- ‘ഐ വാസ് എ സ്ട്രേഞ്ചർ’
- ക്ലോസെറ്റ് ഭീകരവാദികള്‍ക്ക് ഒരു താക്കീത്
- സഞ്ജു സാംസണ്കഴിവിന് കണക്കുപറയേണ്ടി വന്ന ക്രിക്കറ്റര്‍
- പ്രേഷിതപ്രവര്‍ത്തനങ്ങള്‍ 16-ാം നൂറ്റാണ്ടില്‍
- മൂന്ന് ആയിരത്തില്‍ നിന്ന് ഒരു ലക്ഷത്തിലേക്ക്
- എഥനോളില്‍ കലങ്ങുന്ന പഞ്ചസാര രാഷ്ട്രീയം
- നൈറ്റ്സ് ഓഫ് കൊളംബസ് സുപ്രീം നൈറ്റിന് വത്തിക്കാന്‍ ഡിക്കാസ്റ്ററിയില്‍ പുതിയ നിയമനം
- ലോകത്തെ ആദ്യ വനിതാ തീർത്ഥാടനകേന്ദ്ര റെക്ടർ; സുവിശേഷത്തിന് സാക്ഷ്യം വഹിച്ച് അന്ന മെഡോസ്സി
Author: admin
ഗസ്സ സിറ്റി: ഗസ്സയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. രാവിലെ പ്രാദേശിക സമയം ഏഴു മണി മുതലാണ് വെടിനിര്‍ത്തലെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. വൈകീട്ട് നാലുമണിക്ക് ബന്ദികളെ കൈമാറും.വെടിനിര്‍ത്തല്‍ ഉടമ്പടിയുടെ ഭാഗമായുള്ള യുദ്ധത്തടവുകാരുടെ മോചനം സംബന്ധിച്ച അനിശ്ചിതത്വമാണ് വെടിനിര്‍ത്തല്‍ നിലവില്‍വരുന്നതിന് താമസമുണ്ടാക്കിയത് . വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതില്‍ അനിശ്ചിതത്വം നിലനിന്നതോടെ ഇന്നലെയും വിവിധതലങ്ങളില്‍ ചര്‍ച്ചകൾ നടന്നു. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂണ്‍ ഇസ്‌റായേലിലും വെസ്റ്റ് ബാങ്കിലും സന്ദര്‍ശിച്ച് അധികൃതരുമായി കൂടിക്കാഴ്ച നടത്തി. സ്‌പെയിന്‍, ബെല്‍ജിയം പ്രധാനമന്ത്രിമാരും ഇസ്‌റായേൽ , ഫലസ്തീന്‍ അധികൃതരുമായി സംസാരിച്ചു. യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ സഊദി, ഖത്തര്‍ പ്രഥിനിധികളുമായി വെടിനിര്‍ത്തല്‍ വിഷയം ചര്‍ച്ചചെയ്തു.
തൃശൂർ:പിതാവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ കാറിടിച്ച് 12 വയസുകാരന് ദാരുണാന്ത്യം. കുറ്റിക്കാട് കരിപ്പായി വീട്ടിൽ എഡ്വിവിൻ ആന്റുവാണ് മരിച്ചത്. ചാലക്കുടി ദേശീയപാതയിലാണ് അപകടം. തൃശൂർ ഭാഗത്തു നിന്നും അമിത വേഗതയിൽ വന്ന കാർ ബൈക്കിന് പുറകിൽ ഇടിക്കുകയായിരുന്നു.കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് എഡ്വിൻ. ബൈക്കിൽ നിന്ന് തെറിച്ച് വീണ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പിതാവ് ആന്റുവിനും സാരമായി പരിക്കേറ്റിട്ടുണ്ട്.
|പോരാട്ടം പിറന്ന മണ്ണിലെ അവകാശത്തിന് വേണ്ടി: കെ.സി. വേണുഗോപാൽ|
കോഴിക്കോട് :മോദിയുടെ ഗുജറാത്തില്‍ നടന്നതു പോലെ വംശീയ ഉന്മൂലനം തന്നെയാണ് ഇന്ന് ഗാസയില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് വംശീയവാദിയായ നരേന്ദ്ര മോദിയുടെ വരവിന് ശേഷമാണ് പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ഇന്ത്യന്‍ നിലപാടില്‍ മാറ്റം വന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കെപിസിസി ആഹ്വാനം ചെയ്ത പലസ്തീന്‍ ഐക്യദാര്‍ഢ്യ മഹാറാലിയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കെ.സുധാകരന്‍.ഗുജറാത്തിലെ മുസ്ലിങ്ങളുടെ കടകളും വീടുകളും കൊള്ളയടിച്ചു. അമ്മമാരുടെ മുമ്പില്‍ വെച്ച് മക്കളെ വെട്ടിക്കൊന്നു. ഭര്‍ത്താവിന്റെ മുമ്പില്‍ വച്ച് ഭാര്യയെ മാനഭംഗപ്പെടുത്തിയതും വംശീയവാദികളാണ്. ഗുജറാത്ത് എന്ന സംസ്ഥാനത്ത് നിന്ന് ആരംഭിച്ച ഈ വംശീയ ഉന്മൂലന പരമ്പര വിദേശകാര്യ നയങ്ങളിലും മോദി സര്‍ക്കാര്‍ പ്രകടിപ്പിക്കുന്നുവെന്ന് അദ്ദേഹം വിമര്‍ശിച്ചു. പലസ്തീനൊപ്പം നില്‍ക്കേണ്ടത് മതേതര ശക്തികളുടെ കടമയാണ്. കെ. സുധാകരന്‍ കൂട്ടിചേര്‍ത്തൂ.
