- കുരുന്നുകൾക്ക് അറിവിന്റെ ആകാശത്തേക്ക് സ്വപ്നച്ചിറകേറാൻ കെ സി വൈ എം നെയ്യാറ്റിൻകര ഫെറോന
- മധുരഗീതങ്ങളുടെ ഓര്മപ്പെച്ച്ജെന്സി ആന്റണിയുടെ സംഗീതയാത്ര
- വിശുദ്ധ അഗസ്റ്റിന്റെ തിരുശേഷിപ്പുകൾക്ക് മുന്നിൽ പ്രാർത്ഥിക്കാൻ പാപ്പ പവിയയിൽ
- ഞങ്ങൾ ക്രിസ്തുവിന്റെ അനുയായികൾ; ജർമ്മനി–ക്യൂറസോ താരങ്ങളുടെ പ്രാർത്ഥന വൈറലാകുന്നു
- ജീസസ് യൂത്തിന്റെ സഹസ്ഥാപകൻ ഫാ. എബ്രഹാം പള്ളിവാതുക്കൽ എസ്. ജെ അന്തരിച്ചു
- തീരദേശ ജനതയെയും മത്സ്യത്തൊഴിലാളി സമൂഹത്തെയും പരിഗണിക്കുന്ന ബജറ്റ് നിര്‍ദ്ദേശങ്ങള്‍ സ്വാഗതാര്‍ഹം: ‘കടൽ ‘
- ഫാ. ഡോ. ക്ലീറ്റസ് കതിര്‍പറമ്പിൽ കെയര്‍ ഹോം,സ്പെഷ്യല്‍ സ്കൂളുകളുടെ ഡയറക്ടർ
- അർത്തുങ്കൽ ബസലിക്ക ബന്ധപ്പെടുത്തി തീർത്ഥാടന ടൂറിസം സർക്യൂട്ട് പദ്ധതി നടപ്പിലാക്കും
Author: admin
ലോകമെമ്പാടും നിന്നുള്ള പതിനായിരക്കണക്കിന് ആളുകൾ, വാരം തോറും പങ്കെടുക്കുന്ന പാപ്പായുടെ പൊതുകൂടിക്കാഴ്ച,
ഒന്റാറിയോ: കാനഡയിൽ ഇന്ത്യൻ പൗരന്മാർക്ക് നേരെയുള്ള ആക്രമണങ്ങൾ ഏറുന്നു. ഇന്ത്യക്കാരായ ദമ്പതികൾക്ക് നേരെ യുവാക്കളുടെ അക്രമമുണ്ടായി . വംശീയപരമായ അക്രമമാണ് നടന്നത്. കഴിഞ്ഞ 29നാണ് പീറ്റർബൊറഫിലെ ലാൻസ്ഡൗൺ പ്ലേസ് മാളിൽ സംഭവം നടന്നത്. മൂന്ന് യുവാക്കൾ ദമ്പതികളെ ഭീഷണിപ്പെടുത്തുന്ന വീഡിയോയും അധിക്ഷേപത്തിനിരയായ യുവാവ് പുറത്ത് വിട്ടു. പിക്കപ്പ് ട്രക്കിൽ വന്ന യുവാക്കൾ ദമ്പതികളുടെ വാഹനം ബ്ലോക്ക് ചെയ്ത ശേഷം അശ്ലീലം പറയുകയും വംശീയ അധിക്ഷേപം നടത്തുകയുമായിരുന്നു. കനേഡിയൻ യുവാക്കൾ ഇന്ത്യൻ യുവാവിനെ വലിയ മൂക്കുള്ളയാളെന്നും നിങ്ങൾ കുടിയേറ്റക്കാരാണെന്നും പറയുന്നത് വീഡിയോയിൽ കേൾക്കാം. ഇന്ത്യൻ യുവാവ് അവരുടെ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് ഫോണിൽ പകർത്താൻ ശ്രമിച്ചതോടെ യുവാക്കളിലൊരാൾ വധഭീഷണി മുഴക്കുകയും ചെയ്തു. ‘കാറിൽ നിന്ന് ഇറങ്ങി നിന്നെ കൊല്ലണോ?’ എന്ന് യുവാവ് ചോദിക്കുന്നതും കാണാം. സംഭവത്തിൽ 18കാരനെ അറസ്റ്റ് ചെയ്തതായി പീറ്റർബറൊഫ് പൊലീസ് വ്യക്തമാക്കി. ഭീഷണിപ്പെടുത്തിയെന്ന കുറ്റത്തിനാണ് യുവാവിനെതിരെ കേസെടുത്തത്.
