- ‘കാന്റിക്കിൾ ഗാർഡൻ’ ഹരിത പദ്ധതിക്ക് തുടക്കമായി
- പബ്ലിക് സ്പീക്കിംഗ് ആൻഡ് ലീഡർഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമിന്റെ രണ്ടാം ബാച്ചിൻ്റെ സമാപന സമ്മേളനം നടത്തി
- ആത്മീയതയുടെ ആഴങ്ങളിൽ “സെർവിയം 2026”
- റേഡിയോയ്ക്കും ലൈസൻസ്
- ‘കോസ്റ്റ ബ്രാവ, ലെബനൻ’
- കുടിയേറ്റശ്രമത്തിനിടെ മരണമടഞ്ഞവർക്ക് വേണ്ടി പൂക്കൾ സമർപ്പിച്ച് പാപ്പ
- യേശു ക്രിസ്തുവിന്റെ രൂപം തകർത്തു, വിശ്വാസി സമൂഹം ആശങ്കയിൽ
- ഫാ. ലിൻസൺ ജോൺ മരോട്ടിക്കലിന് ബൈബിൾ വിജ്ഞാനിയത്തിൽ ഡോക്ടറേറ്റ്
Author: admin
തീ പിടിച്ച ഡ്രം സ്റ്റിക്കുമായി വേദികളെ കീഴടക്കിയിരുന്ന, ജൂനിയര്‍ ശിവമണി എന്നറിയപ്പെട്ടിരുന്ന ഡ്രമ്മര്‍ ജിനോ കെ. ജോസ് (47)വിടവാങ്ങി. വിഖ്യാത ഡ്രമ്മര്‍ ശിവമണി തന്നെയാണ് ജിനോയ്ക്ക് ജൂനിയര്‍ ശിവമണി എന്ന പേര് നല്കിയത്.
തലമുറകളായി കടലിനെ ആശ്രയിച്ചു ജീവിക്കുന്നവരാണ് എറണാകുളം ജില്ലയിലെ പള്ളിപ്പുറത്തിനു സമീപം മുനമ്പം കടപ്പുറത്തുള്ളവര്‍. കടലിലെ കാറ്റിനേയും കോളിനേയും, തീരത്തെ കടലേറ്റത്തേയും അതിജീവിച്ച് ഓരോ ദിവസവും തള്ളിനീക്കുന്നവര്‍. അവര്‍ താമസിക്കുന്ന ഭൂമി പണം കൊടുത്ത് പട്ടയം വാങ്ങിയതാണ്. എന്നാല്‍ ഏതാനും വര്‍ഷം മുമ്പ് ഭൂമി തങ്ങളുടേതാണെന്ന അവകാശവാദവുമായി ചിലര്‍ രംഗത്തു വരികയും അവര്‍ നല്‍കിയ കത്തു പ്രകാരം തഹസില്‍ദാര്‍ ഭൂമിയുടെ എല്ലാ ക്രയവിക്രയങ്ങളും തടയുകയും ചെയ്തു.
