- ‘കാന്റിക്കിൾ ഗാർഡൻ’ ഹരിത പദ്ധതിക്ക് തുടക്കമായി
- പബ്ലിക് സ്പീക്കിംഗ് ആൻഡ് ലീഡർഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമിന്റെ രണ്ടാം ബാച്ചിൻ്റെ സമാപന സമ്മേളനം നടത്തി
- ആത്മീയതയുടെ ആഴങ്ങളിൽ “സെർവിയം 2026”
- റേഡിയോയ്ക്കും ലൈസൻസ്
- ‘കോസ്റ്റ ബ്രാവ, ലെബനൻ’
- കുടിയേറ്റശ്രമത്തിനിടെ മരണമടഞ്ഞവർക്ക് വേണ്ടി പൂക്കൾ സമർപ്പിച്ച് പാപ്പ
- യേശു ക്രിസ്തുവിന്റെ രൂപം തകർത്തു, വിശ്വാസി സമൂഹം ആശങ്കയിൽ
- ഫാ. ലിൻസൺ ജോൺ മരോട്ടിക്കലിന് ബൈബിൾ വിജ്ഞാനിയത്തിൽ ഡോക്ടറേറ്റ്
Author: admin
ന്യൂഡൽഹി: നിതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ (എസ്‌ഡിജി) കേരളം വീണ്ടും ഒന്നാമത്. കേരളത്തിനൊപ്പം ഉത്തരാഖണ്ഡും ഒന്നാംസ്ഥാനത്താണ്. ബിഹാർ ആണ് പിന്നിൽ. സാമൂഹികവും സാമ്പത്തികവും പരിസ്ഥിതിപരവുമായ മാനദണ്ഡങ്ങൾ ഉപയോഗിച്ച് സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും വിലയിരുത്തിയാണ് സൂചിക തയ്യാറാക്കുന്നത്. എസ്‌ഡിജിയില്‍ ഇന്ത്യയുടെ മൊത്തത്തിലുള്ള പ്രകടനം ഇത്തവണ മെച്ചപ്പെട്ടിട്ടുണ്ട്. 2020-21 ല്‍ 66 പോയിന്‍റില്‍ നിന്നും 2023-24 ലെ പട്ടികയില്‍ രാജ്യം 71 പോയിന്റുകളാണ് നേടിയിരിക്കുന്നത്. സുസ്ഥിര വികസന ലക്ഷ്യത്തിനായി നിര്‍ദേശിച്ചിരിക്കുന്ന 100 ഇന പരിപാടികളില്‍ 16 ലക്ഷ്യങ്ങള്‍ വിലയിരുത്തിയാണ് സംസ്ഥാനങ്ങൾക്ക് മാര്‍ക്ക് നല്‍കുന്നത്. കേരളവും ഉത്തരാഖണ്ഡും ഇക്കാര്യത്തില്‍ 71 പോയിന്റുകള്‍ വീതം നേടി മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നത്. കേന്ദ്ര ഭരണ പ്രദേശങ്ങളിൽ, ചണ്ഡീഗഢ്, ജമ്മു- കശ്മീർ, പുതുച്ചേരി, അന്തമാൻ നിക്കോബാർ ദ്വീപുകൾ, ഡൽഹി എന്നിവയാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. നിതി ആയോഗ് സിഇഒ ബി വി ആർ സുബ്രഹ്‌മണ്യമാണ് സൂചിക പുറത്തിറക്കിയത്.
