- സിസ്റ്റര്‍ ലിസി ചക്കാലയ്ക്കലിന്റെ നേതൃത്വത്തില്മൂന്നു വീടുകള്‍ കൂടി കൈമാറി
- സിസിബിഐ പ്രതിനിധി സംഘം ലെയോ പാപ്പയെ സന്ദര്‍ശിച്ചു
- മെക്സിക്കോയിലെ സഞ്ചരിക്കുന്ന നിത്യാരാധന ചാപ്പല്‍ ശ്രദ്ധ നേടുന്നു.
- പാകിസ്താൻ ആശുപത്രിയിലെ തീപിടിത്തം: 14 നവജാതശിശുക്കൾ മരിച്ചു
- ഗോവയില്‍ മതപരിവര്‍ത്തന നിരോധന ബില്‍ തല്ക്കാലം പിന്‍വലിച്ചു
- ചൈനയിലെ സഭയ്ക്ക് പുതിയ മെത്രാൻ
- വരാപ്പുഴ അതിരൂപതയുടെ നൂറ്റി അൻപതാമത് വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
- ഭൂമിയുടെ സംരക്ഷണം മനുഷ്യരാശിയുടെ കൂട്ടുത്തരവാദിത്വം: ബർത്തലോമിയോ ഒന്നാമൻ
Author: admin
വേളാങ്കണ്ണി : ഇന്ത്യയിലുടനീളമുള്ള 132 രൂപതകളെ പ്രതിനിധീകരിക്കുന്ന 1400 വനിതാ നേതാക്കൾ 2025 സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 1 വരെ വേളാങ്കണ്ണിയിലെ ഔവർ ലേഡി ബസിലിക്കയിൽ സ്ത്രീകളുടെ ജൂബിലി ആഘോഷിക്കുന്നതിനായി ഒത്തുകൂടി. ആത്മീയ നവീകരണത്തിന്റെയും ശാക്തീകരണത്തിന്റെയും പ്രാധാന്യം ഉത്‌ഘോഷിച്ചുകൊണ്ട് സിസിബിഐ വനിതാ കമ്മീഷൻ ആണ് ഈ പരിപാടി സംഘടിപ്പിച്ചത്. ആരാധനക്രമപരമായ ആഘോഷം, ദൈവശാസ്ത്രപരമായ പ്രതിഫലനം, സമൂഹ സംഭാഷണം എന്നിവ ഉൾക്കൊള്ളുന്ന മൂന്ന് ദിവസത്തെ കൂട്ടായ്മ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്തു. ആർച്ച് ബിഷപ്പ് ഫ്രാൻസിസ് കാലിസ്റ്റും ബിഷപ്പ് കിഷോർ കുമാർ കുജൂരും വിശുദ്ധ കുർബാനയിൽ മുഖ്യകാർമ്മികത്വം വഹിച്ചു, സഭയുടെ ദൗത്യത്തിൽ സ്ത്രീകളുടെ സുപ്രധാന പങ്കിലേക്ക് ശ്രദ്ധ ക്ഷണിച്ചു . ബിഷപ്പ് ജെയിംസ് ശേക്കറും ഫാ. അലക്സാണ്ടറും റിസോഴ്‌സ് പേഴ്സൺമാരായി . പാസ്റ്ററൽ നേതൃത്വത്തെയും ലിംഗസമത്വത്തെയും കുറിച്ചുള്ള ഉൾക്കാഴ്ചകൾ നൽകി.മുഖ്യപ്രഭാഷണം നടത്തിയത് റവ. ഡോ. സ്റ്റീഫൻ ആലത്തറ ആയിരുന്നു. സഭയുടെയും സമൂഹത്തിന്റെയും ജീവിതത്തിൽ സ്ത്രീകളുടെ സാക്ഷ്യത്തിന്റെ പരിവർത്തന ശക്തി അദ്ദേഹം…
സമീപ നാളുകളിലായി നൈജീരിയയുടെ മധ്യഭാഗത്തും വടക്കൻ പ്രദേശങ്ങളിലും കിഴക്കൻ കോംഗോയിലും നൂറുകണക്കിന് ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തതിനെ ഓർക്കുന്നു.
