- സിസ്റ്റര്‍ ലിസി ചക്കാലയ്ക്കലിന്റെ നേതൃത്വത്തില്മൂന്നു വീടുകള്‍ കൂടി കൈമാറി
- സിസിബിഐ പ്രതിനിധി സംഘം ലെയോ പാപ്പയെ സന്ദര്‍ശിച്ചു
- മെക്സിക്കോയിലെ സഞ്ചരിക്കുന്ന നിത്യാരാധന ചാപ്പല്‍ ശ്രദ്ധ നേടുന്നു.
- പാകിസ്താൻ ആശുപത്രിയിലെ തീപിടിത്തം: 14 നവജാതശിശുക്കൾ മരിച്ചു
- ഗോവയില്‍ മതപരിവര്‍ത്തന നിരോധന ബില്‍ തല്ക്കാലം പിന്‍വലിച്ചു
- ചൈനയിലെ സഭയ്ക്ക് പുതിയ മെത്രാൻ
- വരാപ്പുഴ അതിരൂപതയുടെ നൂറ്റി അൻപതാമത് വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
- ഭൂമിയുടെ സംരക്ഷണം മനുഷ്യരാശിയുടെ കൂട്ടുത്തരവാദിത്വം: ബർത്തലോമിയോ ഒന്നാമൻ
Author: admin
കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. കലക്ടറേറ്റിലെത്തിയാകും പൊലീസ് മൊഴിയെടുക്കുകയെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ടൗണ്‍ സിഐ ശ്രീജിത്ത് കോടേരി പറഞ്ഞു. യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തവരുടെ മൊഴിയെടുക്കല്‍ ഇന്നും തുടരും. വകുപ്പു തല അന്വേഷണത്തിന് നിയോഗിച്ച ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീത നേരത്തെ മൊഴിയെടുത്തിരുന്നു. പി പി ദിവ്യയെ യാത്രയയപ്പ് ചടങ്ങിലേക്ക് താന്‍ ക്ഷണിച്ചിട്ടില്ലെന്നും, ദിവ്യയ്ക്ക് പങ്കെടുക്കാനായി യോഗത്തിന്റെ സമയം മാറ്റിയിട്ടില്ലെന്നും കലക്ടര്‍ മൊഴി നല്‍കിയതായാണ് സൂചന. കലക്ടര്‍ ക്ഷണിച്ചിട്ടാണ് യോഗത്തിനെത്തിയതെന്നാണ് ദിവ്യ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പറഞ്ഞിരുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. കേരളതീരത്ത് കള്ളക്കടൽ പ്രതിഭാസം നിലനിൽക്കുന്നതിനാൽ തീരദേശവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിലെ മത്സ്യബന്ധന വിലക്ക് തുടരുകയാണ്.
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ ഏഴ് പേർ കൊല്ലപ്പെട്ടു. ഭീകരാക്രമണമുണ്ടായ സ്ഥലത്തുനിന്ന് ഇലക്ട്രിക് വയറിന്റെ ഭാഗങ്ങള്‍ കണ്ടെത്തി. പൊട്ടാസ്യം ക്ലോറേറ്റ്, ഹൈഡ്രജന്‍ പെറോക്‌സൈഡ് എന്നിവയാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്നാണ് പ്രാഥമിക വിവരം. ബോംബ് കുഴിച്ചിടുകയായിരുന്നുവെന്നും വിവരമുണ്ട്. ഭീകരാക്രമണത്തില്‍ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. ഒരു ഡോക്ടറും ആറ് തൊഴിലാളികളുമാണ് കൊല്ലപ്പെട്ടത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ഒരു ഭീകരനെയും സുരക്ഷാ സേന വധിച്ചിട്ടുണ്ട്. തോക്കുകളും വെടിക്കോപ്പുകളും ഭീകരനില്‍ നിന്ന് കണ്ടെത്തി. സോനാമാര്‍ഗ് മേഖലയില്‍ സെഡ്-മൊഹാര്‍ തുരങ്കനിര്‍മാണത്തിന് എത്തിയ തൊഴിലാളികളുടെ താമസസ്ഥലത്താണു വെടിവെപ്പുണ്ടായത്. ജോലി കഴിഞ്ഞ് എല്ലാവരും ക്യാമ്പിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയായിരുന്നു ആക്രമണമുണ്ടായത്. തൊഴിലാളികള്‍ക്ക് നേരെയുള്ള ആക്രമണം ഭീരുത്വമാണെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു.