രാജസ്ഥാൻ /ദൗസ: പിക്ക് അപ് വാനും ട്രക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 11 പേർ കൊല്ലപ്പെട്ടു. 12 പേർക്ക് ഗുരുതരമായി പരിക്കേറ്റു. രാജസ്ഥാനിലെ ദൗസ ജില്ലയിൽ ബാപി ഗ്രാമത്തിലെ മനോഹർപൂരിലുള്ള പാതയിലാണ് ഇന്ന് പുലർച്ചെ അപകടമുണ്ടായത്. നാല് സ്‌ത്രീകളും ഏഴ് കുട്ടികളുമാണ് അപകടത്തിൽ മരിച്ചത്. ഖതു ശ്യാംജി ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തിൽ പെട്ടതെന്നാണ് പ്രാഥമിക വിവരം. പത്ത് പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. വിവരമറിഞ്ഞയുടൻ തന്നെ പൊലീസ് സ്ഥലത്തെത്തുകയും പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുയും ചെയ്തു . ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരു സ്‌ത്രീയും പിന്നീട് മരിച്ചു . മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. ഉത്തർപ്രദേശിലെ ഇറ്റ ജില്ലയിലുള്ള അസ്രൗലി ഗ്രാമത്തിൽ നിന്നുള്ളവരാണ് ദുരന്തത്തിനിരയായവരെല്ലാമെന്ന് പൊലീസ് പറഞ്ഞു. ഖതുശ്യാം, സലസാർ ബാലാജി ക്ഷേത്രങ്ങൾ സന്ദർശിച്ച ശേഷം തിരികെ മടങ്ങും വഴിയാണ് അപകടം. അപകടത്തിൽ പതിനൊന്ന് പേർ മരിച്ചതായി ജില്ലാ കളക്‌ടർ ദേവേന്ദ്ര കുമാർ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഒൻപത് പേരെ…
കെ ജെ സാബു ജനാധിപത്യം പുതിയപുതിയ രീതിശാസ്ത്രങ്ങൾ കൈവരിക്കുകയാണ് .സ്ഥലം എം പി ആണ്ടും കൊല്ലവുമെത്തി മണ്ഡലത്തിൽ എത്തുമ്പോൾ പാർട്ടിക്കാർ കൊടുക്കുന്ന വൻ സ്വീകരണമാണ് പുതിയ ഇനം .വയനാട് മണ്ഡലത്തിൽ കോൺഗ്രസ്സുകാർ തുടങ്ങിവച്ചതാണ് ഈ ഇടപാട് .സിപിഎമ്മുകാർ കൊലക്കേസ് പ്രതികൾക്കാണ് ഇങ്ങനെ സ്വീകരണം ഒരുക്കാറുള്ളത് . കള്ളവോട്ടർപ്പട്ടിക വിവാദങ്ങൾക്കിടെ തൃശൂരിലെ എംപിയും ബിജെപി നേതാവുമായ സുരേഷ് ഗോപി ഇന്ന് ജില്ലയിലെത്തുമ്പോൾ അതൊരു മഹാസംഭവമാക്കാനാണ് ബിജെപി ശ്രമിക്കുന്നത് . ഡൽഹിയിൽ നിന്ന് പുലർച്ചെ രണ്ടുമണിയോടെ തിരുവനന്തപുരത്ത് എത്തിയ അദ്ദേഹം വന്ദേഭാരത് ട്രെയിനിൽ തൃശൂരിലേക്ക് പുറപ്പെട്ട് രാവിലെ 9.30ഓടെ തൃശൂരിലെത്തുമെന്നാണ് മോദിമീഡിയ വാർത്തകൾ വിതരണം ചെയ്തുകൊണ്ടിരിക്കുന്നത് . സുരേഷ് ഗോപിക്ക് ബിജെപി പ്രവർത്തകർ വൻ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്.വോട്ടർപ്പട്ടിക വിവാദത്തിലും കന്യാസ്ത്രീകളുടെ അറസ്റ്റിലും പ്രതിഷേധിച്ച് സുരേഷ് ഗോപിയുടെ രാജി ആവശ്യപ്പെട്ട് സിപിഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച അദ്ദേഹത്തിൻ്റെ ചേരൂരിലുള്ള ഓഫിസിലേക്ക് മാർച്ച് നടത്തിയിരുന്നു. ഈ സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ സിപിഎം ജില്ലാ കമ്മിറ്റി…
തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപി എംപിക്കെതിരായ വ്യാജ വോട്ട് പരാതിയിൽ അന്വേഷണം പ്രഖ്യാപിച്ചു. കോണ്‍ഗ്രസ്സിലെ ടിഎൻ പ്രതാപൻ്റെ പരാതിയില്‍ തൃശൂർ എസിപിയാണ് അന്വേഷണം നടത്തുക . വിഷയത്തിൽ നിയമപദേശം അടക്കം തേടുമെന്നും തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ ഇളങ്കോ വ്യക്തമാക്കി. സുരേഷ് ഗോപിയുടെ സഹോദരനുള്ളത് ഇരട്ട വോട്ടാണെന്നും ഇത് നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നും പരാതിയില്‍ പറയുന്നു . ക്രിമിനൽ ഗൂഢാലോചന പ്രകാരമുള്ള കുറ്റമാണ് ഇരട്ട വോട്ട്. അത്തരമൊരു ഗൂഢാലോചനക്ക് നേതൃത്വം കൊടുത്തയാളാണ് സുരേഷ് ഗോപി എന്നും ഗൂഢാലോചനയിൽ സംഘപരിവാറിൻ്റെ ആളുകളെയും കുടുംബാംഗങ്ങളെയും സുരേഷ് ഗോപി ഉൾപ്പെടുത്തിയെന്നും ടിഎൻ പ്രതാപൻ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. ക്രമക്കേടുകൾക്കെതിരെ കോടതിയിലും ഇലക്ഷൻ കമ്മിഷനിലും നിയമനടപടികളുമായി മുന്നോട്ടുപോകും പ്രതാപൻ പറഞ്ഞു .
