- മാരിടൈം സ്വപ്നത്തിലെ പ്രേതകപ്പല്‍
- പാരമ്പര്യത്തിന്റെ താളത്തില്‍ പുതുകാലത്തിന്റെ ചുവടുകള്‍
- മാറുന്ന ലോകവും മാറാത്ത വായനയും
- ബിഷപ് ബെന്‍സിഗര്‍ എന്ന പ്രേഷിത നക്ഷത്രം
- പരേതഗാനം പൂര്‍ത്തിയാകാതെ പനച്ചിക്കലച്ചന് യാത്രയായി
- പള്ളി-സ്വര്ഗശാലയിലെ സര്‍ഗശാല !
- ദ ബാൻഡ്സ് വിസിറ്റ്
- പ്രിയദര്‍ശിനി പദ്ധതിക്കെതിരായ പൊതുതാല്പര്യ ഹര്‍ജി ഇന്ന്
Author: admin
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഫണ്ടിങ്ങിൽ കേന്ദ്രസർക്കാരിന്റെ മലക്കം മറിച്ചിൽ. വിഴിഞ്ഞത്തിനായി കേന്ദ്രസർക്കാർ നൽകിയ തുക വായ്പയാക്കി മാറ്റിഎന്നും ഇതിന് പിന്നിൽ അദാനിയുടെ സമ്മർദ്ദമെന്നാണ് സൂചന എന്നും റിപ്പാർട്ടർ ചാനൽ പുറത്തുവിട്ടു . 817 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് പലിശ സഹിതം തിരിച്ചടയ്ക്കണമെന്നാണ് കേന്ദ്ര സർക്കാർ ഉപാധിവെച്ചത്. ഇതോടെ ധനസഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന് കത്തയച്ചുവെന്നും റിപ്പോർട്ടർ വാർത്തയിൽ പറയുന്നു .വിഴിഞ്ഞം പദ്ധതിയുടെ അതെ മോഡലിലുള്ള തൂത്തുക്കുടി അന്താരാഷ്ട്ര തുറമുഖത്തിന് കേന്ദ്രസർക്കാർ സഹായമാണ് നൽകിയതെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. 8867 കോടി രൂപയുടെ പദ്ധതിയിൽ 5595 കോടിയും കേരളമാണ് എടുക്കുന്നത്. ഇതിനിടയിൽ കേന്ദ്രം അനുവദിച്ച പണം വായ്പയാക്കിയാൽ വലിയ തുക ആ വിധത്തിൽ നൽകേണ്ടിവരുമെന്ന് മുഖ്യമന്ത്രിയുടെ കത്തിൽ പറയുന്നു. ഇത് കൂടാതെ വിവിധ നികുതികളും ഡ്യൂട്ടികളുമായി വലിയ തുക കേന്ദ്രസർക്കാരിന് ലഭിക്കുമെന്നിരിക്കെ ഈ നീക്കം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. അദാനിയാണ് ഈ നീക്കത്തിന്റെ പിന്നിലെന്നാണ് സംശയിക്കപ്പെടുന്നത്. മുൻപ്…
തിരുവനന്തപുരം: ഐക്യകേരളത്തിന് ഇന്ന് അറുപത്തിയെട്ടാം പിറന്നാൾ. 1956 നവംബര്‍ ഒന്നിനായിരുന്നു കേരളം രൂപം കൊണ്ടത്. ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം നേടി ഇന്ത്യൻ യൂണിയൻ രൂപീകൃതമായിട്ടും മലബാറും തിരുകൊച്ചിയും തിരുവിതാംകൂറുമായി ഭിന്നിച്ചു നിൽക്കുകയായിരുന്നു നമ്മുടെ നാട്. 