Author: admin

ന്യൂഡൽഹി :79-ാമത് സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് രാഷ്ട്രപതി ദ്രൗപതി മുർമു രാജ്യത്തെ അഭിസംബോധന ചെയ്തു.ഇന്ത്യ ജനാധിപത്യത്തിൻറെ ജനനിയാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. എല്ലാവർക്കും തുല്യനീതിയും അവസരവും ഉറപ്പാക്കണം. ഇന്ത്യ ആത്മവിശ്വാസത്തോടെ സ്വയം പര്യാപ്തതയിലേക്ക് നീങ്ങുകയാണ്. വലിയൊരു വിഭാഗത്തെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാനായി. പിന്നാക്ക സംസ്ഥാനങ്ങളായി നിന്ന പ്രദേശങ്ങൾ പുരോഗതിയുടെ പാതയിലാണെന്നും രാഷ്ട്രപതി പറഞ്ഞു. രാജ്യത്തിനു വേണ്ടി ജീവൻ ത്യജിച്ച സ്വാതന്ത്ര്യ സമരസേനാനികൾക്ക് ആദരം അർപ്പിക്കുന്നു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തന്റെ തുടർച്ചയായ 12-ാമത്തെ സ്വാതന്ത്ര്യദിന പ്രസംഗം നടത്തും, ഓപ്പറേഷൻ സിന്ദൂരിന് മാസങ്ങൾക്ക് ശേഷവും അദ്ദേഹത്തിന്റെ സർക്കാരിനെ ചോദ്യം ചെയ്യാൻ ആരോപണവിധേയമായ തിരഞ്ഞെടുപ്പ് ക്രമക്കേടുകൾക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കുന്നതിനിടയിലാണ് ഈ വർഷത്തെ സ്വാതന്ത്ര്യ ദിനം . ദേശീയ സുരക്ഷ, സാമ്പത്തിക വളർച്ച, ക്ഷേമ മാതൃക വികസിപ്പിക്കൽ എന്നിവയിൽ ഇന്ത്യയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് മോദി ഊന്നൽ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. വ്യാപാരത്തിൽ ഇന്ത്യയ്‌ക്കെതിരായ യുഎസ്…

Read More

ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിലെ ചഷോട്ടി ഗ്രാമത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് ഉണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഉൾപ്പെടെ കുറഞ്ഞത് 46 പേർ കൊല്ലപ്പെടുകയും 100 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രക്ഷാപ്രവർത്തനങ്ങളിൽ സൈന്യവും പങ്കുചേർന്നിട്ടുണ്ട്, ആളുകളെ ഒഴിപ്പിക്കുന്നുണ്ട് . 46 മൃതദേഹങ്ങൾ കണ്ടെടുത്തതായും മരണസംഖ്യ ഉയരുമെന്ന് ആശങ്കയുണ്ടെന്നും വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് 167 പേരെ രക്ഷാപ്രവർത്തകർ പുറത്തെടുത്തതായും 38 പേരുടെ നില ഗുരുതരമാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.”മച്ചൈൽ മാതാ യാത്രയുടെ ആരംഭ സ്ഥലമായ കിഷ്ത്വാറിലെ ചഷോട്ടി പ്രദേശത്ത് ഒരു പെട്ടെന്നുള്ള വെള്ളപ്പൊക്കം ഉണ്ടായി. രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്,” ഡെപ്യൂട്ടി കമ്മീഷണർ കിഷ്ത്വാർ പങ്കജ് ശർമ്മ പറഞ്ഞു. ദുരന്തത്തിൽ ദുഃഖം പ്രകടിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്ന് പറഞ്ഞു.

