Author: admin

ആകാശ നിരീക്ഷകർക്ക് അപൂർവമായ ഒരു ആകാശ വിരുന്ന് ഇന്ന് കാണാനാവും. രാത്രി ആകാശത്ത് പൂർണ്ണ ചന്ദ്രഗ്രഹണം ദൃശ്യമാകും. ചന്ദ്രനെ കടും ചുവപ്പ് നിറത്തിലാണ് ദൃശ്യമാവുക .”രക്ത ചന്ദ്രൻ” എന്ന് പലപ്പോഴും വിളിക്കപ്പെടുന്ന ഈ ശ്രദ്ധേയമായ പ്രതിഭാസം 82 മിനിറ്റ് നീണ്ടുനിൽക്കും, ഇത് ഈ ദശാബ്ദത്തിലെ ഏറ്റവും ദൈർഘ്യമേറിയ പൂർണ്ണ ചന്ദ്രഗ്രഹണങ്ങളിൽ ഒന്നായിരിക്കും .ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്ട്രേലിയയിലുമെല്ലാം സമ്പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണമായി കാണാം.എട്ടാം തീയതി അ‍ർധരാത്രി കഴിഞ്ഞ് 22 മിനുട്ട് പിന്നിടുമ്പോൾ ചന്ദ്ര ബിംബംത്തിന് മുകളിൽ നിന്ന് നിഴൽ മാറിത്തുടങ്ങും. 2.25 ഓടെ ഗ്രഹണം പൂർണമായി അവസാനിക്കും. നഗ്നനേത്രങ്ങൾകൊണ്ട് ചന്ദ്രഗ്രണം കാണാവുന്നതാണ്.

Read More

ജെറുസലേം: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ വസതിയ്ക്ക് സമീപം പതിനായിരക്കണക്കിന് ജനങ്ങളുടെ പ്രതിഷേധം . യുദ്ധം അവസാനിപ്പിക്കാനും എല്ലാ ബന്ദികളെയും മോചിപ്പിക്കാനും ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു പ്രതിഷേധ റാലി ജറുസലേമിൽ നടന്നത്. ഗാസയിൽ ബന്ദികളാക്കപ്പെട്ടവരുടെ കുടുംബാംഗങ്ങളാണ് ജറുസലേമിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചത്. അധികാരത്തിൽ തുടരാൻ ബെഞ്ചമിൻ നെതന്യാഹു തങ്ങളുടെ പ്രിയപ്പെട്ടവരെ ബലിയർപ്പിക്കുകയാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു . ഗാസ സിറ്റി പിടിച്ചെടുക്കുന്നതിനായി ഇസ്രയേൽ സൈന്യം ആക്രമണം ശക്തമാക്കിയ പശ്ചാത്തലത്തിലായിരുന്നു ബന്ദികളുടെ കുടുംബാംഗങ്ങൾ പ്രതിഷേധവുമായി രംഗത്ത് വന്നത്. ‘മരണത്തിന്റെ നിഴലുള്ള സർക്കാർ’ എന്നെഴുതിയ ഒരു ബാനർ പിടിച്ചുകൊണ്ടായിരുന്നു പ്രതിഷേധക്കാർ ബെഞ്ചമിൻ നെതന്യാഹുവിൻ്റെ വീട്ടിലേയ്ക്ക് ഇരച്ചെത്തിയത്. ‘അവർ ഇപ്പോഴും ഗാസയിൽ എന്തിനാണ്?’ എന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ വസതിയ്ക്ക് സമീപത്തേയ്ക്ക് എത്തിയത്. പ്രതിഷേധക്കാരെ നേരിടാൻ പൊലീസ് ശക്തമായ പ്രതിരോധം തീ‍ർത്തിരുന്നു.

