Author: admin

തിരുവനന്തപുരം: ഇന്ത്യയിൽ സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ ആദ്യസംസ്ഥാനമായി കേരളം മാറിയതിന്റെ പ്രഖ്യാപനം ഇന്ന് നടക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തും. തദ്ദേശഭരണമന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിക്കും . മന്ത്രിമാർ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. 2021ൽ തിരുവനന്തപുരം ജില്ലയിലെ പുല്ലമ്പാറ പഞ്ചായത്തിയിൽ ആരംഭിച്ച ഡിജി സാക്ഷരതാ പ്രവർത്തനങ്ങളോടെയാണ് പദ്ധതിയുടെ തുടക്കം. 2022 സെപ്തംബർ 21 ന് രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരത നേടിയ പഞ്ചായത്തായി പുല്ലമ്പാറയെ പ്രഖ്യാപിക്കുന്ന ചടങ്ങിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഡിജി കേരളം പദ്ധതി പ്രഖ്യാപിച്ചത്.

Read More

ന്യൂഡൽഹി: ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങുമായി ചർച്ച നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. \ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയാണ് മോദിയെ കണ്ട് ജിൻപിങിൻ്റെ ക്ഷണക്കത്ത് കൈമാറിയത്. ഇന്ത്യ- ചൈന ബന്ധം കൂടുതൽ മെച്ചപ്പെടുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകർ .ചൈനീസ് പ്രസിഡൻ്റിൻ്റെ ക്ഷണം പ്രധാനമന്ത്രി മോദി സ്വീകരിച്ചു. കസാനിൽ താനും ഷി ജിൻപിങും ഉണ്ടാക്കിയ ധാരണയ്ക്കു ശേഷം ചൈനയുമായുള്ള ബന്ധത്തിലുണ്ടായ പുരോഗതി സ്വാഗതാർഹമെന്നും മോദി പറഞ്ഞു. അതിർത്തിയിലെ സമാധാനം രണ്ട് രാജ്യങ്ങൾക്കുമിടയിലെ നല്ല ബന്ധത്തിന് അനിവാര്യമെന്ന് നരേന്ദ്രമോദി വ്യക്തമാക്കി . നിയന്ത്രണരേഖയിൽ കഴിഞ്ഞ ഒൻപതുമാസമായി സമാധാനം നിലനിൽക്കുന്നതിനാൽ ഇന്ത്യ-ചൈന ബന്ധത്തിൽ പുരോഗതി ദൃശ്യമാണെന്ന് ഇന്ത്യ പറഞ്ഞു. ഇന്നലെ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് ചർച്ച നടത്തിയത്.

Read More

കൊച്ചി: കേരളത്തിൽ രണ്ട് വർഷത്തിനിടെ പേ വിഷബാധയേറ്റ് 49 പേർ മരിച്ചതായി സർക്കാർ. മരിച്ചവരിൽ 26 പേർക്ക് വിഷ ബാധയേറ്റത് തെരുവ് നായകളിൽ നിന്നാണെന്നുമാണ് സർക്കാർ പറയുന്നത്. ഹൈക്കോടതിയിൽ സമർപ്പിച്ച കണക്കുകളിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. 2024-ൽ 26 പേരാണ് പേ വിഷബാധയേറ്റ് മരിച്ചത്. 2025-ൽ ഇതുവരെ 23 പേരും പേ വിഷബാധയേറ്റ് മരിച്ചിട്ടുണ്ട്. ഈ വർഷം മരിച്ചവരിൽ 11 പേരെ തെരുവുനായ്ക്കളിൽ നിന്നാണ് പേ വിഷബാധയേറ്റത് . മരിച്ചതിൽ 10 പേരെ വളർത്തുപട്ടികളാണ് കടിച്ചത്. തെരുവുനായകളെ നിയന്ത്രിക്കാൻ ഉത്തരവിടണമെന്നാവശ്യപ്പെട്ട് ഫയൽചെയ്ത ഹർജിയിലാണ് സത്യവാങ്മൂലം. പൂച്ചകളിൽ നിന്ന് പേ വിഷം ബാധിച്ചും സംസ്ഥാനത്ത് ആളുകൾ മരിച്ചിട്ടുണ്ട് . മൂന്ന് പേരാണ് പൂച്ചയുടെ കടിയേറ്റതിനെ തുടർന്ന് വിഷബാധയേറ്റ് മരിച്ചത്. 2024 ആഗസ്റ്റ് മുതൽ ഈ വർഷം ജൂലായ് വരെ സംസ്ഥാനത്ത് 3.63 ലക്ഷം പേർക്ക് നായകളുടെ കടിയേറ്റിട്ടുണ്ട്. ഇതിൽ 99,323 പേരെ തെരുവുനായകളാണ് കടിച്ചതെന്നും തദ്ദേശവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ടി വി അനുപമ ഫയൽചെയ്ത…

