- ‘കാന്റിക്കിൾ ഗാർഡൻ’ ഹരിത പദ്ധതിക്ക് തുടക്കമായി
- പബ്ലിക് സ്പീക്കിംഗ് ആൻഡ് ലീഡർഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമിന്റെ രണ്ടാം ബാച്ചിൻ്റെ സമാപന സമ്മേളനം നടത്തി
- ആത്മീയതയുടെ ആഴങ്ങളിൽ “സെർവിയം 2026”
- റേഡിയോയ്ക്കും ലൈസൻസ്
- ‘കോസ്റ്റ ബ്രാവ, ലെബനൻ’
- കുടിയേറ്റശ്രമത്തിനിടെ മരണമടഞ്ഞവർക്ക് വേണ്ടി പൂക്കൾ സമർപ്പിച്ച് പാപ്പ
- യേശു ക്രിസ്തുവിന്റെ രൂപം തകർത്തു, വിശ്വാസി സമൂഹം ആശങ്കയിൽ
- ഫാ. ലിൻസൺ ജോൺ മരോട്ടിക്കലിന് ബൈബിൾ വിജ്ഞാനിയത്തിൽ ഡോക്ടറേറ്റ്
Author: admin
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ മാസങ്ങളായി തുടരുന്ന ആശാ വര്‍ക്കര്‍മാർ ഇന്ന് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേയ്ക്ക് നടത്തിയ മാര്‍ച്ചിനെ പോലീസ് നേരിട്ടു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുളള ആശവര്‍ക്കര്‍മാരാണ് മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ പ്രതിഷേധിച്ചത്.ബാരിക്കേഡ് മറികടക്കാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ച്ത് . സമരക്കാരുടെ മൈക്കും സ്പീക്കറും പൊലീസ് നീക്കി . നിരവധി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ആശമാര്‍ക്ക് പിന്തുണയുമായി എത്തിയ സി പി ജോണ്‍ അടക്കമുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഉച്ചയ്ക്കു 12ന് ശേഷമാണ് ആശാ പ്രവര്‍ത്തകരുടെ മാര്‍ച്ച് ക്ലിഫ് ഹൗസിനു സമീപത്തേക്ക് എത്തിയത്.
കൊച്ചി: ഫെഡറൽ ബാങ്കിൽ നിന്ന് 27 കോടി രൂപ വെട്ടിച്ച പ്രതിയെ പോലീസ് കുടുക്കി . കേസിലെ മുഖ്യസൂത്രധാരൻ ഷിറാജുൽ ഇസ്ലാമിനെയാണ് ക്രൈംബ്രാഞ്ച് അസമിൽ നിന്ന് അറസ്റ്റ് ചെയ്തത്. വ്യാജ പാൻ കാർഡുകൾ തയ്യാറാക്കി നടത്തിയ തട്ടിപ്പിന് പിന്നിൽ വൻസംഘമുണ്ടെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. 2023ൽ കൊച്ചി സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത് കേസിലാണ് പ്രതി പിടിയിലായത്. തട്ടിപ്പിന്റെ വ്യാപ്തി കണക്കിലെടുത്താണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത് . അന്വേഷണത്തിൽ അസം കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നത് എന്ന് കണ്ടെത്തുകയായിരുന്നു.പോലീസ് അസമിൽ തങ്ങി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.അസമിൽ ആഡംബര വീടും കോഴിഫാമും ഉൾപ്പെടെ അത്യാഡംബര ജീവിതമാണ് ഇയാൾ നയിച്ചിരുന്നത് . മികച്ച സിബിൽ സ്‌കോറുള്ള ആളുകളുടെ വ്യക്തിഗത വിവരങ്ങൾ അടക്കം തട്ടിയെടുത്തായിരുന്നു തട്ടിപ്പ്. ഫെഡറൽ ബാങ്കിന്റെ തന്നെ ആപ്പ് വഴി ലോണുകൾ തരപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. ലോൺ കിട്ടണമെങ്കിൽ വിഡിയോ കെവൈസി പൂർത്തിയാക്കേണ്ടതുണ്ട്. വിഡിയോ കൈവൈസി പൂർത്തിയാക്കാൻ പാൻകാർഡിലെ അതേവ്യക്തി തന്നെ വിഡിയോ കെവൈസിയിൽ…
സഭാശുശ്രൂഷകരുടെ ലൈംഗികപീഢനത്തിനിരകളായവരുടെ അവകാശങ്ങൾക്കു വേണ്ടി പോരാടുന്ന സംഘടനയായ എൻറിംഗ് ക്ലെർജി അബ്യൂസ്-ഇസിഎ ഗ്ലോബലിൻറെ (ECA Global – Ending Clergy Abuse) ഭരണസമിതിയംഗങ്ങളും പീഢനത്തിനിരകളായവരും അടങ്ങുന്ന ഒരു സംഘത്തെ പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചു.
