Browsing: review

റോബര്‍ട്ട് ബ്രെസ്സന്റെ സിനിമകള്‍ ചലച്ചിത്രകലയുടെ ചരിത്രത്തിലെ മഹത്തായ സൃഷ്ടികള്‍ മാത്രമല്ല; മനുഷ്യന്റെ അസ്തിത്വത്തെയും ആത്മീയതയെയും ദൈവാന്വേഷണത്തെയും കുറിച്ചുള്ള ആഴമേറിയ ധ്യാനങ്ങളുമാണ്.

ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസിന്റെ 1981-ല്‍ പ്രസിദ്ധീകരിച്ച നോവലയെ ആസ്പദമാക്കി, പ്രശസ്ത ഇറ്റാലിയന്‍ സംവിധായകന്‍ ഫ്രാന്‍സെസ്‌കോ റോസി അതേ പേരില്‍ പുറത്തിറക്കിയ ചലച്ചിത്രമാണ് ‘ക്രോണിക്കിള്‍ ഓഫ് എ ഡെത്ത് ഫോര്‍ടോള്‍ഡ്

നിങ്ങള്‍ക്ക് വേഗം പോകണമെങ്കില്‍ തനിയെ നടക്കുക …ഏറെ ദൂരം പോകണമെങ്കില്‍
ഒരുമിച്ച് നടക്കുക. എന്ന രത്തന്‍ ടാറ്റയുടെ വാക്കുകളിലുള്ള അന്തരാര്‍ത്ഥം മഹനീയമാണ്. ശാശ്വതമായൊരു നേട്ടത്തെ ലക്ഷ്യമാക്കിയാണ് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഇതര മനുഷ്യരെയും അതിന്റെ ഗുണഭോക്താക്കണമെന്നാണ് ആ വാക്കുകളുടെ അര്‍ത്ഥം.

“വിത്ത് മണ്ണിനടിയിൽ നിശ്ശബ്ദമായി കഴിയുമ്പോൾ പുതിയൊരു ജീവൻ വിരിയുന്നതുപോലെ” എന്ന ആശയത്തിലൂടെ കാത്തിരിപ്പിനെ വ്യാഖ്യാനിക്കുന്ന രീതി നോവലിന്റെ കാവ്യാത്മകമായ ഭാഷയ്ക്ക് ഉദാഹരണമാണ്.

പ്രശസ്ത ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരനും ജ്ഞാനപീഠ ജേതാവുമായ അമിതാവ് ഘോഷ് രചിച്ച്, 2019-ല്‍ പ്രസിദ്ധീകരിച്ച പ്രശസ്തമായ നോവലാണ് ‘ഗണ്‍ ഐലന്‍ഡ്’. ഈ നോവലിന്റെ മലയാളം പരിഭാഷയാണ് ‘തോക്ക് ദ്വീപ്’. കെ.ടി. രാധാകൃഷ്ണനാണ് ഈ പുസ്തകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്.

രാവിലെ പ്രഭാത ഭക്ഷണത്തിനാവശ്യമായ റൊട്ടി വാങ്ങാന്‍ ഉമ്മയില്‍ നിന്ന് കാശും വാങ്ങിയിറങ്ങിയ അവള്‍ ആ പണം ഉപയോഗിച്ച് ഒരു ടാക്‌സി വിളിച്ച് നേരെ കോടതിയിലേക്ക് ചെന്നു. കോടതി പിരിയാന്‍ നേരത്തും ഒരു കുട്ടി അവിടെ ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഒരു ന്യായാധിപന്‍ അവളെ തന്റെ അടുത്തേക്ക് വിളിച്ച് കാര്യം തിരക്കിയപ്പോള്‍ ഏറ്റവും നിഷ്‌കളങ്കമായി അവള്‍ തന്റെ ആവശ്യം ഉണര്‍ത്തിച്ചു.

കേരള സഭയുടെ ചരിത്രത്തിലും പ്രത്യേകിച്ച് തെക്കന്‍ തിരുവിതാംകൂറിന്റെ ആത്മീയ-സാമൂഹിക മണ്ഡലങ്ങളിലും വിപ്ലവകരമായ മാറ്റങ്ങള്‍ കുറിച്ച ദൈവദാസന്‍ അലോഷ്യസ് മരിയ ബെന്‍സിഗറിന്റെ ജീവിതത്തെയും പ്രേഷിത പ്രവര്‍ത്തനങ്ങളെയും കുറിച്ചുള്ള ഒരു സമഗ്ര പഠനമാണ്. വിവിധ സന്ന്യാസ സമൂഹങ്ങളുടെ മേധാവികളും ചരിത്രകാരന്മാരും എഴുതിയ ലേഖനങ്ങളിലൂടെ, ആര്‍ച്ച്ബിഷപ് ബെന്‍സിഗര്‍ മലങ്കര പുനരൈക്യ പ്രസ്ഥാനത്തിലും കേരളത്തിലെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലും നല്‍കിയ അതുല്യമായ സംഭാവനകളെ ഈ ഗ്രന്ഥം വിലയിരുത്തുന്നു.

ഭാഷയും മതവും രാജ്യാതിർത്തികളും മറികടന്ന് മനുഷ്യർ തമ്മിൽ എങ്ങനെ ബന്ധപ്പെടുന്നു എന്നും, ശത്രുതയുടെയും രാഷ്ട്രീയത്തിന്റെയും അതിർവരമ്പുകൾക്കപ്പുറം എങ്ങനെ പരസ്പരം തിരിച്ചറിയുന്നു എന്നും വളരെ ലളിതമായി സിനിമ പറഞ്ഞുതരുന്നു.

ലെബനൻ എന്ന രാജ്യം നേരിടുന്ന കടുത്ത രാഷ്ട്രീയ-സാമൂഹിക തകർച്ചയുടെയും പാരിസ്ഥിതിക അഴിമതിയുടെയും നേർച്ചിത്രമാണ്. ഒരു കുടുംബത്തിന്റെ സ്വകാര്യ സ്വർഗ്ഗത്തിലേക്ക് ഭരണകൂടത്തിന്റെ മാലിന്യങ്ങൾ ഇരച്ചുകയറുമ്പോൾ സംഭവിക്കുന്ന ആന്തരികവും ബാഹ്യവുമായ സംഘർഷങ്ങളെ ഈ ചിത്രം മനോഹരമായി ദൃശ്യവൽക്കരിക്കുന്നു.

രോഗബാധിതരായ മാതാപിതാക്കളെ നോക്കുന്ന മക്കൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദവും സിനിമ ചർച്ച ചെയ്യുന്നുണ്ട്. അച്ഛനെ അത്രയധികം സ്നേഹിച്ചിട്ടും, അദ്ദേഹത്തിന്റെ അവസ്ഥ കണ്ട് സഹിക്കാനാവാതെ, സ്വന്തം ജീവിതം പോലും ജീവിക്കാൻ കഴിയാതെ ആൻ അനുഭവിക്കുന്ന വേദന പ്രേക്ഷകരുടെ കണ്ണുനിറയ്ക്കും.