Read More

ഒഡിഷയിലെ ചന്ദിപുർ ഇന്റഗ്രേറ്റഡ് ടെസ്റ്റ്‌ റേഞ്ചിലാണ് പരീക്ഷണം നടത്തിയത്. സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡിന്റെ കീഴിലാണ് മിസൈൽ പരീക്ഷച്ചത്

Read More

മറ്റ് മതങ്ങളിലേക്ക് പരിവർത്തനം ചെയ്യുന്ന പട്ടികവർഗ (എസ്ടി) വ്യക്തികളെ സർക്കാർ ക്ഷേമ പദ്ധതികളിൽ നിന്ന് വിലക്കാൻ ഛത്തീസ്ഗഢ് സർക്കാർ ഒരുങ്ങുന്നു,

Read More

സൂര്യകുമാർ നയിക്കുന്ന ടീമിൽ വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ, വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ, ജിതേഷ് ശർമ്മ, കൂടാതെ ജസ്പ്രീത് ബുംമ്ര, അഭിഷേക് ശർമ്മ, തിലക് വർമ്മ, ഹർദ്ദിക് പാണ്ഡ്യ, ശിവം ദുബെ, അഖ്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, ഹർഷിത് റാണ, റിങ്കു സിംഗ് എന്നിവരാണുള്ളത്.

Read More

ബീജിംഗ് :രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിന്റെ 80-ാം വാർഷികം ആഘോഷിക്കുന്നതിനായി ചൈന ഒരുങ്ങുന്നു . ആഗസ്റ്റിൽ ബീജിംഗിന്റെ ഹൃദയഭാഗത്ത് ചൈന ഒരു വലിയ സൈനിക പരേഡ് സംഘടിപ്പിക്കും. പുതിയ ചൈനീസ് ആയുധങ്ങൾ “ആദ്യമായി പുറം ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കും” എന്ന് സംസ്ഥാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുദ്ധവിമാനങ്ങളും ബോംബറുകളും ഉൾപ്പെടെ നൂറുകണക്കിന് പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) വിമാനങ്ങളും ഏറ്റവും പുതിയ സൈനിക ഉപകരണങ്ങളുള്ള കരസേനയും പരേഡിൽ പങ്കെടുക്കുമെന്ന് ചൈനീസ് സൈനിക ഉദ്യോഗസ്ഥർ ബുധനാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു. “സൈനിക പരേഡിൽ നൂതന ടാങ്കുകൾ, കാരിയർ അധിഷ്ഠിത വിമാനങ്ങൾ, യുദ്ധവിമാനങ്ങൾ എന്നിവയുൾപ്പെടെയുള്ള പുതിയ നാലാം തലമുറ ഉപകരണങ്ങൾ ഉൾപ്പെടുത്തും, ഇവ ചൈനീസ് സൈന്യത്തിന്റെ സിസ്റ്റം അധിഷ്ഠിത പോരാട്ട ശേഷി പ്രകടിപ്പിക്കുന്നതിനായി പ്രവർത്തന മൊഡ്യൂളുകളായി ക്രമീകരിച്ചിരിക്കുന്നു,” ചൈനയുടെ സ്റ്റേറ്റ് അഫിലിയേറ്റഡ് ഗ്ലോബൽ ടൈംസ് മാധ്യമം റിപ്പോർട്ട് ചെയ്തു.

Read More

കാബൂൾ: അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറൻ ഹെറാത്ത് പ്രവിശ്യയിൽ ട്രക്കും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ച് ബസിന് തീപിടിച്ചതിനെ തുടർന്ന് 17 കുട്ടികൾ ഉൾപ്പെടെ 71 പേർ മരിച്ചു. പ്രവിശ്യാ സർക്കാർ വക്താവ് അഹ്മദുള്ള മുത്തഖി എക്‌സിലെ ഒരു പോസ്റ്റിൽ മരണസംഖ്യ സ്ഥിരീകരിച്ചു, സമീപകാലത്തെ ഏറ്റവും മാരകമായ ഗതാഗത ദുരന്തങ്ങളിലൊന്നാണിത്. ഇറാനിൽ നിന്ന് നാടുകടത്തപ്പെട്ട അഫ്ഗാൻ പൗരന്മാരെ വഹിച്ചുകൊണ്ട് അതിർത്തി കടന്ന് കാബൂളിലേക്ക് യാത്ര ചെയ്യുകയായിരുന്നു ബസെന്ന് പ്രവിശ്യാ ഉദ്യോഗസ്ഥൻ മുഹമ്മദ് യൂസഫ് സയീദി എഎഫ്‌പിയോട് പറഞ്ഞു. “എല്ലാ യാത്രക്കാരും ഇസ്ലാം ക്വാലയിൽ വാഹനത്തിൽ കയറിയ കുടിയേറ്റക്കാരായിരുന്നു,”സയീദി പറഞ്ഞു.ബസിൻറെ അമിത വേഗതവും അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് ഹെറാത്ത് പ്രവിശ്യയിലെ പോലീസ് പറയുന്നു.

Read More