- കുരുന്നുകൾക്ക് അറിവിന്റെ ആകാശത്തേക്ക് സ്വപ്നച്ചിറകേറാൻ കെ സി വൈ എം നെയ്യാറ്റിൻകര ഫെറോന
- മധുരഗീതങ്ങളുടെ ഓര്മപ്പെച്ച്ജെന്സി ആന്റണിയുടെ സംഗീതയാത്ര
- വിശുദ്ധ അഗസ്റ്റിന്റെ തിരുശേഷിപ്പുകൾക്ക് മുന്നിൽ പ്രാർത്ഥിക്കാൻ പാപ്പ പവിയയിൽ
- ഞങ്ങൾ ക്രിസ്തുവിന്റെ അനുയായികൾ; ജർമ്മനി–ക്യൂറസോ താരങ്ങളുടെ പ്രാർത്ഥന വൈറലാകുന്നു
- ജീസസ് യൂത്തിന്റെ സഹസ്ഥാപകൻ ഫാ. എബ്രഹാം പള്ളിവാതുക്കൽ എസ്. ജെ അന്തരിച്ചു
- തീരദേശ ജനതയെയും മത്സ്യത്തൊഴിലാളി സമൂഹത്തെയും പരിഗണിക്കുന്ന ബജറ്റ് നിര്‍ദ്ദേശങ്ങള്‍ സ്വാഗതാര്‍ഹം: ‘കടൽ ‘
- ഫാ. ഡോ. ക്ലീറ്റസ് കതിര്‍പറമ്പിൽ കെയര്‍ ഹോം,സ്പെഷ്യല്‍ സ്കൂളുകളുടെ ഡയറക്ടർ
- അർത്തുങ്കൽ ബസലിക്ക ബന്ധപ്പെടുത്തി തീർത്ഥാടന ടൂറിസം സർക്യൂട്ട് പദ്ധതി നടപ്പിലാക്കും
Author: admin
ഉത്തരകാശി: ഉത്തരകാശിയിലെ ധരാലി ഗ്രാമത്തിൽ വെള്ളപ്പൊക്കത്തെ തുടർന്ന് സർക്കാരിന്റെ ദുരിതാശ്വാസ ധനസഹായം ദുരിതബാധിതരെ പരിഹസിക്കും വിധത്തിൽ . പ്രളയം ഉണ്ടായി അഞ്ച് ദിവസത്തിന് ശേഷം, വെള്ളിയാഴ്ച “അടിയന്തര ദുരിതാശ്വാസമായി” താമസക്കാർക്ക് 5,000 രൂപ വീതമുള്ള ചെക്കുകളാണ് നൽകിയത് . നാശനഷ്ടത്തിന്റെ വ്യാപ്തി കണക്കിലെടുക്കുമ്പോൾ ദുരിതാശ്വാസ പണം “തികച്ചും അപര്യാപ്തമാണ്” എന്ന് വിശേഷിപ്പിച്ച പലരും അത് സ്വീകരിക്കാൻ വിസമ്മതിച്ചു. ഇത് “ഞങ്ങളുടെ കഷ്ടപ്പാടുകൾക്ക് പോലും അപമാനമാണ്” എന്ന് പറഞ്ഞു. “ഞങ്ങൾക്ക് എല്ലാം നഷ്ടപ്പെട്ടു, ഞങ്ങളുടെ കുടുംബങ്ങൾ, വീടുകൾ, കോടിക്കണക്കിന് രൂപയുടെ ബിസിനസുകൾ-ഒരു ഗ്രാമീണൻ പറഞ്ഞു. ദുരന്തത്തെത്തുടർന്ന് പ്രദേശത്ത് വൈദ്യുതി ഇല്ലാതിരുന്നതിനാൽ മെഴുകുതിരി പാക്കറ്റുകൾ വിതരണം ചെയ്തത് ദുരന്തത്തിന് നാല് ദിവസത്തിന് ശേഷമാണ് .ആ രാത്രികൾ ഞങ്ങൾ ഇരുട്ടിൽ ചെലവഴിച്ചു. ഭക്ഷണം ചൂടാക്കാൻ വിറക് ഉപയോഗിച്ചു. സർക്കാർ റേഷനെക്കുറിച്ച് പറയുന്നുണ്ട് , പക്ഷേ അതും ഞങ്ങൾക്ക് ലഭിച്ചിട്ടില്ല.സഹായധനം വൈകുന്നതിൽ പ്രതിഷേധിച്ച് ഗ്രാമവാസികൾ ഡിഎം, സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഓഫീസുകൾക്ക് മുന്നിൽ “മോദി ഘാം താപോ”…
മെട്രോ, നഗര മേഖലകളിലെ ഉപഭോക്താക്കൾക്കായി മിനിമം ബാലൻസ് നിരക്ക് ₹50,000 ആയി ഉയർത്തിയിരിക്കുന്നു
അർജന്റീന ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട വിവാദം കത്തി നിൽക്കേ, കരാർ ലംഘിച്ചത് കേരള സർക്കാരെന്ന് വ്യക്തമാക്കി അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ).
