- സ്ലീവാ തീർത്ഥാടനം ഇന്ന്
- തിരിച്ചുകയറി സ്വർണവില
- അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് വ്യാപിപ്പിച്ചു
- മുനമ്പം തീര നിവാസികൾക്ക് ആശ്വാസം..
- KLCA കോട്ടപ്പുറം രൂപത ജനറൽ കൗൺസിൽ 2025
- ചരിത്രമാകുന്ന പുസ്തക പ്രകാശനം 20-ന്
- യേശുവിന്റെ പുൽക്കൂട്; നിശബ്ദതയും പ്രാർത്ഥനയും ഓർമ്മിപ്പിക്കുന്നു: പാപ്പാ
- ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ റോങ്മെയ് കത്തോലിക്കാ ബൈബിൾ മണിപ്പൂരിൽ പുറത്തിറങ്ങി
Author: admin
മലയാളക്കരയില്‍ പരിശുദ്ധ അമലോദ്ഭവമാതാവിന് പ്രതിഷ്ഠിക്കപ്പെട്ട ആദ്യത്തെ പള്ളികളിലൊന്നാണ് കൊച്ചി നഗരത്തിനടുത്തുള്ള മഞ്ഞുമ്മല്‍ ആശ്രമ ദേവാലയം. ആഗോളതലത്തില്‍ നിഷ്പാദുക കര്‍മലീത്താ സമൂഹത്തില്‍ സമര്‍പ്പിതരുടെയും പ്രേഷിതശുശ്രൂഷാമണ്ഡലങ്ങളുടെയും എണ്ണത്തില്‍ ഏറ്റവും വലിയ പ്രോവിന്‍സ് എന്നു കീര്‍ത്തിപ്പെട്ട മഞ്ഞുമ്മല്‍ വിശുദ്ധ പത്താം പീയൂസിന്റെ കര്‍മലീത്താ പ്രവിശ്യയുടെ മാതൃദേവാലയം.
ഷിരൂര്‍: അര്‍ജുന്റെ ഡിഎന്‍എ പരിശോധന ഫലം രണ്ട് ദിവസത്തിനകം ലഭിക്കും. കാര്‍വാര്‍ കിംസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹത്തില്‍ നിന്നും സാംപിള്‍ ശേഖരിച്ച് ഹുബ്ലിയിലെ റീജണല്‍ ഫോറന്‍സിക് സയന്‍സ് ലാബിലേക്ക് ഡിഎന്‍എ പരിശോധനയ്ക്ക് അയക്കും. ഫലം വന്ന ശേഷമേ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കൂ. മൃതദേഹം അര്‍ജുന്റേതെന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തണമെന്ന കുടുബംത്തിന്റെ ആവശ്യപ്രകാരമാണ് നടപടി. മണ്ണിടിച്ചിലില്‍ കാണാതായ മറ്റു രണ്ടുപേര്‍ക്കായുള്ള തിരച്ചില്‍ തുടരുമെന്നാണ് കര്‍ണ്ണാടക സര്‍ക്കാര്‍ വ്യക്തമാക്കിയത്. കര്‍ണ്ണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥന്‍ എന്നിവര്‍ക്കായാണ് ഇന്നും തിരച്ചില്‍ തുടരുക. ഗംഗാവലിപ്പുഴയില്‍ 12 മീറ്റര്‍ ആഴത്തിലാണ് ലോറി കണ്ടെത്തിയത്. ഉച്ചയോടെ ഇത് പുഴയില്‍ നിന്ന് ഉയര്‍ത്തിയെങ്കിലും കരയ്‌ക്കെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. കരയ്‌ക്കെത്തിക്കുന്നതിനിടെ വടം പൊട്ടിയതിനാല്‍ ഇന്ന് ലോറി കരയിലേക്ക് മാറ്റുക. ഇന്ന് രാവിലെ എട്ട് മണിയോടെ ലോറി കരയ്‌ക്കെത്തിക്കാന്‍ ശ്രമം തുടരും. ജൂലൈ പതിനാറിന് ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചിലിലാണ് അര്‍ജുനെ കാണാതായത്.
