കൊച്ചി: ഭരത് പിജെ ആന്റണിയുടെ ഭാര്യ മേരി ആന്റണി അന്തരിച്ചു. 94 വയസ്സായിരുന്നു. മകള്‍ അഡ്വ. എലിസബത്ത് ആന്റണിയുടെ വസതിയില്‍ വച്ച് ബുധനാഴ്ചയായിരുന്നു അന്ത്യം.
പി.ജെ. ആന്റണിയുടെ സർഗജീവിതത്തിലെ നിശ്ശബ്ദ സാന്നിധ്യവും പ്രചോദനവുമായിരുന്നു മേരി. നാടക അരങ്ങുകളിൽ ആന്റണിയുടെ നായികയായാണ് മേരിയുടെ തുടക്കം. പിന്നീട് ആ ബന്ധം പ്രണയത്തിലേക്കും വിവാഹത്തിലേക്കും വഴിമാറി. ആന്റണിയുടെ വിഖ്യാതമായ കഥകൾ, കവിതകൾ, നോവലുകൾ, നാടകങ്ങൾ, ചലച്ചിത്ര ഗാനങ്ങൾ എന്നിവയുടെയെല്ലാം പിറവിക്ക് സാക്ഷിയായും കരുത്തായും മേരി ഒപ്പമുണ്ടായിരുന്നു.വ്യാഴാഴ്ച വൈകുന്നേരം നാലു മണിയ്ക്ക് പോണേക്കര സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയിലെ ചടങ്ങുകള്‍ക്ക് ശേഷം പള്ളി സെമിത്തേരിയിലെ പിജെ ആന്റണിയുടെ കല്ലറയില്‍ സംസ്കരിക്കും.
Trending
- കേരള ലാറ്റിൻ കാത്തലിക്ക് വിമൻസ് അസോസിയേഷൻ ( KLCWA ) പുതിയ ഭാരവാഹികൾ ചുമതലയേറ്റു.
- ലോക ഓട്ടിസം ബോധവൽക്കരണ ദിനം ആചരിച്ചു.
- ലോഗോസ് ക്വിസ് 25 വര്‍ഷം പൂര്‍ത്തിയാക്കുന്നു
- കാര്‍ലോ ദിവ്യകാരുണ്യ എക്സിബിഷന് ശ്രദ്ധേയമാകുന്നു.
- പാക്ക് ക്രൈസ്തവർക്ക് ആശ്വാസമായി കോടതി വിധി
- സമാധാനത്തിനായി പ്രാർത്ഥിച്ചും, കാമറൂണിലെ വിശ്വാസിസമൂഹത്തിനൊപ്പം ബലിയർപ്പിച്ചും ലെയോ പാപ്പാ
- അവിഞ്ഞോണ് പ്രവാസം
- പെരിന്തല്‍മണ്ണ അല്‍ഫോന്‍സ ഫൊറോന പള്ളി ഫ്രാന്‍സിസ്കന്‍ തീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിച്ചു