ഡോര്‍ട്‌മുണ്ട്: യൂറോ കപ്പിലെ സെമി പോരാട്ടത്തില്‍ നെതര്‍ലൻഡ്‌സിനെ വീഴ്‌ത്തി ഇംഗ്ലണ്ട് ഫൈനലില്‍. 90-ാം മിനിറ്റില്‍ വിജയഗോള്‍ പിറന്ന മത്സരത്തില്‍ 2-1 എന്ന സ്കോറിനാണ് ഇംഗ്ലീഷ് പട ജയം പിടിച്ചത്. തുടര്‍ച്ചയായ രണ്ടാം തവണയും യൂറോ കപ്പിന്‍റെ കലാശക്കളിയ്‌ക്ക് യോഗ്യത നേടുന്ന ഇംഗ്ലണ്ട് ഞായറാഴ്‌ച നടക്കുന്ന കിരീടപ്പോരാട്ടത്തില്‍ സ്‌പെയിനെ നേരിടും. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു നെതര്‍ലൻഡ്‌സിനെതിരായ മത്സരത്തില്‍ ഗാരത് സൗത്ത്ഗേറ്റിന്‍റെയും സംഘത്തിന്‍റെയും തിരിച്ചുവരവ്. ഏഴാം മിനിറ്റില്‍ സാവി സിമോണ്‍സിന്‍റെ ബുള്ളറ്റ് ഷോട്ടാണ് ആദ്യം നെതര്‍ലൻഡ്‌സിനെ മുന്നിലെത്തിച്ചത്. പത്ത് മിനിറ്റിനിപ്പുറം ഹാരി കെയ്‌നിലൂടെ ഇംഗ്ലണ്ടിന്‍റെ മറുപടി. പെനാല്‍റ്റിയില്‍ നിന്നായിരുന്നു ഹാരി കെയ്‌ന്‍റെ ഗോള്‍. ഗോള്‍ നേടിയതോടെ ഇംഗ്ലണ്ട് കളിയുടെ നിയന്ത്രണവും ഏറ്റെടുത്തു. വിങ്ങിലൂടെ ഫില്‍ ഫോഡൻ കത്തിക്കയറി. 23-ാം മിനിറ്റില്‍ ഫോഡന്‍റെ ഷോട്ട് ഡച്ച് പടയുടെ പ്രതിരോധനിര താരം ഡംഫ്രീസ് ഗോള്‍ ലൈനില്‍വച്ച് അത്ഭുതകരമായി രക്ഷപ്പെടുത്തി.
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ സ്വകാര്യ സ്ഥാപനത്തിലെ കോളറ വ്യാപനത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിയാതെ ആരോഗ്യ വകുപ്പ്. ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും പരിശോധന നടത്തിയെങ്കിലും ഉറവിടം കണ്ടെത്താനാകാതെ മടങ്ങുകയായിരുന്നു . അതിനിടെ സ്ഥാപനത്തിലെ എട്ട് പേര്‍ കൂടി കോളറ ലക്ഷണങ്ങളോടെ ചികിത്സ തേടിയിട്ടുണ്ട്. നിലവില്‍ 21 പേരാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. നെയ്യാറ്റിന്‍കരയില്‍ ഭിന്നശേഷിയുളളവര്‍ക്കായി നടത്തുന്ന ശ്രീകാരുണ്യ മിഷന്‍ ചാരിറ്റബിള്‍ സ്‌കൂള്‍ സൊസൈറ്റിയിലാണ് കോളറ വ്യാപനമുണ്ടായത്. നേരത്തെ സ്ഥാപനത്തിലെ അന്തേവാസിയായ അനു മരിച്ചത് കോളറ മൂലമാണെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. അനുവിനു കോളറ സ്ഥിരീകരിക്കാനോ സ്രവ സാംപിള്‍ ഉള്‍പ്പെടെ പരിശോധിക്കാനോ സാധിച്ചിരുന്നില്ല. പിന്നാലെ 10 വയസുകാരനു കോളറ സ്ഥിരീകരിച്ചതോടെയാണ് ആരോഗ്യ വകുപ്പ് വിശദ പരിശോധന നടത്തിയത്.