വെള്ളറട: നെയ്യാറ്റിൻകര ലത്തീൻ രൂപതാ രജത ജൂബിലിയോടനുബന്ധിച്ച് ആരംഭിക്കുന്ന സിൽവർ ജൂബിലി ലോ കോളേജിന്റെ ആശീർവ്വാദവും ഉദ്ഘാടനവും ഒക്ടോബർ 2 ന് നടക്കും. ആര്യനാട് കർമ്മലമാതാ ദൈവാലയാങ്കണത്തിൽ വൈകുന്നേരം 3 മണിക്ക് ലോ കോളേജിന്റെ ആശീർവ്വാദ കർമ്മം നെയ്യാറ്റിൻകര രൂപതാ ബിഷപ് ഡോ. വിൻസെന്റ് സാമുവൽ നിർവ്വഹിക്കും. 3.30 ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി ലോ കോളേജിന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്യും. ബിഷപ് ഡോ. വിൻസെന്റ് സാമുവൽ അദ്ധ്യക്ഷത വഹിക്കും. ലോ കോളേജ് ചെയർമാൻ മോൺ. ഡോ. വിൻസെന്റ് കെ.പീറ്റർ ആമുഖ സന്ദേശം നൽകും. ചടങ്ങിൽ ആത്മീയ-രാഷ്ട്രീയ-വിദ്യാഭ്യാസ – സാമൂഹ്യ-സാംസ്കാരിക മേഖലകളിലെ പ്രമുഖർ സംബന്ധിക്കും. ഈ അധ്യയന വർഷത്തെ കോഴ്സുകൾക്കുള്ള അഡ്മിഷൻ ആരംഭിച്ചതായും കൂടുതൽ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.
കൊച്ചി :കുസാറ്റിൽ നിന്നും കെമിസ്ട്രിയിൽ പി എച്ച് ഡി നേടിയ Dr മറിയ അഗസ്റ്റിൻ . കൂവപ്പാടം കരിപ്പേൽ പരേതനായ ബേബി അഗസ്റ്റിന്റെയും ആൻസിയുടെയും മകൾ. ഭർത്താവ് മാർട്ടിൻ പെരുമന, പാലാരിവട്ടം (കാർ റീജൻസി, ഗ്ലോബൽ ഇങ്ക്.) വരാപ്പുഴ അതിരൂപതയിലെ പാലാരിവട്ടം സെൻ്റ് ജോൺ ദി ബാപ്റ്റിസ്റ്റ് റോമൻ കത്തോലിക് ചർച്ച് ഇടവകാംഗമാണ് .
അമാൻ : ഇൻ്റർനാഷണൽ ട്രേഡ് യൂണിയൻ കോൺഫഡറേഷൻ – ഏഷ്യാ പസഫിക് ജോർദ്ദാനിലെ അമ്മാനിൽ സംഘടിപ്പിച്ച സമ്മേളനപ്രതിനിധിയായി എച് എം എസ് ദേശിയ നിർവാഹകസമിതി അംഗവും കെ എൽ എം സംസ്ഥാന അസി.ഡയറക്ടറുമായ ജോസഫ് ജൂഡ് സംബന്ധിച്ചു. ഇന്ത്യയിലെ അംഗഘടകമായ ഹിന്ദ് മസ്ദൂർ സഭയെ പ്രതിനിധികരിച്ചാണ് പങ്കാളിത്തം. പ്രവാസികളുടെ അവകാശ സംരക്ഷണത്തിനായുള്ള പ്രവർത്തനങ്ങളിൽ രാജ്യാതിർത്തികൾക്കതീതമായ ട്രേഡ് യൂണിയനുകളുടെ സഹകരണം ശക്തിപ്പെടുത്തുന്ന സാധ്യതകളും മാർഗ്ഗങ്ങളും കണ്ടെത്തുകയാണ് സമ്മേളനത്തിൻ്റെ ലക്ഷ്യം. കേരളീയരുടെ പ്രധാന പ്രവാസ ലക്ഷ്യങ്ങളായ കുവൈറ്റ്, ബഹറിൻ , ഒമാൻ, ജോർദാൻ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ട്രേഡ് യൂണിയൻ നേതാക്കളുമായി പ്രവാസികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്ന കർമ്മപരിപാടികൾ ചർച്ച ചെയ്യാനും സഹകരിച്ചു പ്രവർത്തിക്കാനും തീരുമാനിച്ചു.