1947 ൽ തുടങ്ങിയ ഭാഷാ സംസ്ഥാന രൂപീകരണമെന്ന ആശയം ശക്തമാകുകയും 5 ജില്ലകളെ കോർത്തിണക്കികൊണ്ട് ഐക്യ കേരളം പിറക്കുകയുമാണ് ഉണ്ടായത്. കേരളം എന്ന പേര് ലഭിച്ചതിനു പിന്നിൽ നിരവധി ഐതിഹ്യങ്ങളുണ്ട്. പരശുരാമന്‍ എറിഞ്ഞ മഴു അറബിക്കടലില്‍ വീണ സ്ഥലം കേരളമായി മാറിയെന്നാണ് ഒരു ഐതിഹ്യം. തെങ്ങുകള്‍ ധാരാളമായി കാണുന്നതുകൊണ്ടാണ് കേരളം എന്ന് പേര് ലഭിച്ചതെന്നും, ചേര രാജാക്കന്മാരുടെ അധീനതയിലായിരുന്ന ചേരളം പിന്നീട് കേരളമായി മാറുകയായിരുന്നു എന്നും പറയപ്പെടുന്നു. മലയാള നാടിന്‍റെ പിറന്നാൾ ഈ ദിനത്തിൽ എല്ലാവരും കേരള പിറവി ആശംസകൾ നേർന്നുകൊണ്ടാണ് ആഘോഷങ്ങൾ ആരംഭിക്കുന്നത്. ഇത്തവണ സംസ്ഥാനം ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കവെയാണ് കേരളപ്പിറവി ദിനം എത്തിയിരിക്കുന്നത്. കേരളപ്പിറവി ദിനത്തിൽ വിവിധ മേഖലകളിൽ സമൂഹത്തിനു സമഗ്ര സംഭാവനകൾ…
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത് ഇ വി എം തട്ടിപ്പിലൂടെയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്‌ത ഖാർഗെ, ഇവിഎമ്മുകളിൽ തട്ടിപ്പ് നടത്താനാകുമെന്ന് ടെക് വിദഗ്‌ധൻ ഇലോൺ മസ്‌ക് പറഞ്ഞതായും ചൂണ്ടിക്കാട്ടി. ഇന്നലെ നടന്ന ഇന്ദിരാഗാന്ധി, സർദാർ വല്ലഭ് ഭായ് പട്ടേൽ അനുസ്‌മരണ ചടങ്ങിൽ സംസാരിക്കവെയായിരുന്നു ഖാർഗെയുടെ ആരോപണങ്ങൾ. “മോദി ഒരു ഉപതിരഞ്ഞെടുപ്പിലും ജയിച്ചിട്ടില്ല. എല്ലാം തട്ടിപ്പാണ്. വോട്ടർ പട്ടികയിൽ നിന്ന് 10,000 പേരുകൾ നീക്കം ചെയ്യുകയും 10,000 മുതൽ 20,000 പേരെ വരെ പുതിയതായി ചേർക്കുകയോ ചെയ്യുന്നു. ഇതാണ് സത്യം, എന്നാൽ ഇത് എങ്ങനെ തെളിയിക്കും എന്നതാണ് ചോദ്യം,” ഖാർഗെ പറഞ്ഞു.കമ്പ്യൂട്ടറുകളിലൂടെ ഇവിഎമ്മുകളില്‍ മാറ്റം വരുത്താനും ഹാക്ക് ചെയ്യാനും കഴിയുമെന്ന് സാങ്കേതിക വിദഗ്‌ധനായ ഇലോൺ മസ്‌ക് പറഞ്ഞതായി ഖാർഗെ ചൂണ്ടിക്കാട്ടി. യുഎസ്, കാനഡ, ബ്രിട്ടൻ, ജർമ്മനി, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ പ്രധാനപ്പെട്ട ഒരു പാശ്ചാത്യ രാജ്യങ്ങളും ഇവിഎം ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട പാലക്കാട് ജില്ലകളിൽ ആണ് അതി ശക്തമായ മഴ മുന്നറിയിപ്പ്. തിരുവനന്തപുരം കൊല്ലം കോട്ടയം ഇടുക്കി മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ഇടി മിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശിയെക്കാവുന്ന കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി.
