Author: admin

തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂള്‍ സമയമാറ്റത്തിലും വേനലവധിയുടെ കാര്യത്തിലും തീരുമാനമെടുക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി.എല്ലാവര്‍ക്കും സ്വീകാര്യമായ കമ്മിറ്റിയെ വയ്ക്കുമെന്നും ഭരണ – പ്രതിപക്ഷ വ്യത്യാസമുണ്ടാവില്ലെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. ബി ജെ പിയുടെ അക്കൗണ്ട് പൂട്ടിച്ചാണ് താൻ മന്ത്രിയായതെന്നും ന്യൂനപക്ഷങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും പറഞ്ഞാണ് വിദ്യാഭ്യാസ മന്ത്രി സ്കൂള്‍ സമയ മാറ്റത്തില്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് പറഞ്ഞത്. എന്ത് മാറ്റത്തിലും ചര്‍ച്ച ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു .സ്കൂള്‍ വാര്‍ഷികാവധി മെയിലും ജൂണിലുമായി നല്‍കാവുന്നതാണെന്ന് കാന്തപുരം അബൂബക്കര്‍ മുസലിയാർ അഭിപ്രായപ്പെട്ടു.

Read More

പക്ഷം / ബിജോ സില്‍വേരി രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിലെങ്ങും വംശഹത്യകളുടെ ഭയാനകദൃശ്യങ്ങളുണ്ട്. ഒരു ജനഗണത്തിന്റെ സഞ്ചിതസ്വത്വത്തെ അക്രമാസക്തമായി ഉന്മൂലനം ചെയ്യലാണ് ജെനോസൈഡ് എന്ന വംശഹത്യ. ശാരീരികമായി ഇല്ലാതാക്കല്‍ മാത്രമല്ല, അവരുടെ പ്രവര്‍ത്തനങ്ങളെ – സഞ്ചാരസ്വാതന്ത്ര്യം, പ്രാര്‍ഥന, സാമൂഹികസേവനം, വ്യാപാരം, തൊഴില്‍, ആചാരങ്ങള്‍ എന്നിവയുള്‍പ്പെടെ ബലമായി തടയലും ഇതില്‍ ഉള്‍പ്പെടും. ഇരുപതാം നൂറ്റാണ്ടിലാണ് ഈ കൂട്ടക്കുരുതിയ്ക്ക് വംശഹത്യ എന്ന പേരുണ്ടായതെന്നുമാത്രം. വംശഹത്യകളെ കുറിച്ചുള്ള പഠനങ്ങള്‍ ആധുനികകാലത്ത് കാര്യമായി നടക്കുന്നുണ്ട്. നോബേല്‍ സമ്മാന ജേതാവും ഹോളോകോസ്റ്റ് അതിജീവിച്ചയാളുമായ യേലി വീസലാണ് അതില്‍ പ്രമുഖസ്ഥാനത്ത്. തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനും വംശഹത്യ തടയല്‍ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി തന്റെ ജീവിതം സമര്‍പ്പിച്ച അദ്ദേഹം ഒരു പഠനക്കുറിപ്പിന്റെ അവസാനഭാഗത്ത് ഇപ്രകാരം പറയുന്നു; ‘വംശഹത്യകളെകുറിച്ച് ലോകത്തിന് അറിയാന്‍ പാടില്ലാഞ്ഞല്ല, പക്ഷേ ലോകം അതിനെ നിസംഗതയോടെയാണ് നോക്കിക്കാണുന്നത്. ആ നിസംഗതയാണ് അടുത്ത കൂട്ടക്കൊലയിലേക്ക് വഴി തുറക്കുന്നത്’. ആഫ്രിക്കന്‍ രാജ്യങ്ങളിലും ഗാസയിലും കാലങ്ങളായി നടന്നുകൊണ്ടിരിക്കുന്ന വംശഹത്യകളെ കുറിച്ച് വിലപിക്കുന്നവരാണ് നമ്മള്‍. ആ വിലാപത്തിനു മുകളിലാണ് 1984ലെ…