ഒഡീഷയിൽ കന്യാസ്ത്രീമാർക്കും വൈദികർക്കും നേരേ ഉണ്ടായ ആക്രമണത്തിൽ അക്രമികൾക്കെതിരേ നടപടിയെടുക്കണമെന്നു സിബിസിഐ അധ്യക്ഷനും തൃശൂർ അതിരുപത ആർച്ച് ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത് കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.
ആഫ്രിക്കയിലെ തീവ്രവാദ ഇസ്ലാമിക ഗ്രൂപ്പുകൾ നടത്തിയ നരഹത്യയിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായതായി പുതിയ റിപ്പോർട്ട്. ആഫ്രിക്ക സെന്റർ ഫോർ സ്ട്രാറ്റജിക് സ്റ്റഡീസ് (ACSS) സമീപകാലത്തു പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും ക്രൈസ്തവരാണ്
മൊസാംബിക്കിൽ ഐ എസ തീവ്രവാദികൾ ആറു ക്രൈസ്തവരുടെ തലയറുത്തു കൊലപ്പെടുത്തി. മൊസാംബിക്കിലെ അന്കുബേ ജില്ലയിൽ നറ്റോക്കുവാ ഗ്രാമത്തിൽ ആണ് ജൂലൈ 22 നു ആണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം അരങ്ങേറിയത്.
കുൽഗാം : ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു .ലാന്‍സ് നായിക് പ്രിതിപാല്‍ സിംഗ്, ശിപായി ഹര്‍മിന്ദര്‍ സിംഗ് എന്നിവരാണ് വീരമൃത്യുവരിച്ചത്. ഇന്ന് വെടിവയ്പ്പ് തുടർച്ചയായ ഒമ്പതാം ദിവസത്തിലേക്ക് കടന്നു. ജമ്മു കശ്മീരിൽ സമീപകാലത്ത് ഭീകരരും സുരക്ഷാ സേനയും തമ്മിൽ നടന്ന ഏറ്റവും ദൈർഘ്യമേറിയ ഏറ്റുമുട്ടലുകളിൽ ഒന്നാണിത്. നിബിഡ വനമേഖലയിൽ ഭീകരർ തമ്പടിച്ചിരിക്കുകയാണ് .രാത്രിയിലെ വെടിവയ്പ്പിൽ രണ്ട് സൈനികർക്ക് കൂടി പരിക്കേറ്റതായും പരിക്കേറ്റവരുടെ എണ്ണം 10 ആയി ഉയർന്നതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഭീകരരെ കണ്ടെത്തുന്നതിനുള്ള ഏറ്റവും വലിയ ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ നൂറുകണക്കിന് സൈനികർ പങ്കെടുക്കുന്നുണ്ട്. ഓപ്പറേഷന് അഖാലിന്റെ ഭാഗമായി അഞ്ച് ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. ഇതില്‍ മൂന്നുപേര്‍ പഹല്‍ഗാം ഭീകരാക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്.
കൊച്ചി: പോണ്ടിച്ചേരിയിൽ വച്ചു നടന്ന ഷിറ്റോ സ്കൂൾ നാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് പാരാകരാട്ടെ കത്ത വിഭാഗത്തിൽ ആൻ്റണി റയാൻസിൽവേരി ഒന്നാം സ്ഥാനം നേടി.വരാപ്പുഴ അതിരൂപത വടുതല സെൻറ് ആൻ്റണീസ് ഇടവകാംഗമാണ്ആൻ്റണി റയാൻ.സൗത്ത് ചിറ്റൂർ സെൻ്റ് മേരീസ് യു.പി.എസ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്.
