- റാഞ്ചി അതിരൂപതയ്ക്ക് സഹായ മെത്രാനായി ഫാ. ആനന്ദ് ഡേവിഡ് സാൽഷോ
- കഠിനാധ്വാനം ചെയ്യുന്നവർക്ക് ദൈവം തുണയുണ്ടാകും’ ക്രിസ്റ്റ്യാനോ റൊണാൾഡോ
- ദേശീയ ഫാത്തിമ സംഗമത്തിനും മരിയൻ കോൺഗ്രസിനും വേദിയായി ഗോവ
- ‘റൂട്ട് 60’ ഇനി ‘ദി ബിബ്ലിക്കൽ ഹൈവേ’ ഔദ്യോഗിക പ്രഖ്യാപനവുമായി ഇസ്രായേൽ സർക്കാർ
- സുഡാനിലെ യുദ്ധഭൂമിയിൽ സേവനം ചെയ്തിരുന്ന കത്തോലിക്ക വൈദികൻ കൊല്ലപ്പെട്ടു
- ലോകത്ത് ഭക്ഷണത്തേക്കാൾ വേഗത്തിൽ ആയുധങ്ങൾ അതിർത്തികൾ കടന്നെത്തുന്നു ; പാപ്പ
- വിശുദ്ധ ജോൺ ഡി ബ്രിട്ടോയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ വാർഷികാഘോഷം നടത്തി
- റബ് ബോനി പഠന ക്ലാസ് ആരംഭിച്ച് പൊൻവിള മീഡിയ മിനിസ്ട്രി
Author: admin
കൊച്ചി: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), കൊല്ലം (ആലപ്പാട് മുതൽ ഇടവ വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ) ജില്ലകളിൽ 20/05/2025 (ഇന്ന്) രാത്രി 11.30 വരെ 0.3 മുതൽ 0.7 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കന്യാകുമാരി തീരത്ത് 20/05/2025 (ഇന്ന്) രാത്രി11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി 0.7 മുതൽ 0.8 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും…
തിരുവനന്തപുരം: കേരളത്തിൽ ഇന്നും മഴ തുടരും. തിരുവനന്തപുരം, കൊല്ലം ജില്ല ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വടക്കൻ മേഖലകളിൽ കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട മുതൽ മലപ്പുറം വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുണ്ട്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.ബംഗാൾ ഉൾക്കടലിനും തെക്കു പടിഞ്ഞാറൻ ഉൾക്കടലിലും മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാദ ചുഴിയുടെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നത്. ഇതിനൊപ്പം അറബിക്കടലിൽ ന്യൂനമർദ്ദ സാധ്യതയും നിലനിൽക്കുന്നുണ്ട്.
തോപ്പുംപടി : കെ സി വൈ എം തോപ്പുംപടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചെല്ലാനം ഗ്രാമപഞ്ചായത്തിലെ കുതിരക്കുർക്കരിയിൽ ഗ്രാമ ദർശൻ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമങ്ങളെ തിരിച്ചറിയുന്നതിനും പ്രദേശത്തെ വികസന സാധ്യതകൾ മനസ്സിലാക്കുന്നതിനും വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കെ സി വൈ എം തോപ്പുംപടി യൂണിറ്റ് അംഗങ്ങൾ ക്യാമ്പിന്റെ ഭാഗമായി കുതിരക്കൂർക്കരി ഗ്രാമം സന്ദർശിക്കുകയും അവിടത്തെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. കെ സി വൈ എം രൂപത ഡയറക്ടർ ഫാ.മിൽട്ടസ് കൊല്ലശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സയന ഫിലോമിന അധ്യക്ഷ വഹിച്ചു. കെസിവൈഎം യൂണിറ്റ് ഡയറക്ടർ ഫാ.എബിൻ സെബാസ്റ്റ്യൻ, ഫാ.സിബിൻ അഞ്ചുകണ്ടത്തിൽ, മുൻ ലാറ്റിൻ സംസ്ഥാന പ്രസിഡന്റ് കാസി പൂപ്പന, കൊച്ചി രൂപത പ്രസിഡന്റ് ഡാനിയ ആന്റണി, കൊച്ചി രൂപത എക്സിക്യൂട്ടീവ് അംഗം ബെയ്സിൽ റിച്ചാർഡ്, യൂണിറ്റ് ആനിമേറ്റർ സുമിത് ജോസഫ്, യൂണിറ്റ് സെക്രട്ടറി ആൻസൺ കെ ലൈജു,ട്രഷർ കെ.ജെ എൽവിസ്,ജോവിൻ ജോസഫ്,ആദർശ് ജോയ്, ജോസ് റാൽഫ് എന്നിവർ സംസാരിച്ചു.