Read More

ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി കത്തോലിക്കാ സഭയുടെ സാമൂഹിക പ്രതിബദ്ധതയുടെയും സുവിശേഷവത്കരണത്തിന്റെയും ഏറ്റവും പ്രധാനപ്പെട്ട രണ്ട് മേഖലകളാണ് വിദ്യാഭ്യാസവും ആതുരശുശ്രൂഷയും. ഭാരതത്തില്‍ വിദ്യാഭ്യാസത്തിനും ആരോഗ്യപരിപാലനത്തിനും ക്രൈസ്തവസഭ നല്‍കുന്ന സംഭാവനകള്‍ വിലമതിക്കാനാവാത്തതും സമാനതകളില്ലാത്തതുമാണ്. വര്‍ഗീയവാദികളുടെയും തീവ്രരാഷ്ട്രീയപ്രവര്‍ത്തകരുടെയും ഭീഷണികള്‍ക്കും അക്രമങ്ങള്‍ക്കും നടുവില്‍ സുവിശേഷമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സഹായിക്കുന്ന ഈ ശുശ്രൂഷകള്‍ അഭംഗുരം നിര്‍വഹിക്കാന്‍ കത്തോലിക്കാ തിരുസഭ എന്നും പ്രതിജ്ഞാബദ്ധമാണ്.തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാള്‍ രാമവര്‍മ്മയുടെ അഭ്യര്‍ഥനപ്രകാരം സ്വിറ്റ്‌സര്‍ലന്‍ഡില്‍നിന്ന് സന്ന്യാസിനി നഴ്‌സുമാരെ എത്തിച്ച് കേരളത്തില്‍ ആതുരസേവനത്തിന് അടിത്തറയിട്ടത് ദൈവദാസന്‍ അലോഷ്യസ് മരിയ ബെന്‍സിഗര്‍ പിതാവാണ്. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി കൊല്ലം രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനായിരുന്ന ബിഷപ് ജെറോം ഫെര്‍ണാണ്ടസ് തിരുമേനി, 1948 ഓഗസ്റ്റ് 17-ാം തീയതി, ബിഷപ് അലോഷ്യസ് മരിയ ബെന്‍സിഗര്‍ പിതാവിന്റെ നാമധേയത്തില്‍ ഈ ആശുപത്രി സ്ഥാപിച്ചു. ചികിത്സാസൗകര്യങ്ങള്‍ പരിമിതമായിരുന്ന അക്കാലത്ത്, കൊല്ലം ജില്ലയിലെ ആദ്യത്തെ സ്വകാര്യ ആശുപത്രിയായ ഈ സ്ഥാപനം കൊല്ലം നിവാസികള്‍ക്ക് ഒരു കൈത്താങ്ങായി മാറി. എല്ലാ രോഗികള്‍ക്കും മെച്ചപ്പെട്ട ചികിത്സയും…