Read More

അഭിമുഖം /ജെറി അമല്‍ദേവ് / ബിഎസ് *മലയാള സംഗീതമേഖലയില്‍ ജെറി മാസ്റ്റര്‍ എന്നറിയപ്പെടുന്ന ജെറി അമല്‍ദേവിന്റെ ജീവിത സിംഫണി മധുരഈണങ്ങള്‍ മന്ത്രിക്കുന്ന ഒരു ഇളം കാറ്റ് പോലെ ജെറി അമല്‍ദേവിന്റെ സംഗീതം പതിറ്റാണ്ടുകളായി മലയാളി സംഗീതപ്രേമികളുടെ ഹൃദയം കവര്‍ന്നുകൊണ്ടിരിക്കുന്നു. വികാരങ്ങളുടെയും വിരഹത്തിന്റേയും പ്രണയത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും ഭക്തിയുടേയും സമ്പന്നമായ ഒരു സംഗീതശില്പം അദ്ദേഹം മെനഞ്ഞെടുത്തിട്ടുണ്ട്. 1939 ഏപ്രില്‍ 15ന് വെളിപ്പറമ്പില്‍ വി.സി ജോസഫിന്റെയും എം.ഡി മേരിയുടേയും മകനായി ജെറോം തോമസ് എന്ന ജെറി അമല്‍ദേവ് കൊച്ചിയില്‍ ജനിച്ചു. അദ്ദേഹം ആദ്യമായി സംഗീത സംവിധാനം നിര്‍വഹിച്ച ഫാസിലിന്റെ ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന സിനിമ 2025ല്‍ 45-ാം വര്‍ഷം ആഘോഷിക്കുകയാണ്. 1980ലെ ന്യൂജന്‍ സിനിമയായി പിന്നീട് വാഴ്ത്തപ്പെട്ട ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ പരാജയത്തിലേക്ക് നീങ്ങുമ്പോഴാണ് അതിലെ പാട്ടുകള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നതും പാട്ടുകളും സിനിമയും ഹിറ്റാകുന്നതും.മലയാള സിനിമയ്ക്കും ദേവാലയ സംഗീതത്തിനും ജെറി അമല്‍ദേവ് ചെയ്ത സംഭാവനകള്‍ നിസ്തുലമാണ്. തലമുറകളെ പ്രചോദിപ്പിക്കുന്ന സംഗീത മാന്ത്രികന്റെ ജീവിതത്തിലൂടെ കടന്നു…

Read More

സിനിമ / പ്രഫ. ഷാജി ജോസഫ് ജാഫര്‍ പനാഹിയുടെ ‘ഓഫ്സൈഡ് ‘ ഇരുണ്ട നര്‍മ്മം നിറഞ്ഞ ഒരു ചിത്രമാണ്. ഇറാനിലെ ലിംഗ വിവേചനത്തെ ലളിതമായ ഒരു പ്രമേയത്തിലൂടെ അത് വിമര്‍ശിക്കുന്നു. ടെഹ്‌റാനില്‍ നടക്കുന്ന പുരുഷന്മാരുടെ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തിലേക്ക് യുവതികള്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നു. ഡോക്യുമെന്ററി റിയലിസത്തിന്റെയും ആക്ഷേപഹാസ്യത്തിന്റെയും മിശ്രിതത്തോടെ, സ്വാതന്ത്ര്യം, സ്വത്വം, അടിച്ചമര്‍ത്തല്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ അസംബന്ധങ്ങള്‍ എന്നിവയെക്കുറിച്ച് പനാഹി ശക്തമായ ഒരു പ്രസ്താവന നടത്തുന്നു ഈ സിനിമയില്‍. ഇറാനിയന്‍ സിനിമകളുടെ പ്രത്യേകത അത് എല്ലാം അവരുടെ ജീവിതങ്ങളുമായി ഏറ്റവും അടുത്ത് കിടക്കുന്നു എന്നതാണ്. അവര്‍ക്ക് മേല്‍ ഉണ്ടാകുന്ന നിയന്ത്രണങ്ങള്‍ ആണ് അതിനു അവരെ പ്രേരിപ്പിക്കുന്നതും. ശരിക്കും ഫുട്‌ബോള്‍ മത്സരം നടക്കുന്ന സ്റ്റേഡിയത്തില്‍ വച്ചു തന്നെയാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. സ്റ്റേഡിയത്തില്‍ പോയി ഫുട്‌ബോള്‍ കാണുന്നതിന് ഇറാനില്‍ പെണ്‍കുട്ടികള്‍ക്ക് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയ സമയം. ഈ സമയത്ത്ആണ് 2006 ലെ നിര്‍ണായകമായ ലോകകപ്പ് ഫുട്ബാള്‍ യോഗ്യത നേടാന്‍ വേണ്ടിയുള്ള ഇറാനും…