പത്തനംതിട്ട: കറുപ്പു വസ്ത്രമണിഞ്ഞ് , ഇരുമുടിക്കെട്ടുമായി മലകയറി പതിനെട്ടാംപടി ചവിട്ടി രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമല അയ്യപ്പനെ ദർശിച്ചു. പമ്പാസ്നാനം നടത്തിയതിനു ശേഷം പമ്പാ ഗണപതി ക്ഷേത്രത്തിൽ കെട്ടുനിറച്ചാണ് രാഷ്ട്രപതി സന്നിധാനത്ത് എത്തിയത്. തേങ്ങയുടച്ച് ചടങ്ങുകൾ പൂർത്തിയാക്കി ഗൂര്‍ഖ ജീപ്പില്‍ 20 മിനിറ്റുകള്‍ കൊണ്ട് രാഷ്ട്രപതി സന്നിധാനത്ത് എത്തി. പമ്പയിൽ നിന്നും പ്രത്യേക വാഹനത്തിൽ ഉച്ചയ്ക്ക് 11.45 ന് ശബരിമലയിൽ എത്തിയ രാഷ്ട്രപതിക്കൊപ്പം മരുമകൻ ഗണേഷ് ചന്ദ്ര ഹേമ്പ്രാം, എഡിസി സൗരഭ് എസ് നായർ, പിഎസ്ഒ വിനയ് മാത്തൂർ എന്നിവരും പതിനെട്ടാം പടി ചവിട്ടി. സന്നിധാനത്ത് രാഷ്ട്രപതിയെ ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍റെ നേത്യത്വത്തിൽ പൂർണ കുംഭം നൽകി സ്വീകരിച്ചു.
തിരുവനന്തപുരം : ആലപ്പുഴ ജില്ലയിലെ അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി പ്രകാരമുള്ള ഭൂരഹിത ഭവനരഹിത പട്ടികയിൽപ്പെട്ട 50 അതിദരിദ്ര കുടുംബങ്ങൾക്ക് ഫ്‌ളാറ്റ് അനുവദിക്കുന്നതിന് മന്ത്രിസഭ തീരുമാനിച്ചു . ‘പുനർഗേഹം’ പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ജില്ലയിലെ പുറക്കാട് മണ്ണുംപുറത്ത് നിർമ്മാണം പൂർത്തീകരിച്ചുവരുന്ന ഫിഷറീസ് വകുപ്പിന്റെ ഫ്‌ളാറ്റ് സമുച്ചയത്തിലെ 50 ഫ്‌ളാറ്റുകളാണ് നൽകുക. പുനർഗേഹം പദ്ധതി പ്രകാരം നിർമ്മിച്ചതിൽ അധികമുള്ള 50 ഫ്‌ലാറ്റുകളാണ് നൽകുന്നത്. കേരള സംസ്ഥാന പട്ടികജാതി, പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ജീവനക്കാർക്ക് പതിനൊന്നാമത് ശമ്പള പരിഷ്ക്കരണം അടുത്തമാസം 1 മുതൽ പ്രാബല്യത്തിൽ വരും . പത്താം ശമ്പള പരിഷ്കരണ ഉത്തരവിന്റെ ഫലമായി ഉണ്ടായ അനോമലി പരിഹരിച്ച് റേഷ്യോ പ്രൊമോഷൻ അനുവദിക്കുന്നതിനും ശമ്പള പരിഷ്കരണത്തിലെ ഇപിഎഫ് എംപ്ലോയർ വിഹിതം അടവാക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരുന്നതിനും അനുമതി നൽകി. എൽബിഎസ് സെൻ്റർ ഫോർ സയൻസ് ആൻ്റ് ടെക്നോളജിയിലെയും കീഴിലുള്ള സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് വ്യവസ്ഥകളോടെ പതിനൊന്നാം ശമ്പള പരിഷ്കരണം നടപ്പിലാക്കും. കെ…
തിരുവനന്തപുരം:എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ധനസഹായം. കാസര്‍കോട് ജില്ലയിലെ ദുരിതബാധിതര്‍ക്ക് ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്തു . 2017 ല്‍ നടത്തിയ ആദ്യഘട്ട മെഡിക്കല്‍ പരിശോധനയുടെയും ഫില്‍ഡ് തല പരിശോധനയുടെയും അടിസ്ഥാനത്തില്‍ പ്രാഥമിക ലിസ്റ്റില്‍ ഉള്‍പ്പെട്ടതും പിന്നീട് അന്തിമ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കപ്പെട്ടതുമായ 1031 പേരില്‍ അര്‍ഹതപ്പെട്ടവര്‍ക്കാണ് ധന സഹായം നല്‍കുന്നത് . ജില്ലാ കലക്ടര്‍ക്ക് ഇതിനുള്ള അനുമതി നല്‍കി.