ആസ്ട്രേലിയക്കെതിരെ ഇന്നാരംഭിക്കുന്ന ട്വന്റി 20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽനിന്ന് മലയാളി താരം സഞ്ജു സാംസണെയും സ്പിന്നർ യുസ്വേന്ദ്ര ചാഹലിനെയും ഒഴിവാക്കിയതിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ. ലോകകപ്പ് കളിച്ച പ്രമുഖ താരങ്ങൾക്കെല്ലാം വിശ്രമം നൽകിയ ബി.സി.സി.ഐ, സൂര്യകുമാർ യാദവിനെയാണ് ടീമിന്റെ നായകനായി തെരഞ്ഞെടുത്തത്. നേരത്തെ ഏഷ്യകപ്പിൽ നിന്നും ലോകകപ്പിൽ നിന്നും തഴയപ്പെട്ട സഞ്ജു ലോകകപ്പിന് ശേഷമുള്ള പരമ്പരയിൽ ടീമിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇടം നേടാനായില്ല. സഞ്ജുവിനെയും ചാഹലിനെയും ഒഴിവാക്കിയതിനെതിരെ സമൂഹ മാധ്യമമായ എക്സിലൂടെയായിരുന്നു ശശി തരൂരിന്റെ വിമർശനം. ‘ഇത് ശരിക്കും വിവരണാതീതമാണ്. സഞ്ജു വെറുതെ തെരഞ്ഞെടുക്കപ്പെടേണ്ട ആളല്ല, എല്ലാ സീനിയർ താരങ്ങളുടെയും അഭാവത്തിൽ ടീമിനെ നയിക്കേണ്ടയാളായിരുന്നു. കേരളത്തിനും രാജസ്ഥാൻ റോയൽസിനൊപ്പവുമുള്ള അദ്ദേഹത്തിന്റെ ക്യാപ്റ്റനായുള്ള അനുഭവപരിചയം സൂര്യകുമാറിനേക്കാൾ നമുക്ക് മുമ്പിലുള്ളതാണ്. ക്രിക്കറ്റ് പ്രേമികളായ പൊതുജനങ്ങളോട് നമ്മുടെ സെലക്ടർമാർ വിശദീകരിക്കേണ്ടതുണ്ട്. എന്തുകൊണ്ട് യുസ്വേന്ദ്ര ചാഹൽ ഇല്ല?’, ശശി തരൂർ കുറിച്ചു.സൂര്യകുമാറിന് പുറമെ ലോകകപ്പ് സ്ക്വാഡിൽ ഉണ്ടായിരുന്ന ഇഷാൻ കിഷൻ, പ്രസിദ്ധ് കൃഷ്ണ…
കേളകം : നവകേരള സദസ്സിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഇരിട്ടിയിൽ എത്തിയ ഇന്നലെ രാവിലെ പത്തോടെ കേളകത്ത് മാവോയിസ്റ്റ് സംഘത്തെ കണ്ടുവെന്നു വിവരം. ഇരിട്ടിയിൽ നിന്നും ഏതാണ്ട് 20 കിലോമീറ്റർ അകലെയാണ് കേളകം .ഇവിടെ മലയോര ഹൈവേയ്ക്കു സമീപം മാവോയിസ്റ്റുകൾ എത്തിയതായാണ് അറിയുന്നത് . അഞ്ചംഗ സംഘത്തെ കണ്ടതായി പൊലീസിനെ അറിയിച്ചത് ബാവലിപ്പുഴയോരത്ത് പച്ചമരുന്ന് തിരയാൻ പോയ വീട്ടമ്മയാണ് . വൈകിട്ട് അഞ്ചോടെ ഇത്തരമൊരു സംഘത്തെ കണ്ടതായും പൊലീസിന് വിവരം കിട്ടിയിട്ടുണ്ട് ഇതേത്തുടർന്ന് പൊലീസും തണ്ടർബോൾട്ട് സേനയും പ്രദേശത്ത് തിരച്ചിൽ നടത്തുകയാണ്.ഇരിട്ടിയിലെ പരിപാടിക്കുശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും പോയ നെടുംപോയിൽ – മാനന്തവാടി റോഡിൽനിന്ന് 5 കിലോമീറ്റർ ദൂരത്താണ് മാവോയിസ്റ്റുകളെ കണ്ടുവെന്നു പറയുന്ന സ്ഥലം. സൈനികർ ധരിക്കുന്നതരം പച്ച നിറത്തിലുള്ള വസ്ത്രങ്ങളാണ് മാവോയിസ്റ്റുകൾ ധരിച്ചിരുന്നത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
