- അക്ഷരങ്ങളിൽ നിന്ന് അറിവിലേക്ക്; ഡിജിറ്റൽ യുഗത്തിലെ വായന
- ശിശുക്കടത്ത് കേസിൽ നിർണായക വിധി
- മാരിടൈം സ്വപ്നത്തിലെ പ്രേതകപ്പല്‍
- പാരമ്പര്യത്തിന്റെ താളത്തില്‍ പുതുകാലത്തിന്റെ ചുവടുകള്‍
- മാറുന്ന ലോകവും മാറാത്ത വായനയും
- ബിഷപ് ബെന്‍സിഗര്‍ എന്ന പ്രേഷിത നക്ഷത്രം
- പരേതഗാനം പൂര്‍ത്തിയാകാതെ പനച്ചിക്കലച്ചന് യാത്രയായി
- പള്ളി-സ്വര്ഗശാലയിലെ സര്‍ഗശാല !
Author: admin
അബൂജ : നൈജീരിയയിൽ ബോട്ട് മറിഞ്ഞ് നിരവധി പേരെ കാണാതായി. 40-ലധികം പേര്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ബോട്ടിൽ 50-ലധികം യാത്രക്കാരുണ്ടായിരുന്നു. പത്ത് പേർ രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്. വടക്കുപടിഞ്ഞാറന്‍ സംസ്ഥാനമായ സൊകോട്ടോയിലാണ് അപകടം. ഗൊറോണിയോയിലെ മാര്‍ക്കറ്റിലേക്ക് പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത് .ഇവിടെ ബോട്ടുകളാണ് പ്രധാന യാത്രാമാർഗം. ഇടക്കിടെ അപകടമുണ്ടാകാറുണ്ട്. മഴക്കാലത്ത് നൈജീരിയയില്‍ ബോട്ടപകടങ്ങള്‍ പതിവാണ്. മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ വരെയാണ് മഴക്കാലം . നദികളും തടാകങ്ങളും കരകവിഞ്ഞൊഴുകുന്നതും പതിവാണ് . കഴിഞ്ഞ ഓഗസ്റ്റിൽ സൊകോട്ടോ സംസ്ഥാനത്ത് സമാന അപകടമുണ്ടായിരുന്നു. അന്ന് 16 കര്‍ഷകരാണ് മരിച്ചത്.കഴിഞ്ഞ മാസം, വടക്കന്‍- മധ്യ നൈജീരിയയിലെ നൈജര്‍ സംസ്ഥാനത്ത് 100-ഓളം യാത്രക്കാരുമായി പോയ ബോട്ട് മറിഞ്ഞ് 13 പേര്‍ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തിരുന്നു
തിരഞ്ഞെടുപ്പ് കമ്മിഷന് ഒരു പക്ഷവുമില്ലെന്നും നിഷ്പക്ഷമായാണ് പ്രവർത്തനമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ
ലഖ്‌നൗ: 18 ദിവസത്തെ ആക്‌സിയം-4 ബഹിരാകാശ ദൗത്യത്തിന് ശേഷം ടീം ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയുടെ ഇന്ത്യയിലേയ്ക്കുള്ള മടങ്ങി വരവ് നാളെ . നാളെ ശുഭാംശു ഇന്ത്യയിലെത്തുന്നത് കാത്തിരിക്കുകയാണ് കുടുംബം. സ്വീകരിക്കാന്‍ ഡല്‍ഹിയിലേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് കുടുംബാംഗങ്ങള്‍. രാജ്യത്തിനും ഞങ്ങള്‍ക്കും സന്തോഷ നിമിഷമാണ്. പ്രധാനമന്ത്രിയും വിശിഷ്ട വ്യക്തികളും അദ്ദേഹത്തെ അനുഗ്രഹിച്ചു. അവരുടെ പ്രാര്‍ഥനകളും അനുഗ്രഹങ്ങളും കാരണം അദ്ദേഹത്തിന്റെ ദൗത്യം വിജയിച്ചുവെന്നും ശുഭാംശുവിന്റെ പിതാവ് പറഞ്ഞു. തിങ്കളാഴ്ച അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കത്വയിലെ ജോധ് ഗ്രാമത്തില്‍ വീണ്ടും മേഘവിസ്‌ഫോടനം. മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും നാലുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആറ് പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നിരവധി റോഡുകള്‍ ഒലിച്ചുപോയി. കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് ജംഗ്ലോട്ടി ഗ്രാമം ഒറ്റപ്പെട്ടു. മണ്ണിടിച്ചിലില്‍ നിരവധി വീടുകളും തകര്‍ന്നതായി കത്വ ഡെപ്യൂട്ടി കമ്മീഷണര്‍ രാജേഷ് ശര്‍മ്മ പറഞ്ഞു.
പാലക്കാട്: പാലക്കാട് ലോറിയിലേക്ക് കാർ ഇടിച്ചു കയറി ഉണ്ടായ അപകടത്തിൽ രണ്ടു മരണം. തമിഴ്‌നാട് സ്വദേശികളായ മലർ (40), ലാവണ്യ (40) എന്നിവരാണ് മരിച്ചത്. ഒരു പുരുഷനെയും മൂന്ന് കുട്ടികളെയും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി.നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറുകയായിരുന്നു .വാളയാർ വട്ടപ്പാറ ചെക്ക് പോസ്റ്റിനു സമീപമായിരുന്നു അപകടം. തമിഴ്‌നാട് ചെന്നൈ പെരുമ്പം സ്വദേശികളായ രണ്ട് കുടുംബങ്ങളാണ് വാഹനത്തിൽ ഉണ്ടായിരുന്നത് . കാക്കനാട് നടന്ന കുട്ടികളുടെ മത്സരത്തിൽ പങ്കെടുത്ത് മടങ്ങവേയാണ് അപകടമുണ്ടായത്.
