- നേപ്പാൾ പ്രളയം: ദുരിതബാധിതർക്ക് കൈത്താങ്ങായി കാരിത്താസ്
- ദൈവവിശ്വാസം ഏറ്റുപറഞ്ഞ് നോർവേയുടെ പുതിയ രാജാവ്
- സുവിശേഷത്തിന്റെ ആദ്യപ്രഘോഷണം ഇന്നും അടിയന്തര ആവശ്യം: കർദിനാൾ താഗ്ലെ
- ലാത്വിയൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ലെയോ പതിനാലാമൻ പാപ്പാ
- ആർച്ച്ബിഷപ്പ് ഡോ. ബർണദീൻ ബെച്ചിനെല്ലിയുടെ ഛായാചിത്രം പ്രകാശനം ചെയ്തു
- പള്ളിക്കൊപ്പം പള്ളിക്കൂടവുംബച്ചിനെല്ലി പിതാവും
- യവനകഥയിൽ നിന്ന് വന്ന പാട്ട്
- മത്സ്യ മൂല്യവർധിത ഉൽപ്പന്നങ്ങളിൽ പരിശീലനം; 30 വനിതകൾക്ക് സർട്ടിഫിക്കറ്റ് വിതരണം
Author: admin
കലൂർ :കെ.സി.വൈ.എം വരാപ്പുഴ അതിരൂപത കലൂർ ഫൊറോന ആഗസ്റ്റ് 10-ന്, സംഘടിപ്പിക്കുന്നകലൂർ ഫെറോന കോൺഫറൻസിന്റെ (KFC) ലോഗോ ചെമ്പുമുക്ക്സെന്റ് മൈക്കിൾസ് ഇടവക വികാരി ഫാ. ജോസഫ് തട്ടാരശ്ശേരി മുൻ കെ.സി.വൈ.എം സംസ്ഥാന വൈസ് പ്രസിഡന്റ് ജോസ് റാൽഫ്, മുൻ സംസ്ഥാന സെക്രട്ടറി സിബി ജോയ്, മുൻ സംസ്ഥാന സെക്രട്ടറി സ്റ്റെഫി സ്റ്റാൻലി എന്നിവർക്ക് കൈമാറി പ്രകാശനം ചെയ്തു. ചെമ്പുമുക്ക് സെന്റ് മൈക്കിൾസ് ദൈവാലയത്തിൽ വെച്ച് നടത്തിയ പരിപാടിയിൽകെ.സി.വൈ.എം കലൂർ മേഖല പ്രസിഡന്റ് അമൽ ജോർജ് അധ്യക്ഷനായിരുന്നു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി റോസ് മേരി കെ.ജെ, ട്രഷറർ ജോയ്സൺ പി.ജെ, വൈസ് പ്രസിഡന്റ് വിനോജ് വർഗീസ്, സെക്രട്ടറി അരുൺ സെബാസ്റ്റ്യൻ, കലൂർ മേഖല സെക്രട്ടറി അമൃത് ബാരിഡ് കെ.ഡബ്ല്യു എന്നിവർ സന്നിഹിതരായിരുന്നു.
ഓവലിന്റെ പുല്‍ക്കൊടികളെ പുളകം കൊളളിച്ച ത്രില്ലര്‍ നാടകത്തിന്റെ ഒടുവില്‍ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യക്ക് 6 റണ്‍സിന്റെ വിജയം. ഇംഗ്ലണ്ടിന്റെ അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയ മുഹമ്മദ് സിറാജാണ് ഇന്ത്യയുടെ വിജയശില്പിയായത്. ഇതോടെ ടെസ്റ്റ് പരമ്പര സമനിലയിലായി. നാലാം ദിനമായ ഇന്നലെ കളി നിര്‍ത്തുമ്പോള്‍ 6ന് 339 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. നാല് വിക്കറ്റുകള്‍ ശേഷിക്കെ ഇംഗ്ലണ്ടിന് വിജയമുറപ്പിച്ചവരെ ഞെട്ടിച്ചാണ് ഇന്ന് ഇന്ത്യ വിജയം കൈക്കലാക്കിയത്. 6 റണ്‍സ് അകലെ ഇംഗ്ലണ്ട് ഓള്‍ ഔട്ടായി. പ്രസീത് കൃഷ്ണ ഇന്ത്യക്കായി 4 വിക്കറ്റുകളും വീഴ്ത്തി.
