ഹൂസ്റ്റൺ :ഉസ്ബെക്കിസ്ഥാനെതിരായ മത്സരത്തിന്റെ ആറാം മിനിറ്റിലും 39–ാം മിനിറ്റിലും ഗോൾ നേടി ക്രിസ്റ്റ്യാനോ റൊണാൾഡോ. ഉസ്ബെക്കിസ്ഥാനെതിരായി ഇരട്ടഗോളോടെ ലോകകപ്പിൽ റൊണാൾഡോയുടെ ഗോൾ എണ്ണം 10 ആയി. ലോകകപ്പിൽ പോർച്ചുഗലിനു വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡ് റൊണാൾഡോയുടെ പേരിലായി. എന്നാല്‍ തന്റെ വ്യക്തിപരമായ റെക്കോർഡുകളെക്കാൾ ടീമിന്റെ വിജയത്തിനാണ് താൻ മുൻഗണന നൽകുന്നതെന്നായിരുന്നു മല്‍സരത്തിന് ശേഷം റൊണാള്‍ഡോ പ്രതികരിച്ചത്. ‘റെക്കോർഡുകൾ തകർക്കുന്നത് എപ്പോഴും നല്ലതാണ്. എന്നാൽ ലക്ഷ്യത്തിലെത്താന്‍ ടീമിനെ സഹായിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ‘കഠിനാധ്വാനം ചെയ്യുന്നവർക്ക് ദൈവം തുണയുണ്ടാകും’ റൊണാള്‍ഡോ പറഞ്ഞു. പോർച്ചുഗലിനു വേണ്ടി 230 മത്സരങ്ങളിൽനിന്ന് 145 ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ, ഏറ്റവും കൂടുതൽ രാജ്യാന്തര ഗോളുകളുള്ള താരമാണ്. അർജന്റീനയ്ക്കു വേണ്ടി 122 ഗോൾ നേടിയ ലയണൽ മെസ്സിയാണ് രണ്ടാമത്.
Trending
- ഇഗ്നേഷ്യസ് ഗൊൺസാൽവസിനും ജോസ് ആന്റണിക്കും പേപ്പൽ ഷെവലിയർ പദവി
- നെയ്യാറ്റിൻകര രൂപതയിൽ റിസോഴ്സ് ടീം അംഗങ്ങൾക്ക് രണ്ടാംഘട്ട പരിശീലനം
- ക്രൈസ്തവ വിശ്വാസത്തിന്റെ പരസ്യപ്രഖ്യാപനത്തിന് വേദിയായി കൊളംബിയൻ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ
- വിവാഹജീവിതത്തിന്റെ പവിത്രതയ്ക്കായി രക്തസാക്ഷിത്വം; ചരിത്രപരമായ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന് ഒരുങ്ങി ജോര്‍ജിയ
- യുദ്ധം ലോകത്തെ വികൃതമാക്കുന്നു: ഹിരോഷിമ ആണവാക്രമണ വാർഷികദിനത്തിൽ കർദ്ദിനാൾ താഗ്ലെ
- പത്രോസിന്റെ പിൻഗാമി അസ്സീസിയിലെത്തിയതിൽ നന്ദി പറഞ്ഞ് ക്രൈസ്തവയുവത്വം
- മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി സ്വീകരിച്ച നടപടികൾ കൂടുതൽ ഊർജിതമാക്കണം; സുരക്ഷാ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകും : കെഎൽസിഎ
- മത്സ്യത്തൊഴിലാളികളുടെ ജീവന് വിലയില്ലേ?