Read More

കൊച്ചി:സൈബർ ലോകത്തെ വിശുദ്ധൻ എന്നറിയപ്പെടുന്ന ഇറ്റലിക്കാരൻ ആയ വാഴ്ത്തപ്പെട്ട കാർലോ അക്വിറ്റസിനെ ഈ സഹസ്രാബ്ധത്തിന്റെ വിശുദ്ധനായി പരിശുദ്ധ പിതാവ് ലയോ പതിനാലാമൻ പാപ്പാ പ്രഖ്യാപിക്കുന്ന സെപ്റ്റംബർ 7 ന് തന്നെ വരാപ്പുഴ അതിരൂപതയിലെ കാക്കനാട് പള്ളിക്കരയിൽ കാർലോ അക്വിറ്റസിന്റെ നാമധേയത്തിൽ നിർമ്മിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും പ്രഥമ ദേവാലയം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭി ഡോ.ജോസഫ് കളത്തിപറമ്പിൽ ആശിർവദിക്കുന്നു. യുവാക്കൾക്ക് പുണ്യ മാതൃകയും ദിവ്യകാരുണ്യ ഭക്തിയുടെ പ്രചാരകനുമായ വാഴ്ത്തപ്പെട്ട കാർലോ അകിറ്റസിന്‍റെ നാമധേയത്തിലുള്ള ലോകത്തിലെ ഏറ്റവും പുതിയ ദേവാലയമാണ് കാക്കനാട് പള്ളിക്കരയിൽ ആശിർവദിക്കപ്പെടുന്നത്.

Read More

കൊച്ചി: ചെറിയകടവ് കടൽ തീരത്തെ ആറ് കുടുംബങ്ങൾ കൂടുവിട്ട് കൂടു തേടുകയാണ്. കാലവർഷം ശക്തമായ ജൂലൈ മാസം ഉണ്ടായ കടൽക്ഷോഭത്തിൽ തകർന്ന ഒൻപത് കുടുംബങ്ങൾ ചെറിയകടവ് പളളി പാരിഷ് ഹാളിൽ അഭയം തേടുകയായിരുന്നു. താമസയോഗ്യമല്ലാത്ത വിധം തകർന്ന വീടുകളുടെ ആശ്രിതർക്ക് പു:നരധിവാസം പ്രതിസന്ധിയായി തുടരുകയാണ്. മൂന്ന് വീട്ടുകാർ ബന്ധുവീടുകളിൽ താമസം മാറ്റി. കഴിഞ്ഞ ദിവസം ഇവർക്കായി വാടക വീടുകൾ കണ്ടെത്തി 10 മാസത്തെ വാടകയും നൽകാൻ കെയർ ചെല്ലാനം പ്രതിനിധികൾ കലക്ടറുമായി നടത്തിയ ചർച്ചയിൽ തീരുമാനമായി. മൂന്നു മാസത്തെ തുക മുൻകൂറായി കൈമാറി. കൊച്ചി രൂപത കെഎൽസിഎ പ്രവർത്തകർ ഒരുക്കിയ ഓണസദ്യയോടെ 18 അംഗങ്ങൾ അടങ്ങുന്ന ആറ് വീട്ടുകാരും ഹാളിൽ നിന്നു പടിയിറങ്ങി. മോൺ.ഷൈജു പരിയാത്തുശ്ശേരി, രൂപതാ ചാൻസിലർ ഫാ.ജോണിപുതുക്കാട്ട് കെഎൽസിഎ ഡയറക്ടർ ഫാ.ആൻ്റണി കുഴിവേലിൽ,കണ്ണമാലി കണ്ടക്കടവ് ഫെറോന വികാരിമാരായ ഫാ.ജോപ്പൻ അണ്ടിശ്ശേരിൽ, ഫാ.സോളമൻ ചാരങ്ങാട്ട് പ്രൊക്യൂറേറ്റർ ഫാ.മാക്സൺ കുറ്റികാട്ട് കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി ,ബാബു കാളിപ്പറമ്പിൽ,ജോബ്…