പട്‌ന: വോട്ട് ചോരി ആരോപണത്തിൽ ഇൻഡ്യാ സഖ്യത്തിന്റെ വോട്ട് അധികാർ യാത്രയ്ക്ക് ഇന്ന് ബിഹാറിൽ തുടക്കമാകും . ബിഹാറിലെ 24 ജില്ലകളിലൂടെ കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള യാത്ര കടന്നുപോകും . ആർജെഡി നേതാവ് തേജസ്വി യാദവും ഇടത് നേതാക്കളും അടക്കം വോട്ട് അധികാർ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം നേതൃത്വം നൽകും. റോഹ്താസ് ജില്ലയിലെ സസാറമിൽ നിന്നാണ് യാത്ര ആരംഭിച്ച് 24 ജില്ലകളിലൂടെ 1,300 കിലോമീറ്റർ നേതാക്കൾ സഞ്ചരിക്കും. പതിനാല് ദിവസം നീളുന്ന യാത്ര സെപ്റ്റംബർ ഒന്നിന് ഇൻഡ്യാ സഖ്യത്തിന്റെ മഹാറാലിയോടെയാണ് സമാപിക്കുക . വോട്ടർ പട്ടികയിൽ നിന്ന് ജനങ്ങളെ പുറന്തള്ളാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തെക്കുറിച്ച് വോട്ടർമാരെ ബോധവത്ക്കരിക്കും . രാഹുലിനും തേജസ്വിക്കും പുറമേ സിപിഐഎം നേതാവ് സുഭാഷിണി അലി, സിപിഐഎംഎൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ തുടങ്ങിയ നേതാക്കളും യാത്രയിൽ പങ്കാളികളാകും.
കൊല്ലം :കൊല്ലം രൂപതയുടെ എക്ലേസിയേ എറ്റ് വീറ്റേ അമേറ്റർ(Lover of the Church and life) ബഹുമതി റിട്ടയേർഡ് ആർ ഡി ഒ യും കെ എൽ സി എ രൂപത മുൻ പ്രസിഡന്റുമായ ഫ്രാൻസിസ് സാറിന് അദ്ദേഹത്തിന്റെ വീട്ടിൽ കൊണ്ട് പോയി രൂപതാധ്യക്ഷൻ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി സമർപ്പിച്ചു . രോഗാവസ്ഥയിൽ ഫ്രാൻസിസ് സാറിന് എങ്ങും പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് ബിഷപ്പ് വീട്ടിലേക്ക് പോയത്.
കോഴിക്കോട് :കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ്റെ നേതൃത്വത്തിൽ സമുദായം നേരിട്ടുകൊണ്ടിരിക്കുന്ന സമുദായ സർട്ടിഫിക്കറ്റ് പ്രശ്നങ്ങൾ, ഉദ്യോഗ സംവരണം, വിദ്യാഭ്യാസ സംവരണം, വിവിധ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ, സി ആർ സെഡ് മായി ബന്ധപ്പെട്ട ഭവന നിർമ്മാണ പെർമിറ്റ് തടസ്സങ്ങൾ,പുനരധിവാസ വിഷയങ്ങൾ, ഭരണഘടനാപരമായ പൊതുവായ അവകാശനിഷേധം എന്നീ വിഷയങ്ങളെ ആസ്പദമാക്കി കേരളത്തിലെ 12 ലത്തീൻ രൂപതകളിലും സംഘടിപ്പിക്കുന്ന സമുദായ സമ്പർക്ക പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്ത ഡോ. വർഗീസ് ചക്കാലക്കൽ നിർവഹിച്ചു. ഒരു സമുദായത്തിന്റെ വളർച്ച എന്നത് , വിദ്യാഭ്യാസപരമായ മുന്നേറ്റത്തിലൂടെ സാധ്യമാക്കി സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസപരമായ സ്വാതന്ത്ര്യത്തിലേക്ക് സമുദായം മാറണമെന്ന് അദ്ദേഹം പറഞ്ഞു.ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് എത്രയും വേഗം നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സമുദായ സമ്പർക്ക പരിപാടിയിലൂടെ ലഭിക്കുന്ന പരാതികൾ വിവിധ ജില്ലാ ഭരണാധികാരികൾക്ക് സമർപ്പിക്കുകയും വിവിധ ജില്ലകളിലെ പരാതികൾ ക്രോഡീകരിച്ച് സംസ്ഥാന സർക്കാരിന് സമർപ്പിക്കുമെന്നും പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നതുവരെ കെഎൽസി…
12 ദിവസത്തെ ഹ്രസ്വകാല യുദ്ധം അവസാനിച്ചതിനുശേഷം അന്‍പതിലധികം ക്രൈസ്തവരെ അറസ്റ്റ് ചെയ്തതായി ഇറാനിയൻ ഇന്റലിജൻസ് മന്ത്രാലയമാണ് (MOIS) വെളിപ്പെടുത്തിയത്
ഇസ്രായേൽ തടസ്സങ്ങൾ സൃഷ്ടിക്കുകയാണെന്ന് കത്തോലിക്കാസഭയുടെ ഉപവിപ്രവർത്തന സംഘടനായ കാരിത്താസ് ഇൻറെർനാസിയൊണാലിസും നൂറിലേറെ ഇതര സംഘടനകളും ആരോപിക്കുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