Read More

എഡിറ്റോറിയൽ / ജെക്കോബി സമൂഹമാധ്യമങ്ങള്‍, മെസേജിങ് ആപ്പ്, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം എന്നിവയിലൂടെ ‘മതപരിവര്‍ത്തനം പ്രോത്സാഹിപ്പിക്കുകയോ അതിനു പ്രേരിപ്പിക്കുകയോ’ ചെയ്യുന്നത് ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിക്കുന്ന ഉത്തരാഖണ്ഡിലെ ബിജെപി സര്‍ക്കാരിന്റെ മതസ്വാതന്ത്ര്യ നിയമ ഭേദഗതി ബില്ലില്‍, ഇ-മെയില്‍ വഴിയോ ഇന്‍സ്റ്റന്റ് മെസേജിങ് വഴിയോ ‘തങ്ങളുടെ താല്പര്യങ്ങളും പ്രവൃത്തികളും പങ്കുവയ്ക്കുന്നവരുടെ ഓണ്‍ലൈന്‍ സമൂഹം രൂപപ്പെടുന്നത്’ അത് ഉപയോഗിക്കുന്നവരെ സ്വാധീനിക്കുമെന്നതിനാല്‍ കുറ്റകൃത്യമാണെന്നു വ്യാഖ്യാനിക്കുന്നു. സോഷ്യല്‍ നെറ്റ് വര്‍ക്കിങ് വെബ്സൈറ്റില്‍ പബ്ലിക് പ്രൊഫൈല്‍ ഉണ്ടാക്കി അന്യോന്യം ബന്ധപ്പെടാനുള്ളവരുടെ പട്ടിക രൂപപ്പെടുത്തുന്നത് മതപരിവര്‍ത്തനത്തിനായുള്ള ഡിജിറ്റല്‍ ഉപാധിയായി നിര്‍വചിക്കപ്പെടുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ജീവപര്യന്തം കഠിനതടവും 10 ലക്ഷം രൂപ പിഴയും, മതപരിവര്‍ത്തനത്തിന്റെ ഭാഗമായി സമ്പാദിച്ച വസ്തുവകകളും ആസ്തികളും കണ്ടുകെട്ടുന്നതും, ഇരകളുടെ പുനരധിവാസത്തിനും മെഡിക്കല്‍ ചെലവിനുമൊക്കെയായുള്ള നഷ്ടപരിഹാരവും ഉള്‍പ്പെടെ ശിക്ഷയുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നതോടൊപ്പം നിയമവ്യവസ്ഥകള്‍ എങ്ങനെ വേണമെങ്കിലും ദുരുപയോഗിക്കാവുംവണ്ണം അവ്യക്തമാക്കുന്ന ഭേദഗതി ബില്ലാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി സംസ്ഥാന നിയമസഭയുടെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഏതെങ്കിലും മതവിഭാഗത്തിന്റെ അനുഷ്ഠാനങ്ങള്‍, ആചാരങ്ങള്‍,…

Read More

കാട്ടാനയെ തുരത്താനായി ഫോറസ്റ്റ് ഉദ്യോഗസ്ഥർ റബ്ബർ ബുള്ളറ്റുപയോഗിച്ച് വെടിവെച്ചു. പരിഭ്രമിച്ച ആന തിരിഞ്ഞോടി കല്യാണിയെ ചവിട്ടുകയായിരുന്നു

Read More

1,400 വർഷം പഴക്കമുള്ള 27 സെന്റീമീറ്റർ നീളവും 17 സെന്റീമീറ്റർ വീതിയും ഏകദേശം 2 സെന്റീമീറ്റർ കനവുമുള്ള ഒരു ജിപ്‌സം കുരിശ് കണ്ടെത്തി

Read More

പുരാണം / ജെയിംസ് അഗസ്റ്റിന്‍ മലയാളത്തില്‍ ആദ്യമായി ഭക്തിഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്തു തുടങ്ങിയ കാലം മുതല്‍ സംഗീതസംവിധായകനായും ഗായകനായും ഫാ. ജോസഫ് പാലക്കല്‍ ഈ രംഗത്തുണ്ട്. യു.എസ്.എ.യിലെ സി.യു.എന്‍.വൈ.ഗ്രാജുവേറ്റ് സെന്ററില്‍ നിന്നും സംഗീതശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടിയിട്ടുണ്ട് ഫാ. ജോസഫ് പാലക്കല്‍ സി.എം.ഐ മലയാള ക്രിസ്തീയ ഭക്തിഗാനശാഖയിലെ ഗാനങ്ങള്‍ ശേഖരിക്കാനോ ക്രോഡീകരിക്കാനോ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ ഇതുവരെ ആരും നടത്തിയിട്ടില്ല. പാട്ടുകളെ സ്‌നേഹിക്കുന്ന ചിലര്‍ പഴയ ഗ്രാമഫോണ്‍ റെക്കോര്‍ഡുകള്‍, എല്‍.പി.റെക്കോര്‍ഡുകള്‍, കസെറ്റുകള്‍, സിഡികള്‍ എന്നിവ ശേഖരിക്കുകയും കൈമാറുകയും ചെയ്യുന്നുണ്ടെങ്കിലും ശാസ്ത്രീയമായി അതിനുള്ള ക്രമീകരണങ്ങള്‍ക്ക് ആരും മുന്നോട്ടു വന്നിട്ടില്ല. എല്ലാ രൂപതകള്‍ക്കും സഭകള്‍ക്കും ലിറ്റര്‍ജിക്കല്‍ മ്യൂസിക്കല്‍ കമ്മീഷനുകള്‍ ഉണ്ടെങ്കിലും ഭക്തിഗാനഗവേഷണവും സമാഹരണവും ഇതുവരെ കാര്യമായി നടന്നിട്ടില്ല. അതുകൊണ്ടുതന്നെ ആദ്യകാലത്തിറങ്ങിയ പല നല്ല പാട്ടുകളുടെയും റെക്കോര്‍ഡുകളോ കസെറ്റുകളോ ഇപ്പോള്‍ ലഭ്യവുമല്ല. ഡിജിറ്റല്‍ യുഗത്തിലും സ്വന്തം പാട്ടുകള്‍ പോലും സമാഹരിക്കാന്‍ പല എഴുത്തുകാര്‍ക്കും ഗായകര്‍ക്കും സംഗീതസംവിധായകര്‍ക്കും കഴിയുന്നുമില്ല. ഇവിടെയാണ് റവ.ഡോ.ജോസഫ് പാലക്കല്‍ സി.എം.ഐ.യുടെ ക്രിസ്ത്യന്‍ മ്യൂസിക്കോളജിക്കല്‍…

