Author: admin

കൊച്ചി: പ്രതിഷേധക്കാര്‍ക്ക് ഇഷ്ടമുള്ള സ്ഥലത്ത് പ്രതിഷേധിക്കാന്‍ മൗലിക അവകാശമില്ലെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ ന്യായമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ആലുവയില്‍ ഫെഡറല്‍ ബാങ്കിന്റെ കേന്ദ്ര ഓഫീസിന്റെയും സമീപത്തുള്ള ശാഖകളുടെയും പരിസരത്ത് ഫെഡറല്‍ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍ നടത്തുന്ന പ്രതിഷേധത്തിനെതിരെ ബാങ്ക് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് ഇക്കാര്യം വ്യക്തമാക്കിയത്. തൊഴിലിടത്ത് സമാധാനപൂര്‍വ്വം പ്രതിഷേധം സംഘടിപ്പിക്കാമെങ്കിലും അത് സമ്പൂര്‍ണമായ അവകാശമല്ല. തൊഴിലുടമയ്ക്ക് തടസ്സം സൃഷ്ടിക്കാതെയായിരിക്കണം പ്രതിഷേധം സംഘടിപ്പിക്കേണ്ടത്. തടസ്സം ഉണ്ടാകുന്നതോടെ ഈ അവകാശം ഇല്ലാതാകുമെന്നും കോടതി ഓര്‍മ്മിപ്പിച്ചു. തൊഴിലുടമയെ ഭീഷണിപ്പെടുത്തുംവിധവും അവകാശം വിനിയോഗിക്കാനാകില്ലെന്നും കോടതി പറഞ്ഞു. സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും വിധികളുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. ബാങ്കില്‍ പ്രവേശിക്കുന്നതിന് ഉള്‍പ്പെടെ ഫെഡറല്‍ ബാങ്ക് ഉദ്യോഗസ്ഥരെയും ഉപയോക്താക്കളെയും അസോസിയേഷന്‍ തടയരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. പ്രതിഷേധ യോഗം, ധര്‍ണ, പ്രകടനം, പന്തല്‍ കെട്ടല്‍, മുദ്രാവാക്യം വിളിക്കുക തുടങ്ങിയവ കേന്ദ്ര ഓഫീസിന്റെയും സമീപത്തെ അനെക്‌സ്, ശാഖകള്‍ എന്നിവയുടെയും 50 മീറ്റര്‍ പരിധിയില്‍ പാടില്ലെന്നും നിര്‍ദേശിച്ച് കോടതി ഹര്‍ജി…

Read More

ലണ്ടൻ: ബ്രിട്ടീഷ് പാർലമെന്റിലേക്ക് ജനവിധി തേടി തിരുവനന്തപുരം വർക്കല ശിവഗിരി സ്വദേശി എറിക് സുകുമാരൻ. പ്രധാനമന്ത്രി ഋഷി സുനക് നേതൃത്വം നൽകുന്ന കൺസർവേറ്റീവ് പാർട്ടി സ്ഥാനാർത്ഥിയായാണ് എറിക് പാർലമെന്റ് അംഗമാകാൻ മത്സരിക്കുന്നത്. ഋഷി സുനകുമായി വളരെ അടുത്ത ബന്ധമാണ് എറിക്കിന്. ജൂലൈ നാലിനാണ് വോട്ടെടുപ്പ്. സൗത്ത് ഗേറ്റ് ആൻഡ് വുഡ് ഗ്രീൻ മണ്ഡലത്തിൽ നിന്നാണ് എറിക് ജനവിധി തേടുന്നത്. ആറ്റിങ്ങൽ സ്വദേശി ജോണി – അനിത സുകുമാരൻ ദമ്പതികളുടെ മകനാണ് എറിക്. ലോക ബാങ്ക് കൺസൾട്ടന്റ് കൂടിയാണ് എറിക്. യുകെയിൽ നിന്ന് ബിരുദവും ഓക്‌സ്‌ഫോർഡ് യൂണിവേഴ്സിറ്റി, പെൻസിൽവേനിയ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നാണ് ഉന്നതബിരുദം കരസ്ഥമാക്കിയത്. ഇൻവെസ്റ്റ്മെന്റ് ബാങ്കിംഗ് മേഖലയിൽ ജോലി ചെയ്തശേഷം ബ്രീട്ടീഷ് സർക്കാരിന്റെ സിവിൽ സർവീസ് നേടി സർക്കാരിന്റെ വിവിധ പദ്ധതികളിൽ പ്രവർത്തിച്ചിട്ടുണ്ട്. റിന്യൂവബിൾ എനർജിയുമായി ബന്ധപ്പെട്ട സംരംഭങ്ങളും നടത്തുന്നുണ്ട്.

