Author: admin

സിനിമ / പ്രൊഫ.ഷാജി ജോസഫ് പ്രശസ്ത ഇറാന്‍ സംവിധായകനായ മൊഹ്‌സെന്‍ മഖ്മല്‍ബഫിന്റെ ‘ദി സൈക്ലിസ്റ്റ്’ എന്ന സിനിമ ഹൃദയസ്പര്‍ശിയായ ഒന്നാണ്. സാധാരണ മനുഷ്യരുടെ ജീവിതങ്ങളിലൂടെ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ വിളിച്ചുപറയുന്ന ഇറാനിയന്‍ സിനിമകളില്‍ ഇത് മുന്‍പന്തിയില്‍ ആണ്.ചൂഷണം, സഹിഷ്ണുത, ദരിദ്രരുടെ ജീവിത ക്ലേശങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള കാഴ്ചയാണിത്. കുടിയേറ്റം,ദാരിദ്ര്യം, അസാധ്യമായ പ്രതികൂല സാഹചര്യങ്ങള്‍ക്കെതിരെ മനുഷ്യന്റെ പ്രതിരോധശേഷി എന്നിവയെ പ്രമേയമാക്കുന്ന ഈ ചിത്രം 1980 കളുടെ അവസാനത്തിലെ ഇറാനിലെ സാമൂഹിക മനഃസാക്ഷിയെ പ്രതിഫലിപ്പിക്കുന്നു. ‘ദി സൈക്ലിസ്റ്റ്’ എന്ന ചിത്രത്തിലൂടെ, ദാരിദ്ര്യത്തിന്റെയും അതിജീവനത്തിന്റെയും ഒരു ഉപമ അദ്ദേഹം രചിക്കുന്നു, അത് ഒരേസമയം വേദനാജനകവും യഥാര്‍ത്ഥവും കാവ്യാത്മകവുമാണ്.അഫ്ഗാന്‍ അഭയാര്‍ത്ഥിയായ നാസിമിനെയും രോഗിയായ ഭാര്യയെയും ഇളയ മകനെയും പിന്തുടരുന്നു ഈ ചിത്രം. നാസിമിന്റെ ഭാര്യക്ക് അടിയന്തര വൈദ്യചികിത്സ ആവശ്യമാണ്, എന്നാല്‍ ദരിദ്ര തൊഴിലാളിയായ അയാള്‍ക്ക് അതിനുള്ള ചെലവ് താങ്ങാന്‍ കഴിയില്ല. നിരാശനായ അയാളെ അവസരവാദികളായ ഒരുകൂട്ടം ആളുകള്‍ ഒരു വിചിത്രമായ കരാറിലേക്ക് തള്ളിവിടുന്നു: ഏഴ് പകലും രാത്രിയും നിര്‍ത്താതെ…