Read More

കവർ സ്റ്റോറി / ഫാ. സിബു വര്‍ഗീസ് ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ആഗ്രയിലേക്ക് യാത്ര ചെയ്യാനെത്തിയ കണ്ണൂര്‍, അങ്കമാലി സ്വദേശിനികളായ ഗ്രീന്‍ ഗാര്‍ഡന്‍സ് സിസ്റ്റേഴ്‌സ് സമൂഹത്തിലെ രണ്ടു സന്ന്യാസിനികളെയും കൂടെയുണ്ടായിരുന്ന ആദിവാസി യുവതികളെയും യുവാവിനെയും തീവ്രവര്‍ഗീയ സംഘമായ ബജ്‌റംഗ്ദള്‍ 2025 ജൂലൈ 25നു കയ്യേറ്റം ചെയ്തു.സിസ്റ്റര്‍ പ്രീതി മേരിയെയും സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിനെയും ഒമ്പത് ദിവസം അനധികൃതമായി ജയിലില്‍ പാര്‍പ്പിച്ച ശേഷമാണ് അവര്‍ക്ക് ഓഗസ്റ്റ് 2നു ജാമ്യം അനുവദിച്ചത്. സന്ന്യാസിനികള്‍ നടത്തുന്ന ആശുപത്രിയിലേക്ക് ജോലിക്കായി പോയതാണ് പ്രായപൂര്‍ത്തിയായ ക്രൈസ്തവരായ ആദിവാസി യുവതികള്‍. അവരിലൊരാളുടെ സഹോദരനായിരുന്നു കൂടെയുണ്ടായിരുന്ന യുവാവ്. ഇവരെയാണ് യാതൊരു ന്യായീകരണവും ഇല്ലാത്ത വിധത്തില്‍ ആക്രമിച്ചതും ജയിലില്‍ അടച്ചതും. നിരവധി ആരോഗ്യപ്രശ്‌നങ്ങളുള്ള സന്ന്യാസിനികളെ 53 കുറ്റവാളികളുള്ള ഒരു സെല്ലിലാണ് പാര്‍പ്പിച്ചത്. ആദിവാസികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഈ കന്യാസ്ത്രീകളെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ റെയില്‍വേ പൊലീസിന്റെയും സംസ്ഥാന പൊലീസിന്റെയും സാന്നിധ്യത്തില്‍ റെയില്‍വേ സ്റ്റേഷനിലും പൊലീസ് സ്റ്റേഷനിലും വച്ച് ആള്‍ക്കൂട്ട വിചാരണ…

Read More