തിരുവനന്തപുരം : മുതലപ്പൊഴിയിൽ ഇന്ന് മുതൽ വീണ്ടും ഡ്രഡ്ജിങ് പുനരാരംഭിച്ചു.ഇന്നലെ കളക്ടറുമായി നടത്തിയ ചർച്ചയിൽ പ്രവർത്തികൾ വീണ്ടും തുടങ്ങാൻ ധാരണയായിരുന്നു. ഡ്രജറിന്റെ സാങ്കേതിക തകരാർ പരിഹരിച്ച് കൂടുതൽ നേരം പ്രവർത്തിപ്പിക്കും. രണ്ട് ഡ്രഡ്ജറുകളും ഒരേ സമയം പ്രവർത്തിപ്പിക്കാനുള്ള വഴിയും അധികൃതർ ആലോചിക്കുന്നുണ്ട്. നാല് എസ്കവേറ്ററുകളും ഇന്ന് മുതൽ പ്രവർത്തിപ്പിക്കും. മറ്റൊരു ലോങ്ങ് ബൂം ക്രെയിൻ കൂടി എത്തിക്കാനുള്ള ആലോചന നടക്കുന്നുണ്ട്. ചിതറി കിടക്കുന്ന ടെട്രാേപാഡുകളും നീക്കും.ഉദ്യോഗസ്ഥരുമായി ഇനി സംഘർഷത്തിന് പോകില്ലെന്നും സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സൗകര്യം ഒരുക്കുമെന്നും സംയുക്ത സമരസമിതി കലക്ടർക്ക് കഴിഞ്ഞദിവസം ഉറപ്പു നൽകിയിരുന്നു. കാലാവസ്ഥ അനുകൂലം ആണെങ്കിൽ ഈ മാസം അവസാനത്തോടെ പൂർണമായി മണൽ നീക്കം ചെയ്യാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
കോഴിക്കോട്: ഇന്നലെ വൈകുന്നേരത്തോടെ കോഴിക്കോട് ബസ് സ്റ്റാന്‍ഡിന് സമീപം ഷോപ്പിങ് കോംപ്ലക്‌സില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ കോടികളുടെ നഷ്ടമെന്ന് പ്രാഥമിക നിഗമനം . 75 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിവരം . കാലിക്കറ്റ് ടെക്‌സ്റ്റൈല്‍സ് എന്ന സ്ഥാപനത്തിന്റെ ഗോഡൗണ്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു. കെട്ടിടത്തിലെ മരുന്ന് ഗോഡൗണിനും തീപിടിത്തത്തില്‍ നാശം സംഭവിച്ചിരുന്നു. ഇന്നലെ വൈകീട്ട് നാലരയോടെയുണ്ടായ വ്യാപാര കെട്ടിടത്തിലെ തീപിടിത്തം രാത്രി 11 മണിയോടെ നിയന്ത്രണ വിധേയമാക്കിയത്. തീപിടിത്തമുണ്ടായ കെട്ടിടത്തില്‍ ഇന്ന് ഫയര്‍ ഫോഴ്‌സ് വിഗ്ധ പരിശോധന നടത്തും. ജില്ലാ ഫയര്‍ ഓഫീസറുടെ നേതൃത്വത്തിലാണ് പരിശോധന. അതിനിടെ തീപിടിത്തം ഉണ്ടായ കെട്ടിടം ഭാഗികമായി തുറന്നു നല്‍കി. തീപിടിത്തത്തില്‍ വിശദമായ അന്വേഷണം നടക്കുമെന്ന് കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് അറിയിച്ചു. ഇന്ന് കോര്‍പറേഷന്‍ തലത്തില്‍ സ്റ്റിയറിങ്ങ് കമ്മിറ്റി ചേര്‍ന്ന് സംഭവം വിലയിരുന്നു. തീപിടിത്തിന്റെ കാരണം വിശദമായി പരിശോധിക്കും എന്നും മേയര്‍ അറിയിച്ചു.