Read More

കവർ സ്റ്റോറി / ജെക്കോബി വിശുദ്ധഗ്രന്ഥവായനയെയും ആരാധനക്രമത്തെയും പ്രാര്‍ഥനയെയും തങ്ങള്‍ പച്ചയ്ക്കു ജീവിക്കുന്ന ജീവിതവുമായി ബന്ധപ്പെടുത്തി സാധാരണക്കാര്‍ സ്വയം പുനര്‍നിര്‍വചിക്കുന്ന, ക്രൈസ്തവ സന്ദേശത്തെ അടിച്ചമര്‍ത്തപ്പെട്ടവരുടെ വിമോചനത്തിനും സാമൂഹിക നീതിക്കുമായുള്ള രാഷ് ട്രീയ പോരാട്ടത്തിന്റെ മൂലമന്ത്രവും മുദ്രാവാക്യവുമാക്കുന്ന പാവപ്പെട്ട അല്മായരുടെ ചെറുസംഘങ്ങള്‍, വ്യവസ്ഥാപിത സഭാശ്രേണികള്‍ക്ക് ഗ്രഹിക്കാനാവാത്ത ഉണര്‍വിന്റെയും അഭിഷേകത്തിന്റെയും ആത്മനവീകരണത്തിന്റെയും കൂട്ടായ്മയില്‍ വളരുന്ന ലാറ്റിന്‍ അമേരിക്കയിലെ ‘കൊമ്യൂണിദാദെസ് എക്ളേസിയാലെസ് ദെ ബാസെ’ എന്ന അടിസ്ഥാന ക്രൈസ്തവ സഭാ സമൂഹങ്ങളില്‍ വരാപ്പുഴ അതിരൂപതയിലെ പിഴല സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ഇടവകയില്‍ നിന്നുള്ള ഫാ. വര്‍ഗീസ് എടത്തില്‍ ആകൃഷ്ടനായത് ബാംഗളൂരിലെ സെന്റ് പീറ്റേഴ്സ് സെമിനാരിയില്‍ തത്ത്വശാസ്ത്രത്തിനും ദൈവശാസ്ത്രത്തിനുമായുള്ള പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കാനോന്‍ നിയമത്തില്‍ മാസ്റ്റേഴ്സ് പഠനകാലത്താണ്. ഫാ. വര്‍ഗീസ് എടത്തില്‍ സ്പെയിനിലെ അലികാന്തെ രൂപതയിലെ തന്റെ ഇടവകജനങ്ങളുടെ പ്രതിനിധികളോടൊപ്പം. ഭൂമുഖത്തെ ഏറ്റവും പുഷ്‌കലമായ, തീക്ഷ്ണതയേറിയ ക്രൈസ്തവസാക്ഷ്യത്തിന്റെ അരുളും പൊരുളും നേരിട്ട് അനുഭവിക്കാനും വീണ്ടെടുപ്പിന്റെ സുവിശേഷ വിപ്ലവത്തില്‍ പങ്കുചേരാനുമുള്ള ആഗ്രഹം അദമ്യമായിരുന്നു. ലാറ്റിന്‍ അമേരിക്കയില്‍ പ്രേഷിതദൗത്യത്തിനുള്ള സാധ്യതകള്‍…

Read More

പുരാണം / ജെയിംസ് അഗസ്റ്റിന്‍ അന്ധനു കാഴ്ച്ച നല്‍കിയ വചനമേസന്തതമരുളുക ഒരു വചനംമാരകമാമെന്റെ ആത്മാവിനന്ധതദൂരെയകറ്റി നീ സുഖമാക്കൂനിന്‍മധുവാണികള്‍ കേള്‍ക്കുവാനായെന്റെബധിരത സദയം നീക്കുക നീതാവക കരുണകള്‍ പാടുവാനായെന്റെനാവിന്റെ കുരുക്കുകള്‍ അഴിക്കുക നീപാപത്തിന്‍ ഘോരമാം ഭാരത്തില്‍ അമരുംലോകത്തിന്‍ അഭയം നിന്‍ വചനമല്ലോനിത്യപിതാവിന്റ സ്നേഹത്തിന്‍ വചനമേനിത്യവും നീയെന്നെ വിളിക്കേണമേ… നമ്മുടെ ദിവ്യബലികളില്‍ സുവിശേഷഗീതമായി 1976 മുതല്‍ ആലപിച്ചു വരുന്ന ഗാനമാണിത്. ‘ക്രൈസ്റ്റ് ദി ഗുഡ് ഷെപ്പേര്‍ഡ്’ എന്ന പേരിലെ എല്‍.പി.റെക്കോര്‍ഡിലാണ് ഈ ഗാനം ചേര്‍ത്തിട്ടുള്ളത്. ഫാ.മൈക്കിള്‍ പനക്കലിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയത് എം.ഇ. മാനുവലാണ്. ജോളി എബ്രഹാമായിരുന്നു ഗായകന്‍. എല്‍.പി.റെക്കോര്‍ഡുകളില്‍ ഒരു വശത്തു പാട്ടുകള്‍ ചേര്‍ക്കുന്നതിന് 23 മിനിറ്റ് സമയം മാത്രമാണ് ലഭിക്കുക. അത് കൊണ്ട് പാട്ടുകളുടെ ദൈര്‍ഘ്യം കുറവായിരിക്കും. ഈ ഗാനം മൂന്നു മിനിറ്റു പതിനേഴു സെക്കന്റില്‍ തീരും. ഫാ.മൈക്കിള്‍ പനക്കൽ വരാപ്പുഴ അതിരൂപതയുടെ ലിറ്റര്‍ജിക്കല്‍ കമ്മീഷന്റെയും സി.എ.സി.യുടെയും അമരക്കാരനായിരുന്നു ഫാ.മൈക്കിള്‍ പനക്കല്‍. നല്ലൊരു ചിത്രകാരനുമായിരുന്നു അദ്ദേഹം. തീര്‍ഥാടനകേന്ദ്രമായ മാനാട്ടുപറമ്പ് തിരുഹൃദയ ദേവാലയത്തില്‍ ഫാ.മൈക്കിള്‍…