കെയ്‌റോ: ആഫ്രിക്കൻ രാജ്യമായ യെമനിൽ ബോട്ട് മറിഞ്ഞ് 68 ആഫ്രിക്കൻ കുടിയേറ്റക്കാർ മരിച്ചതായി റിപ്പോർട്ട്. 74 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് യുഎൻ മൈഗ്രേഷൻ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു . ആഫ്രിക്കൻ രാജ്യങ്ങളിൽ നിലനിൽക്കുന്ന അതി കഠിന ദാരിദ്ര്യത്തിൽ നിന്ന് മോചനം തേടി സമ്പന്നമായ ഗൾഫ് നാടുകളിലേക്ക് ചെയ്‌ത ആഫ്രിക്കൻ കുടിയേറ്റക്കാരാണ് അപകടത്തിൽ മരിച്ചത്. 154 എത്യോപ്യൻ കുടിയേറ്റക്കാരുമായി എത്തിയ ബോട്ടാണ് ഞായറാഴ്‌ച പുലർച്ചെ തെക്കൻ യെമൻ പ്രവിശ്യയായ അബ്യാനിലെ ഏദൻ ഉൾക്കടലിൽ മുങ്ങിയതെന്ന് യെമനിലെ ഇൻ്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ മേധാവി അബ്‌ദുള്‍ സത്താർ അറിയിച്ചു. ഖാൻഫാർ ജില്ലയിലെ തീരത്ത് മാത്രം 14 മൃതശരീരങ്ങള്‍ കരയ്‌ക്കടിഞ്ഞതായാണ് റിപ്പോർട്ട്. യെമനിലെ മറ്റ് തീരദേശങ്ങളിലായി 54 കുടിയേറ്റക്കാരുടെ മൃതദേഹങ്ങളും കരയ്‌ക്കടിഞ്ഞു. യെമൻ്റെ തെക്കൻ തീരത്തെ അബ്യാൻ പ്രവിശ്യാ തലസ്ഥാനമായ സിൻജിബാറിലെ ആശുപത്രി മോർച്ചറിയിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിട്ടുള്ളത്.
റാഞ്ചി: ദേശീയ രാഷ്ട്രീയത്തിൽ വ്യക്തിമുദെയ് പതിപ്പിച്ച ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോർച്ച നേതാവുമായ ഷിബു സോറൻ (81) അന്തരിച്ചു. ഒരു മാസത്തിലേറെയായി ഡൽഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ജൂൺ അവസാനമാണ് ഷിബു സോറനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഷിബു സോറൻ്റെ മകനും ജാർഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനാണ് മരണ വാര്‍ത്ത പുറത്തുവിട്ടത്. 38 വർഷക്കാലം ജാർഖണ്ഡ് മുക്തി മോർച്ചയെ നയിച്ച ഷിബു സോറൻ പാർട്ടിയുടെ സ്ഥാപകനാണ്. നിലവിൽ ജാർഖണ്ഡിൽനിന്നുള്ള രാജ്യസഭാംഗമാണ്. മൂന്നു തവണ ജാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്നു. നാലു പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിൽ എട്ടു തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു തവണ രാജ്യസഭ എംപിയായി. മൻമോഹൻ സിങ് മന്ത്രിസഭയിൽ അംഗമായിരുന്നു. സന്താൽ സമുദായത്തിൽപ്പെട്ട ഷിബു സോറൻ അന്ന് ബിഹാറിന്റെ ഭാഗമായിരുന്ന രാംഗഡ് ജില്ലയിൽ 1944ലാണ് ജനിച്ചത്.
വൈപ്പിൻ : ഛത്തീസ്ഗഡിൽ അറസ്റ്റ് ചെയ്ത കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് വാടേൽ സെന്റ് ജോർജ് ഇടവകയും സഞ്ഞോപുരം ഇടവകയും ചേർന്ന് സംയുക്തമായി പ്രതിഷേധ സംഗമം നടത്തി . വാടേൽ സെന്റ് ജോർജ് ഇടവകയിൽ വച്ച് ഫാദർ ജിക്സൺ ജോണി ചേരിയിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് സെന്റ് ജോർജ് ഇടവകയിൽ നിന്നും ഇടവകയിലേക്ക് പ്രതിഷേധ ജാഥ നടത്തി ഫാദർ ജെയിംസ്, ഷൈജു ആന്റണി, അലോഷ്യസ് P. R., ഫാദർ ഡെന്നി മാത്യു പെരിങ്ങാട്ട് എന്നിവർ സംസാരിച്ചു.
മതമിളകിയ ജ്യോതി ശർമക്കെതിരെ ഒരു പെറ്റി കേസ് പോലും എടുക്കാൻ തയാറാകാത്ത ഇരട്ടത്താപ്പും ബജ്‌രംഗ്ദൾ ഭീകരപ്രസ്ഥാനത്തിന് പിന്നിലെ കാവലായി പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാരിന്റെ മുഖമൂടിയും തുറന്നുക്കാണിക്കുന്നതാണ് എഡിറ്റോറിയൽ.
