- മിഷന് മോഡില്‍ മദ്യവീര്യവും
- ളോഹയ്ക്കുള്ളിലെ ബുള്‍ബുള്‍ പക്ഷിക്കൂടും……. വഴിയരികിലെ മുണ്ടുരിയലും….!
- ‘എസ്കേപ് ടു വിക്ടറി’
- അമ്മയിലേക്കുള്ള ദൂരം
- ഷീബ പാട്രിക്കിന് എം പി പത്മനാഭൻ അവാർഡ്
- മാനാഞ്ചേരിക്കുന്നിൽ “ഓപ്പറേഷൻ തൂഫാൻ” ലഹരിവിരുദ്ധ ക്യാബെയ്ൻ സംഘടിപ്പിച്ചു
- ജനങ്ങളുടെ ആശങ്കകളിൽ സർക്കാർ ഇടപെടലുകൾ ഉണ്ടാകണം: കെസിബിസി ജാഗ്രത കമ്മീഷൻ
- എഫ് സി ആർ എ ചട്ടങ്ങളിലെ ഭേദഗതി – ആശങ്കകൾ അകറ്റണം; കെ എൽ സി എ
Author: admin
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുക്കുന്നത്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലീമിറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
കോഴിക്കോട്: നിർമ്മാണത്തിലെ കെടുകാര്യസ്ഥതയെ തുടർന്ന് മലപ്പുറം ജില്ലയിലെ കൂരിയാട്ട് ദേശീയപാത ഇടിഞ്ഞുണ്ടായ അപകടത്തിനു പിന്നാലെ കൂടുതൽ സ്ഥലങ്ങളിൽ വിള്ളൽ രൂപപ്പെട്ടു.ദേശീയപാത നിർമ്മാണത്തിൽ അശാസ്ത്രീയതയില്ലെന്ന് എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടർ പറഞ്ഞു. മഴ വെള്ളം നിറഞ്ഞതുമൂലം അടിത്തറയിലുണ്ടായ സമ്മർദ്ദമാണ് കാരണം. സമ്മർദ്ദം മൂലം വയൽ വികസിച്ച് വിള്ളലുണ്ടായി മണ്ണ് തെന്നിമാറി. നാട്ടുകാരുടെ പരാതിയെക്കുറിച്ച് അറിയില്ലെന്നും എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടർ അൻഷുൾ ശർമ്മ പറഞ്ഞു. ദേശീയപാത തകർന്നതിൽ അന്വേഷണത്തിന് വിദഗ്ധ സമിതിയെ രൂപീകരിച്ചിട്ടുണ്ട് – ശർമ്മ പറഞ്ഞു. .ഈ വിചിത്ര വാദം നാട്ടുകാർ പുശ്ചിച്ചുതള്ളുകയാണ് . കൂരിയാടിന് സമീപം തലപ്പാറയിലും കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട്ടുമാണ് റോഡിൽ വിള്ളലുണ്ടായത്. കാസർകോട് ചെമ്മട്ടം വലയിലും ദേശീയപാതയിൽ വിള്ളലുണ്ടായിട്ടുണ്ട്.തലപ്പാറയിൽ ദേശീയപാതയിൽ മണ്ണിട്ട് ഉയർത്തിയ ഭാഗത്താണ് വിള്ളൽ രൂപപ്പെട്ടത്. ചെറിയ തോതിൽ വിള്ളൽ കണ്ടെങ്കിലും വാഹനങ്ങൾ കടത്തിവിട്ടിരുന്നു. എന്നാൽ വിള്ളൽ കൂടിയതോടെ വാഹന ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുകയാണ്. സമീപത്തെ സർവീസ് റോഡു വഴിയാണ് ഇപ്പോൾ വാഹനങ്ങൾ കടത്തിവിടുന്നത്. സർവീസ് റോഡിന്റെ സംരക്ഷണഭിത്തിക്കും…
