Author: admin

കോട്ടപ്പുറം :യൂക്യാറ്റ് ക്വിസ് മത്സരം കെ.സി.വൈ.എം കോട്ടപ്പുറം രൂപത ആനിമേറ്റർ സിസ്റ്റർ മേരി ട്രീസ ഉദ്ഘാടനം ചെയ്തു. “സഭയെ അറിയാൻ വിശ്വാസത്തിൽ ജീവിക്കാൻ” എന്ന ലക്ഷ്യം വെച്ച് കെ.സി.വൈ.എം കോട്ടപ്പുറം രൂപത സമിതി യുവജനങ്ങൾക്കായി ഫാദർ ജേക്കബ് കോണത്ത് മെമ്മോറിയൽ യൂക്യാറ്റ് ക്വിസ് 2025 കോട്ടപ്പുറം സെന്റ് മൈക്കിൾസ് എൽ.പി സ്കൂളിൽ വെച്ച് നടന്നു. ആകെ 17 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക കെ.സി.വൈ.എം യൂണിറ്റ് ചാമ്പ്യന്മാരായി. എറിയാട് ഫാത്തിമ മാതാ കെ.സി.വൈ.എം യൂണിറ്റ് രണ്ടാം സ്ഥാനവും, ചെട്ടിക്കാട് സെന്റ് ആന്റണീസ് കെ.സി.വൈ.എം യൂണിറ്റ് മൂന്നാം സ്ഥാനവും നേടി.KRLCBC യൂത്ത് കമ്മീഷൻ അസോസിയേറ്റ് സെക്രട്ടറി അനി ജോസഫ് ആയിരുന്നു ക്വിസ് മാസ്റ്റർ. കെ.സി.വൈ.എം കോട്ടപ്പുറം രൂപത പ്രസിഡന്റ്‌ ജെൻസൻ ആൽബി സ്വാഗതവും കെ.സി.വൈ.എം കോട്ടപ്പുറം രൂപത ജനറൽ സെക്രട്ടറി നന്ദിയും പറഞ്ഞു.

Read More

കൊച്ചി : സമീപകാലങ്ങളിലായി ക്രൈസ്തവ മാനേജ്‌മെന്റുകൾക്ക് കീഴിലുള്ള വിദ്യാഭ്യാസ, ആതുരശുശ്രൂഷാ സ്ഥാപനങ്ങൾക്കെതിരെ വ്യാപകമായ ദുഷ്പ്രചരണങ്ങൾ സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ചു നടക്കുന്നുണ്ട്. മാനുഷ്യസഹജമായ ചെറിയ പിഴവുകളെ പോലും പർവ്വതീകരിച്ചും വ്യാജ ആരോപണങ്ങൾ ഉന്നയിച്ചും ഏതെങ്കിലും സ്ഥാപനങ്ങൾക്കെതിരെ ഉയർത്തുന്ന പ്രചാരണങ്ങൾ കേരളത്തിൽ മാതൃകാപരമായി പ്രവർത്തിച്ചുവരുന്ന ആയിരക്കണക്കിന് ക്രൈസ്തവ സ്ഥാപനങ്ങളുടെ സൽപ്പേരിനെ കളങ്കപ്പെടുത്തുന്ന വിധത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടാറുണ്ട്. അനേകായിരങ്ങൾക്ക് മികച്ച സേവനം നൽകുന്ന ഈ സ്ഥാപനങ്ങളെയും ശുശ്രൂഷകരെയും മോശക്കാരായി ചിത്രീകരിക്കുന്ന ഇത്തരം നീക്കങ്ങൾ അപലപനീയമാണ്. മാനുഷികമായ സംവിധാനങ്ങൾ എന്ന നിലയിൽ ഏതെങ്കിലും വിധത്തിലുള്ള വീഴ്ചകളും കുറവുകളും സംഭവിക്കാനുള്ള സാധ്യതകൾ മറ്റെല്ലാ സ്ഥാപനങ്ങൾക്കും എന്നതുപോലെ ക്രൈസ്തവ മാനേജ്‌മെന്റുകൾക്ക് കീഴിലുള്ള സ്ഥാപനങ്ങൾക്കുമുണ്ട്. അപ്രകാരം സംഭവിച്ചേക്കാവുന്ന പോരായ്മകൾ പരിഹരിക്കാനും തെറ്റുകൾ തിരുത്താനും നേതൃത്വങ്ങൾ സദാ സന്നദ്ധവുമാണ്. എന്നാൽ, ഇത്തരം സാഹചര്യങ്ങളെ മുതലെടുത്തുകൊണ്ട് വ്യാപകമായ ദുഷ്പ്രചരണങ്ങൾ നടത്തുന്നവരുടെ ഉദ്ദേശ്യശുദ്ധി സംശയനീയമാണ്. ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരെ മാത്രമാണ് ഇത്തരം പ്രചരണങ്ങളും ക്യാംപെയ്നിംഗുകളും പലപ്പോഴും കണ്ടുവരുന്നത്. ഇത്തരത്തിൽ ക്രൈസ്തവ സ്ഥാപനങ്ങളെ നിരന്തരം വേട്ടയാടുകയും നേതൃത്വങ്ങളെയും…