വരാപ്പുഴ: ക്രിസ്ത്യൻ സർവീസ് സൊസൈറ്റി ( സി. എസ്. എസ്.)ക്രൈസ്റ്റ് നഗർ ഏരിയകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരുപത്തി ഏഴാം വാർഷിക സ്ഥാപന പതാക ദിനം സി. എസ്. എസ്. സംസ്ഥാന ജനറൽ സെക്രട്ടറി ബെന്നി പാപ്പച്ചൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് . ജോയ് മഷ്ണശ്ശേരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോയ് തൈപറമ്പിൽ, ട്രഷറർ ക്യാപ്റ്റൻ ടി. എ.ആന്റണി തണ്ണിക്കോട് , പീറ്റർ മാളിയേക്കൽ എന്നിവർ പ്രസംഗിച്ചു.
മുനമ്പം: റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹര സമരം ഒൻപതാം ദിനത്തിലേക്ക് . എട്ടാം ദിനത്തിൽ നിരാഹാരമിരുന്നത് കടപ്പുറം വേളാങ്കണ്ണി മാത ഇടവക കുടുംബയുണിറ്റ് കേന്ദ്ര സമിതി പ്രസിഡന്റ് സിജി ജിൻസൺ, സെക്രട്ടറി ഡെന്നി കാട്ടുപറമ്പിൽ,സെന്റ്. ജമ്മ ഗൽ ഗാനി കുടുംബയുണിറ്റ് പ്രസിഡന്റ് ബെന്നി കല്ലുങ്കൽ, ന്യൂന പക്ഷ മോർച്ച ചെറായി മണ്ഡലം പ്രസിഡന്റ് കെ. സി വർഗീസ്,ന്യൂന പക്ഷ മോർച്ച പറവൂർ നിയോജക മണ്ഡലം പ്രസിഡന്റ് ജോൺ പോൾ, ഖജാൻജി ടൈറ്റസ് കല്ലൂർ എന്നിവർ ആയിരുന്നു. കോട്ടപ്പുറം രൂപത കെസിവൈഎം വൈസ് പ്രസിഡന്റ് ഷിഫ്ന ജീജൻ, ജനറൽ സെക്രട്ടറി ജെൻസൺ ജോയ്, തുടങ്ങിയവർ പന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.,കോട്ടപ്പുറം രൂപത അഴിക്കോട് സെന്റ്. തോമസ് പള്ളി വികാരി ഫാ. വിൻ കുരിശിങ്കലിന്റെ നേതൃത്വത്തിൽ നൂറോളം വരുന്ന ഇടവക ജനങ്ങൾ റാലിയായി പന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ന്യൂന പക്ഷ മോർച്ച അംഗം ജോസഫ് പടമാടൻ,കാത്തലിക് നസ്രാണി അസോസിയേഷൻ…
തിരുവനന്തപുരം : മുതിർന്ന കമ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്‍ നൂറ്റിയൊന്നിന്റെ നിറവില്‍. ഇന്ന് 102-ാം വയസ്സിലേക്ക് പ്രവേശിക്കുന്ന അദ്ദേഹം ആരോഗ്യപ്രശ്നങ്ങളാൽ കഴിഞ്ഞ അഞ്ചു വര്‍ഷമായി പൊതുപരിപാടികളില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ് . തിരുവനന്തപുരത്ത് വേലിക്കകത്ത് വീട്ടില്‍ വിശ്രമജീവിതം നയിക്കുന്ന വി എസിന്റെ പിറന്നാള്‍ ഇക്കുറിയും കാര്യമായ ആഘോഷങ്ങളില്ലാതെയാണ് നടത്തുന്നത്. കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുക്കുന്ന കേക്ക് മുറിക്കല്‍ ചടങ്ങ് മാത്രമാണുണ്ടാകുകയെന്ന് മകന്‍ അരുണ്‍കുമാര്‍ പറഞ്ഞു. വൈകീട്ട് തിരുവനന്തപുരത്ത് പ്രദേശവാസികള്‍ പായസ വിതരണം ഒരുക്കിയിട്ടുണ്ട്. പുന്നപ്രയിലെ വീട്ടില്‍ സിപിഎം ആലപ്പുഴ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പിറന്നാളാഘോഷിക്കും.
തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ, പ്രേമലു എന്നീ സിനിമകൾക്ക് ശേഷം ഗിരീഷ് എഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐ ആം കാതലന്‍.പ്രേമലുവിനു ശേഷം വീണ്ടും ബോക്സ് ഓഫിസിനെ ഞെട്ടിക്കാൻ ഗിരീഷ് എ ഡിയും നസ്ലെനും. ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രം ‘ഐ ആം കാതലന്‍’ റിലീസ് പ്രഖ്യാപിച്ചു. നവംബര്‍ 7 ന് ചിത്രം തിയറ്ററിലെത്തും. പുതിയ പോസ്റ്റർ പുറത്തുവിട്ടാണ് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചത്. അനിഷ്മ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തില്‍ ദിലീഷ് പോത്തന്‍, ലിജോമോള്‍, ടി ജി രവി, സജിന്‍, വിനീത് വാസുദേവന്‍, വിനീത് വിശ്വം, എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ആയിരിക്കും. തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ട്. കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ ഓറഞ്ച് അലേര്‍ട്ട് നിലനില്‍ക്കുന്നുണ്ട്. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തീരദേശ മേഖലകളില്‍, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളില്‍, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്. കന്യാകുമാരി തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മലപ്പുറം: കോഴിക്കോട് നിന്നും അങ്കമാലിയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ വന്‍ സ്വര്‍ണ കവര്‍ച്ച.ഇന്നലെ രാത്രിയായിരുന്നു മോഷണം. യാത്രക്കാരനില്‍ നിന്ന് ഒന്നര കിലോ സ്വര്‍ണം മോഷണം പോയതായാണ് പരാതി. ത്യശൂരിലെ സ്വര്‍ണ വ്യാപാരിയുടെ സ്വര്‍ണമാണ് കവര്‍ന്നത്. മലപ്പുറം തിരൂരിലെ ജ്വല്ലറിയില്‍ കാണിക്കാനായി കൊണ്ടുപോവുകയായിരുന്നു 1512 ഗ്രാം സ്വര്‍ണമെന്നാണ് വിവരം.കുറ്റിപ്പുറത്ത് നിന്ന് നെടുങ്കണ്ടത്തേക്ക് പോവുകയായിരുന്ന ജ്വല്ലറി ജീവനക്കാരന്‍ ആണ് കവര്‍ച്ചക്ക് ഇരയായത്. രാത്രി പത്ത് മണിയോടെ ബസ് മലപ്പുറം എടപ്പാളില്‍ എത്തിയപ്പോള്‍ ബസില്‍ തൂക്കിയിട്ടിരുന്ന ബാഗ് കാണാതാവുകയായിരുന്നു. സംഭവത്തില്‍ ചങ്ങരംകുളം പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
വരാപ്പുഴ : വിശുദ്ധ ചാവറയച്ചന്റെ മാദ്ധ്യസ്ഥ സഹായം ഇന്ന് സഭയ്ക്ക് ഏറ്റവും ആവശ്യമായ ദിനങ്ങളാണെന്നും, വിശുദ്ധന്‍ കാണിച്ചു തന്ന മാതൃക പിന്തുടരണമെന്നും വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍.മാത്യു കല്ലിങ്കല്‍. കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളിയെ വരാപ്പുഴ അതിരൂപതയുടെ വിശുദ്ധ ചാവറ തീര്‍ത്ഥാടന കേന്ദ്രമായി ഉയര്‍ത്തിയതിന്റെ ദശാബ്ദി ആഘോഷ കൃതജ്ഞതാ ബലിയില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിശുദ്ധന്‍ ജീവിച്ചിരുന്നപ്പോള്‍ വളരെ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വന്നെങ്കിലും ശക്തമായ നിലപാടും പ്രവര്‍ത്തനവും കാഴ്ചവെച്ച് അതിനെ നേരിട്ട് സഭാ മക്കളെ ഒരുമിപ്പിച്ചു നിര്‍ത്തി. ഇന്ന് സീറോ മലബാര്‍ സഭ ഏറെ പ്രതിസന്ധികള്‍ നേരിടുമ്പോള്‍ വിശുദ്ധ ചാവറയച്ചന്‍ കാണിച്ചുതന്ന, പഠിപ്പിച്ച, മാര്‍ഗ്ഗത്തിലൂടെ സത്യസഭയില്‍ നിലനില്‍ക്കാന്‍ പ്രാപ്തരാകട്ടെ എന്ന് മോണ്‍. മാത്യു കല്ലിങ്കല്‍ പറഞ്ഞു. കൃതജ്ഞതാ ബലിക്കു മുമ്പായി വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ കബറിടത്തിങ്കല്‍ ധൂപാര്‍പ്പണം നടത്തി. സഹവികാരി ഫാ. സുജിത് സ്റ്റാന്‍ലി നടുവിലെ വീട്ടില്‍, ഫാ. എഡ്രിക് വാടയ്ക്കല്‍, ഡീക്കന്‍ ഗോഡ്‌സന്‍ ചമ്മണിക്കോടത്ത് സഹകാര്‍മ്മികത്വം…
Subscribe to Updates
Get the latest creative news from FooBar about art, design and business.