കോഴിക്കോട്: പലസ്തീന്‍ പതാക പുതച്ച് കൊണ്ട് പ്രകടനങ്ങള്‍ ആരംഭിച്ചപ്പോഴാണ് റാപ്പര്‍ വേടന് സ്വീകാര്യത ലഭിച്ചതെന്ന് കേസരി പത്രാധിപരും ആര്‍എസ്എസ് നേതാവുമായ എന്‍ ആര്‍ മധു. സിറിയ, കൊറിയ, ശ്രീലങ്ക, സൊമാലിയ, ചൈന തുടങ്ങിയ രാജ്യങ്ങളിലെ പ്രശ്‌നങ്ങള്‍ വേടന്‍ കാണുന്നുവെന്നും എന്തുകൊണ്ട് വയനാട്ടിലെ ബാല്യങ്ങളെ കാണുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. റിപ്പോര്‍ട്ടര്‍ ചാനല്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍ വി എസ് രഞ്ജിത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മധുവിന്റെ പരാമര്‍ശം നേരത്തെ വിവാദത്തിലായ തന്റെ പ്രസംഗം ഹിന്ദു സമൂഹത്തെ എഡുക്കേറ്റ് ചെയ്യാനുള്ളതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നവോത്ഥാന നായകരായ ശ്രീനാരായണ ഗുരുവിനെയും അയ്യങ്കാളിയെയും മതേതരരാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘നാരായണ ഗുരു ദേവനെ മതേതരനാക്കാന്‍ പറ്റില്ല. അത് പുതിയ പ്രവണതയാണ്. അയ്യങ്കാളിയെ മതേതരനാക്കാന്‍ ശ്രമിക്കുകയാണ്. ശ്രീനാരായണ ഗുരു ഒരു ജാതി ഒരു മതമെന്ന് പറഞ്ഞപ്പോഴും നെയ്യാറ്റിന്‍കരയില്‍ മതം മാറിപ്പോയ ഈഴവരെ തിരിച്ചു കൊണ്ടുവരാന്‍ നേരിട്ട് നേതൃത്വം കൊടുത്തു. വെള്ളിക്കര മത്തായിയെന്ന പുലയനെ വെള്ളിക്കര ചോതിയാക്കി മതം മാറ്റിയയാളാണ് അയ്യങ്കാളി.…
ഗാസ : നീണ്ടു പോകുന്ന യുദ്ധക്കെടുതികളിൽ തകർന്നു തരിപ്പണമായ പ്രദേശങ്ങളിലേക്ക് കൂടുതൽ സഹായം എത്തിയില്ലെങ്കിൽ 48 മണിക്കൂറിനുള്ളിൽ ഗാസയിൽ 14,000 കുഞ്ഞുങ്ങൾ മരിക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ ഹ്യുമാനിറ്റേറിയൻ വിഭാഗം തലവൻ ടോം ഫ്ലെച്ചർ. ഗാസ പൂർണ്ണമായും ഉപരോധിച്ച 11 ആഴ്ചകൾക്ക് ശേഷം ഇസ്രായേൽ അധികൃതർ പരിമിതമായ സഹായം മാത്രമേ പലസ്തീൻ പ്രദേശത്തേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നുള്ളൂ. യുഎസ്, കാനഡ, ഫ്രാൻസ്, യുണൈറ്റഡ് കിംഗ്ഡം എന്നിവയുൾപ്പെടെയുള്ള സഖ്യകക്ഷികളുടെ സമ്മർദ്ദത്തെ തുടർന്നാണ് ഈ നീക്കം. കുഞ്ഞുങ്ങൾക്കുള്ള ഭക്ഷണം ഉൾപ്പെടെയുള്ള മാനുഷിക സഹായങ്ങൾ വഹിച്ചുകൊണ്ട് അഞ്ച് ട്രക്കുകൾ മാത്രമാണ് തിങ്കളാഴ്ച ഗാസയിലേക്ക് പ്രവേശിച്ചതെന്ന് യുഎൻ മാനുഷിക മേധാവി ടോം ഫ്ലെച്ചർ പറഞ്ഞു. ഇസ്രായേൽ ആഴ്ചകളായി നടത്തിയ പൂർണ്ണ ഉപരോധത്തിന് ശേഷം ഇത് “സമുദ്രത്തിലെ ഒരു തുള്ളി” മാത്രമാണ്. സഹായം ആവശ്യമുള്ള സമൂഹങ്ങളിലേക്ക് ഇതുവരെ എത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേൽ ഏർപ്പെടുത്തിയ സമ്പൂർണ ഉപരോധം കാരണം കഴിഞ്ഞ 11 ആഴ്ചയായി ഗസ്സയിൽ പട്ടിണി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഈ ഉപരോധം കാരണം…