ടി20 പരമ്പര ഉറപ്പിക്കാന്‍ സിംബാബ്‌വെക്കെതിരെ ഇന്ത്യ ഇന്നിറങ്ങും. പരമ്പരയിലെ ആദ്യ മത്സരത്തില്‍ യുവനിര ഞെട്ടിക്കുന്ന തോല്‍വി ആണ് നേരിട്ടത്.എന്നാൽ രണ്ടും മൂന്നും മത്സരങ്ങളിലെ ജയവുമായി പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി. യുവ ഓപ്പണര്‍ അഭിഷേക് ശര്‍മയും സ്പിന്‍ ഓള്‍ റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറുമാണ് ഇന്ത്യക്ക് പ്രതീക്ഷ നൽകുന്ന താരങ്ങൾ.ബാറ്റിംഗ് നിരയില്‍ ഗില്‍, ജയ്സ്വാള്‍, അഭിഷേക്, റുതുരാജ്, സഞ്ജു സാംസണ്‍, റിങ്കു സിംഗ്, ശിവം ദുബെ എന്നിവർ തുടരാനാണ് സാധ്യത.സ്പിന്‍ ഓള്‍ റൗണ്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന മറ്റൊരു യുവതാരം വാഷിംഗ്ടണ്‍ സുന്ദറാണ്. മൂന്ന് കളികളിൽ 4.5 ഇക്കോണമിയില്‍ ആറ് വിക്കറ്റാണ് സുന്ദര്‍ നേടിയത്. ബൗളിംഗ് നിരയില്‍ ആവേശ് ഖാന് പകരം മുകേഷ് കുമാര് തിരിച്ചെത്തിയേക്കുമെന്നാണ് കരുതുന്നത്. സ്പിന്‍ നിരയില്‍ രവി ബിഷ്ണോയ് തുടരും. ശ്രീലങ്കന്‍ പര്യടനത്തില്‍ ടീമില്‍ സ്ഥാനം ഉറപ്പാക്കാൻ സഞ്ജു സാംസണ്‍, ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍, ശിവം ദുബെ എന്നിവര്‍ക്കും ഇന്നത്തെ പ്രകടനം നിർണായകമാകും.
കണ്ണൂർ :കണ്ണൂരിൽ ചെങ്ങളായിയിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് നിധികുംഭം ലഭിച്ചത്.മഴക്കുഴി നിർമ്മിക്കുന്നതിനിടെയാണ് സ്വകാര്യവ്യക്തിയുടെ റബർ തോട്ടത്തിൽ നിന്ന് നിധികുംഭം ലഭിച്ചത്. സ്വർണ്ണ ലോക്കറ്റുകൾ,മുത്തുമണികൾ,മോതിരങ്ങൾ,വെള്ളി ആഭരണങ്ങൾ തുടങ്ങിയവ ആണ് കണ്ടെടുത്തത്.പൊലീസിന് കൈമാറിയ നിധികുംഭം കോടതിയിൽ ഹാജരാക്കി.മൂന്ന് വെള്ളി നാണയങ്ങൾ കണ്ടെത്തി.അറബി അക്ഷരങ്ങൾ രേഖപ്പെടുത്തിയ വെള്ളി നാണയങ്ങളാണ് കണ്ടെത്തിയത്. മണ്ണിൽ നിന്ന് കുഴിച്ചെടുക്കവേ ആദ്യം ബോംബ് ആണെന്ന് കരുതി തൊഴിലാളികൾ ഭയപ്പെട്ടു . കുടം തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി. ഇവ സ്വർണ്ണം പൂശിയതാണോ എന്നും സംശയമുണ്ട്. വസ്തുക്കൾ പുരാവസ്തു വകുപ്പ് പരിശോധിക്കുന്നുണ്ട്. ഇന്നലെ നിധിയെന്ന് കരുതുന്ന വസ്തുക്കള്‍ കണ്ടെത്തിയ ചെങ്ങളായില്‍ നിന്ന് വീണ്ടും സ്വര്‍ണമുത്തും വെള്ളി നാണയങ്ങളും കണ്ടെത്തി. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് നാല് വെള്ളിനാണയങ്ങളും രണ്ട് സ്വര്‍ണമുത്തുകളും ലഭിച്ചത്.
തിരുവനന്തപുരം: തലസ്ഥാനം കോളറ ജാഗ്രതയിൽ. വെള്ളിയാഴ്ച്ച മാത്രം നാല് പേർക്ക് കോളറ സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിലാണ് തലസ്ഥാനം. നെയ്യാറ്റിൻകരയിലെ ശ്രീകാരുണ്യ ഹോസ്റ്റലിലെ അന്തേവാസികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോളറ ബാധിച്ചവരുടെ എണ്ണം 12 ആയി ഉയർന്നു. ഇതിൽ 11 പേരും നെയ്യാറ്റിൻകരയിലെ ഹോസ്റ്റലിലെ അന്തേവാസികളാണ്. കോളറയുടെ ഉറവിടം കണ്ടെത്താനാകാത്തത് കൂടുതല്‍ ആശങ്കയുണ്ടാക്കുകയാണ്. സംസ്ഥാനത്ത് പകർച്ചപ്പനിയും പടരുകയാണ്. ഇന്നലെ മാത്രം 12,204 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. ചികിത്സയിലായിരുന്ന 11 പേർ മരിച്ചു .ഇവരിൽ നാല് പേർ എലിപ്പനി ബാധിച്ചാണ് മരിച്ചത്.
കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) 43-മത് ജനറല്‍ അസംബ്ലിയുടെ ഭാഗമായി , മാധ്യമ പുനരുജ്ജീവനം സാമുദായിക മുന്നേറ്റത്തിന് എന്ന വിഷയത്തില്‍ ചര്‍ച്ച തുടങ്ങി . മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ ജോസ് പനച്ചിപ്പുറം മുഖ്യപ്രഭാഷണം നടത്തുന്നു .
പുനലൂർ രൂപത അംഗമായ റവ.ഫാദർ ഇമ്മാനുവൽ പുളിന്താനം (65) നിര്യാതനായി .മൃത സംസ്കാര ശുശ്രൂഷയുടെ സമയക്രമം പിന്നീട് അറിയിക്കുന്നതായിരിക്കും.പുനലൂർ രൂപതയിൽ നീണ്ട വർഷക്കാലം വിവിധ ഇടവകകളിൽ അദ്ദേഹം സേവനം ചെയ്തിട്ടുണ്ട് .ഇപ്പോൾ കൊട്ടാരക്കര സെൻറ് മൈക്കിൾസ് ദേവാലയ ഇടവക വികാരിയായി സേവനം ചെയ്തുവരികയാണ് മരണം സംഭവിച്ചത്. രൂപതയിലെ വിവിധ ഇടവകളായ ആയൂർ, ഇളമ്പൽ ,അറ്റുവാശ്ശേരി ,ചെറിയനാട് ,പൊറ്റമേൽ കടവ്,കുന്നിക്കോട് ,അലിമുക്ക്, കടമ്പനാട്,കൊട്ടാരക്കരബിഷപ്പ് ഹൗസ് എന്നിവിടങ്ങളിൽ സേവനം ചെയ്തിട്ടുണ്ട് .രൂപതയിലെ തോട്ടങ്ങളുടെ മേൽനോട്ട് ചുമതലയും വഹിച്ചിരുന്നു.
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകുന്നതോടെ സംസ്ഥാനത്തിന്റെ നികുതി വരുമാനം വന്‍ തോതില്‍ ഉയരുമെന്നു മുഖ്യമന്ത്രി പിണറായിവിജയന്‍ പറഞ്ഞു. തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തുറമുഖം നല്‍കുന്ന വിവിധ സേവനങ്ങളിലൂടെ വന്‍ നികുതി വരുമാനമാണ് ലഭിക്കുകയെന്നു മുഖ്യമന്ത്രി വിശദമാക്കി. 2045 ല്‍ സമ്പൂര്‍ണ പ്രവര്‍ത്തനതീയിലേക്ക് തുറമുഖം മാറുമെന്നാണ് നേരത്തെ വിഭാവനം ചെയ്തിരുന്നത്. എന്നാല്‍ അതിനും 17 വര്‍ഷം മുമ്പുതന്നെ സമ്പൂര്‍ണ നിലയിലേക്ക് മാറും എന്ന തരത്തിലാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്. 2028 ഓടെ സമ്പൂര്‍ണ തുറമുഖമായി ഇതുമാറും എന്നത് അതീവ സന്തോഷകരമായ കാര്യമാണ്. ഗൗതം അദാനി ഈ പദ്ധതി പൂര്‍ത്തിയാക്കാന്‍ കാണിച്ച മുന്‍ കൈക്ക് നന്ദി രേഖപ്പെടുത്തുന്നു. തുറമുഖാധിഷ്ഠിത തൊഴില്‍ ധാരാളം ഉണ്ടാവാന്‍ പോകുന്നു. ഇതിനായി ട്രെയിനിങ്ങ് സെന്റര്‍ ഒരുക്കും. തുറമുഖവുമായി ബന്ധപ്പെട്ടം ധാരാളം പദ്ധതികള്‍ സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തേണ്ടത്. 5000 കോടിയുടെ പദ്ധതി കേന്ദ്രത്തില്‍ നിന്നു ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളം രാജ്യത്തിനു നല്‍കുന്ന സംഭാവനയാണ് വിഴിഞ്ഞം. രാജ്യത്തെ കണ്ടൈനർ ബിസിനസ്സിന്റെ…