കലൂർ : കെ.സി.വൈ.എം വരാപ്പുഴ അതിരൂപത, കലൂർ മേഖലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കലൂർ ഫെറോന കോൺഫറൻസ് ഞായറാഴ്ച, പൊറ്റക്കുഴി ചെറുപുഷ്പ ദൈവാലയത്തിൽ നടത്തപ്പെട്ടു. കലൂർ മേഖലയിലെ യൂണിറ്റുകളിൽ നിന്നായി നിരവധി നേതാക്കളും അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുത്തു. സമ്മേളനത്തിന് കലൂർ മേഖല പ്രസിഡന്റ് അമൽ ജോർജ് അധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന നാളികേര വികസന കോർപ്പറേഷൻ ഡയറക്ടറുംക്രിസ്ത്യൻ സർവീസ് സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ബെന്നി പാപ്പച്ചൻ ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം പൊറ്റക്കുഴി സെക്രട്ടറി അന്നാ തെരേസാ ഷാരോൺ സ്വാഗതം ആശംസിച്ചു.കലൂർ ഫെറോന വികാരി ഫാ. പാട്രിക് ഇലവുങ്കൽ മുഖ്യപ്രഭാഷണവും, കലൂർ ഫെറോന യൂത്ത് ഡയറക്ടർ ഫാ. റെനിൽ ഇട്ടിക്കുന്നത്ത് ആമുഖപ്രഭാഷണവും നടത്തി. കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന ഉപാധ്യക്ഷൻ അക്ഷയ് അലക്സ്, കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി റോസ് മേരി കെ.ജെ, ട്രഷറർ ജോയ്‌സൺ പി.ജെ, സെക്രട്ടറി അരുൺ സെബാസ്റ്റ്യൻ,എഡ്യൂക്കേഷൻ ഫോറം കൺവീനർ ജോമോൻ ആൻ്റണി കെ.സി.വൈ.എം മുൻ സംസ്ഥാന വൈസ്…
അരൂർ / തുറവൂർ: ഛത്തീസ്ഗഢിൽ മനുഷ്യക്കടത്ത് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യമർപ്പിച്ച് എഴുപുന്ന സെൻ്റ് ആൻ്റണീസ് ഇടവക കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ്റേയും ഇതര സംഘടനകളുടേയും സംയുക്താഭിമുഖ്യത്തിൽ പ്രാർത്ഥനായഞ്ജവും പ്രതിഷേധ മാർച്ചും നടത്തി. കെ.എൽ.സി.എ.സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി ഉദ്ഘാടനം നിർവ്വഹിച്ചു. ഫാ.രാജു കളത്തിൽ പ്രതിഷേധ മാർച്ച് പതാക യൂണിറ്റ് പ്രസിഡൻ്റ് ചാർളി ഫ്രാൻസീസിന് കൈമാറി. ഫാ.ബിബിൻ ആൻ്റണി, മദർ സുപ്പീരിയർ സി.മിനി അലക്സാണ്ടർ തുടങ്ങിയവർ സംസാരിച്ചു.രാജു ജോസഫ്, യേശുദാസ് എന്നിവർ നേതൃത്വം വഹിച്ചു.
തിരുവനന്തപുരം: സ്‌കൂൾ ബാഗിൻറെ ഭാരം കുറയ്ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി. ബാഗിൻറെ ഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കുന്നുവെന്നും മന്ത്രി വി.ശിവൻകുട്ടി ഫേസ്ബുക്കിലൂടെ അറിയിച്ചു. സ്‌കൂൾ ബാഗിൻറെ അമിതഭാരം സംബന്ധിച്ച ആശങ്കകളുണ്ട് .അതിന് പരിഹാരം കാണാൻ സർക്കാർ ശ്രദ്ധ ചെലുത്തുന്നുണ്ട്. പഠനം ഒരു ഭാരമാകാതെ സന്തോഷകരമാക്കി മാറ്റാനാണ് ശ്രമം. പാഠപുസ്തകങ്ങളുടെയും നോട്ട് ബുക്കിൻറെയും ഭാരം കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു .
പാവങ്ങളോടുള്ള അനുകമ്പ ഒരു വിളിയും ഉൾവിളിയും വെല്ലുവിളിയും ആണെന്ന് KCBC ലേബർ കമ്മീഷൻ ചെയർമാൻ ബിഷപ്പ് റൈറ്റ്. റവ. ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ
Subscribe to Updates
Get the latest creative news from FooBar about art, design and business.