വടക്കൻ ഗാസയിൽ നടന്ന വ്യാപക ബോംബാക്രമണത്തിൽ 46 പലസ്തീൻ സ്വദേശികൾ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ കമൽ അദ്‌വാൻ ആശുപത്രിക്കു നേരെയും ഇസ്രയേൽ ബോംബാക്രമണമുണ്ടായി. മരുന്നുകളും ആശുപത്രി ഉപകരണങ്ങളും സംഭരിച്ച കെട്ടിടത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ബോംബ് വീണ് കെട്ടിടം പൂർണ്ണമായി തകർന്നു. ആശുപത്രി ജീവനക്കാർക്ക് പരുക്കേറ്റു. കമാൽ അദ്‌വാൻ ആശുപത്രി ഹമാസ് സൈനിക താവളമാണെന്നും നിരവധി തീവ്രവാദികൾ അവിടെ ഒളിപ്പിച്ചിരിക്കുകയാണെന്നും ഇസ്രയേൽ ആരോപിച്ചു. എന്നാൽ ആരോഗ്യ മന്ത്രാലയവും ഹമാസും ആരോപണം നിഷേധിച്ചിട്ടുണ്ട്. മധ്യ ഗാസയിലെ നുസൈറാത്ത് ക്യാംപിലെ രണ്ട് വീടുകൾക്കു നേരെയുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ രണ്ടു പ്രദേശിക മാധ്യമപ്രവർത്തകർ ഉൾപ്പെടെ 16 പേർ കൊല്ലപ്പെട്ടു.കഴിഞ്ഞ ചൊവ്വാഴ്ച പകലും രാത്രിയുമായി ഗാസയിലുടനീളം നടത്തിയ ഇസ്രയേല്‍ ആക്രമണത്തില്‍ 143 പേര്‍ കൊല്ലപ്പെട്ടിരുന്നു.
മുനമ്പം: സുൽത്താൻപേട്ട് ബിഷപ്പ് ഡോ. പീറ്റർ അബീർ സമരപന്തൽ സന്ദർശിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. നിരാഹാര സമരം ഇരുപതാം ദിനത്തിലേക്ക് പ്രവേശിച്ചു. പത്തൊമ്പതാം ദിനത്തിൽ പത്തൊമ്പതു പേർ നിരാഹാരമിരുന്നു..ബിന്ദു കുഞ്ഞപ്പൻ, ആനി ആന്റണി, ഷീല ജോൺസൺ, ആനി തോമസ്,സ്റ്റെല്ലാ വർഗീസ്, മണി ചക്രപാണി, ജാൻസി എഡിസൺ, മിനി അലക്സാണ്ടർ, രേഷ്മ മെൻജോ, ഷാമി ലൈജു,മിനി ജോഷി,ജോഷി ദേവസി, എൽസി രാജു,ഫിലോമിന സേവ്യർ, ഷേർളി മൈക്കിൾ, ജെസ്സി ജോസഫ്, മേഴ്സി നെൽസൺ, മേഴ്സിആന്റണി, ജെസ്സി സജൻ ആയിരുന്നു അവർ. പത്തൊൻപതാം ദിനത്തിൽ നിരാഹാര സമരക്കാർക്ക് ഐക്യദാർഡ്യവുമായി കോട്ടപ്പുറം രൂപതാ മാള പള്ളിപ്പുറം സെന്റ് : ആന്റണീസ് ഇടവക വികാരി ഫാ. മാത്യു ബിനു,കപ്പുച്ചിൻ സഭ വൈദികർ, മുനമ്പം അസോസിയേഷൻ ഭാരവാഹികൾ, , എ. ബി. വി. പി. സംസ്ഥാന ഭാരവാഹികളായ എൻ.സി.എസ്. എഫ്.അഡ്വ. ബേബി പോൾ, ഡോ. തോമസ് കെ, കെ.സി. വൈ. എം സംസ്ഥാന സമിതി ഡയറക്ടർ, ഫാ. സ്റ്റീഫൻ തോമസ് ചാലക്കര,…
മലങ്കരസഭയുടെ യാക്കോബ് ബുര്‍ദാന എന്നറിയപ്പെടുന്ന കിഴക്കിന്റെ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ വിയോഗത്തിൽ കെ ആർ എൽ സി ബി സി അനുശോചിച്ചു . ബാവായുടെ വിയോഗത്തിൽ കോഴിക്കോട് രൂപതയുടെ പേരിലും കേരളത്തിലെ ലത്തീൻ കത്തോലിക്കരുടെ പേരിലും അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി കെ ആർ എൽ സി ബി സി പ്രസിഡന്റ് ബിഷപ്പ് വർഗീസ് ചക്കാലക്കൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു .രണ്ടു പതിറ്റാണ്ട് കാലം യാക്കോബ സഭയെ നയിക്കുകയും പഠിപ്പിക്കുകയും വിശദീകരിക്കുകയും ചെയ്ത വിശുദ്ധമായ ഒരു വ്യക്തിത്വമാണ് കാതോലിക്കാ ബാവ .