Read More

കൊച്ചി : കത്തോലിക്ക തിരുസഭ ജൂബിലി വർഷമായി ആചരിക്കുന്ന 2025 വർഷത്തിൽ സെപ്റ്റംബർ 4-ാം തീയതി എറണാകുളം സെൻ്റ്. ആൽബർട്ട്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ വരാപ്പുഴ അതിരൂപത എറണാകുളം കമ്മീസിയം ലീജിയൻ പതാകയുടെ കീഴിൽ രണ്ടായിരത്തിലധികം മരിയ സൈനീകർ ലീജിയൻ കോൺഗ്രസിൽ പങ്ക് ചേർന്നു. വരാപ്പുഴ അതിരൂപത വികാരി ജനറാൾ മോൺ. മാത്യു ഇലഞ്ഞി മറ്റത്തിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ പരിശുദ്ധ ദിവ്യബലിയോടെ ആരംഭിച്ച ലീജിയൻ കോൺഗ്രസിൽ മോൺ ക്ലീറ്റസ് പറമ്പിലോത്ത്, ഫാ. മാർട്ടിൻ തൈ പറമ്പിൽ, ഫാ.യേശുദാസ് പഴമ്പിള്ളി, ഫാ. ഡെസ് ലിൻ എസ്. ജെ. എന്നിവർ സഹകാർമ്മികരായിരുന്നു. എറണാകുളം കമ്മീസയം ആധ്യാത്മിക നിയന്താവ് മോൺ. ക്ലീറ്റസ് പറമ്പിലോത്ത് തിരിതെളിച്ച് ലീജിയൻ കോൺഗ്രസ് ഉദ്ഘാടനം ചെയ്തു. “ലീജിയൻ ലക്ഷ്യവും മാർഗ്ഗങ്ങളും ” , ” എല്ലാ മനുഷ്യരോടും സമ്പർക്കം പാലിക്കുവാൻ പുതിയ പ്രവർത്തനങ്ങളും മാർഗ്ഗങ്ങളും ” എന്നിങ്ങനെ രണ്ട് വിഷയത്തത്തെ ആസ്പദമാക്കി കേരള സെനാത്തൂസ് പ്രസിഡൻ്റ് ബ്രദർ തോമസ് മേനച്ചേരിൽ, വിജയപുരം കമ്മീസിയം…

Read More

കൊച്ചി: കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസ്സിയേഷൻ (KLC WA)കൊച്ചി ആൽഫ സെൻ്റ്റിൽ ദ്വിദിന നേതൃത്വ പഠന ക്യാമ്പ് നടത്തി.സംസ്ഥാന പ്രസിഡണ്ട് ഷേർളി സ്റ്റാൻലിയുടെ അദ്ധ്യക്ഷതയിൽ നടത്തിയ സമ്മേളനം KRLCC വൈസ് പ്രസിഡണ്ട് ജോസഫ് ജൂഡ് ഉത്ഘാടനം ചെയ്തു.അധികാര വികേന്ദ്രീകരണവും ത്രിതല പഞ്ചായത്തും എന്ന വിഷയത്തിൽ കൊച്ചി മുൻ മേയർ കെ. ജെ. സോഹൻ ക്ലാസ്സ് നയിച്ചു. KRLCC ഡെപ്യൂട്ടി സെക്രട്ടറിയും KRLCBC സെക്രട്ടറി ജനറലുമായ ഫാ. ജിജു അറക്കത്തറ മുഖ്യപ്രഭാഷണം നടത്തി.സമാപന സമ്മേളനം കൊച്ചി MLA കെ. ജെ. മാക്സി ഉത്ഘാടനം ചെയ്തു.വിവിധ വിഷയങ്ങളെ കുറിച്ച് റീന റാഫേൽശ്രീമതി എലിസബത്ത് അസ്സീസി, തയ്യൽ തൊഴിലാളി ക്ഷേമനിധി ചെയർപേഴ്സൺക്ലാസ്സ് നയിച്ചു. സംസ്ഥാന ലെയ്റ്റി കമ്മീഷൻ സെക്രട്ടറി റവ:ഫാദർ ബെന്നി പുത്രയിൽ മോഡറേറ്റ് ചെയ്തു. KLCWA സംസ്ഥാന സ്പിരിച്ചൽ ഡയറക്ടർ ഫാ. അഡ്വ. എ. ജെ. പോൾ,ആനിമേറ്റർ Sr നിരഞ്ജന എന്നിവരെ ആദരിച്ചു. മുൻ PSC ബോർഡ് മെമ്പർ സിമ്മി റോസ്ബെൽജോൺ ആശംസയർപ്പിച്ചു…