തിരുവനന്തപുരം :സംസ്‌ഥാനത്ത് കഴിഞ്ഞ 15 വർഷത്തിനിടെ കാലവർഷം നേരത്തെ എത്തുന്ന വർഷമായിരിക്കും ഇതെന്ന് പ്രവചിക്കപ്പെടുന്നു. മെയ് 24 ഓടെ മൺസൂൺ എത്താനുള്ള സാധ്യത വർദ്ധിച്ചുവരികയാണ്, ഇതിന് അനുകൂലമായ കാലാവസ്ഥയാണ് പ്രകടമാകുന്നത്. 24 ന് ശേഷം കനത്ത മഴ ആരംഭിക്കുമെന്ന് വിവിധ കാലാവസ്ഥാ സൂചകങ്ങൾ പ്രവചിക്കുന്നു. തെക്കുപടിഞ്ഞാറൻ മൺസൂൺ സാധാരണയായി ജൂൺ ഒന്നിന് കേരളത്തിൽ എത്തുമെങ്കിലും, മെയ് 27 ന് ഏകദേശം നാല് ദിവസം മുമ്പോ നാല് ദിവസം വൈകിയ മഴ തുടങ്ങുമെന്ന് ഐ എം ഡി പ്രവചിക്കുന്നു. കഴിഞ്ഞ വർഷം, മെയ് 31 ന് മൺസൂൺ ഷെഡ്യൂളിനേക്കാൾ ഒരു ദിവസം മുമ്പാണ് മഴ എത്തിയത്.കാലവർഷം നേരത്തെ എത്താൻ കാരണമായി കാലാവസ്ഥാ വിദഗ്ധർ വിവിധ കാരണങ്ങളാണ് പറയുന്നത്. “ആൻഡമാൻ ദ്വീപുകളിൽ നേരത്തെ പ്രത്യക്ഷപ്പെട്ടതിനുശേഷം ശ്രീലങ്കൻ ഭാഗത്ത് മൺസൂൺ എത്തിയിട്ടുണ്ട്. മെയ് 25 ഓടെ അനുകൂലമായ സാഹചര്യങ്ങൾ പടിഞ്ഞാറൻ കാറ്റിനെ ശക്തിപ്പെടുത്തുന്നു, അതേസമയം സമുദ്രോപരിതല താപനില പോലുള്ള കാലാവസ്ഥാ ഘടകങ്ങളും കാലവർഷം നേരത്തെ എത്തുന്നതിന്…
പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ വസ്ത്രവ്യാപാര ശാലയിൽ ഉണ്ടായ വൻ തീപിടിത്തം മണിക്കൂറുകള്‍ കഴിഞ്ഞിട്ടും നിയന്ത്രിക്കാനാകുന്നില്ല കോഴിക്കോട്: പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ വസ്ത്രവ്യാപാര ശാലയിൽ ഉണ്ടായ വൻ തീപിടിത്തം മണിക്കൂറുകള്‍ കഴിഞ്ഞിട്ടും നിയന്ത്രിക്കാനാകുന്നില്ല. സമീപത്തെ കടകളിലേക്കും തീ പടർന്നതോടെ കോഴിക്കോട് നഗരമാകെ കറുത്ത പുക പടർന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. രാസവസ്തുക്കൾ ഉപയോഗിച്ച് തീ അണയ്ക്കാനുള്ള ശ്രമവും തുടരുകയാണ്. കെട്ടിടം പൂർണമായും കത്തിനശിക്കുന്ന നിലയിലാണ്. തുണിത്തരങ്ങളാണ് കത്തുന്നതെന്ന് കാലിക്കറ്റ് ടെക്സ്റ്റൈൽസിലെ ജീവനക്കാർ പറഞ്ഞു. തുണിത്തരങ്ങൾ ഇട്ടുവച്ചത് പ്ലാസ്റ്റിക് കവറുകളിലാണ്. അവധിക്കാലമായതിനാൽ സ്കൂൾ വിദ്യാർഥികൾക്കു വേണ്ടി ധാരാളം തുണിത്തരങ്ങൾ കരുതിയിരുന്നു. ഞായറാഴ്ച ആയതിനാൽ പരിസരത്ത് തിരക്ക് കുറവായിരുന്നു. ഇത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. നിലവില്‍ ആളപായമില്ലെന്നാണ് വിവരം.
