- മാരിടൈം സ്വപ്നത്തിലെ പ്രേതകപ്പല്‍
- പാരമ്പര്യത്തിന്റെ താളത്തില്‍ പുതുകാലത്തിന്റെ ചുവടുകള്‍
- മാറുന്ന ലോകവും മാറാത്ത വായനയും
- ബിഷപ് ബെന്‍സിഗര്‍ എന്ന പ്രേഷിത നക്ഷത്രം
- പരേതഗാനം പൂര്‍ത്തിയാകാതെ പനച്ചിക്കലച്ചന് യാത്രയായി
- പള്ളി-സ്വര്ഗശാലയിലെ സര്‍ഗശാല !
- ദ ബാൻഡ്സ് വിസിറ്റ്
- പ്രിയദര്‍ശിനി പദ്ധതിക്കെതിരായ പൊതുതാല്പര്യ ഹര്‍ജി ഇന്ന്
Author: admin
പ്രകൃതിയെയും അതിന്റെ വിഭവങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മുൻനിർത്തി പഠനങ്ങൾക്കും ഗവേഷണങ്ങൾക്കുമായി വത്തിക്കാനിൽ ഒരുക്കിയിരിക്കുന്ന ‘ലൗദാത്തോ സി ഗ്രാമം’ ലെയോ പതിനാലാമൻ പാപ്പ ഉദ്‌ഘാടനം ചെയ്യും.
ജെറുസലേം ആംഗ്ലിക്കന്‍ രൂപതയുടെ കീഴിലുള്ള അൽ-അഹ്‌ലി അറബ് ആശുപത്രിയിലെ ഡോ. മഹർ അയ്യാദാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
നൈജീരിയയിലെ പ്ലേറ്റോ സംസ്ഥാനത്തെ ചക്ഫെം ജില്ലയിൽ നടന്ന തീവ്ര ഇസ്ലാമിക നിലപാടുള്ള ഗോത്ര വിഭാഗം നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 15 ക്രൈസ്തവര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
അമൃത്സർ: പഞ്ചാബ് കടുത്ത വെള്ളപ്പൊക്ക ഭീഷണിയിൽ . രവി നദി കരകവിഞ്ഞൊഴുകുന്നു. ഡസൻ കണക്കിന് ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. ഹിമാചൽ പ്രദേശിലും ജമ്മുവിലും കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത കനത്ത മഴ പഞ്ചാബിൽ വ്യാപകമായ വെള്ളപ്പൊക്കത്തിന് കാരണമായി. പത്താൻകോട്ട്, ഗുരുദാസ്പൂർ, ഫാസിൽക്ക, കപൂർത്തല, തരൺ തരൺ, ഫിറോസ്പൂർ, ഹോഷിയാർപൂർ, അമൃത്സർ ജില്ലകളിലെ നിരവധി ഗ്രാമങ്ങളെ ഇത് ബാധിച്ചു. രവി നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നൂറുകണക്കിന് താമസക്കാർ പലായനം ചെയ്തു. വലിയ തോതിലുള്ള ഒഴിപ്പിക്കലിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും പ്രളയം കാരണമായി . നിരവധി വീടുകൾ, സ്കൂളുകൾ, കോളേജുകൾ, പള്ളികൾ, മറ്റ് ആരാധനാലയങ്ങൾ എന്നിവ വെള്ളത്തിനടിയിലായി.ദുരിതബാധിതരായ ഗ്രാമീണരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതിനൊപ്പം ഭക്ഷണം, കുടിവെള്ളം, വൈദ്യസഹായം എന്നിവയുൾപ്പെടെ അവശ്യവസ്തുക്കളുടെ വിതരണം ഉറപ്പാക്കാനും അധികൃതർ ആരംഭിച്ചിട്ടുണ്ട്. പഞ്ചാബ് സർക്കാർ ഓഗസ്റ്റ് 27 മുതൽ ഓഗസ്റ്റ് 30 വരെ സംസ്ഥാനത്തുടനീളമുള്ള സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), സംസ്ഥാന ദുരന്ത നിവാരണ സേന…
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി ഇന്ന് . മത്സരം തുടങ്ങാൻ വെറും മണിക്കൂർ മാത്രമാണ് ബാക്കി. പുന്നമടക്കായലില്‍ ചുണ്ടന്‍ അടക്കം ഒന്‍പത് വിഭാഗങ്ങളിലായി 75 കളിവള്ളങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ഉച്ചയ്ക്ക് 2 മണിയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വള്ളംകളി ഉദ്ഘാടനം ചെയ്യും. ഇത്തവണ സംസ്ഥാന സർക്കാറിൻ്റെ ഒരു കോടി രൂപ, കേന്ദ്രത്തിൻ്റെ 50 ലക്ഷം, മറ്റ് സ്പോൺർമാർ ഉൾപ്പടെ വന്നതോടെ സാമ്പത്തിക പ്രശ്‌നങ്ങളില്ലാതെയാണ് നെഹ്റു ട്രോഫി മത്സരങ്ങൾ നടക്കുന്നത്. നെഹ്റു ട്രോഫി വള്ളംകളിയിൽ ഇത്തവണ നിരവധി മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. വള്ളങ്ങൾ ഒരുമിച്ച് ഫിനിഷ് ചെയ്‌താൽ തർക്കങ്ങൾ ഉണ്ടാവില്ല. ഈ പ്രാവശ്യം ജേതാക്കളെ തീരുമാനിക്കാനുള്ള സമയം നിർണയിക്കുമ്പോൾ സെക്കൻ്റിൻ്റെ ആയിരത്തിലൊന്ന് പരിഗണിക്കില്ല. അതേസമയം ആവശ്യമെങ്കിൽ സെക്കൻ്റിൻ്റെ നൂറിലൊന്ന് പരിശോധിച്ച് ആരാണ് ആദ്യമെത്തിയതെന്ന് കണ്ടെത്തുകയും ജേതാക്കളെ തീരുമാനിക്കുകയും ചെയ്യും. ഇവിടെയും തുല്യതപാലിച്ചാൽ സംയുക്ത ജേതാക്കളെ പ്രഖ്യാപിക്കും. തുടർന്ന് നറുക്കെടുപ്പിലൂടെ ജേതാവിനെ പ്രഖ്യാപിക്കും. ഏറ്റവും കുറ്റമറ്റ രീതിയിൽ സ്‌റ്റാർട്ടിങ് പോയൻ്റിലും ഫിനിഷിംഗ് പോയൻ്റിലും ഡിവൈസുകൾ സമയം…
ടോക്കിയോ :അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര, താരിഫ് നയങ്ങളെത്തുടർന്ന് ഇന്ത്യ-യുഎസ് ബന്ധത്തിൽ മാന്ദ്യം അനുഭവപ്പെടുന്ന സാഹചര്യത്തിൽ നടന്ന പ്രധാനമന്ത്രി മോദിയുടെ ജപ്പാൻ സന്ദർശനം വഴി ഇന്ത്യ-ജപ്പാൻ നയതന്ത്ര ബന്ധം പുതിയ ഉയരങ്ങളിലേക്ക്. ഉഭയകക്ഷി ബന്ധം കൂടുതൽ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബയുമായി ഉച്ചകോടി ചർച്ചകൾ നടത്തി. ഡൽഹിയും ടോക്കിയോയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനായി ജപ്പാനിൽ രണ്ട് ദിവസത്തെ സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി മോദി, ഇന്ത്യ വാങ്ങാൻ ഉദ്ദേശിക്കുന്ന E10 ഷിങ്കൻസെൻ ബുള്ളറ്റ് ട്രെയിനിന്റെ പ്രോട്ടോടൈപ്പ് നിർമ്മിക്കുന്ന ഒരു ഫാക്ടറി ഉൾപ്പെടെ നാല് ഫാക്ടറികൾ സന്ദർശിക്കുകയും പ്രതിരോധം, വ്യാപാരം, സാങ്കേതികവിദ്യ, ബിസിനസ്സ് എന്നിവയുമായി ബന്ധപ്പെട്ട ധാരണാപത്രങ്ങളിൽ ഒപ്പുവെക്കുകയും ചെയ്യും. ഉച്ചകോടി ചർച്ചകൾക്ക് മുമ്പ്, ഇന്ത്യ-ജപ്പാൻ ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി മോദി, ജപ്പാന്റെ സാങ്കേതികവിദ്യയും ഇന്ത്യയുടെ കഴിവുകളും ഒരുമിച്ച് ഈ നൂറ്റാണ്ടിലെ സാങ്കേതിക വിപ്ലവത്തിന് നേതൃത്വം നൽകുമെന്ന് പറഞ്ഞു.…
യെമൻ :യെമൻ തലസ്ഥാനത്ത് വ്യാഴാഴ്ച ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹൂത്തി പ്രധാനമന്ത്രി അഹമ്മദ് അൽ-റഹാവി കൊല്ലപ്പെട്ടു. ഗ്രൂപ്പിന്റെ പ്രതിരോധ മന്ത്രി ഉൾപ്പെടെയുള്ള മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് യെമൻ മാധ്യമ റിപ്പോർട്ടുകളെയും ഇസ്രായേലി ഉദ്യോഗസ്ഥരെയും ഉദ്ധരിച്ച് യൂറോ ന്യൂസ് റിപ്പോർട്ട് ചെയ്തു. ഗ്രൂപ്പിന്റെ പ്രതിരോധ മന്ത്രാലയത്തിന്റെ മേൽനോട്ടം വഹിച്ചിരുന്ന അസദ് അൽ-ഷർഖാബിയും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.ഒരു അപ്പാർട്ട്മെൻറിന് നേരെയുണ്ടായ ആക്രമണത്തിലാണ് അൽ റഹാവിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ഒട്ടേറെ പേരും കൊല്ലപ്പെട്ടത്. അതേസമയം ഇക്കാര്യത്തിൽ ഇസ്രയേൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഇസ്രായേൽ സൈനിക മേധാവി ജനറൽ ഇയാൽ സമീർ എന്നിവർക്കൊപ്പം ആക്രമണങ്ങൾക്ക് അംഗീകാരം നൽകിയ ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ്, ഇസ്രായേലിനെ ലക്ഷ്യമിടുന്നതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ഹൂത്തികൾക്ക് അറിയാമെന്ന് പറഞ്ഞു.വ്യാഴാഴ്ച ഹൂതി രാഷ്ട്രീയ – സൈനിക നേതാക്കളുടെ യോഗത്തിനു നേരെ ഇസ്രയേൽസേന ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തിലും നിരവധിപേർ കൊല്ലപ്പെട്ടിരുന്നു.
മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ വലൻസിയയ്ക്ക് തകർപ്പൻ ജയം.വിജയത്തോടെ വലൻസിയയ്ക്ക് നാല് പോയിന്റായി. പതിവ് കൂളിംഗ് ബ്രേക്കിന് ഏതാനും മിനിറ്റുകൾക്ക് ശേഷം, വലൻസിയ സിഎഫ് അവരുടെ ആദ്യ ഗോൾ നേടി.ഡിയഖാബി 30-ാം മിനിറ്റിലും ഡാൻജുമ 54-ാം മിനിറ്റിലും ഡ്യൂറോ 90+7ാം മിനിറ്റിലുമാണ് ഗോൾ നേടിയത്. ഗെറ്റാഫെയ്ക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വലൻസിയ വിജയിച്ചത്. മൗക്റ്റർ ഡിയഖാബി, അർനൗറ്റ് ഡാൻജുമ, ഹ്യൂഗോ ഡ്യൂറോ എന്നിവരാണ് വലൻസിയയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്.
ഹിസോർ: കാഫ നേഷൻസ് ഫുട്ബോളിൽ തജിക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ. ആദ്യ മത്സരത്തിൽ ഒന്നിനെതിരേ രണ്ടുഗോളുകൾക്കാണ് ഇന്ത്യയുടെ ജയം. മത്സരം ആരംഭിച്ച് അഞ്ചാം മിനിറ്റിൽ ഇന്ത്യയുടെ അൻവർ അലിയാണ് വലകുലുക്കിയത്.തുടർന്ന് ആക്രമിച്ച് കളിച്ച ഇന്ത്യ 13-ാം മിനിറ്റിൽ വീണ്ടും ഗോൾ നേടി . ഇത്തവണ സന്ദേശ് ജിംഗാനാണ് ലക്ഷ്യം കണ്ടത്. പത്ത് മിനിറ്റുകൾക്കിപ്പുറം താജിക്കിസ്താന്റെ തിരിച്ചടി. ഷെഹ്റോം സമീവാണ് ഗോളടിച്ചത്. ആദ്യപകുതി 2-1 ന് മുന്നിട്ടുനിന്ന ഇന്ത്യ രണ്ടാം പകുതിയിൽ താജിക്കിസ്താൻറെ മുന്നേറ്റങ്ങളെ പ്രതിരോധിച്ച് ജയം സ്വന്തമാക്കി. ഗോൾകീപ്പർ ഗുർപ്രീത് സിംഗ് സന്ധുവിൻറെ സേവുകളാണ് ടീമിനെ രക്ഷപെടുത്തിയത് .ഗോൾകീപ്പർ ഗുർപ്രീത് സിംഗ് സന്ധുവായിരുന്നു നായകൻ.
കണ്ണൂർ : പ്രവർത്തന നിരതരായ നല്ല യുവത്വങ്ങളെ വാർത്തെടുക്കുവാൻ അവർക്കൊപ്പം താങ്ങും തണലുമായി നിൽക്കുന്ന ആനിമേറ്റേഴ്‌സിനായി ആനിമ 2K25 ആനിമേറ്റേഴ്സ് മീറ്റ് സംഘടിപ്പിച്ചു. കെ.സി.വൈ.എം കണ്ണൂർ രൂപത സെക്രട്ടറി മാർട്ടിൻ സ്വാഗതമർപ്പിച്ച മീറ്റിംഗിന് കെ.സി.വൈ.എം കണ്ണൂർ രൂപത പ്രസിഡൻ്റ് റോജൻ അധ്യക്ഷത വഹിച്ചു. കെ.സി.വൈ.എം കണ്ണൂർ രൂപത ഡയറക്ടർ ഫാ. ജെസ്റ്റിൻ എടത്തിൽ ഉദ്ഘാടന കർമ്മം നിർവ്വഹിക്കുകയും ഫാ.ബെന്നി പൂത്തറ ക്ലാസ് നയിക്കുകയും ചെയ്തു. കെ.സി.വൈ.എം കണ്ണൂർ രൂപത സെക്രട്ടറി ആൻസി നന്ദിപറഞ്ഞു
Subscribe to Updates
Get the latest creative news from FooBar about art, design and business.