Read More

സന്ന :യെമനിൽ ജയിലിൽ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവച്ചു . നാളെയായിരുന്നു വധശിക്ഷ തീരുമാനിച്ചിരുന്നത് . യെമനിലെ ദമാറിൽ യെമൻ സമയം രാവിലെ പത്തിനാണ് ചർച്ച ആരംഭിച്ചത് . കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടലിനെ തുടർന്നുള്ള ചർച്ചകൾ നൽകിയ ശുഭപ്രതീക്ഷ ഇപ്പോൾ സഫലമായിരിക്കുകയാണ് . കൊല്ലപ്പെട്ട തലാൽ അബ്ദുൽ മഹ്ദിയുടെ അടുത്ത ബന്ധു, ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസ്, യെമൻ ശൂറാ കൗൺസിലിൻ്റെ പ്രതിനിധി, സൂഫീ പണ്ഡിതൻ ഹബീബ് ഉമറിൻ്റെ നിർദേശ പ്രകാരം ഇന്നത്തെ ചർച്ചയിൽ പങ്കെടുക്കാൻ ദമാറിൽ എത്തിയിരുന്നു . ശൂറ അംഗമായ പണ്ഡിതൻ ഹബീബ് ഉമറിൻ്റെ അനുയായിയും യെമനിലെ മറ്റൊരു പ്രധാന സൂഫി വര്യൻ്റെ മകനുമാണ് ഇദ്ദേഹം. ഇത് ചർച്ചകൾക്ക് വലിയ പ്രതീക്ഷ നൽകുന്നുവെന്ന് കാന്തപുരത്തിൻ്റെ സെക്രട്ടറി ബാദുഷ സഖാഫി ഇന്നലെ വ്യക്തമാക്കിയിരുന്നു .കൊല്ലപ്പെട്ട തലാലിന്‍റെ കുടുംബവുമായി പ്രതിനിധി സംഘം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ കോടതിയാണ് ശിക്ഷ നടപ്പാക്കുന്നത് നീട്ടിവച്ചത്.ദയാധനം…