Read More

റവ. ഡോ. സുനില്‍ കല്ലറക്കല്‍ ഒഎസ്ജെ റെക്ടര്‍ സെന്റ് ജോസഫ് ഫോര്‍മേഷന്‍ ഹൗസ്, നാഗരിജുലി, അസം ജൂബിലി വര്‍ഷം കത്തോലിക്കാ സഭയില്‍ ആഴത്തില്‍ വേരൂന്നിയ ഒരു പാരമ്പര്യമാണ്, ലേവ്യപുസ്തകം 25 (10 – 13) ല്‍ വിവരിച്ചിരിക്കുന്ന ദൈവ വചനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ജൂബിലി വര്‍ഷങ്ങള്‍ ആഘോഷിക്കപ്പെടുന്നത്. പുരാതന ഇസ്രായേലില്‍, എല്ലാ അമ്പതാം വര്‍ഷവും സ്വാതന്ത്ര്യത്തിന്റെയും കടങ്ങള്‍ മോചിക്കലിന്റെയും ഭൂമിയെ ഉത്പാദനം നടത്താതെ വിശ്രമത്തിനായി വിടുന്നതിന്റെയും സ്വത്ത് പുനഃസ്ഥാപിക്കുന്നതിന്റെയും സമയമായി അടയാളപ്പെടുത്തിയിരിക്കുന്നു.. ഈ സമ്പന്നമായ ആത്മീയ പൈതൃകത്തില്‍ നിന്നാണ് സഭ ജൂബിലി വര്‍ഷങ്ങളുടെ തനതായ സമ്പ്രദായം വികസിപ്പിച്ചെടുത്തത്. അതുകൊണ്ട് ജൂബിലി വര്‍ഷം കൃപയുടെയും പരിവര്‍ത്തനത്തിന്റെയും പുതിയ തുടക്കങ്ങളുടെയും സമയമാണ്. ജൂബിലിയുടെ ചരിത്രപരമായ ഉത്ഭവം 1330 – ല്‍ ബോണിഫസ് എട്ടാമന്‍ പാപ്പാ യാണ് ആദ്യത്തെ ഔദ്യോഗിക കാത്തലിക് ജൂബിലി വര്‍ഷം പ്രഖ്യാപിച്ചത്. അദ്ദേഹം തീര്‍ത്ഥാടനത്തിനും ആത്മീയ നവീകരണത്തിനുമായി വിശ്വാസികളെ റോമിലേക്ക് ക്ഷണിച്ചു. തുടക്കത്തില്‍ ഓരോ 100 വര്‍ഷത്തിലും ആണ് ജൂബിലി…

Read More

പുസ്തകം / ബോബന്‍ വരാപ്പുഴ പുസ്തകത്തെ കുറിച്ചല്ല, ഒരു എഴുത്തുകാരനെ കുറിച്ചാണ് ഈ കുറിപ്പ്.എറണാകുളം ചിറ്റൂരിലെ കൊടുവേലി പറമ്പ് പൈലി, റാണി ദമ്പതികള്‍ക്ക് മൂന്ന് ആണ്‍മക്കള്‍. അഭിലാഷ് ഫ്രേസര്‍, സംഗീത് ഡയോലിന്‍, അനുരാഗ് ഷെറീറ്റര്‍. മഹാരഥന്‍മാരുടെ പേരുകള്‍ മക്കളുടെ പേരിനോട് ചേര്‍ക്കുമ്പോള്‍, ഇതിലൊരാള്‍ ലോകത്തോളം ഉയരുന്നൊരു നാമധാരിയാകുമെന്ന് ആ പിതാവ് ഓര്‍ത്തിട്ടുണ്ടാകുമോ എന്നറിയില്ല. എന്നാല്‍ അദ്ദേഹത്തിന്റെ മൂത്ത മകന്‍ തന്റെ പേര് വന്ന വഴിയെ ലോകത്തിലേക്ക് നടന്നു തുടങ്ങിയിരിക്കുന്ന വിശേഷമാണ് ഈ പറയുന്നത്. അഭിലാഷ് ഫ്രേസറുടെ ദി ബാലഡ് ഓഫ് ദി യൂണിവേഴ്‌സ് എന്ന ഇംഗ്ലീഷ് നോവലിന്റെ പ്രകാശനം അന്തരിച്ച പ്രൊഫ. എം.കെ സാനുമാഷാണ് കുറച്ചുകാലം മുമ്പ് നിര്‍വഹിച്ചത്. അദ്ദേഹത്തിന്റെ പ്രപഞ്ചഗാഥയെന്ന മലയാള നോവലിന്റെ പരിഭാഷയാണ്ദി ബാലഡ് ഓഫ് ദി യൂണിവേഴ്‌സ് യൂറോപ്പിലെ വിഖ്യാതമായ റൈറ്റേഴ്സ് ക്യാപിറ്റല്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ (ഗ്രീസ് ) പ്രസാധക വിഭാഗമായ റൈറ്റേഴ്സ് ഇന്റര്‍നാഷണലാണ് ഇതിന്റെ പ്രസാധകര്‍. പൈതൃക സംസ്‌കാരത്തിന്റെ ചരിത്ര ഗാഥകള്‍ പിറന്ന കൊച്ചിയുടെ സ്വന്തം…