Read More

ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ശ്രീകോവില്‍ മേല്‍ക്കൂരയ്ക്ക് ചോര്‍ച്ചയെന്ന് റിപ്പോര്‍ട്ട്. മുഖ്യപുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസാണ് ചോര്‍ച്ചയുള്ളതായി വ്യക്തമാക്കിയിരിക്കുന്നത്. രാം ലല്ലയുടെ വിഗ്രഹം സ്ഥാപിച്ചിരിക്കുന്ന ശ്രീകോവിലിന്റെ മേല്‍ക്കൂര ആദ്യ മഴയില്‍ തന്നെ ചോരാന്‍ തുടങ്ങിയെന്നാണ് മുഖ്യപുരോഹിതന്‍ സത്യേന്ദ്രദാസ് അറിയിച്ചത്. എന്ത് പോരായ്മയാണുണ്ടായതെന്ന് ശ്രദ്ധിക്കണമെന്നും ക്ഷേത്രത്തില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കാന്‍ മാര്‍ഗമില്ല, അദ്ദേഹം പറഞ്ഞു. മഴ ശക്തി പ്രാപിക്കുകയാണെങ്കില്‍ ക്ഷേത്രത്തില്‍ ആരാധന നടത്താന്‍ ബുദ്ധിമുട്ടുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ ജനുവരി 22-നാണ് അയോധ്യയില്‍ പ്രാണപ്രതിഷ്ഠ നടന്നത്.

Read More

കൊച്ചി :കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിൽ ഉണ്ടായ ഭഷ്യ വിഷബാധയ്ക്ക് കാരണം റോട്ടാ, ആസ്ട്രോ വൈറസുകൾ എന്ന് റിപ്പോർട്ട്. രോഗബാധയുണ്ടായ അഞ്ചു ബ്ലോക്കുകളിൽനിന്ന് ശേഖരിച്ച കുടിവെള്ള സാമ്പിളുകളുടെ പരിശോധനാ റിപ്പോർട്ടിലാണ് വൈറസുകളുടെ സാന്നിധ്യം കണ്ടെത്തിയത്. വിസർജ്യത്തിലൂടെയും മലിന ജലത്തിലൂടെയും പടരുന്ന വൈറസുകളാണ് ഇത്. റിപ്പോർട്ട് ജില്ലാ ആരോഗ്യ വിഭാഗം ആരോഗ്യ മന്ത്രിക്കും വകുപ്പ് ഡയറക്‌ടർക്കും സമർപ്പിച്ചു. കാക്കനാട് ഡിഎല്‍എഫ് ഫ്‌ലാറ്റില്‍ മുന്നൂറിലധികം പേര്‍ക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത് . അഞ്ചുവയസ്സില്‍ താഴെയുള്ള 20 കുട്ടികള്‍ക്കും ഭക്ഷ്യവിഷബാധയേറ്റിരുന്നു. ജൂൺ ആദ്യമാണ് രോഗം റിപ്പോർട്ട് ചെയ്തത്. ജൂൺ ഒന്ന് മുതൽ ഇതുവരെ ഫ്ലാറ്റിൽ താമസിക്കുന്ന 340 പേർ ചികിത്സ തേടിയതായാണ് വിവരം.