Read More

വാഷിങ്‌ടൺ: 50 ദിവസത്തിനുള്ളിൽ യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ കനത്ത തീരുവകൾ ചുമത്തുമെന്ന് റഷ്യയ്‌ക്ക് മുന്നറിയിപ്പു നൽകി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്.റഷ്യയ്‌ക്കെതിരെയുള്ള യുദ്ധത്തിൽ യുക്രെയ്‌നിനെ പിന്തുണയ്ക്കാൻ യുഎസ് വ്യോമപ്രതിരോധ സംവിധാനമായ പേട്രിയറ്റ് മിസൈലും മറ്റ് യുദ്ധോപകരണങ്ങളും നാറ്റോ വഴി അയയ്ക്കുമെന്നും ട്രംപ് പറഞ്ഞു . നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെയുമായി ട്രംപ് കൂടിക്കാഴ്‌ച നടത്തി. ഇതിനു പിന്നാലെയാണ് പുതിയ പ്രഖ്യാപനവുമായി ട്രംപ് രംഗത്ത് വന്നത് . മൂന്ന് വർഷം മുമ്പ് യുക്രെയ്ൻ ആക്രമിച്ചപ്പോൾ യുദ്ധം വേഗത്തിൽ പരിഹരിക്കുമെന്ന് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ വാഗ്‌ദാനം ചെയ്‌തിരുന്നതാണ് . പുടിനോട് കൂടുതൽ ദേഷ്യം തോന്നുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. അതിനിടെ ,ട്രംപുമായി ഫോണിൽ സംസാരിച്ചുവെന്ന് യുക്രെയ്‌ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലെൻസ്‌കി എക്‌സിൽ കുറിച്ചു. “റഷ്യൻ ആക്രമണങ്ങളിൽ നിന്ന് ആളുകൾക്ക് മികച്ച സംരക്ഷണം നൽകുന്നതിനും ഞങ്ങളുടെ നിലപാടുകൾ ശക്തിപ്പെടുത്തുന്നതിനും ആവശ്യമായ മാർഗങ്ങളും പരിഹാരങ്ങളും പ്രസിഡൻ്റുമായി ചർച്ച ചെയ്‌തു” – അദ്ദേഹം എക്‌സിൽ പറയുന്നു…

Read More

ചെന്നൈ നാഗപട്ടണത്ത് സിനിമ ചിത്രീകരണത്തിനിടെ പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ മോഹൻ രാജ് (എസ്.എം.രാജു- 52) കാർ അപകടത്തിൽ മരിച്ചു.സംവിധായകൻ പാ രഞ്ജിത്തിന്റെ ‘വേട്ടുവം’ സിനിമയ്ക്കു വേണ്ടി കാർ ചേസ് ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കാർ വായുവിൽ ഉയർത്തുന്നതിനിടെ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. മോഹൻ രാജ് കാറിനടിയിൽപ്പെട്ടു. സഹായികൾ കാറിനടിയിൽ നിന്ന് വലിച്ചെടുത്ത് പെട്ടെന്നു തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അപകടത്തിനിടെ ഹൃദയാഘാതവുമുണ്ടായെന്നാണു സൂചന. സംവിധായകൻ പാ രഞ്ജിത്ത്, സഹസംവിധായകർ എന്നിവരടക്കം 4 പേർക്കെതിരെപൊലീസ് കേസെടുത്തു. അശ്രദ്ധ മൂലം അപകടത്തിനും മരണത്തിനും ഇടയാക്കിയെന്ന കുറ്റം ചുമത്തിയാണ് കേസ്. വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയില്ലെന്നും ആരോ പണമുയർന്നു. കാഞ്ചീപുരം സ്വദേശിയായ മോഹൻരാജ് വാഹനങ്ങൾ ഉപയോഗിച്ചുള്ള സംഘട്ടനരംഗങ്ങൾ സൃഷ്ടിക്കുന്നതിൽ വിദഗ്ധനായിരുന്നു. മാരി ശെൽവരാജിന്റെ വാഴൈ സിനിമയിൽ അവസാന രംഗത്ത് ലോറി തല കീഴായി മറിക്കുന്നത് അടക്കമുള്ള രംഗങ്ങൾ പ്രശസ്തമാണ്.