കൊച്ചി : കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന “കരുതൽ വിദ്യാഭ്യാസ പദ്ധതി” ആറാം ഘട്ട ഉദ്ഘാടനം സെന്റ്. തെരേസാസ് കോളേജിൽ വെച്ച് കോളേജ് ഡയറക്ടർ സി.ടെസ്സ CSST ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക് അധ്യക്ഷത വഹിച്ചു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ഡയറക്ടർ ഫാ. റാഫേൽ ഷിനോജ് ആറാഞ്ചേരി ആമുഖ പ്രഭാഷണം നടത്തി. ഓച്ചന്തുരുത് സ്കൂൾ പ്രിൻസിപ്പാൾ സി. നിരഞ്ജന CSST ആശംസ അർപ്പിച്ച് സംസാരിച്ചു. വൈപ്പിൻ പ്രദേശത്തെ കുട്ടികൾക്കാണ് കരുതൽ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള ബാഗ് അടങ്ങിയ കിറ്റ് നൽകുന്നത്.കെ.സി.വൈ.എം വരാപ്പുഴ അതിരൂപത എക്സിക്യൂട്ടീവ് അംഗങ്ങളായ ദിൽമ മാത്യു, വിനോജ് വർഗ്ഗീസ്, ഫെർഡിൻ ഫ്രാൻസിസ്, അരുൺ സെബാസ്റ്റ്യൻ, കത്തീഡ്രൽ-തൈക്കുടം മേഖലാ വൈസ് പ്രസിഡന്റ് അമല റോസ് കെ.ജെ, യൂണിറ്റ് ഭാരവാഹികൾ സന്നിഹിതരായിരുന്നു.
കൊച്ചി: അസ്തിത്വത്തിന്റെ അടിസ്ഥാനഘടകങ്ങൾ ആലോചിക്കുന്നതിന് അന്തർ മുഖമായ നിരീക്ഷണത്തിലൂടെ പ്രേരിപ്പിക്കുന്നതാണ് ബാലഡ് ഓഫ് ദ യൂണിവേഴ്സ്, നോവലെന്ന് പ്രൊഫ. എം കെ. സാനു അഭിപ്രായപ്പെട്ടു. സംഗീതം പോലെ ഉയർന്നു നമ്മിൽ അവശേഷിക്കുന്ന അനുഭൂതി ഈ വായനയിലൂടെ ലഭിക്കുന്നു. അനാഥനായ ഭരത് എന്ന സംഗീതജ്ഞന്റെ കഥയാണിത്. ചാവറ കൾച്ചറൽ സെന്റർ സംഘടിപ്പിച്ച, എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ അഭിലാഷ് ഫ്രേസറുടെ “ബാലഡ് ഓഫ് ദ യൂണിവേഴ്സ് ” പ്രകാശനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രൊഫ. എം. തോമസ് മാത്യു ആദ്യ പ്രതി സ്വീകരിച്ചുകൊണ്ട് പ്രസംഗിച്ചു. ഓരോ പുതിയ നോവൽ ഇറങ്ങുമ്പോഴും നോവലിനെക്കുറിചുള്ള സങ്കൽപ്പങ്ങൾ മാറ്റി എഴുതാൻ പ്രേരിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി. എം. ഐ. അധ്യക്ഷത വഹിച്ചു. കഥാകൃത്ത് കല്ലൂർ മേരി ദാസ്, പുസ്തവതരണം നടത്തി. ഇഗ്നേഷ്യസ് ഗോൺസൽവസ്, അഭിലാഷ് ഫ്രേസർ എന്നിവർ പ്രസംഗിച്ചു.
