- ‘ഹരിതം 2026’ കേരള മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു
- ബെൻ ജോസഫിന്റെ സത്യസന്ധതയ്ക്ക് പൊന്നിൻ തിളക്കം
- കുരുന്നുകൾക്ക് അറിവിന്റെ ആകാശത്തേക്ക് സ്വപ്നച്ചിറകേറാൻ കെ സി വൈ എം നെയ്യാറ്റിൻകര ഫെറോന
- മധുരഗീതങ്ങളുടെ ഓര്മപ്പെച്ച്ജെന്സി ആന്റണിയുടെ സംഗീതയാത്ര
- വിശുദ്ധ അഗസ്റ്റിന്റെ തിരുശേഷിപ്പുകൾക്ക് മുന്നിൽ പ്രാർത്ഥിക്കാൻ പാപ്പ പവിയയിൽ
- ഞങ്ങൾ ക്രിസ്തുവിന്റെ അനുയായികൾ; ജർമ്മനി–ക്യൂറസോ താരങ്ങളുടെ പ്രാർത്ഥന വൈറലാകുന്നു
- ജീസസ് യൂത്തിന്റെ സഹസ്ഥാപകൻ ഫാ. എബ്രഹാം പള്ളിവാതുക്കൽ എസ്. ജെ അന്തരിച്ചു
- തീരദേശ ജനതയെയും മത്സ്യത്തൊഴിലാളി സമൂഹത്തെയും പരിഗണിക്കുന്ന ബജറ്റ് നിര്‍ദ്ദേശങ്ങള്‍ സ്വാഗതാര്‍ഹം: ‘കടൽ ‘
Author: admin
പി.എസ്.ജി മുട്ടുകുത്തി; ക്ലബ് ലോകകപ്പിൽ ചെൽസിക്ക് കിരീടം യുവേഫ ചാമ്പ്യൻസ് ലീഗ് ചാമ്പ്യന്മാരായ പിഎസ്‌ജിയെ മുട്ടുകുത്തിച്ചാണ് ചെൽസിയുടെ കിരീട നേട്ടം . ആദ്യപകുതിയിൽ നേടിയ മൂന്നു ഗോളുകൾക്കായിരുന്നു ചെൽസി കരുത്തരായ പിഎസ്ജിയെ തകർത്തത്.ആറ് വൻകരകളിലെ കരുത്തരായ 32 ടീമുകൾ പരസ്പരം ഏറ്റുമുട്ടിയ പോരാട്ടത്തിന് ആവേശോജ്വല അന്ത്യം. യുവേഫ ചാംപ്യൻസ് ലീഗ് കിരീടത്തിന്റെ പകിട്ടിലെത്തിയ ഫ്രഞ്ച് ക്ലബായ പിഎസ്ജിയെ വിറപ്പിച്ച് ഇരട്ട ഗോളും അസിസ്റ്റുമായി തിളങ്ങിയ കോൾ പാൽമറാണ് ചെൽസിയുട ഹീറോ. ജോവാ പെഡ്രോയാണ് ടീമിനായി ഗോളടിച്ച മറ്റൊരു താരം. ന്യൂ ജഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൻറെ ആദ്യ പകുതിയിൽ പിഎസ്‌ജിയെ ഞെട്ടിച്ച പ്രകടനമായിരുന്നു ചെൽസിയുടേത്.രണ്ടാം പകുതിയിൽ പന്തിൽ ആധിപത്യം നേടിയെങ്കിലും പിഎസ്ജിക്ക് കാര്യമായ തിരിച്ചുവരവ് നടത്താനായില്ല. തിരിച്ചടിക്കാനുള്ള പിഎസ്ജിയുടെ തീവ്രശ്രമങ്ങളെ ചെൽസി ഗോൾകീപ്പർ റോബർട്ട് സാഞ്ചസ് പ്രതിരോധിച്ചു. തകർപ്പൻ സേവുകളുമായി അവരുടെ ഗോൾ കീപ്പർ റോബർട്ട് സാഞ്ചസും മിന്നിയതോടെ കന്നി കിരീടവുമായി പാരിസിലേക്ക് മടങ്ങനുറച്ച പിഎസ്‌ജിക്ക് കണ്ണീരായി. മറുവശത്ത് ഗോൾകീപ്പർ…
ജലന്ധർ രൂപത ബിഷപ്പായി ഡോ. ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേൽ അഭിഷിക്തനായി. ജലന്ധർ ട്രിനിറ്റി കോളജ് ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ പന്തലിൽ നടന്ന മെ ത്രാഭിഷേക ചടങ്ങിൽ ഡൽഹി ആർച്ച്ബിഷപ് ഡോ. അനിൽ ജോസഫ് തോമസ് കൂട്ടോ മുഖ്യകാർമികത്വം വഹിച്ചു. ജലന്ധർ രൂപത മുൻഅപ്പസ്തോലിക് അഡ്മിനി സ്ട്രേറ്ററായിരുന്ന ബിഷപ്പ് ഡോ. ആഗ്‌നലോ റുഫിനോ ഗ്രേഷ്യസ്, ഉജൈൻ ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ വടക്കേൽ എന്നിവർ സഹകാർമികരായിരുന്നു.