എല്ലാവരുമായി നല്ലൊരു ബന്ധം കാത്തുസൂക്ഷിച്ച വ്യക്തി . സഭയിൽ ഐക്യം ഉണ്ടാകുന്നതിന് പ്രവർത്തിച്ച വ്യക്തി .എല്ലാവരെയും ഉൾക്കൊള്ളുവാനും എല്ലാവരെയും സ്വീകരിക്കുവാനുമുള്ള മനസ്ഥിതിയുമായി മുന്നോട്ടു ഇറങ്ങിയ ആത്മീയ നേതാവ് . കത്തോലിക്ക സഭയുടെ എന്നും വലിയ സ്നേഹബന്ധം ഉണ്ടായിരുന്നു അദ്ദേഹത്തിന് .പല വേദികളിൽ വച്ച് അദ്ദേഹത്തെ കണ്ടുമുട്ടുന്നതിനും സംസാരിക്കുന്നതിനും സാധിച്ചിട്ടുണ്ട് . അദ്ദേഹത്തിന്റെ വേർപാടിൽ വേദനിക്കുന്ന…
കൊച്ചി: കാലം ചെയ്ത യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കതോലിക്കാ ബാവയുടെ സംസ്കാരം ശനിയാഴ്ച പുത്തൻകുരിശിൽ നടക്കും. ഇന്ന് രാവിലെ പ്രാർഥനകൾക്ക് ശേഷം സുന്നഹാദോസ് ചേരും. പിന്നീട് പ്രാർഥനകൾക്ക് ശേഷം കോതമംഗലം വലിയ പള്ളിയിലേക്ക് മൃതദേഹം കൊണ്ടു പോകും. വെള്ളിയാഴ്ച വൈകുന്നേരം നാലു മുതൽ ശനിയാഴ്ച വൈകുന്നേരം മൂന്ന് വരെ പുത്തൻകുരിശ് പത്രിയാർക്കീസ് സെന്ററിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് വൈകുന്നേരം മൂന്നിന് സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. പുത്തൻകുരിശ് പള്ളിയിൽ ബാവ നിർദേശിച്ചിടത്താണ് സംസ്കാരം നടത്തുന്നത്. രണ്ടാഴ്ച ദുഖാചരണം നടത്തുമെന്നും വെള്ളി, ശനി ദിവസങ്ങളിൽ സഭയുടെ കീഴിലെ സ്കൂളുകൾക്ക് അവധിയായിരിക്കുമെന്നും അധികൃതർ പറഞ്ഞു.
വയനാട് ലോക്‌സഭാ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍, എറണാകുളം ജില്ലയിലെ പള്ളിപ്പുറം മുനമ്പം തീരത്തെ ലത്തീന്‍ കത്തോലിക്ക, ഹൈന്ദവ സമൂഹങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ 610 കുടുംബങ്ങള്‍ വിലകൊടുത്ത് തീറാധാരപ്രകാരം വാങ്ങിയ 404 ഏക്കര്‍ വരുന്ന പുരയിടങ്ങളും ക്രൈസ്തവ ദേവാലയവും മഠവും ഡിസ്‌പെന്‍സറിയുമൊക്കെ അടങ്ങുന്ന ഗ്രാമപ്രദേശത്തെ അശാന്തിയിലാഴ്ത്തിയിരിക്കുന്ന വഖഫ് അവകാശവാദ പ്രശ്‌നം ഏറെ ആപല്‍ക്കരമായ വര്‍ഗീയ വിദ്വേഷപ്രചാരണത്തിനും രാഷ്ട്രീയ ധ്രുവീകരണത്തിനും വഴിതെളിക്കുകയാണ്.
ഭൂമിയിലെ അപൂര്‍വ ധാതുക്കള്‍ ഖനനം ചെയ്യുകയും സംസ്‌കരിക്കുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിയായ ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സ് ലിമിറ്റഡിന്റെ (ഐആര്‍ഇഎല്‍) മണവാളക്കുറിശ്ശിയില്‍ പ്രവര്‍ത്തിക്കുന്ന ശാഖ പുതിയ ആണവ ധാതുഖനന പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് കന്യാകുമാരിയിലെ തീരദേശവാസികള്‍ക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. ദീര്‍ഘവീക്ഷണമില്ലായ്മയും പ്രദേശവാസികളോടുള്ള കരുതലില്ലായ്മയും കാരണം മലകളും ജലാശയങ്ങളും കൃഷിഭൂമികളും മറ്റും നശിക്കും. ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ വിടാതെ പിടികൂടും.
Subscribe to Updates
Get the latest creative news from FooBar about art, design and business.