പൊലീസ് കാവലിൽ ടി.പി വധക്കേസിലെ മുഖ്യപ്രതി കൊടി സുനിയുടെയും സംഘത്തിന്റെയും മദ്യപാനം. സുനിക്കൊപ്പം ടി.പി കേസിലെ മറ്റ് പ്രതികളായ മുഹമ്മദ് ഷാഫിയും ഷിനോജും ഉണ്ടായിരുന്നു
ന്യൂഡൽഹി: സാങ്കേതിക തകരാറുകൾ നേരിട്ടതിനെ തുടർന്ന് സിംഗപ്പൂരിൽ നിന്ന് ചെന്നൈയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൻ്റെ സർവീസ് റദ്ദാക്കി. എയർബസ് എ 321 വിമാനത്തിൻ്റെ സർവീസാണ് റദ്ദാക്കിയത്. വിമാനത്തിന് പുറപ്പെടുന്നതിന് മുമ്പ് കണ്ടെത്തിയ അറ്റകുറ്റപ്പണികൾ കാരണം സർവീസ് റദ്ദാക്കിയതായും, അത് പരിഹരിക്കുന്നതിന് കൂടുതൽ സമയം ആവശ്യമാണെന്നും എയർ ഇന്ത്യ പ്രസ്‌താവനയിലൂടെ അറിയിച്ചു.”യാത്രക്കാരെ എത്രയും വേഗം ചെന്നൈയിലേക്ക് എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്‌തിട്ടുണ്ട്. ഹോട്ടൽ താമസ സൗകര്യം ഒരുക്കുന്നുണ്ട്, കൂടാതെ റദ്ദാക്കലിനോ സൗജന്യ ഷെഡ്യൂളിങ്ങിനോ ഉള്ള മുഴുവൻ തുകയും യാത്രക്കാർക്ക് അവരുടെ മുൻഗണന അനുസരിച്ച് തിരികെ നൽകുന്നുണ്ട്” -എയർ ഇന്ത്യ അറിയിച്ചു . കഴിഞ്ഞ ദിവസങ്ങളിൽ എയർ ഇന്ത്യ വിമാന സർവീസുകളിൽ തുടർച്ചയായി തടസങ്ങൾ ഉണ്ടായതിന് പിന്നാലെയാണ് ഈ സംഭവം. വെള്ളിയാഴ്‌ച, ലണ്ടനിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം 11 മണിക്കൂറിലധികം വൈകുകയും യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങുകയും ചെയ്‌തിരുന്നു.
ലഖ്നൗ: ഉത്തർപ്രദേശിലെ ഗോണ്ടയിൽ വാഹനാപകടത്തിൽ 11 പേർ മരിച്ചു. പൃഥ്വിനാഥ് ക്ഷേത്രത്തിലേക്ക് പോയ ഭക്തർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഇടിയതോക്ക് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടുമണ്ടായത്. വാഹനത്തിൽ 15 പേരുണ്ടായിരുന്നു. മരിച്ചവരുടെ ബന്ധുക്കൾക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച
തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പ് സംഘടിപ്പിച്ച കേരള സിനിമാ പോളിസി കോണ്‍ക്ലേവില്‍ മുതിർന്ന സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ വ്യാപക വിമര്‍ശനം. രാഷ്ട്രീയ സാഹൂഹ്യ സാംസ്‌കാരിക മേഖലയില്‍ നിന്നുള്ള നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തി. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും അടൂരിന് എതിരെ പരോക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. മലയാള സിനിമാ മേഖലയിലെ സമഗ്ര നയരൂപീകരണത്തിനായി സംഘടിപ്പിച്ചതാണ് കോൺക്ലേവ് .സമാപന ചടങ്ങിലാണ് അടൂരിന്റെ വിവാദ പ്രയോഗങ്ങൾ .പട്ടിക ജാതി വിഭാഗക്കാര്‍ക്ക് സിനിമയെടുക്കാന്‍ സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നതെിരെയാണ് അടൂര്‍ ഗോപാലകൃഷ്ണന്റെ വിമര്‍ശനം. വെറുതെ പണം നല്‍കരുതെന്നും പട്ടിക ജാതിക്കാര്‍ക്ക് സിനിമയെടുക്കാന്‍ തീവ്ര പരിശീലനം നല്‍കണമെന്നും അടൂര്‍ ഗോപാല കൃഷ്ണന്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് സിനിമയെടുക്കാന്‍ ഫണ്ട് നല്‍കുന്നതിനേയും അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്.വിശ്വചലച്ചിത്ര വേദികളില്‍ വിഹരിച്ചിട്ടു കാര്യമില്ല, ഹൃദയ വികാസമുണ്ടാകണം, മനുഷ്യനാകണം. എന്ന ഒറ്റവരി കുറിപ്പാണ് ആര്‍ ബിന്ദു പങ്കുവച്ചിരിക്കുന്നത്. ഫെയ്‌സ്ബുക്കിലാണ് മന്ത്രിയുടെ പ്രതികരണം. അടൂരിന് എതിരെ സര്‍ക്കാരിനകത്തും പ്രതിഷേധം ശക്തമാണെന്ന് വ്യക്തമാക്കുന്നതാണ് മന്ത്രിയുടെ പ്രതികരണം.
Subscribe to Updates
Get the latest creative news from FooBar about art, design and business.