ബിഹാറിൽ തിരഞ്ഞെടുപ്പടുത്തിരിക്കെ ക്രമസമാധാന തകർച്ചയിൽ ബിഹാർ. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 4 പേരാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.
തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥികളെ കൊണ്ട് അധ്യാപകരുടെ കാല് കഴുകിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം . ഇതിനെ ന്യായീകരിച്ച ഗവർണർ രാജേന്ദ്ര അർലേക്കർക്ക് മറുപടിയുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി രംഗത്തുവന്നു . കുട്ടികളെക്കൊണ്ട് കാല് കഴുകിപ്പിക്കുന്നത് പോലുള്ള സംസ്കാരം എന്തായാലും കേരളത്തിനില്ലെന്നു മന്ത്രി വ്യക്തമാക്കി . ഇത് ഇന്ത്യൻ സംസ്കാരത്തിനും യോജിച്ച ഒന്നല്ല എന്നുതന്നെയാണ് ഞങ്ങളുടെയൊക്കെ അഭിപ്രായം. ഗവർണറുടെ വാക്കുകളിലൂടെ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് ആർഎസ്എസിൻറെ അജണ്ടയാണ്.ആർ എസ് എസ് നിയന്ത്രണത്തിലുള്ള ചുരുക്കം ചില സ്‌കൂളുകളിലാണ് ഈ ആചാരം നടത്തിയത് . കേരളത്തിൽ പഠിക്കുന്ന ഒരു വിദ്യാർഥിയെക്കൊണ്ടും അധ്യാപകൻറെയോ മറ്റാരുടേയോ കാല് കഴുകിപ്പിക്കുന്നതിനുള്ള ഒരവസരം ഉണ്ടാക്കിയിട്ടില്ല. പ്രത്യേകം ശ്രദ്ധിക്കണമെന്നുള്ള നിർദേശം ബന്ധപ്പെട്ട സ്‌കൂൾ അധികൃതർക്ക് നൽകാൻ പോവുകയാണ് – ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥികളെ കൊണ്ട് അധ്യാപകരുടെ കാല് കഴുകിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം . ഇതിനെ ന്യായീകരിച്ച ഗവർണർ രാജേന്ദ്ര അർലേക്കർക്ക് മറുപടിയുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി രംഗത്തുവന്നു . കുട്ടികളെക്കൊണ്ട്…
ചെന്നൈ: തമിഴ്നാട്ടിൽ തിരുവള്ളൂർ ഗുഡ്‌സ് ട്രെയിൻ അപകടത്തിന് പിന്നിൽ അട്ടിമറി. തീപിടുത്തമുണ്ടായതിന് 100 മീറ്റർ മാറി വിളളൽ കണ്ടെത്തി. റെയിൽവെ ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് പരിശോധന തുടരുകയാണ്. എണ്ണയുമായി വന്ന ഗുഡ്‌സ് ട്രെയിനിന് തിരുവള്ളൂർ റെയിൽവേ സ്റ്റേഷനു സമീപത്ത് വെച്ചാണ് തീപിടിച്ചത്. അപകടം ട്രെയിൻ ഗതാഗതത്തെ തടസ്സപ്പെടുത്തി . ഗുഡ്‌സ് ട്രെയിനിന് തീപിടിച്ച സ്ഥലം ജില്ലാ പൊലീസ് സൂപ്രണ്ട് ശ്രീനിവാസ പെരുമാൾ സന്ദർശിച്ചു.ഇന്ന് രാവിലെയായിരുന്നു അപകടം .