Read More

ജോബി ബേബി, കുവൈത്ത്  jobybaby1989@gmail.com മനുഷ്യ മനഃസാക്ഷിയെ ഏറെ ദുഃഖത്തിൽ ആഴ്ത്തിയ സംഭവമായിരുന്നു കുവൈത്തിൽ നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ ലേബർ ക്യാമ്പിലെ തീപ്പിടുത്തം. മലയാളികൾ ഉൾപ്പെടെ ഏകദേശം 50 ഓളം പേരാണ് അപകടത്തിനിരയായത്.നിരവധി പേർക്ക് ഗുരുതര പരിക്കുകളേൽക്കുകയും ചെയ്യ്തു.കെട്ടിടം പൂർണ്ണമായി കത്തിനശിച്ചു.കെട്ടിടത്തിന്റെ താഴത്തെ നിലയിലുണ്ടായിരുന്ന സെക്യൂരിറ്റി ക്യാബിനിലെ ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന്റെ പ്രാഥമിക കാരണമായി കരുതപ്പെടുന്നത്. ഈ അപകടത്തിന്റെ പശ്ചാത്തലത്തിൽ ലക്ഷക്കണക്കിന് പ്രവാസികളായി ഫ്ലാറ്റിൽ താമസിക്കുന്ന അംഗങ്ങൾ ഇത്തരത്തിലുള്ള അപകടങ്ങളുടെ കാരണങ്ങളെപ്പറ്റി,അവയിൽ നിന്ന് രക്ഷപെടാനുള്ള സുരക്ഷാനിർദ്ദേശങ്ങളെപ്പറ്റി അറിഞ്ഞിരിക്കേണ്ടതുണ്ട്.അവയെപ്പറ്റി വിവരിക്കുകയാണ് ചുവടെ. അശാസ്ത്രീയമായ കെട്ടിട നിർമ്മാണം പ്രവാസലോകത്ത് ദിനവും നിരവധി കെട്ടിടങ്ങളാണ് ഉയർന്നു വരുന്നത്.എന്നാൽ മിക്കവയിലും ആവശ്യത്തിന് സൗകര്യങ്ങൾ കുറവാണ്.വലിയ സൗകര്യങ്ങൾ ഉള്ള ഫ്ലാറ്റുകൾക്ക് വലിയ വാടകയാണ് കൊടുക്കേണ്ടി വരിക. അത്തരത്തിലുള്ള വലിയ ഫ്ലാറ്റുക്കൾ ഉയർന്ന ശമ്പളം ഉള്ളവർ മാത്രമേ തിരഞ്ഞെടുക്കൂ.എന്നാൽ ലേബർ ക്യാമ്പുകളുടെ സ്ഥിതി വ്യത്യസ്തമാണ്.വളരെ പരിമിതമായ സൗകര്യങ്ങൾ മാത്രമേ ലേബർ ക്യാമ്പുകളിൽ ഉള്ളൂ. ഒരു മുറിയിൽ തന്നെ…

Read More

കൊടുങ്ങല്ലൂർ :കെ.സി.വൈ.എം കോട്ടപ്പുറം രൂപതയുടെ നേതൃത്വത്തിൽ വിശുദ്ധ തോമസ് മൂർ അനുസ്മരണ ദിനം ആചരിച്ചു . കെ.സി.വൈ.എം ൻ്റെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ തോമസ് മൂർ അനുസ്മരണ ദിവ്യബലി പറവൂർ ഡോൺ ബോസ്കോ ദൈവാലയത്തിൽ നടന്നു . രൂപത ഡയറക്ടർ റവ.ഫാ. നോയൽ കുരിശിങ്കൽ വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നൽകി.വിശുദ്ധ തോമസ് മൂറിൻ്റെ ചിത്രത്തിനു മുൻപിൽ രൂപത പ്രസിഡൻ്റ് ജെൻസൻ ആൽബി, ജനറൽ സെക്രട്ടറി ജെൻസൻ ജോയ് എന്നിവർ തിരി തെളിയിച്ചു. ഡയറക്ടർ റവ. ഫാ. നോയൽ കുരിശിങ്കൽ സ്വാഗതം പറഞ്ഞു .കെ.സി.വൈ.എം രൂപത പ്രസിഡന്റ്‌ ജെൻസൻ ആൽബി അധ്യക്ഷനായി . കെ.സി.വൈ.എം സംസ്ഥാന സിന്ഡിക്കേറ്റ് അംഗം പോൾ ജോസ് വിശുദ്ധ തോമസ് മൂർ അനുസ്മരണം നടത്തി . രൂപത ജനറൽ സെക്രട്ടറി ജെൻസൻ ജോയ്, പറവൂർ ഡോൺ ബോസ്കോ ഇടവക സഹവികാരി റവ. ഫാ. ബിയോൺ തോമസ് കോണത്ത്, രൂപത വനിത ഫോറം കൺവീനർ ഹിൽന, യൂണിറ്റ് ആനിമേറ്റേഴ്‌സ് ആയ…