കോട്ടപ്പുറം രൂപതയില്‍ ഉള്‍പ്പെടുന്ന പള്ളിപ്പുറം പഞ്ചായത്തിലെ മുനമ്പം – കടപ്പുറം മേഖലയില്‍ ഭൂമി നഷ്ടമാകുന്നവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി കെആര്‍എല്‍സിസിയുടെ ആഭിമുഖ്യത്തിലും കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സംസ്ഥാന സമിതിയുടെ നേതൃത്വത്തിലും കോട്ടപ്പുറം രൂപതയുടെ സഹകരണത്തോടെ 2024 വെള്ളിയാഴ്ച വൈകിട്ട് 4.30 ന് എറണാകുളം ഹൈക്കോടതി ജംഗ്ഷനില്‍ സമ്മേളനം നടത്തുന്നു.
ഷിരൂർ: ഗംഗാവലി പുഴയിൽ നടന്ന തിരച്ചിലിൽ എഴുപത്തി ഒന്നാംദിവസം അർജുന്റെ ലോറി കണ്ടെത്തി. സിപി2 കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് ലോറി കണ്ടെത്തിയത്. ഒരു മാസത്തിലേറെയായി പല ഘട്ടങ്ങളിലായി നടത്തിയ തിരച്ചിലിനൊടുവിലാണ് ലോറി കണ്ടെത്തിയത്. ഓഗസ്റ്റ് പതിനാറിന് നിർത്തിവെച്ച രക്ഷാപ്രവർത്തനമാണ് ഗോവയില്‍ നിന്ന് ഡ്രഡ്ജർ എത്തിച്ചതോടെ പുനരാരംഭിച്ചത്.
ബൈറൂട്ട് : ലബനാനിൽ രണ്ടു ദിവസമായി ഇസ്രായേൽ തുടരുന്ന കനത്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 558 ആയിഉയർന്നു . ഇവരിൽ 50 പേർ കുഞ്ഞുങ്ങളാണെന്ന് ലബനാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. 1835 പേർക്ക് പരിക്കേറ്റു. തലസ്ഥാനമായ ബൈറൂട്ടിലും ചൊവ്വാഴ്ച ഇസ്രായേൽ ബോംബുകൾ വർഷിച്ചു. തിങ്കളാഴ്ച തുടങ്ങിയ ആക്രമണം കൂടുതൽ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിച്ചതോടെ യുദ്ധഭീതിയിൽ തെക്കൻ ലബനാനിൽനിന്ന് ആയിരങ്ങൾ പലായനം ചെയ്തു. ബൈറൂത്തിലെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ആറു നിലയുള്ള താമസസമുച്ചയത്തിന്റെ മൂന്നുനില തകർന്നു. ഇസ്രായേലും ഹമാസും ആക്രമണം തുടരുന്നതോടെ മേഖലയിൽ യുദ്ധം വ്യാപിക്കുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്. തെക്കൻ ലബനാനിൽനിന്ന് കാറുകളിൽ സാധനങ്ങൾ കുത്തിനിറച്ച് കുടുംബാംഗങ്ങളോടൊപ്പം ജനം പലായനം തുടങ്ങിയതോടെ തലസ്ഥാനമായ ബൈറൂത്തിലെ റോഡുകളിൽ ഗതാഗതം സ്തംഭിച്ചു. ഒഴിഞ്ഞുപോകുന്ന കുടുംബങ്ങൾ ബൈറൂത്തിലെ സ്കൂളുകളിലും തീര നഗരമായ സിദോണിലുമാണ് അഭയം തേടുന്നത്. ഹോട്ടലുകളും അഭയകേന്ദ്രങ്ങളും പെട്ടെന്ന് നിറഞ്ഞതോടെ, പല കുടുംബങ്ങളും കാറുകളിലും പാർക്കുകളിലും ബീച്ചുകളിലുമാണ് രാത്രി കഴിച്ചുകൂട്ടിയത്.