Read More

പുസ്തകം / ഗീത വിന്‍സെന്റ് സാബു പുളിക്കത്തറയുടെ ‘നിലാവു കാണുന്ന പെണ്‍കുട്ടി’യെ വായിക്കുമ്പോള്‍ ചെറിയ കഥകളുടെ ഒരു ചെറുകഥാ സമാഹാരം എന്നതിനപ്പുറം ആസ്വാദനത്തിന്റെ ഒരു വലിയ ലോകം എന്നുവേണം അതിനെ വിശേഷിപ്പിക്കാന്‍. സാബു സൃഷ്ടിക്കുന്ന മായിക ലോകം ഓരോ കഥകളിലും ഭ്രമാത്മകമായ ഒരു ‘മാക്കൊണ്ട’ എന്ന പോലെ ( ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വെസിന്റെ ‘ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍’ സൃഷ്ടിച്ച സാങ്കല്പിക ഭൂമി ) തുരുത്തിനെ ഒരേസമയം പ്രാചീനവല്‍ക്കരിക്കുകയും സമകാലീന കഥാപരിസരങ്ങളില്‍ തളച്ചിടുകയും ചെയ്യുന്നു. സാഹിത്യകാരന്‍ പലപ്പോഴും ചരിത്രകാരന്‍ കൂടിയായി മാറുന്നു. താന്‍ ജീവിക്കുന്ന കാലം, ദേശം അതിന്റെ ചരിത്രം എന്നിവ എഴുത്തുകാരന്റെ രചനകളിലും കടന്നുകൂടാറുണ്ട്. ‘…. പണ്ടാറടങ്ങ്യ വെള്ളപ്പൊക്കത്തില് പൊന്തിവന്ന കരാണെടാ സന്ത്യാവേ ഇത്. ആ കരേല് പുല്ലു മൊളച്ച് കാടായി. ആ കാട്ടിലോട്ട്, പുഴുക്കളെപ്പോലെ എങ്ങാണ്ടുന്നും ഞൊളച്ച് വന്നതാണ് ഇവടത്തെ ആദ്യത്തെ മനുഷ്യന്മാര്…..’ ‘ഇരുട്ടുകുത്തി’ എന്ന കഥയില്‍ കൊച്ചൂള ചേട്ടന്റെ സംഭാഷണത്തിലൂടെ തുരുത്തിന്റെ വംശാവലിയുടെ ചരിത്രം തുരുത്തിന്റെ വാമൊഴിയില്‍ സാബു…