ഗസ്സ: എല്ലാവരോടും ഗസ്സ വിടാനുള്ള ഭീഷണിയുമായി ഇസ്രായേൽ. ഗസ്സ സിറ്റിയിലെ യു.എന്‍ കേന്ദ്രം ബോബിട്ട് തകര്‍ത്തതിന് പിന്നാലെയാണ് ഇസ്രായേലിന്റെ ഭീഷണി. ദാറുല്‍ ബലാഹിലെയും അസ്സവയ്ദയിലെയും ക്യാംപുകളിലേക്ക് സാധാരണക്കാരെ ഒഴിപ്പിക്കാന്‍ സുരക്ഷിതമായ ഇടനാഴികള്‍ തുറന്നിട്ടുണ്ടെന്ന് ഇസ്രായേൽ അവകാശപ്പെട്ടു. താരീഖു ബിന്‍ സിയാദ്, ഉമര്‍ മുഖ്തര്‍ എന്നീ തെരുവുകളും പടിഞ്ഞാറ് അല്‍റാഷിദ് സ്ട്രീറ്റിലേക്കും അവിടെ നിന്ന് തെക്കോട്ടേക്കും കടക്കാനുള്ള സുരക്ഷിത ഇടനാഴികളുണ്ടെന്ന് ഇസ്രായേൽ വിതരണംചെയ്ത ലഘുലേഖകളില്‍ പറയുന്നു. കഴിഞ്ഞദിവസങ്ങളില്‍ തുടര്‍ച്ചയായി മിസൈല്‍വര്‍ഷമുണ്ടായ ഖാന്‍യൂനുസില്‍നിന്ന് കൂട്ടപ്പലായനം നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഗസ്സയില്‍ എവിടേയും സുരക്ഷതത്വമില്ലാത്തതിനാല്‍ തങ്ങള്‍ എവിടേക്ക് പോകുമെന്നാണ് ഫലസ്തീനികള്‍ ചോദിക്കുന്നത്. ഖാന്‍യൂനുസില്‍ കഴിഞ്ഞദിവസം അഭയാര്‍ഥി ക്യാംപായി പ്രവര്‍ത്തിച്ചുവരികയായിരുന്ന നാലു സ്‌കൂളുകള്‍ സയണിസ്റ്റുകള്‍ ബോംബിട്ട് തകര്‍ത്തിരുന്നു. പടിഞ്ഞാറന്‍ റഫയിലെ തലാലുല്‍ സുല്‍ത്താന്‍ പ്രദേശത്തും മിസൈല്‍ വര്‍ഷിച്ചു. ഖാന്‍ യൂനുസിലുണ്ടായ അഗ്‌നിബാധയില്‍ മൂന്നുപേരും മരിച്ചു.24 മണിക്കൂറിനുള്ളില്‍ 52 പേരാണ് കൊല്ലപ്പെട്ടത്. 208 പേര്‍ക്ക് പരുക്കേറ്റു. ഒക്ടോബര്‍ ഏഴിന് തുടങ്ങിയ ആക്രമണം 278 ദിവസം പിന്നിട്ടതോട ഇതുവരെ കൊല്ലപ്പെട്ട ഫലസ്തീനികളുടെ…
കേരള ലത്തീന്‍ കത്തോലിക്ക സഭയുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) 43-മത് ജനറല്‍ അസംബ്ലി ജൂലൈ 12 മുതല്‍ 14വരെ എറണാകുളം ആശീര്‍ഭവനില്‍ ചേരുമെന്ന് വൈസ് പ്രസിഡന്റും സമുദായ വക്താവുമായ ജോസഫ് ജൂഡും ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയിലും അറിയിച്ചു.
വാഷിംഗ്ടൺ: തങ്ങൾ തിരിച്ചുവരുമെന്ന പൂർണ വിശ്വാസമുണ്ടെന്ന് അന്താരാഷ്ട്ര സ്പേസ് സെന്ററിൽ നിന്ന് പങ്കുവെച്ച വിഡിയോയിൽ സുനിത വില്യംസും ബുച്ച് വിൽമോറും. കഴിഞ്ഞ ദിവസം നാസ പുറത്തുവിട്ട ദൃശ്യങ്ങളിലാണ് തങ്ങൾ സുരക്ഷിതരാണെന്നും, ബോയിംഗ് സ്റ്റാർലൈനർ തങ്ങളെ സുരക്ഷിതമായി തിരിച്ചെത്തിക്കുമെന്നും ഇരുവരും വ്യക്തമാക്കിയത്. ഇതുവരേക്കും സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരിച്ചെത്തിക്കുന്ന ഒരു ദിവസം കൃത്യമായി പറയാൻ നാസയ്ക്ക് കഴിഞ്ഞിട്ടില്ല. ജൂലൈ അവസാനിക്കും മുൻപ് ആ ദൗത്യം തങ്ങൾ പൂർത്തീകരിക്കുമെന്നാണ് അധികൃതർ അറിയിച്ചത്. എന്നാൽ ലൈവ് പ്രസ് കോളിൽ ഇരുവരും പങ്കുവെച്ച വാർത്ത വലിയ ആശ്വാസത്തോടെയാണ് ലോകം നോക്കിക്കാണുന്നത്. ‘ഇവിടെയുള്ള ഓരോ നിമിഷവും ഞങ്ങൾ ആസ്വദിക്കുകയാണ്. തിരിച്ചു വരും, വീടുകളിലേക്ക് സുരക്ഷിതരായി എത്തും എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. യാത്ര നീണ്ടു പോയെങ്കിലും ഞങ്ങൾക്ക് അത്യാവശ്യമായതെല്ലാം ഇവിടെയുണ്ട്’, ലൈവ് പ്രസ് വിഡിയോയിൽ സുനിത വില്യംസ് പറഞ്ഞു.