Read More

സന്ന : യമനിൽ തടവിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള പരിശ്രമങ്ങൾ യമനിൽ തുടരുന്നു. സൂഫി പണ്ഡിതരുടെ നേതൃത്വത്തിലാണ് അവസാന ഘട്ടത്തിലും ചർച്ചകൾ പുരോ​ഗമിക്കുന്നത്. കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ കുംടുംബവുമായും ​ഗോത്ര നേതാക്കളുമായുള്ള ചർച്ചകളാണ് നടക്കുന്നത്. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടൽ ആശവഹമായ പുരോ​ഗതിയാണ് ചർച്ചയിലുണ്ടാക്കിയതെന്ന വിവരമാണ് നിമിഷപ്രിയയുടെ മോചനത്തിനായി പ്രവർത്തിക്കുന്ന ആക്ഷൻ കൗൺസിൽ പങ്കുവെയ്ക്കുന്നത്. നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യമനിൽ തുടരുകയാണ്. വധശിക്ഷ നീട്ടിവെയ്ക്കുവാനാണ് ഇപ്പോൾ നടക്കുന്ന ചർച്ചകളിൽ പ്രധാന്യം നൽകുന്നത് .പ്രമുഖ സൂഫി​ ഗുരുവായ ഷൈഖ് ഹബീബ് ഉമർ ബിൻ ഹബീദുല്ലിൻ്റെ ഇടപെടലിലാണ് ​ഗോത്ര നേതാക്കളും, തലാലിൻ്റെ ബന്ധുക്കളും, നിയമസമിതി അം​ഗങ്ങളും, കുടുംബാം​ഗങ്ങളും ഉൾപ്പെടുന്ന ചർച്ച രാവിലെ വീണ്ടും ആരംഭിക്കുക .

Read More

കൊച്ചി: വിലകൊടുത്ത് വാങ്ങിയ ഭൂമിയുടെ റവന്യൂ അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്യുന്ന മുനമ്പം -കടപ്പുറത്തെ ജനതക്ക് നീതി നടപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് 16 രാവിലെ 11 ന് കാക്കനാട് കളക്ടറേറ്റിനുമുന്നിൽ ധർണ്ണ നടത്തും. അതിന് മുന്നോടിയായി മുൻസിപ്പൽ ഓഫീസിനു മുന്നിൽനിന്ന് കളക്ടറേറ്റിൻ്റെ തെക്കേ ഗേറ്റിലേക്ക് റാലി നടക്കും.വരാപ്പുഴ, കോട്ടപ്പുറം,,രൂപതകളിലെ അല്മായ നേതാക്കളും എസ്‌എൻഡിപി, കുടുംബി, വേട്ടുവ, അരയ തുടങ്ങിയ സമുദായങ്ങളുടെ നേതൃനിരയും ഉൾപ്പെടെ നിരവധി പേർ പങ്കെടുക്കും. മുനമ്പം തീരദേശത്തെ 610 കുടുംബങ്ങളുടെ ഭൂമിയുടെ റവന്യൂ അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി സമാധാനപരമായ നടക്കുന്ന റാലിയിലും ധർണയിലും വൈദികരും, കെആർഎൽസിസി, കെഎൽസിഎ, കെസിവൈഎം, , സിഎസ്എസ് കെഎൽസിഡബ്ല്യുഎ , കെഎൽഎം തുടങ്ങിയ സംഘടനകളുടെ നേതാക്കളും മറ്റു സാമുദായ നേതാക്കളും പങ്കുചേരും. നൂറ്റാണ്ടുകളായി മുനമ്പം കടൽത്തീരത്ത് മത്സ്യബന്ധനത്തിലൂടെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന കുടുംബങ്ങൾ, 36 വർഷത്തെ നിയമയുദ്ധത്തിനൊടുവിൽ, 35 വർഷങ്ങൾക്കു മുമ്പ് ഫറൂഖ് കോളേജിൽനിന്ന് ഭൂമി വാങ്ങി കേരള രജിസ്ട്രേഷൻ വകുപ്പിന്റെ മാർഗനിർദേശപ്രകാരം കരമടച്ച്…

Read More

വിദേശ രാജ്യങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായുമുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻ രാഷ്ട്രത്തിന്റെ സെക്രട്ടറി ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലാഘർ ഇന്ത്യ സന്ദർശനം ആരംഭിച്ചു.

