- കുരുന്നുകൾക്ക് അറിവിന്റെ ആകാശത്തേക്ക് സ്വപ്നച്ചിറകേറാൻ കെ സി വൈ എം നെയ്യാറ്റിൻകര ഫെറോന
- മധുരഗീതങ്ങളുടെ ഓര്മപ്പെച്ച്ജെന്സി ആന്റണിയുടെ സംഗീതയാത്ര
- വിശുദ്ധ അഗസ്റ്റിന്റെ തിരുശേഷിപ്പുകൾക്ക് മുന്നിൽ പ്രാർത്ഥിക്കാൻ പാപ്പ പവിയയിൽ
- ഞങ്ങൾ ക്രിസ്തുവിന്റെ അനുയായികൾ; ജർമ്മനി–ക്യൂറസോ താരങ്ങളുടെ പ്രാർത്ഥന വൈറലാകുന്നു
- ജീസസ് യൂത്തിന്റെ സഹസ്ഥാപകൻ ഫാ. എബ്രഹാം പള്ളിവാതുക്കൽ എസ്. ജെ അന്തരിച്ചു
- തീരദേശ ജനതയെയും മത്സ്യത്തൊഴിലാളി സമൂഹത്തെയും പരിഗണിക്കുന്ന ബജറ്റ് നിര്‍ദ്ദേശങ്ങള്‍ സ്വാഗതാര്‍ഹം: ‘കടൽ ‘
- ഫാ. ഡോ. ക്ലീറ്റസ് കതിര്‍പറമ്പിൽ കെയര്‍ ഹോം,സ്പെഷ്യല്‍ സ്കൂളുകളുടെ ഡയറക്ടർ
- അർത്തുങ്കൽ ബസലിക്ക ബന്ധപ്പെടുത്തി തീർത്ഥാടന ടൂറിസം സർക്യൂട്ട് പദ്ധതി നടപ്പിലാക്കും
Author: admin
വോട്ട് ചെയ്യുന്നതിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടാനായി ‘ വോട്ട് ചോരി ‘ എന്ന വെബ്സൈറ്റ് പരിചയപെടുത്തി രാഹുൽ ഗാന്ധി
ഛത്തീസ്‌ഗഡിലെ ഗ്രാമങ്ങളിൽ ക്രിസ്‌ത്യൻ വൈദികരെ പ്രവേശിപ്പിക്കരുതെന്നു ചൂണ്ടിക്കാട്ടി തീവ്ര ഹിന്ദുസംഘടനയായ സനാതൻ സാമാജ് സംസ്ഥാന സർക്കാരിനു നിവേദനം നൽകി.
മുണ്ടക്കയം : മുണ്ടക്കയം കണ്ണിമലയില്‍ നിയന്ത്രണം വിട്ട ലോറി തലകീഴായി മറിഞ്ഞ് അപകടം.ആളപായമില്ല . മുണ്ടക്കയം എരുമേലി റോഡിലെ കണ്ണിമലയിലാണ് വീണ്ടും അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി ബസ്സും മുണ്ടക്കയം എരുമേലി റോഡിലെ കണ്ണിമലയില്‍ വെച്ച് അപകടത്തില്‍പ്പെട്ടിരുന്നു.
ഷൈൻ നിഗം നായകനായി നവാഗതനായ വീര സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഹാൽ’ സെപ്റ്റംബർ 12-ന് തിയറ്ററുകളിൽ റിലീസാകും. ചിത്രത്തിൻ്റെ ആകർഷകമായ റിലീസിങ് പോസ്റ്റർ അണിയറപ്രവർത്തകർ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ഷൈൻ നിഗത്തിൻ്റെ കരിയറിലെ ഒരു ബിഗ് ബജറ്റ് ചിത്രമായ ‘ഹാൽ’, മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലും ഒരേസമയം റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ പദ്ധതിയിടുന്നത്. സാക്ഷി വൈദ്യയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഒരു സമ്പൂർണ എൻ്റർടെയ്നർ ആയിരിക്കും ‘ഹാൽ’ എന്ന് അണിയറപ്രവർത്തകർ പറയുന്നു.ജെവിജെ പ്രൊഡക്ഷൻസാണ് ചിത്രം നിർമിക്കുന്നത്. മലയാളത്തിലെ പ്രശസ്ത തിരക്കഥാകൃത്ത് നിഷാദ് കോയയാണ് ‘ഹാലിൻ്റെ’ രചന നിർവഹിച്ചിരിക്കുന്നത്. ‘ഓർഡിനറി’, ‘മധുര നാരങ്ങ’, ‘തോപ്പിൽ ജോപ്പൻ’, ‘ശിക്കാരി ശംഭു’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം നിഷാദ് കോയ തിരക്കഥയെഴുതുന്ന സിനിമയാണിത്.