ലിയൊ പതിനാലാമൻ പാപ്പാ, ബഹറൈൻറെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമൻ ബിൻ ഹമദ് അൽ ഖലീഫയെ വത്തിക്കാനിൽ സ്വീകരിക്കുന്നു, 29/09/25 (@VATICAN MEDIA)
യോഗത്തിൽ ഫാദർ വില്യം നെല്ലിക്കൽ, ഐ.എം. ആൻ്റണി, റോയ് പാളയത്തിൽ, റോയ് ഡിക്കുഞ്ഞ, വിൻസ് പെരിഞ്ചേരി, അഡ്വ. കെ.എസ്. ജിജോ, ഡോ. സൈമൺ കൂമ്പേൽ, ഷാജി കാട്ടിത്തറ, പോൾ ഇറ്റിപ്പറ്റ, ലീലാമ്മ ആൽബർട്ട് എന്നിവർ സംസാരിച്ചു
കൃപയിലേക്കൊരു തിരിച്ചുവരവ് / ഡോ. സോളമന്‍ എ. ജോസഫ് നെഞ്ചുവേദന കാരണമാണ് 30 വയസ്സോളം പ്രായമുള്ള ആ യുവാവ് ആദ്യമായി ഒപിയില്‍ വരുന്നത്. അറ്റാക്കാകുമോ എന്ന ഭയം നിമിത്തം നന്നേ വിറച്ചിരുന്നു. എന്നാല്‍ ഇസിജിയില്‍ അറ്റാക്കിന്റെ ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലായിരുന്നു. ഇഞ്ചക്ഷന്‍ എടുത്തപ്പോള്‍ തന്നെ ബുദ്ധിമുട്ട് നന്നായി കുറഞ്ഞു. മരുന്നുകള്‍ കുറിക്കുന്നേരം കുറേ സംശയങ്ങള്‍ അയാള്‍ ചോദിച്ചു. ഉത്തരം കൊടുത്തിട്ടും സംശയങ്ങള്‍ തീരുന്നില്ലായിരുന്നു. അമിതമായ ഉത്കണ്ഠ നിമിത്തം അയാള്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. കുറച്ചുനാളുകള്‍ക്കു ശേഷം സഹോദരിയുടെ വിട്ടുമാറാത്ത തലവേദന കാണിക്കാനായി അയാള്‍ വീണ്ടും വന്നു. തീവ്രമായ തലവേദനയും ഛര്‍ദിയുമായിരുന്നു സഹോദരിക്ക്. കുറച്ച് മാസങ്ങളായി അലട്ടുന്ന തലവേദനയും ഇടവിട്ടുള്ള തലകറക്കവും. മരുന്നുകള്‍ കഴിച്ചിട്ടും മാറ്റമുണ്ടായിരുന്നില്ല. എംആര്‍ഐ സ്‌കാനെടുക്കാനും ന്യൂറോളജി വിഭാഗത്തില്‍ കാണിക്കാനുമായി നിര്‍ദേശം കൊടുത്തുവിട്ടു.സ്‌കാന്‍ റിപ്പോര്‍ട്ട് വിശദീകരിക്കാമോ എന്നു ചോദിച്ചുകൊണ്ട് അവര്‍ വീണ്ടും വന്നു. റിപ്പോര്‍ട്ടില്‍ ട്യൂമറായിരുന്നു. തലച്ചോറില്‍ നിന്ന് സാമാന്യം വലുപ്പത്തില്‍ വളര്‍ന്നൊരു മുഴയായിരുന്നു. അടിയന്തരമായി ഓപ്പറേഷന്‍ വേണ്ടിയിരുന്നു. മെഡിക്കല്‍ കോളജ്…
പക്ഷം / ബിജോ സില്‍വേരി കായിക രംഗത്ത് സ്പോര്‍ട്സ് മാന്‍ സ്പിരിറ്റ് ഇല്ലാതെ പെരുമാറിയ സംഭവങ്ങളും കളിക്കളത്തില്‍ ഭരണാധികാരികള്‍ ഇടപെട്ട സംഭവങ്ങളും ധാരാളമുണ്ട്. അതില്‍ ഏറ്റവും അവസാനത്തേതാണ് ഏഷ്യാ കപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യാ-പാക്കിസ്ഥാന്‍ മത്സരങ്ങള്‍. ചാമ്പ്യന്‍മാരായ ടീമിന് ട്രോഫി നിഷേധിക്കുന്ന സംഭവം എങ്ങും കേട്ടുകേള്‍വിയില്ലാത്തതാണ്. കലാശക്കളിയില്‍ പാക്കിസ്ഥാനെ 5 വിക്കറ്റുകള്‍ക്കു പരാജയപ്പെടുത്തിയ ഇന്ത്യ, ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) ചെയര്‍മാനായ മൊഹ്സിന്‍ നഖ് വിയില്‍ നിന്ന് ട്രോഫി സ്വീകരിക്കില്ലെന്ന നിലപാട് സ്വീകരിച്ചു. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ചെയര്‍മാനും പാക്കിസ്ഥാന്‍ മന്ത്രിയുമാണ് മൊഹ്സിന്‍ നഖ് വി. ഇതോടെ നഖ് വി ട്രോഫിയും മെഡലുകളുമായി കളിക്കളത്തില്‍ നിന്നു പോകുകയായിരുന്നു. ഏഷ്യാകപ്പിലെ എല്ലാ മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ ചാമ്പ്യന്‍മാരായത്. പാക്കിസ്ഥാനാകട്ടെ 3 മത്സരങ്ങള്‍ തോറ്റ ടീമാണ്. ജയിച്ച ടീമിന് ട്രോഫി കിട്ടിയില്ലെന്നു മാത്രമല്ല, തോറ്റ ടീമിന്റെ ബോര്‍ഡ് ചെയര്‍മാന്‍ ട്രോഫി കൊണ്ടു പോകുകയും ചെയ്തു.ടൂര്‍ണമെന്റില്‍ വിജയപരാജയങ്ങള്‍ക്കുമപ്പുറത്ത് ഏറ്റവും ചൂടേറിയ വിഭവമായിരുന്നു ഏഷ്യാ കപ്പിലെ…