ന്യൂഡൽഹി : നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനു ശേഷം രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം വൻതോതിൽ തകർന്നുവെന്ന് ഇന്റർനാഷനൽ പ്രസ്സ് ഇൻസ്റ്റിറ്റ്യൂട്ട് (ഐ പി ഐ) റിപ്പോർട്ട്. മാധ്യമ സ്വാതന്ത്ര്യത്തിനും മാധ്യമപ്രവർത്തകരുടെ സുരക്ഷക്കും മോദി സർക്കാർ മുൻഗണന നൽകണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. മോദി സർക്കാർ മൂന്നാമതും അധികാരത്തിലേറിയ സാഹചര്യത്തിലാണ് ഐ പി ഐ ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്. ഭരണഘടനയോടുള്ള യഥാർഥ വിശ്വാസത്തോടെയും കർത്തവ്യത്തോടെയും ഭരിക്കുന്നതിന് മാധ്യമ സ്വാതന്ത്ര്യം ഉറപ്പാക്കണം. അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. ഈ വിഭാഗത്തിൽ പ്രധാനപ്പെട്ടതാണ് മാധ്യമ സ്വാതന്ത്ര്യം. സ്വതന്ത്രവും ബഹുസ്വരവുമായ വാർത്തകൾ ജനാധിപത്യ പ്രവർത്തനത്തിന് അനിവാര്യമാണ്. ഈ അവകാശങ്ങൾ സംരക്ഷിക്കാൻ മോദി സർക്കാർ സുസ്ഥിര നടപടികൾ സ്വീകരിക്കണം. മാധ്യമങ്ങളെ സെൻസർ ചെയ്യാൻ യു എ പി എ, ഐ ടി നിയമം പോലുള്ളവ ദുരുപയോഗം ചെയ്യുന്നുണ്ട്. ബി ജെ പിയെ വിമർശിക്കുന്ന മാധ്യമങ്ങളെയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ഐ പി ഐ അഭിപ്രായപ്പെട്ടു.
കോഴിക്കോട് : കൊങ്കണ്‍ പാതയിലൂടെയുള്ള ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം-നിസാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ് (22633) കൊങ്കണ്‍ വഴി തന്നെ സര്‍വീസ് നടത്തും. പാലക്കാട് വഴി സര്‍വീസ് നടത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. വെള്ളക്കെട്ടിനെ തുടര്‍ന്ന് കൊങ്കണ്‍ പാതയില്‍ ഗതാഗതം നിര്‍ത്തിവെച്ചത് കോഴിക്കോട് വഴി ഡല്‍ഹിയിലേക്ക് പോകേണ്ട നിസാമുദ്ദീന്‍ എക്‌സപ്രസിന്റെ റൂട്ടുമാറ്റം യാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നു. റൂട്ടില്‍ മാറ്റമില്ലെന്നും കോഴിക്കോട് വഴി ട്രെയിന്‍ പോകുമെന്നും റെയിൽവേ അറിയിച്ചു .
Subscribe to Updates
Get the latest creative news from FooBar about art, design and business.