ന്യൂഡൽഹി: ഇന്ത്യയിലെ 334 രാഷ്ട്രീയ പാർട്ടികളുടെ അംഗീകാരം റദ്ദാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. ദേശീയ പാർട്ടിയായി നിലനിൽക്കുന്നതിൻ്റെ മാനദണ്ഡങ്ങൾ പാലിക്കാത്ത പാർട്ടികളെയാണ് പട്ടികയിൽ നിന്നും പുറത്താക്കിയത് . ആർഎസ്‌പി (ബി), എൻഡിപി സെക്കുലർ എന്നിവ ഉള്‍പ്പെടെ കേരളത്തിലെ ഏഴ് പാർട്ടികള്‍ക്കും അംഗീകാരം നഷ്‌ടപ്പെട്ടു. രാഷ്ട്രീയ പാർട്ടികളുടെ രജിസ്‌ട്രേഷൻ മാർഗനിർദേശങ്ങളനുസരിച്ച് തുടർച്ചയായി ആറ് വർഷം തെരഞ്ഞെടുപ്പിൽ മത്സരിച്ചില്ലെങ്കിൽ രജിസ്റ്റർ ചെയ്‌ത പാർട്ടികളുടെ അംഗീകാരം നഷ്‌ടപ്പെടും. കൂടാതെ, 1951 ലെ ജനപ്രാതിനിധ്യ നിയമം സെക്ഷൻ 29A അനുസരിച്ച് രജിസ്ട്രേഷൻ സമയത്ത് പാർട്ടികളുടെ പേര്, വിലാസം, ഭാരവാഹികൾ തുടങ്ങിയ വിശദാംശങ്ങൾ നൽകേണ്ടതുണ്ട്. എന്തെങ്കിലും മാറ്റങ്ങൾ സംഭവിച്ചാൽ ഉടൻ തന്നെ തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കുകയും വേണം. 1951 ലെ ആർപി ആക്‌ടിലെ സെക്ഷൻ 29 ബി, സെക്ഷൻ 29 സി എന്നീ വ്യവസ്ഥകളും, 1961 ലെ ആദായനികുതി നിയമം, 1968 ലെ തെരഞ്ഞെടുപ്പ് ചിഹ്നങ്ങളെ സംബന്ധിച്ച നിയമം എന്നിവയുടെ അടിസ്ഥാനത്തിൽ ഇത്തരം പാർട്ടികൾക്ക് യാതൊരു ആനുകൂല്യവും ലഭിക്കില്ലെന്ന്…
ചന്ദ്രനിലേക്കുള്ള യാത്രയ്ക്കിടെ ഓക്‌സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് ആശങ്കയിലായ അപ്പോളോ 13 പേടകത്തെ പസഫിക് സമുദ്രത്തിൽ സാഹസികമായി ഇറക്കി ലോകത്തെ വിസ്‌മയിപ്പിച്ച ബഹിരാകാശ സഞ്ചാരിയായിരുന്നു ജിം ലോവൽ.
കൊച്ചി : കൊച്ചി നഗരത്തിലെ കനാലുകൾ സിംഗപ്പൂർ മാതൃകയിൽ നവീകരിക്കാനുള്ള ബൃഹത്തായ പദ്ധതി ആസൂത്രണത്തിൽ . നഗരത്തിൻറെ മുഖച്ഛായ മാറ്റാൻ ലഷ്യമിടുന്നതാണ് കനാൽ നവീകരണ പദ്ധതി. ഇൻറർഗ്രേറ്റഡ് അർബൻ റീജനെറേഷൻ ആൻഡ് വാട്ടർ ട്രാൻസ്‌പോർട്ട് സിസ്റ്റം എന്ന പേരിലാണ് ഈ പദ്ധതി .സംസ്ഥാന സർക്കാരിന്റെ കിഫ്ബി ധനസഹായത്തോടെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും കേരള വാട്ടർ അതോറിറ്റിയും സംയുക്തമായാണ് ഇത് നടപ്പാക്കുന്നത്.മലിനമാക്കപ്പെട്ട കനാലുകൾ വൃത്തിയാക്കി, ആഴം കൂട്ടി പുനരുദ്ധരിച്ച് കനാലുകളുടെ തീരങ്ങൾ മനോഹരമാക്കി വെനീസ്, ആംസ്റ്റർഡാം, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലേതുപോലെ മാറ്റുകയാണ് പദ്ധതി.വലിയ മാറ്റങ്ങൾക്ക് കളമൊരുക്കുന്ന 3716.10 കോടി രൂപയുടെ പദ്ധതി പൂർത്തിയാകുന്നതോടെ ചില കാനാലുകളിലൂടെയുള്ള ഗതാഗതത്തിനും ചരക്കു നീക്കത്തിനും ഉപയോഗപ്പെടും . കനാൽ തീരങ്ങൾ വിനോദ കേന്ദ്രങ്ങളായി മാറ്റുകയും കനാൽ കാഴ്ചകൾക്ക് സൗന്ദര്യം ഒരുക്കുകയും ചെയ്യും . മഴക്കാലത്ത് ബുദ്ധിമുട്ടിക്കുന്ന വെള്ളക്കെട്ടുകൾക്ക് പരിഹാരം ഉണ്ടാക്കാനും കനാൽ നവീകരണ പദ്ധതിയിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെരണ്ടൂർ, ചിലവന്നൂർ, ഇടപ്പള്ളി, തേവര, കോന്തുരുത്തി, മാർക്കറ്റ്…
ദില്ലിയിൽ മതിൽ ഇടിഞ്ഞ് 8 പേർ മരിച്ചു. ഹരി നഗറിൽ ആണ് മതിൽ ഇടിഞ്ഞു വീണത്.സൗത്ത് വെസ്റ്റ് ഡൽഹിയിലെ ഹരിനഗറി ൽ ആക്രി പൊറുക്കി ജീവിക്കുന്നവർ താമ സിക്കുന്ന കുടിലുകൾക്കു മുകളിലേക്ക് മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു.