Read More

തിരുവനന്തപുരം: പ്രതിപക്ഷം ഇന്ന് അവതരിപ്പിച്ച അടിയന്തിര പ്രമേയത്തിന് പ്രാധാന്യമോ അടിയന്തര സാഹചര്യമോ ഇല്ലാത്തതിനാൽ അനുമതിയില്ലെന്ന് സ്പീക്കർ അറിയിച്ചതോടെ നിയമസഭയിൽ ബഹളം .രാഹുൽ ഗാന്ധിക്കെതിരെ ഒരു ചാനൽ ചർച്ചയിൽ ബിജെപി നേതാവ് നടത്തിയ ഭീഷണി സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎൽഎ നൽകിയ അടിയന്തരാവസ്ഥ പ്രമേയത്തിനാണ് സ്പീക്കർ എഎൻ ഷംസീർ അവതരണാനുമതി നിഷേധിച്ചത് . പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. വിഷയം സബ്മിഷനായി ഉന്നയിക്കാമെന്ന് സ്പീക്കർ അറിയിച്ചെങ്കിലും ബഹളം തുടർന്നു.വിഷയം ഗൗരവതരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അഭിപ്രായപ്പെട്ടു .ചാനൽ ചർച്ചക്കിടെ ബി.ജെ.പി നേതാവ് പ്രിന്റു മഹാദേവ് വധഭീഷണി ഉയർത്തിയ സംഭവത്തിൽ ചർച്ച അനുവദിക്കാതിരുന്നത് ബി.ജെ.പി-സി.പി.എം ബാന്ധവം മൂലമാണെന്ന് പ്രതിപക്ഷനേതാവ് അഭിപ്രായപ്പെട്ടു. ടിവി ചർച്ചയിലെ പരാമർശങ്ങൾ സഭയിൽ ചർച്ച ചെയ്യേണ്ടതില്ലെന്ന് സ്പീക്കർ മറുപടി നൽകി. ഇതോടെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ച് സ്പീക്കറുടെ മുഖം മറച്ച് “സ്പീക്കർ നീതി പാലിക്കുക” എന്ന ബാനർ ഉയർത്തി. സെപ്റ്റംബർ 25-ന് നടന്ന…

Read More

ഷാർജ: ഷാർജയിൽ നടക്കുന്ന മൂന്ന് മത്സര ട്വൻറി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ 90 റൺസിൻറെ വമ്പൻ ജയമാണ് നേപ്പാൾ സ്വന്തമാക്കിയത്. നേപ്പാൾ ഉയർത്തിയ 174 റൺസിൻറെ വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ് 83ന് പുറത്തായി. ആദ്യ മത്സരത്തിൽ 19 റൺസിനായിരുന്നു നേപ്പാൾ ജയിച്ചത്. പരമ്പരയിലെ അവസാന മത്സരം ഇന്ന് നടക്കും. മത്സരത്തിൽ ടോസ് നേടിയ നേപ്പാൾ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 173 റൺസാണ് നേപ്പാൾ നേടിയത്. വിൻഡീസ് ബൗളിങ് നിരയിൽ ക്യാപ്റ്റൻ അകീൽ ഹൊസൈൻ മാത്രമാണ് പ്രകടനം പുറത്തെടുത്തത്. നാല് ഓവറിൽ 21 റൺസ് വഴങ്ങി രണ്ട് വിക്കറ്റാണ് താരം നേടിയത്. മറുപടി ബാറ്റിങ്ങിൽ സ്കോർ ബോർഡിൽ അഞ്ച് റൺസ് ചേർക്കുന്നതിനിടെ രണ്ട് വിൻഡീസ് വിക്കറ്റുകൾ വീണു. 17.1 ഓവറിൽ 83 റൺസ് നേടി വെസ്റ്റിൻഡീസ് ഓൾഔട്ടായി. 21 റൺസ് നേടിയ ജേസൺ ഹോൾഡറാണ് കരീബിയൻ ടീമിൻറെ ടോപ് സ്കോറർ. നാല് വിക്കറ്റ് നേടിയ ആദിൽ അൻസാരിയും…