ഇടക്കൊച്ചി: കേരള കാനൻലോ സൊസൈറ്റിയുടെയും കെ ആർ എൽ സി ബി സി കാനൻ ലോ കമ്മീഷന്റെയും ആഭിമുഖ്യത്തിൽ ദ്വിദിന പഠനശിബിരം നടത്തി. ഇടക്കൊച്ചി ആൽഫ പാസ്റ്ററൽ സെൻററിൽ വച്ച് നടന്ന പഠനശിബിരം കൊച്ചി രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ റ ഡോ. ജെയിംസ് ആനാപറമ്പിൽ ഉദ്ഘാടനം ചെയ്തു. കെ ആർ എൽ സി ബി സി കാനൻ ലോ കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല അധ്യക്ഷത വഹിച്ചു. ബിഷപ്പ്. ഡോ. ഡെന്നീസ് കുറുപ്പശ്ശേരി, . ഡോ. സെൽവരാജൻ ദാസൻ, കാനൻ ലോ സൊസൈറ്റി ഓഫ് കേരള പ്രസിഡൻ്റ് ഡോ. ജോസി കണ്ടനാട്ടുതറ, സെക്രട്ടറി ഡോ. ഷാജി ജർമൻ, കെ ആർ എൽ സി ബി സി സെപ്യൂട്ടി സെക്രട്ടറി ഡോ. ജിജു ജോർജ് അറക്കത്തറ, കെ ആർ എൽ സി ബി സി കാനൻ ലോ കമ്മീഷൻ സെക്രട്ടറി ഫാ. എബിജിൻ അറക്കൽ എന്നിവർ പ്രസംഗിച്ചു. പഠന ശിബിരത്തിൽ…
സമാധാന ചര്‍ച്ചകള്‍ക്ക് വത്തിക്കാന്‍ വേദിയായേക്കും വാഷിങ്ടന്‍ : നീറിപ്പുകഞ്ഞു നിൽക്കുന്ന റഷ്യ യുക്രൈൻ സംഘർഷത്തിൽ ഇടപെട്ട് യു എസ്. വെടിനിര്‍ത്തല്‍ സംബന്ധിച്ച് റഷ്യയും യുക്രൈനും തമ്മില്‍ ഉടന്‍ ചര്‍ച്ച ആരംഭിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായി ഫോണിലൂടെ രണ്ടു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കു പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സുപ്രധാന നടപടിയാണ് ചര്‍ച്ചയെന്ന് ട്രംപ് പറഞ്ഞു.വ്യവസ്ഥകള്‍ ഇരു രാജ്യങ്ങളും തമ്മില്‍ തീരുമാനിക്കും . യുക്രൈന്‍ യുദ്ധവുമായി ബന്ധപ്പെട്ട് പുടിനുമായി ട്രംപ് ഈ വര്‍ഷം നടത്തുന്ന മൂന്നാമത്തെ ഫോണ്‍ ചര്‍ച്ചയാണിത്. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായി ഫോണില്‍ സംസാരിച്ചതിനു പിന്നാലെ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായും ട്രംപ് സംസാരിച്ചു. യുക്രൈന്‍ വിഷയത്തില്‍ വിട്ടുവീഴ്ചകളെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് പുടിന്‍ സൂചിപ്പിച്ചു. യുദ്ധമവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ശരിയായ പാതയിലാണെന്നും സമാധാനക്കരാറിനായി യുക്രൈനുമായി ചേര്‍ന്നു കരടുരേഖയുണ്ടാക്കാന്‍ തയാറാണെന്നും പുടിന്‍ അറിയിച്ചു. ചര്‍ച്ചയ്ക്കു മുന്‍കയ്യെടുത്തതിനു ട്രംപിനു പുടിന്‍ നന്ദി പറഞ്ഞു. സമാധാന…
കൊച്ചി: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), കൊല്ലം (ആലപ്പാട് മുതൽ ഇടവ വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ) ജില്ലകളിൽ 20/05/2025 (ഇന്ന്) രാത്രി 11.30 വരെ 0.3 മുതൽ 0.7 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കന്യാകുമാരി തീരത്ത് 20/05/2025 (ഇന്ന്) രാത്രി11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി 0.7 മുതൽ 0.8 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും…
തിരുവനന്തപുരം: കേരളത്തിൽ ഇന്നും മഴ തുടരും. തിരുവനന്തപുരം, കൊല്ലം ജില്ല ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വടക്കൻ മേഖലകളിൽ കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട മുതൽ മലപ്പുറം വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുണ്ട്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.ബംഗാൾ ഉൾക്കടലിനും തെക്കു പടിഞ്ഞാറൻ ഉൾക്കടലിലും മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാദ ചുഴിയുടെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നത്. ഇതിനൊപ്പം അറബിക്കടലിൽ ന്യൂനമർദ്ദ സാധ്യതയും നിലനിൽക്കുന്നുണ്ട്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