Read More

മുനമ്പം: തിരുവോണദിനത്തിൽ ഒരു ജനത റവന്യൂ അവകാശങ്ങൾക്കു വേണ്ടി പട്ടിണിസമരം നടത്തേണ്ടി വരുന്നത് സർക്കാരുകളുടെ കണ്ണ് തുറപ്പിക്കണമെന്ന് കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ . സ്വന്തം ഭൂമിയുടെ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടാൻ മുനമ്പം ജനത 328 ദിവസമായി നടത്തുന്ന നിരാഹാര സമരം തിരുവോണദിനത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . മുനമ്പം ജനതക്ക് നീതി ലഭിച്ച് കണ്ണീരൊഴിയും വരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ബിഷപ്പ് പ്രസ്താവിച്ചു.കേരളത്തിലെ 140 എംഎൽഎ മാരിൽ ഭൂരിഭാഗം എംഎൽഎമാരും മുനമ്പം തീരപ്രദേശത്തെ പ്രശ്നങ്ങൾ പരിഹരിക്കണം എന്ന് പറയുമ്പോൾ എന്തുകൊണ്ടാണ് ഗവൺമെൻറ് പ്രശ്നങ്ങൾ പരിഹരിക്കാതിരിക്കുന്നത്, ഈ സമരം നീട്ടിക്കൊണ്ടു പോകാൻ ഇടവരുന്നത് സർക്കാരിന് ഭൂഷണമല്ല എന്ന് എസ്എൻഡിപി വൈപ്പിൻ യൂണിയൻ പ്രസിഡൻറ് ടി ജി വിജയൻ പ്രസ്താവിച്ചു. കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ.റോക്കി റോബി കളത്തിൽ,എസ്എൻഡിപി വൈപ്പിൻ യൂണിയൻ സെക്രട്ടറി പി ബി ജോഷി,എസ്എൻഡിപി യോഗം ബോർഡ് മെമ്പർ കെ പി ഗോപാലകൃഷ്ണൻ,ധീവരസഭ…

Read More

നിരീക്ഷണം / അഡ്വ. ഷെറി ജെ. തോമസ് രാജ്യത്ത് 103-ാമത് ഭരണഘടനാഭേദഗതിയിലൂടെ സംവരണേതര വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസത്തിലും, തൊഴിലിലും, സംവരണം നല്കണം എന്ന ഭരണഘടനാഭേദഗതി നടപ്പിലായതോടുകൂടി സംവരണപട്ടികയില്‍ പുതിയതായി മറ്റൊരു വിഭാഗം കൂടി വന്നു- (ഇക്കണോമിക്ക്‌ലി വീക്കര്‍ സെക്ഷന്‍). അതായത് ഇതുവരെ സംവരണം ഇല്ലാത്ത ജനറല്‍ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍. ഒരുകാലത്ത് സംവരണം നിയമനങ്ങളിലാണെങ്കിലും, എവിടെയാണെങ്കിലും, മെറിറ്റ് തകര്‍ക്കുമെന്നും, അനര്‍ഹരും, കഴിവില്ലാത്തവരും, കയറിക്കൂടും എന്നു പറഞ്ഞിരുന്ന വിഭാഗങ്ങളൊക്കെ ഇന്ന് സംവരണത്തെപ്പറ്റിയുളള തങ്ങളുടെ കാഴ്ചപ്പാട് മാറ്റി. ചരിത്രപരമായ നീതിനിഷേധത്തിന്റെയും, അടിച്ചമര്‍ത്തലിന്റെയും, കാലഘട്ടത്തില്‍ നിന്നു പുറത്തുകടക്കാന്‍ അത്തരം അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയമായ ജനവിഭാഗങ്ങള്‍ക്ക് സമൂഹത്തിന്റെയും, അധികാരഭരണകേന്ദ്രങ്ങളുടെയും, മുഖ്യധാരയില്‍ എത്തുന്നതിനുവേണ്ടി മതിയായ പ്രാതിനിധ്യം നല്കുന്നതിനുവേണ്ടിയുമാണ് സംവരണം ഭരണഘടനയില്‍ ഏര്‍പ്പെടുത്തിയത്. അതിന് ജാതിയുടെ പിന്‍ബലത്തിലാണ് അടിച്ചമര്‍ത്തല്‍ സാഹചര്യങ്ങള്‍ പറഞ്ഞുകൊണ്ടുതന്നെ സംവരണത്തിനുള്ള മാനദണ്ഡങ്ങള്‍ ഏര്‍പ്പാടാക്കിയതും. കമ്മ്യൂണല്‍ റിസര്‍വേഷന്‍ സംബന്ധിച്ച സ്വാതന്ത്യസമരകാലത്തെ ചരിത്രങ്ങളും ഗാന്ധി-അംബേദ്കര്‍ വിഷയങ്ങളും ഏവര്‍ക്കും ഓര്‍മ്മയുള്ളതാണല്ലോ. എന്നാല്‍, ഇപ്പോള്‍ സംവരണേതര വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം എന്ന സ്വഭാവം ആവശ്യമില്ല എന്നിരിക്കിലും സമൂഹത്തില്‍ പാവങ്ങളായിട്ടുള്ള…

Read More

ഇസ്രായേൽ രാഷ്ട്രപതി ഇസാക്ക് ഹെർസോഗിനെ, വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിൽ, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ സ്വീകരിക്കുകയും, കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

Read More