തൃശൂര്‍: പൊലീസ് ചോദ്യം ചെയ്തു വിട്ട യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.ടിപ്പര്‍ ലോറി ഡ്രൈവറായ ചാലക്കുടി ചെമ്മക്കുന്നില്‍ ലിന്റോയെ (40) ആണ് വീടിന്റെ ടെറസ്സില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.ഈ മാസം 13ാം തിയതി കുറ്റിച്ചിറയില്‍ മൂന്നംഗ സംഘം വടിവാള്‍ വീശി ഒരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തു വന്നിരുന്നു. ഈ വെട്ടുകേസിലെ പ്രതിയുടെ സുഹൃത്തായിരുന്നു ലിന്റോ. പ്രതിയെ കണ്ടെത്താനായി ലിന്റോയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെ രാത്രിയാണ് ചാലക്കുടി പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ചത്. കസ്റ്റഡിയിലെടുത്തശേഷം പൊലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയില്ലെന്നും വഴിയില്‍ ഇറക്കി വിടുകയാണെന്നുമാണ് പൊലീസ് പറയുന്നത്. പ്രതികളെവിടെയാണെന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് ലിന്റോയെ പൊലീസ് ചോദ്യം ചെയ്തതെന്നാണ് വിവരം. പൊലീസിന്റെ സമ്മര്‍ദ മൂലമാണ് ലിന്റോ ജീവനൊടുക്കിയതെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു. പൊലീസ് ജീപ്പില്‍ കൊണ്ടുപോകുന്നതിനിടെ ലിന്റോയെ മര്‍ദിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം. ലിന്റോ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
കേരള റോമൻ കത്തോലിക്കാ മുഖപത്രമായ ജീവനാദം കേരള കത്തോലിക്കാർക്കായി ഒരുക്കുന്ന രണ്ടു സ്നേഹോപകാരങ്ങൾ; ‘പുണ്യ പ്രഭയിൽ മദർ ഏലീശ്വാ’ എന്ന ഗ്രന്ഥവും, 2026 വർഷത്തേക്കുള്ള കലണ്ടറും
വിശ്വാസികളെയും ആരാധനാലയങ്ങളെയും സംരക്ഷിക്കുന്നതിന് സർക്കാർ കൃത്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 86 ഫ്രഞ്ച് സെനറ്റർമാർ പൊതു അപ്പീലിൽ ഒപ്പുവച്ചു. തെക്കുകിഴക്കൻ ഫ്രാൻസിലെ ഹൗട്ട്-സാവോയിയിലെ സെനറ്റർ സിൽവിയാൻ നോയലിന്റെ നേതൃത്വത്തിലാണ് വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് സെനറ്ററുമാർ രംഗത്ത് വന്നിരിക്കുന്നത്.
സന്താനോത്പാദനത്തിന് എന്ന പേരിൽ എണ്ണമറ്റ മനുഷ്യജീവനുകൾ ഇല്ലാതാക്കുന്ന ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (IVF) വ്യാപകമാക്കാനുള്ള ഡൊണാൾഡ് ട്രംപിന്റെ നീക്കത്തെ വീണ്ടും അപലപിച്ച് യുഎസ് കത്തോലിക്കാ ബിഷപ്പുമാർ.
Subscribe to Updates
Get the latest creative news from FooBar about art, design and business.