ഞാന്‍ പാപ്പയായത് എന്റെ കഴിവല്ല. ഞാന്‍ നിങ്ങളുടെ സഹോദരനാണ്. നിങ്ങള്‍ക്ക് സേവനം ചെയ്യാന്‍ വന്നവന്‍’- ലിയോ പതിനാലാമന്‍ പാപ്പ പറഞ്ഞു. കുര്‍ബാനയില്‍ ഉടനീളം ഫ്രാന്‍സിസ് പാപ്പയുടെ സാന്നിദ്ധ്യം അറിഞ്ഞെന്ന് ലിയോ പതിനാലാമന്‍ കൂട്ടിച്ചേര്‍ത്തു വത്തിക്കാന്‍: ആഗോള കത്തോലിക്കാ സഭയുടെ പുതിയ തലവനായി ലിയോ പതിനാലാമന്‍ പാപ്പ ചുമതലയേറ്റു. സഭയുടെ 267-ാമത് തലവനും അമേരിക്കയില്‍ നിന്നുളള ആദ്യ പോപ്പുമാണ് ലിയോ പതിനാലാമന്‍. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഇന്നലെ പ്രാദേശിക സമയം രാവിലെ പത്തിന് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നര) ചടങ്ങുകള്‍ ആരംഭിച്ചത്. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്കുളളിലാണ് ചടങ്ങുകള്‍ നടന്നത്. ലിയോ പതിനാലാമനെ ഔദ്യോഗികമായി പാപ്പയായി വാഴിക്കുന്ന ചടങ്ങില്‍ ലോകമെമ്പാടുമുളള വിശ്വാസികളും പ്രമുഖരും പങ്കെടുത്തു. പാപ്പ തുറന്ന വാഹനത്തിലെത്തി വിശ്വാസികളെ ആശിര്‍വദിച്ചു. സഭയുടെ ആദ്യ പാപ്പയായിരുന്ന വിശുദ്ധ പത്രോസിന്റെ കബറിടത്തില്‍ ലിയോ പതിനാലാമന്‍ പ്രാര്‍ത്ഥിച്ചു. പാപ്പ കുര്‍ബാനമധ്യേ പാലിയവും സ്ഥാനമോതിരവും ഏറ്റുവാങ്ങി. പത്രോസിന്റെ തൊഴിലിനെ ഓര്‍മ്മപ്പെടുത്തി മുക്കുവന്റെ മോതിരവും ഇടയധര്‍മ്മം ഓര്‍മ്മപ്പെടുത്തി കഴുത്തിലണിയുന്ന…
ശരിദൂരമാകാൻ ലത്തീൻസമുദായം കൊച്ചി: ലത്തീൻ വോട്ട് ബാങ്ക് ഒരു രാഷ്ട്രീയപാർട്ടിയുടെയും കുത്തകയല്ലെന്ന് പ്രഖ്യാപിച്ച് കെഎൽസിഎ എറണാകുളം ജില്ലാ സമുദായസംഗമം സംഘടിപ്പിച്ചു.വരുന്ന തിരഞ്ഞെടുപ്പിൽ സമുദായംഗങ്ങളെ പരിഗണിക്കുന്ന പാർട്ടികളെ മാത്രമേ സമുദായം പരിഗണിക്കു. എല്ലാകാലത്തും സമദൂരമായി തുടരാൻ ഒരുക്കമല്ല. ശരിദൂരം തിരിച്ചറിയാൻ കഴിവുള്ളവരാണ് ലത്തീൻ കത്തോലിക്കരെന്ന് കൺവെൻഷൻ പ്രഖ്യാപിച്ചു.വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് സമ്മേളനം ഉദ്ഘാടനം ചെയ്തു. എറണാകുളം കച്ചേരിപ്പടി സെൻ്റ് ആൻ്റണീസ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന സംഗമത്തിൽ വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ബിഷപ്പ് ഡോ.ആൻ്റണി വാലുങ്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. അതിരൂപത പ്രസിഡൻ്റ് സി. ജെ. പോൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ തോമസ് മുഖ്യപ്രഭാഷണം നടത്തി. വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. മാത്യു ഇലഞ്ഞിമിറ്റം, ഹൈബി ഈഡൻഎം.പി, ടി.ജെ വിനോദ് എംഎൽഎ, കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്,ബിജെപി ജില്ലാ പ്രസിഡന്റ്കെ എസ് ഷൈജു, കെ.സി.എഫ് ജനറൽ സെക്രട്ടറി വി…
വരാപ്പുഴ അതിരൂപത ഫാമിലി കമ്മീഷനും കെസിബിസി പ്രൊലൈഫ് സമിതിയും ചേർന്ന് വലിയ കുടുംബങ്ങളുടെ സംഗമം നടത്തി കൊച്ചി: ജൂബിലി വർഷം പ്രമാണിച്ച് വരാപ്പുഴ അതിരൂപത ഫാമിലി കമ്മീഷനും കെസിബിസി പ്രോലൈഫ് സമിതിയും സംയുക്തമായി സംഘടിപ്പിച്ച വലിയ കുടുംബങ്ങളുടെ സംഗമത്തിന്റെ ഉദ്ഘാടനം വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ.ആന്റണി വാലുങ്കൽ നിർവഹിച്ചു. കെസിബിസി പ്രൊലൈഫ് സംസ്ഥാന സമിതി പ്രസിഡന്റ് ജോൺസൺ ചൂരേപ്പറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രോലൈഫ് സംസ്ഥാന സമിതി ഡയറക്ടർ ഫാ.ക്ലീറ്റസ് കതിർപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. ഫാമിലി കമ്മീഷൻ ഡയറക്ടർ ഫാ.അലക്സ് കുരിശു പറമ്പിൽ , സി.ജോസഫിന, റ്റാബി ജോർജ്, ജോബി തോമസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് സ്കോളർഷിപ്പുകളും പഠനോപകരണങ്ങളും ബിഷപ്പ് വിതരണം ചെയ്തു. രാവിലെ നടന്ന ദിവ്യബലിക്ക് ആശിർഭവൻ ഡയറക്ടർ ഫാ.വിൻസെന്റ് വാരിയത്ത് കാർമികത്വം വഹിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