Read More

ഇം​ഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യ പൊരുതിത്തോറ്റു. ആവേശം നിറഞ്ഞ മത്സരത്തിനൊടുവിൽ 22 റൺസിനാണ് ഇന്ത്യയുടെ പരാജയം. അഞ്ചാം ദിവസം ഇം​ഗ്ലണ്ട് ഉയർത്തിയ 193 റൺ‌സ് വിജയലക്ഷ്യത്തിലേക്ക് തുടങ്ങിയ ഇന്ത്യ 170 റൺസിൽ പുറത്തായി. സ്കോർ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ 387, ഇന്ത്യ ആദ്യ ഇന്നിങ്സിൽ 387. ഇം​ഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ 192, ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 170. അഞ്ചാം ദിവസം നാല് വിക്കറ്റ് നഷ്ടത്തിൽ 58 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ചത്. ആദ്യ സെഷനിൽ ഇം​ഗ്ലണ്ട് പേസ് നിരയ്ക്ക് മുന്നിൽ ഇന്ത്യയ്ക്ക് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. റിഷഭ് പന്ത് ഒമ്പത്, കെ എൽ രാഹുൽ 39, വാഷിങ്ടൺ സുന്ദർ പൂജ്യം, നിതീഷ് കുമാർ റെഡ്ഡി 13 എന്നിവർ ആദ്യ സെഷൻ പൂർത്തിയാകുമ്പോൾ ഡ്രെസ്സിങ് റൂമിൽ മടങ്ങിയെത്തിയിരുന്നു. എട്ട് വിക്കറ്റ് നഷ്ടത്തിൽ 112 റൺ‌സെന്ന നിലയിലാണ് ഇന്ത്യൻ ടീം ഉച്ചഭക്ഷണത്തിന് പിരി‍ഞ്ഞത്. രണ്ടാം സെഷനിൽ വിട്ടുകൊടുക്കാതെ പൊരുതിയ രവീന്ദ്ര ജഡേജ…

Read More

കൊച്ചി: കാട് നാട്ടിലേക്കിറങ്ങിയും കടല്‍ കരയിലേക്കു കയറിയും കേരളം ചുരുങ്ങുകയാണെന്ന് കെസിബിസി അല്‍മായ കമ്മിഷന്‍ ചെര്‍മാന്‍ ബിഷപ് മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍. കേരള കാത്തലിക് ഫെഡറേഷന്‍ (കെസിഎഫ്) സംസ്ഥാന നേതൃസംഗമം മുവാറ്റുപുഴ നെസ്റ്റ് പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ഷകരെയും തൊഴിലാളികളെയും അവഗണിച്ച് കോര്‍പറേറ്റ് ഏജന്‍സികള്‍ക്കു വേണ്ടിയാണു ഭരണകര്‍ത്താക്കള്‍ നിലകൊള്ളുന്നതെന്നും വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടിയുള്ള അനിയന്ത്രിതമായ വിദേശകുടിയേറ്റം സംസ്ഥാനത്തിന്റെ ബൗദ്ധിക വിഭവശേഷി വലിയതോതില്‍ നഷ്ടപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. വന്യമൃഗ ശല്യത്താല്‍ പൊറുതിമുട്ടുന്ന ജനങ്ങളെ പരിഹസിക്കുന്ന നിലപാടാണ് വകുപ്പുമന്ത്രി തുടര്‍ച്ചയായി സ്വീകരിക്കുന്നതെന്നു സമ്മേളനം കുറ്റപ്പെടുത്തി. വിഷയത്തില്‍ നിസംഗത തുടര്‍ന്നാല്‍ വരും തിരഞ്ഞെടുപ്പുകളില്‍ സര്‍ക്കാരിനു തിരിച്ചടി ഉണ്ടാകും. മലയോര, തീരദേശ ജനതയുടെ ദുരിതങ്ങള്‍ക്കു പരിഹാരംകാണാനും ലഹരി വ്യാപനം തടയാനും സമഗ്രമായ പദ്ധതി വേണം. ജെ.ബി. കോശി റിപ്പോര്‍ട്ടു നടപ്പാക്കണമെന്നും ആശാ സമരം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് അനില്‍ ജോണ്‍ ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വി.സി.…

Read More