കെആര്‍എല്‍സിസി ജനറല്‍ അസംബ്ലിക്ക് തുടക്കമായി
കൊച്ചി: അരൂർ- തുറവൂർ ഉയരപ്പാതയുടെ ഇപ്പോഴത്തെ സാഹചര്യം എന്താണെന്ന് ഹൈക്കോടതി. കലക്ടർ മൂകസാക്ഷിയായി ഇരിക്കരുത്. ഉയരപ്പാത കലക്ടർ സന്ദർശിക്കുകയും ബന്ധപ്പെട്ടവരുമായി ചർച്ച നടത്തുകയും വേണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഉയരപ്പാത മേഖലയിൽ മഴ പെയ്താൽ അവിടത്തെ സാഹചര്യം മോശമാകുമെന്ന് കോടതി അഭിപ്രായപ്പെട്ടു. ജനങ്ങൾക്കു വേണ്ടിയാണ് റോഡ് നിർമാണമെന്ന് ദേശീയപാത അതോറിറ്റി വ്യക്തമാക്കി. എല്ലാവരും തങ്ങൾക്കെതിരെ ആരോപണം ഉന്നയിക്കുകയാണെന്നും അതോറിറ്റി അധികൃതർ കുറ്റപ്പെടുത്തി.
“വിമ-VIMA” (Vijayapuram International Migrants Association)യുടെ കർമ്മപദ്ധതി പ്രകാശനം അഭിവന്ദ്യ സെബാസ്റ്റ്യൻ പിതാവിന്റെ നേതൃത്വത്തിൽ നടത്തി .രൂപതയുടെ കീഴിലുള്ള തലയാർ സ്കൂളിലെ അതിഥി തൊഴിലാളികളുടെ 50 കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുന്നതും വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി കുട്ടികൾക്കായി നൽകുന്ന പഠന ഉപകരണകിറ്റ് വിതരണവുമായി സഹകരിക്കുന്നതുമായ “കരുതൽ 2024” ന്റെ ഉദ്ഘാടനവും അഭിവന്ദ്യ പിതാവ് നിർവഹിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനറായ ബിൻസിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച ഗൂഗിൾ ഓൺലൈൻ മീറ്റിംഗിൽ സെക്രട്ടറി ജോൺ സേവ്യർസ്വാഗതം പറഞ്ഞു . VIMA പ്രസിഡന്റ് റെനി ജോർജ് പലവിധ പ്രശ്നങ്ങളിൽ അകപ്പെട്ട കൂട്ടായ്മ അംഗങ്ങളെ ഒത്തൊരുമയോടെ പലവിധത്തിൽ സഹായിച്ച അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് വീമയുടെ പ്രവർത്തനങ്ങളെക്കുറിച്ചും കൂട്ടായ്മയുടെ ആവശ്യകതയെക്കുറിച്ചും അധ്യക്ഷ പ്രസംഗം നടത്തി “എല്ലാ പ്രവർത്തനങ്ങളുടെയും അടിസ്ഥാനം പ്രാർത്ഥനയായിരിക്കണമെന്ന്” അഭിവന്ദ്യ സെബാസ്റ്റ്യൻ പിതാവ് കർമ്മപദ്ധതിയുടെ പ്രകാശനം നടത്തിക്കൊണ്ട് കൂട്ടായ്മ അംഗങ്ങളെ ഓർമ്മപ്പെടുത്തുകയും, വീമയുടെ വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ തുടർച്ചയായി 600 ദിവസം അനുദിനം വചനം പങ്കുവെച്ച് നൽകിയ കൂട്ടായ്മയുടെ സ്പിരിച്വൽ മിനിസ്ട്രി…
Subscribe to Updates
Get the latest creative news from FooBar about art, design and business.