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്ക് പോലീസ് നിരോധനം. ഹൈക്കോടതിയുടെ നേരത്തെയുള്ള ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് നിരോധനം . ഇത് കാണിച്ച് തേഞ്ഞിപ്പലം എസ്എച്ച്ഒ വിദ്യാർത്ഥി സംഘടനകൾക്ക് കത്തയച്ചു. സർവ്വകലാശാല കെട്ടിടങ്ങൾ, പരീക്ഷഭവൻ, അഡ്മിനിസ്ട്രേറ്റിവ് ഓഫീസ് എന്നിവയുടെ 200 മീറ്റർ ചുറ്റളവിൽ പ്രകടനങ്ങളോ സമരമോ, ധർണയോ നടത്താൻ പാടില്ല.കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി സംഘർഷങ്ങളും പ്രതിഷേധങ്ങളും നടന്നിരുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. കാലിക്കറ്റ് സർവകലാശാലയിലെ ഏതെങ്കിലും കെട്ടിടത്തിലോ അഡ്മിനിട്രേഷൻ ഓഫീസ്, പരീക്ഷാ ഭവൻ തുടങ്ങിയ കെട്ടിടങ്ങളുടെ 200 മീറ്റർ ചുറ്റളളവളിൽ യാതൊരു തരത്തിലും പ്രകടനങ്ങളും ധർണകളും നടത്താൻ പാടില്ല എന്ന് കത്തിൽ പറയുന്നു.
സര്‍ക്കാരിനെതിരേ പ്രത്യക്ഷസമരപരിപാടികള്‍ കൊച്ചി: ആസന്നമായ തദ്ദേശ- നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഇതര തീരദേശ സമൂഹങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇടക്കൊച്ചി ആല്‍ഫ പാസ്റ്ററല്‍ സെന്ററില്‍ നടന്ന കേരള റീജ്യണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) 45-ാം ജനറല്‍ അസംബ്ലി തീരുമാനിച്ചു.കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയാണ് കെആര്‍എല്‍സിസി. കെഎല്‍സിഎ, സിഎസ്എസ്,കെസിവൈഎം ലാറ്റിന്‍, കെഎല്‍സിഡബ്ല്യുഎ,ഡിസിഎംസ്, തുടങ്ങിയ അല്മായ സംഘടനകള്‍ കെആര്‍എല്‍സിസിയുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ സംഘടനകള്‍ക്കെല്ലാം ജനറല്‍ അസംബ്ലിയില്‍ പ്രാതിനിധ്യമുണ്ട്. കെആര്‍എല്‍സിസിയുടെ രാഷ്ട്രീയ കാര്യസമിതി ചര്‍ച്ച ചെയ്താണ് തിരഞ്ഞെടുപ്പുകളിലെ നിലപാടുകള്‍ സംബന്ധിച്ച തീരുമാനമെടുത്തത്. കേരളത്തിലെ ലത്തീന്‍ കത്തോലിക്ക ജനസമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും ആവര്‍ത്തിച്ചുന്നയിച്ചിട്ടുള്ള ആവശ്യങ്ങളോട് സര്‍ക്കാര്‍ പുലര്‍ത്തുന്ന നിസംഗതയിലും നിഷേധാത്മക സമീപനവുമാണ് പുതിയ കൂട്ടുകെട്ടുകള്‍ തേടാന്‍ സമുദായത്തെ പ്രേരിപ്പിച്ചിരിക്കുന്നത്.സമദൂര സിദ്ധാന്തമായിരുന്നു കെആര്‍എല്‍സിസി എല്ലാ മുന്നണികളോടും ഇതുവരെ സ്വീകരിച്ചിരുന്നത്. തീരദേശത്തെ അലട്ടുന്ന നിരവധി പ്രശ്‌നങ്ങള്‍ക്കു നേരെ പ്രമുഖമുന്നണികള്‍ സ്വീകരിക്കുന്ന നിലപാടില്‍ കെആര്‍എല്‍സിസി അസംതൃപ്തരാണ്. മുനമ്പത്തെ ഭൂമി പ്രശ്‌നമോ, വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട…