കൊച്ചി : കെആർഎൽസിബിസി ദൈവശാസ്ത്ര കമ്മീഷന്റെ ആഭിമുഖ്യത്തിൽ രൂപതതല സെക്രട്ടറിമാരുടെ യോഗം ആഗസ്റ്റ് നാലാം തീയതി ഇടക്കൊച്ചി മേഴ്സിദാരിയൻസ് ആശ്രമത്തിൽ വച്ച് നടത്തി. സിനഡൽ സഭയിൽ ദൈവശാസ്ത്രമായപരമായ സഹകരണം എങ്ങനെ കൂടുതൽ ആഴത്തിലാക്കാം എന്നതായിരുന്നു യോഗത്തിന്റെ അജണ്ട. കെ ആർ എൽ സി ബി സി ദൈവശാസ്ത്ര കമ്മീഷൻ സെക്രട്ടറി ഡോ. മാർട്ടിൻ N ആൻ്റണി ഒഡിഎം “ഇന്നത്തെ സഭയുടെ പ്രേഷിതത്വത്തിൽ ദൈവശാസ്ത്രകമ്മീഷൻ്റെ പങ്ക്” എന്ന വിഷയത്തെ അധികരിച്ച് ഒരു പഠനം അവതരിപ്പിക്കുകയും, തുടർന്ന് ആത്മീയ വിവേചന രീതിശാസ്ത്രമനുസരിച്ച് പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ ആരാധനയും ധ്യാനാത്മകമായ വിചിന്തനവും ആശയങ്ങളുടെ പരസ്പര പങ്കുവയ്പ്പും നടത്തി. കൂടാതെ, സെമിനാറുകളും മറ്റ് കാര്യപരിപാടികളും നടത്തേണ്ടതിനെപ്പറ്റി ചർച്ചയും ചെയ്തു. യോഗത്തിൽ അസോസിയേറ്റ് സെക്രട്ടറിമാരായ ഫാദർ റീഗൻ പൊഡുത്താസ് ഒസിഡി സ്വാഗത പ്രസംഗവും സിസ്റ്റർ മേരി ലില്ലി പഴമ്പിള്ളി സിടിസി നന്ദിയും അർപ്പിച്ചു. തിരുവനന്തപുരം അതിരൂപത, നെയ്യാറ്റിൻകര, ആലപ്പുഴ, പുനലൂർ, കോഴിക്കോട്, കോട്ടപ്പുറം, എന്നീ രൂപതകളിലെ സെക്രട്ടറിമാർ ഈ യോഗത്തിൽ…
കൊച്ചി: സ്വതന്ത്രഭാരതത്തിൽ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സ്പീക്കർ ആയിരുന്ന എൽ.എം പൈലിയുടെ നാമധേയത്തിൽ ചെയർ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് രാജീവ് പാട്രിക് സെൻ്റ് ആൽബർട്ട്സ് കോളേജ് മാനേജർ ഫാ. ആൻ്റണി തോപ്പിലിന് നിവേദനം നൽകി. 1938-ൽ രൂപീകരിക്കപ്പെട്ട കൊച്ചി നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറായിരുന്നു എൽ.എം പൈലി. ആദ്യമായി ചേർന്ന നിയമസഭാ സമ്മേളനത്തിൽ അദ്ദേഹത്തെ ഐക്യകണ്ഠേന സ്പീക്കറായി തിരഞ്ഞെടുക്കയായിരുന്നു. തുടർന്ന് 1948-ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ അദ്ദേഹം ചേരാനല്ലൂരിൽ നിന്നും മത്സരിച്ച് വിജയിക്കുകയും വീണ്ടും സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1951-ൽ സി കേശവൻ മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായി നിയോഗിതനാവുകയും ചെയ്തു.1946ൽ എറണാകുളത്ത് ആരംഭിച്ച സെന്റ് ആൽബർട്ട്സ് കോളെജിന്റെ പ്രഥമ പ്രിൻസിപ്പലും അദ്ദേഹമായിരുന്നു. എറണാകുളം കേന്ദ്രമാക്കി ഒരു സർവ്വകലാശാല എന്നത് അദ്ദേഹത്തിന്റെ വലിയസ്വപ്നമായിരുന്നു. കൊച്ചി സർവ്വകലാശാലയുടെ സംസ്ഥാപനത്തിനായി അദ്ദേഹം നടത്തിയ പരിശ്രമങ്ങൾ തങ്കലിപികളിൽ രേഖപ്പെടുത്തേണ്ടവയാണ്. കേരളത്തിനും ഇന്ത്യക്കും പ്രത്യേകിച്ച് കൊച്ചി സർവകലാശാലയ്ക്കും സെൻ്റ് ആൽബർട്ട്സ് കോളജിനും അദ്ദേഹം നൽകിയ സംഭാവന അവിസ്മരണീയമാണ്. സമൂഹത്തിന്…
Subscribe to Updates
Get the latest creative news from FooBar about art, design and business.