തിരുവനന്തപുരം:ആർ.എസ്.എസ് നേതാക്കളും എ.ഡി.ജി.പി എം.ആർ അജിത് കുമാറും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ ഉത്തരവിറങ്ങി. എ.ഡി.ജി.പിക്കെതിരായ പി.വി അൻവർ എം.എൽ.എയുടെ ആരോപണങ്ങൾ അന്വേഷിക്കുന്ന സംഘം തന്നെയാവും ഈ ആരോപണവും അന്വേഷിക്കുക. ഇതുസംബന്ധിച്ച ഉത്തരവും പുറത്തിറങ്ങിയിട്ടുണ്ട്. എ.ഡി.ജി.പിയുടെ സുഹൃത്തായ ആർ.എസ്.എസ് നേതാവ് ജയകുമാറിന്റെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും. എ.ഡി.ജി.പിക്കൊപ്പമുണ്ടായിരുന്നവരുടെ മൊഴിയും ഇക്കാര്യത്തിൽ രേഖപ്പെടുത്തും. 2023 മെയ് മാസത്തിൽ ആർ.എസ്.എസ് നേതാക്കളുമായി എ.ഡി.ജി.പി ചർച്ച നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ആദ്യം ആരോപിച്ചത് . ആർ.എസ്.എസ് നേതാവുമായുള്ള കൂടിക്കാഴ്ച എ.ഡി.ജി.പി സ്ഥിരീകരിക്കുകയും ചെയ്തു. ഇക്കാര്യം സ്പെഷ്യൽ ബ്രാഞ്ചിന് അറിയാമായിരുന്നുവെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ കോവളത്തെ സ്വകാര്യ ഹോട്ടലിൽ ആർ.എസ്.എസ് നേതാവ് റാം മാധവിനെ എ.ഡി.ജി.പി സന്ദർശിച്ചു. 10 ദിവസത്തെ ഇടവേളയിലാണ് ഈ രണ്ട് സംഭവങ്ങളും നടന്നതെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു. തുടർന്ന് ഇടത് എം.എൽ.എയായ പി.വി അൻവറും സമാനമായ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.
കൊച്ചി: ലൈംഗികാതിക്രമ കേസില്‍ നടന്‍ ഇടവേള ബാബു ചോദ്യം ചെയ്യലിനായി ഹാജരായി. പ്രത്യേക അന്വേഷണ സംഘത്തിന്റെ ഓഫീസിലാണ് ഇടവേള ബാബു ചോദ്യം ചെയ്യലിനായി എത്തിയിരിക്കുന്നത്.ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് മുനമ്പം ഡി വൈ എസ് പിയുടെ ഓഫീസ് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു . എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇടവേള ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്. അതിനാല്‍, ചോദ്യം ചെയ്യലിന് ശേഷം അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയാലും ഇടവേള ബാബുവിന് ജാമ്യം ലഭിക്കും.താരസംഘടനയായ എഎംഎംഎയില്‍ ല്‍ അംഗത്വം വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമം നടത്തിയെന്നാണ് ഇടവേള ബാബുവിനെതിരായ കേസ്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