വത്തിക്കാൻ : തായ്ലൻറ്-കംബോഡിയ അതിർത്തി സംഘർഷം മൂലം പാർപ്പിടരഹിതരായിത്തീർന്നവരുടെ കാര്യത്തിൽ ശ്രദ്ധപതിക്കുമെന്ന് അപ്പൊസ്തോലിക്ക് നുൺഷ്യൊ ആർച്ചുബിഷപ്പ് പീറ്റർ ബ്രയൻ വ്വെൽസ്. ഇരുരാജ്യങ്ങളും തമ്മിൽ അതിർത്തിസംബന്ധിയായ ഒരു ധാരണയിലെത്തിയിരിക്കുന്നതിൽ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് ഫീദെസ് പ്രേഷിതവാർത്താ ഏജൻസിയോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴുണ്ടായിരിക്കുന്ന ഉടമ്പടി അനുരഞ്ജനത്തിലേക്കും സുസ്ഥിരവും നീണ്ടുനില്കുന്നതുമായ സമാധാനത്തിലേക്കും നയിക്കുമെന്ന് ആർച്ച്ബിഷപ്പ് വ്വെൽസ് പ്രത്യാശ പ്രകടിപ്പിച്ചു. തായ്ലൻറും കംബോഡിയയും ഇപ്പോൾ നടത്തുന്ന യത്നം ഭാവിയിൽ തുടരുകയും അങ്ങനെ ഇക്കഴിഞ്ഞ ആഴച്ചകളിലുണ്ടായതുപോലുള്ള സംഘർഷങ്ങൾ ആവർത്തിക്കപ്പെടാതിരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. നാല്പതിലേറെപ്പേരുടെ ജീവനെടുത്ത സംഘർഷങ്ങൾക്കറുതിവന്ന പശ്ചാത്തലത്തിൽ ഈ പോരട്ടംമൂലം ദുരിതം അനുഭവിക്കുന്നവരും വീടുകൾവിട്ടുപോകേണ്ടിവന്നവരുമായ പതിനായിരങ്ങളുടെ കാര്യത്തിൽ ശ്രദ്ധപതിക്കുമെന്ന് ആർച്ച്ബിഷപ്പ് വ്വെൽസ് പറഞ്ഞു. കുടിയിറങ്ങേണ്ടിവന്നവരുടെ സംഖ്യ 2 ലക്ഷത്തി 60000-ത്തോളം വരുമെന്നാണ് കണക്കാക്കപ്പെടുന്നത് .
ഗാസാ സിറ്റി: ഇസ്രയേലിന്റെ കിരാത നടപടികളെ തുടർന്ന് ദുരിതത്തിലായ ഗാസയില്‍ പോഷകാഹാരക്കുറവുമൂലം ഇതുവരെ 98 കുട്ടികൾ മരിച്ചതായി റിപ്പോര്‍ട്ട്. ഹമാസ് നിയന്ത്രണത്തിലുള്ള ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് ബിബിസിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ 38 പേര് കൊല്ലപ്പെട്ടു. ഉപരോധത്തെത്തുടര്‍ന്ന് കൊടുംപട്ടിണിയിലായ ഗാസക്കാരെ രക്ഷിക്കാനും 22 മാസം പിന്നിട്ട യുദ്ധം അവസാനിപ്പിക്കാനും അന്താരാഷ്ട്രതലത്തില്‍ മുറവിളികള്‍ ശക്തമാക്കുകയാണ് . ഹമാസിനെ ഉന്മൂലനം ചെയ്യുന്നതിനായി ഗാസാ സിറ്റിയുടെ നിയന്ത്രണം സൈന്യമേറ്റെടുക്കുമെന്നും യുദ്ധമേഖലകള്ക്കു പുറത്തുള്ള ഇടങ്ങളില്‍ സഹായവിതരണം തുടരുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