Read More

സ്നേഹ സ്മൃതി / ഫാ. ജോഷി മയ്യാറ്റിൽ ഭൂമിയിലെ നിർമാണ പ്രവർത്തനങ്ങളെല്ലാം പൂർത്തിയാക്കി പി.പി. ജോർജ് ചേട്ടൻ കടന്നുപോയി കൊച്ചിൻ ഷിപ്പ് യാർഡിലെ 110 അടി വാട്ടർ ടാങ്ക് (1975), എം.ജി. റോഡിലെ ജോസ് ബ്രദേഴ്സ് കെട്ടിടം, ഫയർ സ്റ്റേഷൻ കെട്ടിടം, എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ, ജിസിഡിഎ ക്വാർട്ടേഴ്സ്, ആലപ്പാട്ട് ബ്രദേഴ്സിൻ്റെ രണ്ടു ബംഗ്ലാവുകൾ, ലിസി ആശുപത്രിയുടെ ചാപ്പൽ, കലൂർ റിന്യൂവൽ സെൻ്റർ, സെൻ്റ് മേരീസ് ബസിലിക്കയുടെ എതിർ വശത്തുള്ള കാത്തലിക് സെൻ്റർ, മറൈൻ ഡ്രൈവിലെ കൊച്ചിൻ ബാങ്ക് ( അന്നത്തെ ഏറ്റവും വലിയ കെട്ടിടം ഇപ്പോൾ SBI ഓഫീസാണ്), കപ്പൽപള്ളി (1985), ‘സരിത-സവിത-സംഗീത തിയേറ്റർ കോംപ്ലക്സ് എന്നിവയുടെ ശില്പിയാണ് അദ്ദേഹം. അനുദിന ദിവ്യബലി ശക്തിസ്രോത്രസ്സ് “ഞാന്‍ പീറ്റര്‍ ജോര്‍ജ്. പിടിയഞ്ചേരില്‍ പീറ്ററിന്റെയും മേരിയുടെയുംപത്ത് മക്കളില്‍ മൂന്നാമനായി ജനിച്ച പി.പി. ജോര്‍ജ്… എന്റെ ആത്മീയതയുടെ അടിത്തറ പാകിയത് എന്റെ അപ്പനായിരുന്നു. അപ്പന്‍ കുര്‍ബ്ബാന മുടക്കില്ലായിരുന്നു. അന്ന് ഇന്നത്തെപ്പോലെ മുട്ടിനുമുട്ടിന് പള്ളികളില്ലായിരുന്നു.…

Read More

ഹാനോയ്: വിയറ്റ്നാമിൽ ബുവലോയിലുണ്ടായ ചുഴലിക്കാറ്റിൽ വിവിധ അപകടങ്ങളിൽലായി 19പേർ മരിച്ചു. 21 പേരെ കാണാതായി. തിങ്കളാഴ്ചയാണ് ബുവലോയ് ചുഴലിക്കാറ്റ് കരതൊട്ടത്. എട്ടുമീറ്ററോളം ഉയരത്തിൽ തിരമാലകൾ രൂപപ്പെട്ടുവെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ശക്തമായ കാറ്റിലും മഴയിലും നിരവധി വീടുകൾ തകർന്നു. വിവിധയിടങ്ങളിൽ വൈദ്യുതിബന്ധം തകരാറിലാവുകയും കനത്തമഴയിൽ പല റോഡുകളും വെള്ളക്കെട്ടിലാവുകയും ചെയ്തു . 245 വീടുകളാണ് തകർന്നത്. 1,400 ഹെക്ടർ വരുന്ന നെൽക്കൃഷിയും മറ്റ് കാർഷികവിളകളും നശിച്ചുവെന്ന് ദുരന്തനിവാരണ ഏജൻസിയുടെ റിപ്പോർട്ടിലുണ്ട് . ചുഴലിക്കാറ്റ് കരതൊടുന്നതിന് മുൻപ് വിയറ്റ്‌നാമീസ് ഗവൺമെന്റ് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ ഭാഗമായി 28,500 ആളുകളെ വിവിധപ്രദേശങ്ങളിൽനിന്നായി ഒഴിപ്പിച്ചു. വിമാനസർവീസുകളെയും ചുഴലിക്കാറ്റ് ബാധിച്ചിട്ടുണ്ട് . ചുഴലിക്കാറ്റ് കരതൊടുന്നതിന്റെ ഭാഗമായി ശനിയാഴ്ച മുതൽ വിയറ്റ്‌നാമിൽ കനത്തമഴ പെയ്തിരുന്നു. പ്രളയസാധ്യതയും മണ്ണിടിച്ചിൽ സാധ്യതയും പരിഗണിച്ചാണ് ഗവൺമെൻറ് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചത്.

Read More

ആത്മീയ നിയന്താവും മഹാനായ ചിന്തകരിൽ ഒരാളുമായിരിന്ന വിശുദ്ധ ജോൺ ഹെൻറി ന്യൂമാനെ നവംബര്‍ ഒന്നിന് വേദപാരംഗതരുടെ ഗണത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുള്ള പ്രഖ്യാപനം ലെയോ പാപ്പ നടത്തും.

Read More