ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വല്യ ജനാതിപത്യ രാഷ്ട്രത്തിന്റെ ചരിത്രത്തിലെ 21 മാസങ്ങളുടെ കയ്പുള്ള ഓർമ്മകൾക്ക് ഇന്ന് അമ്പതു വയസ്സ്. ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രി ആയിരിക്കുമ്പോൾ 1975 ജൂൺ 25 നു ആണ് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതു. വ്യക്തി സ്വാതന്ത്ര്യവും, ആവിഷ്കാരസ്വാതന്ത്ര്യവും, അഭിപ്രായ സ്വാതന്ത്ര്യവും, രാഷ്രീയ സ്വാതന്ത്ര്യവും ഏകാധിപത്യത്താൽ വിലങ്ങണിയിക്കപ്പെടുകയായിരുന്നു അന്ന് മുതൽ.
നിയന്ത്രണങ്ങളും വിലങ്ങുകളുമായി അടിയന്തിരാവസ്ഥ 1977 മാർച്ച് 21 വരെ നീണ്ടുപോയി. ഇക്കാലയളവിൽ ജനാതിപത്യത്തിനു വേണ്ടി ശബ്ദിച്ചു അനേകർ ജയിലിൽ അടക്കപ്പെടുകയും മർദ്ദനമേൽക്കപെടുകയും ചെയ്തു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ റായ്ബറേലിയിൽ നിന്നുള്ള 1971 ലെ തിരഞ്ഞെടുപ്പ് ജയം അലഹാബാദ് ഹൈക്കോടതി റദ്ദാക്കി. ഭരണമാറ്റത്തിനായി ബി ജെ പി യുടെ സമരം ശക്തമായി. അധികാരം നഷ്ടമാകുമെന്നുള്ള ഭയം ആണ് ജനാധിപത്യവും പൗരസ്വാതന്ത്ര്യവും വിശ്വാസപ്രമാണങ്ങളായിരുന്ന നെഹ്രുവിന്റെ മകളിലെ ഏകാധിപതിയെ ഉണർത്തിയതെന്നു പറയാം.
പ്രധാനമന്ത്രിയായി തുടക്കം മുതൽ ഇന്ദിര അരക്ഷിതത്വത്തിന്റെയും താൻ പോരിമയുടെയും ലക്ഷണങ്ങൾ കാട്ടിയിരുന്നു. ശാസ്ത്രിയുടെ താഷ്കന്റിലെ ആകസ്മിക മരണവും, ആണവായുധം നിർമിക്കണമെന്ന് പരസ്യമായി പറഞ്ഞ ശാസ്ത്രജ്ഞനായ ഹോമി ഭാഭയുടെ വിമാനാപകടവും, പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളും, 1967 ലെ തിരഞ്ഞെടുപ്പിൽ ഉത്തരേന്ത്യയിൽ കോൺഗ്രസ്സിന് അധികാരം നഷ്ടമായതും, ഇന്ദിരയെ ഭയപ്പെടുത്തി എന്ന് പറയാം.
1971 ലെ ഇടക്കാല തിരഞ്ഞെടുപ്പിൽ വൻവിജയവും ബംഗ്ലാദേശ് യുദ്ധത്തിലെ തിളക്കമാർന്ന വിജയവും, ആണവപരീക്ഷണവും എല്ലാം കൂടുതൽ കരുത്തോടെ ഇന്ദിരയെ മുന്നോട്ട് നയിച്ചു. വൻശക്തികളെ ഇന്ത്യയുടെ താല്പര്യത്തിനു അനുസരിച്ചു ഉപയോഗിക്കാൻ വേറൊരു രാജ്യത്തിനും സാധിക്കാത്ത തരത്തിൽ ഇന്ദിരയ്ക്കു കഴിഞ്ഞു. എങ്കിലും ഉള്ളിലുള്ള അരക്ഷിത ബോധം അവരെ വിട്ടുപോയില്ല എന്ന് വേണം കരുതാൻ. അതിനു വിലകൊടുക്കേണ്ടി വന്നത് ഒരു രാജ്യത്തിന്റെ ഭരണഘടനാ സംവിധാനവും സാധാരണപൗരത്വവും.
ജനാതിപത്യം അടിച്ചമർത്തപ്പെട്ട 21 മാസങ്ങൾക്കു ശേഷം ഇന്ദിര തന്നെ തിരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറായി അടിയന്തരാവസ്ഥയ്ക്കു അറുതി വരുത്തിയത് ഇന്ത്യൻ ജനാതിപത്യം ഒന്ന് കൂടെ ശക്തിപ്പെടാൻ സഹായകമായി. എതിർചേരികളിൽ ആയിരുന്ന ഇടതും വലതും കൈകോർത്തു, കമ്യൂണിസ്റ്റുകാരും ജനസഖ്യവും സഖാക്കളും സഹോദരരുമായി. എത്ര വലിയ ഏകാധിപത്യത്തെയും ജനാധിപത്യത്തിന്റെ പോർമുന കൊണ്ട് കീഴ്പ്പെടുത്താൻ എന്ന് ഇന്ത്യ ലോകത്തിനു കാണിച്ചു കൊടുത്തു. അതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തിയും.