Read More

വയനാട്: കേണിച്ചിറയെ ഭീതിയിലാഴ്ത്തി ഒടുവിൽ കൂട്ടിലായ കടുവയ്ക്ക് ആരോഗ്യപ്രശ്‌നങ്ങൾ. കടുവയുടെ മുൻവശത്തെ രണ്ട് പല്ലുകൾ കൊഴിഞ്ഞ നിലയിലാണ്. ഇരുളം വനംവകുപ്പ് കേന്ദ്രത്തിലാണ് നിലവിൽ കടുവയുള്ളത്. ആരോഗ്യപ്രശ്നങ്ങൾ ഉള്ളതു കൊണ്ട് കടുവയെ കാട്ടിലേക്ക് വിടാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന വിലയിരുത്തലിലാണ് വനം വകുപ്പ്. കടുവയെ മൃഗശാലയിലേക്ക് മാറ്റാൻ സാധ്യതയുണ്ട്. ഇന്ന് കടുവയെ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കും. കേണിച്ചിറയിൽ മൂന്നു ദിവസമായി വളർത്തുമൃഗങ്ങളെ കൊന്നിരുന്ന കടുവയാണ് ഞായറാഴ്ച രാത്രിയോടെ കൂട്ടിലായത്. വനം വകുപ്പിന്റെ ഡാറ്റാബേസിലുള്ള തോൽപ്പെട്ടി 17 എന്ന 10 വയസുള്ള ആൺ കടുവയാണിത്.

Read More

തിരുവനന്തപുരം: ഒ.ആര്‍. കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തു. മാനന്തവാടി എംഎല്‍എയായ ഒ.ആര്‍. കേളു സഗൗരവമാണ് സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞയ്ക്കുശേഷം സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കിലെ ഓഫീസിലെത്തി അദ്ദേഹം ചുമതലയേറ്റു. നിലവില്‍ ടൂറിസം വകുപ്പ് നല്‍കിയിട്ടുള്ള താത്കാലിക വാഹനമാണ് അദ്ദേഹം ഉപയോഗിക്കുന്നത്. രണ്ടു ദിവസത്തിനകം അദ്ദേഹത്തിന് ഔദ്യോഗിക വാഹനം അനുവദിക്കും.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അതിശക്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. നാളെ രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഏഴിടങ്ങളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്. മഹാരാഷ്ട്ര തീരം മുതല്‍ കേരള തീരം വരെ ന്യുനമര്‍ദപ്പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. പടിഞ്ഞാറന്‍ തീരമേഖലയില്‍ കാലവര്‍ഷക്കാറ്റ് ശക്തിപ്രാപിക്കുകയുമാണ്. ഈ സാഹചര്യത്തില്‍ അടുത്ത അഞ്ചു ദിവസം കേരളത്തില്‍ മഴ തുടരുമെന്നാണ് പ്രവചനം. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത വേണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. തീരദേശ മേഖലയില്‍ കടലാക്രമണത്തിനും സാധ്യതയുണ്ട്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും മുന്നറിയിപ്പുണ്ട്.

Read More