എഡിറ്റോറിയൽ / ജെക്കോബി വിശദമായ പദ്ധതിരേഖ പുറത്തുവിടാതെയും സമഗ്രമായ സാമൂഹിക, സാമ്പത്തിക, പരിസ്ഥിതി ആഘാതപഠനങ്ങള്‍ നടത്താതെയും കടലോര നിയമസഭാ നിയോജകമണ്ഡലം കണക്കാക്കി സ്ട്രെച്ച് സ്ട്രെച്ചായി ഇടതുമുന്നണി സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന തീരദേശ ഹൈവേ പദ്ധതിയില്‍, എറണാകുളം ജില്ലയിലെ വൈപ്പിന്‍-മുനമ്പം ഭാഗത്ത് 26 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള സര്‍വേ നടപടികളും വസ്തുവിന്റെ മൂല്യനിര്‍ണയവും ഈമാസം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നു. പദ്ധതി നടപ്പാക്കേണ്ട ഒന്‍പതു തീരദേശ ജില്ലകളില്‍ പലയിടത്തും കടലേറ്റവും തീരശോഷണവും അതിരൂക്ഷമായ മേഖലകളില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇട്ട പിങ്ക് അതിര്‍ത്തിക്കല്ലുകള്‍ കടലെടുത്തുപോയിരിക്കെ, പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കു മുന്നോടിയായി ചില പ്രത്യേക സ്ട്രെച്ചുകളില്‍ ഖണ്ഡംഖണ്ഡമായി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന്റെ രാഷ്ട്രീയം കേരളസമൂഹം വിശകലനം ചെയ്യേണ്ടതുണ്ട്.മത്സ്യത്തൊഴിലാളികളെ പരമ്പരാഗത തൊഴിലിടങ്ങളില്‍ നിന്നു വ്യാപകമായി കുടിയൊഴിപ്പിക്കുകയും കനത്ത പാരിസ്ഥിതിക നാശത്തിനു വഴിതെളിക്കുകയും ചെയ്യുന്ന തീരദേശ ഹൈവേ പദ്ധതിയില്‍ നിന്നു പിന്മാറണമെന്ന് സംസ്ഥാനത്തെ പ്രതിപക്ഷവും തീരദേശത്തെ ജനസമൂഹങ്ങളും ആവശ്യപ്പെട്ടിരുന്നു. പിണറായി സര്‍ക്കാര്‍ എന്തുവന്നാലും നടപ്പാക്കുമെന്ന് കട്ടായം പറഞ്ഞിരുന്ന കെ-റെയില്‍…
ഫാ.ബെൻസി കണ്ടനാട്ടിന് എംജി യൂണിവേഴ്സിറ്റി എം.എ സോഷ്യോളജിയിൽ രണ്ടാം റാങ്ക്.
ഗുവാഹത്തി: വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഉദ്ഘാടന മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ജയം. സ്കോർ: ഇന്ത്യ 269/8, ശ്രീലങ്ക 211 (45.4). മഴ മൂലം 47 ഓവറായി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തിൽ 269 റൺസാണെടുത്തത്. 211 റൺസ് എടുക്കുന്നതിനിടെ ലങ്കയുടെ എല്ലാവരും പുറത്തായി. 43 റൺസ് നേടിയ ചമാരി അട്ടപ്പട്ടുവാണ് ടോപ് സ്കോറർ. ഏഴാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്ത 103 റണ്‍സാണ് ഇന്ത്യന്‍ ഇന്നിംഗ്സിന്റെ നട്ടെല്ല്. ലങ്കയ്ക്കു വേണ്ടി ഇനോക രണവീര നാലും ഉദേശിക പ്രബോധനി രണ്ടു വിക്കറ്റും വീഴ്ത്തി. 53 റൺസും മൂന്ന് വിക്കറ്റും വീഴ്ത്തിയ ദീപ്തി ശര്‍മയെ കളിയിലെ താരമായി തെരഞ്ഞെടുത്തു.
കട്ടപ്പന: ഇടുക്കി ജില്ലയിലെ കട്ടപ്പനയിൽ ഓടയിൽ കുരുങ്ങിയ തൊഴിലാളികൾ മരിച്ചു .ഓട വൃത്തിയാക്കുന്നതിനിടയിലാണ് മൂന്ന് തൊഴിലാളികൾ ഓടയ്ക്കുള്ളിൽ കുടുങ്ങിയത്. തമിഴ്നാട് സ്വദേശികൾക്കാണ് ഓടയ്ക്കുള്ളിൽ ജീനാണ് നഷ്ടമായത് . തുടർന്ന് അഗ്നിശമന സേന നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് തൊഴിലാളികളുടെ മൃതദേഹങ്ങൾ പുറത്തെത്തിച്ചത്. ആദ്യം ഓടയിൽ ഇറങ്ങിയയാളെ കാണാതായതോടെ മറ്റ് രണ്ട് പേർ ഓടയിലേക്ക് ഇറങ്ങുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. മൂവരെയും കാണാതായതോടെ നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