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തവും തീവ്രവുമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബുധനാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴ കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു ഈ രണ്ടു ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് (ഞായറാഴ്ച) തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, ജില്ലകളിലും തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ചോർന്നതിൽ വ്യാപക വിമർശനം. അപകടത്തിന്റെ ഉത്തരവാദിത്തം പൈലറ്റുമാരുടെ മേൽ കെട്ടിവയ്ക്കാനുള്ള നീക്കം നടക്കുന്നു എന്നാണ് ആരോപണം. റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തായതിനെ വിമർശിച്ച് പ്രതിപക്ഷ പാർട്ടികളും, പൈലറ്റുമാരുടെ സംഘടനയും രംഗത്തെത്തിയിട്ടുണ്ട് . ഇക്കാര്യം പാർലമെന്റിൽ ചർച്ചയാക്കാൻ പ്രതിപക്ഷം ഒരുങ്ങുന്നതായും റിപ്പോർട്ടുണ്ട്. വിമാനാപകടവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ ഉൾപ്പെടുന്ന റിപ്പോർട്ടിലെ വിലയിരുത്തലുകൾ ചോർന്നത് ഉൾപ്പെടെ പാർലമെന്റിൽ ഉന്നയിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം . അപകടവുമായി ബന്ധപ്പെട്ട് പൈലറ്റുമാരെ സംശയ മുനയിൽ നിർത്തുന്നത് ശരിയായ നടപടിയല്ല. സംഭവത്തിൽ സുതാര്യമായ അന്വേഷണം വേണം എന്നുമാണ് നിലപാട്.
പാലക്കാട്: പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച 58 വയസ്സുകാരന് പ്രാഥമിക പരിശോധനയില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ സ്വദേശിയായ 58 വയസ്സുകാരന്‍ ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെ മരിച്ചത്.പുതിയ രോഗ ബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ജാഗ്രത കര്‍ശനമാക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. പാലക്കാട് നേരത്തെ നിപ ബാധ സ്ഥിരീകരിച്ച പെൺകുട്ടിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. നിപ ബാധയുടെ പശ്ചാത്തലത്തില്‍ മലപ്പുറം, പാലക്കാട് സ്വദേശികളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 497 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് കണ്ടെത്തിയിരുന്നു. മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് 114 പേരും പാലക്കാട് 178 പേരും എറണാകുളത്ത് 2 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിൽ . മലപ്പുറത്ത് 10 പേരാണ് ചികിത്സയിലുള്ളത്. ഒരാള്‍ ഐസിയു ചികിത്സയിലുണ്ട്. മലപ്പുറം ജില്ലയില്‍ ഇതുവരെ 62 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട് 5 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലുണ്ട് . സംസ്ഥാനത്ത് ആകെ 14 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 82 പേര്‍…
Subscribe to Updates
Get the latest creative news from FooBar about art, design and business.