Read More

പക്ഷം /ഫാ. സേവ്യര്‍ കുടിയാംശേരി 09.08.2025 ശനിയാഴ്ച ആലപ്പുഴയില്‍വച്ചു നടന്ന പി.റ്റി. ചാക്കോ ഫൗണ്ടേഷന്റെ അവാര്‍ഡു ദാന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു ‘ഭരണഘടന ഉളളിടത്തോളം കാലം ഇന്ത്യ സുരക്ഷിതമായിരിക്കും’. ഭരണഘടനയുടേയും ഇന്ത്യാ രാജ്യത്തിന്റെയും സുരക്ഷയാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. കുറെക്കാലമായി ഇവിടെകുറെപ്പേര്‍ ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. ‘കേശവാനന്ദഭാരതി’ കേസിലെ വിധിപ്രകാരം ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്താമെങ്കിലും അതിന്റെ ബെസിക് സ്റ്റ്രക്ച്ചറില്‍ മാറ്റം വരുത്താനാവില്ല. നമ്മുടെ കോടതി സംവിധാനങ്ങളുള്ളിടത്തോളംകാലം ഭരണഘടനയില്‍ കാതലായ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുകയില്ല. ഭരണഘടന മാറ്റിയെഴുതാന്‍മാത്രം ഭൂരിപക്ഷം പാര്‍ലമെന്റിലും അസംബ്ലികളിലും ലഭിക്കാനും പോകുന്നില്ല. കാര്യങ്ങള്‍ഇങ്ങനെയായിരിക്കെ ഭരണഘടന ഇല്ലാതാക്കാന്‍ സാധിക്കില്ല എന്ന തിരിച്ചറിവ് ഇപ്പോള്‍ ഏകദേശം എല്ലാവര്‍ക്കും ഉണ്ട്. ഭരണഘടനയുടെ ശത്രുക്കള്‍ക്കു പിന്നെ എന്താ? ബെടക്കാക്കി തനിക്കാക്കുക, അത്രതന്നെ. അതു രാജ്യം കുട്ടിച്ചോറാക്കില്ലേ എന്നാരെങ്കിലും ചോദിച്ചാല്‍ അങ്ങനെ ആയാലെന്താ ഞങ്ങള്‍ക്കില്ലെങ്കില്‍ ആര്‍ക്കും വേണ്ട, ഇതാണു മനോഭാവം. വേലിതന്നെ വിളവു തിന്നുന്നു. ഭരണഘടനയ്ക്കു ദയാവധം കല്പിച്ചിരിക്കുന്നു. ഭരണഘടനയെ…

Read More

ങ്ങൾക്കെതിരെ ചില കടലാസ് സംഘടനകൾ സമൂഹമാധ്യമങ്ങൾ വഴി നടത്തുന്ന വ്യാജപ്രചാരണങ്ങൾ അപലപനീയമെന്ന്
നെയ്യാറ്റിൻകര ലത്തീൻ രൂപത.

Read More