്മീഷൻ ബിൽ 2025 പാസാക്കി.
ദൈവവും മനുഷ്യരുമായി രമ്യപ്പെടാനുള്ള അവസരമാണിതെന്നും ദൈവാനുഗ്രഹത്തിന്റെ നീരുറവകളായി മാറിയ മൊന്തനാരിയച്ചന്റെ പ്രവര്‍ത്തനങ്ങള്‍ ഓര്‍മ്മിക്കുന്നത് സ്വര്‍ഗീയ അനുസ്മരണമായി മാറുമെന്നും കണ്ണൂര്‍ രൂപത സഹായ മെത്രാന്‍ ഡോ.ഡെന്നീസ് കുറുപ്പശേരി. ഏഴിമലയിലെ ഫാ.ജെയിംസ് മൊന്തനാരി സമാധിയില്‍ നടന്ന 52-ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ ബലിയില്‍ വചന സന്ദേശം നല്‍കുകയായിരുന്നു ബിഷപ്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
