Author: admin

വത്തിക്കാന്‍ സിറ്റി:  മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ബോധക്ഷയമുണ്ടാവുകയും ഹൃദയത്തിന്റെയും രക്തചംക്രമണസംവിധാനത്തിന്റെയും അപരിഹാര്യമായ തകര്‍ച്ച സംഭവിക്കുകയും ചെയ്തതാണ് ഫ്രാന്‍സിസ് പാപ്പായുടെ മരണകാരണമെന്ന് വത്തിക്കാന്‍ സിറ്റി സ്റ്റേറ്റിലെ ആരോഗ്യ-ശുചിത്വ ഡയറക്ടറേറ്റിലെ ഡയറക്ടര്‍ ഡോ. അന്ത്രെയാ ആര്‍ക്കാഞ്ജലി സാക്ഷ്യപ്പെടുത്തി. ഇലക് ട്രോകാര്‍ഡിയോഗ്രാഫിക് തനറ്റോഗ്രഫി സങ്കേതം ഉപയോഗിച്ചാണ് ഈ സ്ഥിരീകരണം നടത്തിയത്. സ്‌ട്രോക്കുണ്ടായതിനെ തുടര്‍ന്ന് ബോധക്ഷയമുണ്ടായെന്നും ഇറെവേഴ്‌സിബിള്‍ കാര്‍ഡിയോസര്‍ക്കുലേറ്ററി കൊളാപ്‌സ് സംഭവിച്ചുവെന്നും മരണസര്‍ട്ടിഫിക്കറ്റില്‍ പറയുന്നതായി വത്തിക്കാന്‍ മാധ്യമകാര്യാലയം തിങ്കളാഴ്ച വൈകീട്ട് അറിയിച്ചു. പലതരത്തിലുള്ള അണുബാധയുടെ ഫലമായി ഇരുശ്വാസകോശങ്ങളെയും ന്യൂമോണിയയും മള്‍ട്ടിപ്പിള്‍ ബ്രോങ്കിയെക്റ്റാസിസും ഉയര്‍ന്ന രക്തസമ്മര്‍ദവും ടൈപ്പ് 2 പ്രമേഹവും ബാധിച്ചതിനെ തുടര്‍ന്ന് അതിതീവ്രമായ ശ്വസനസ്തംഭനം അനുഭവപ്പെട്ടിരുന്നതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഫ്രാന്‍സിസ് പാപ്പായുടെ ഭൗതികശരീരം വത്തിക്കാനിലെ കാസാ സാന്താ മാര്‍ത്തായുടെ താഴത്തെ നിലയിലെ ചാപ്പലില്‍ തിങ്കളാഴ്ച വൈകീട്ട് പേടകത്തിലേക്കു മാറ്റിയപ്പോള്‍, പരിശുദ്ധ സിംഹാസനം ഒഴിഞ്ഞുകിടക്കുമ്പോള്‍ ഇടക്കാല ഭരണച്ചുമതലവഹിക്കുന്ന കമെര്‍ലെംഗോ (ചേംബര്‍ലിന്‍) ഐറിഷ് വംശജനായ അമേരിക്കന്‍ കര്‍ദിനാള്‍ കെവിന്‍ ഫാറെല്‍ ഔദ്യോഗികമായി മരണം സ്ഥിരീകരിക്കുന്ന പ്രസ്താവന ഉറക്കെ വായിച്ചു. മൃതദേഹം…

Read More

പരിശുദ്ധ മാതാവിന്റെ സവിധത്തില്‍ അന്ത്യവിശ്രമം റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ തന്റെ സംസ്‌കാരം നടത്തുന്നതിനുവേണ്ടി ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനിലെ സാന്താ മാര്‍ത്താ ഭവനത്തില്‍ നിന്ന് 2022 ജൂണ്‍ 29ന് എഴുതിയ ആത്മീയ സാക്ഷ്യപത്രം വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. അതിന്റെ പൂര്‍ണ രൂപം: ‘മിസെരാന്തോ ആത്‌ക്വേ എലിഗെന്തോ’ (കരുണയുള്ളതിനാലും അവനെ തിരഞ്ഞെടുത്തതിനാലും – ഫ്രാന്‍സിസ് പാപ്പായുടെ അപ്പസ്‌തോലിക ശുശ്രൂഷയുടെ പ്രമാണവാക്യം)പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തില്‍. ആമേന്‍. എന്റെ ഭൗമിക ജീവിതത്തിന്റെ അസ്തമയം അടുത്തുവരുന്നതായി ഞാന്‍ മനസ്സിലാക്കുകയാല്‍, നിത്യജീവിതത്തില്‍ ഉറച്ച പ്രത്യാശയോടെ, എന്റെ സംസ്‌കാരം നടത്തേണ്ട ഇടത്തെക്കുറിച്ചു മാത്രം എന്റെ അന്ത്യാഭിലാഷം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ജീവിതത്തിലുടനീളം, ഒരു പുരോഹിതനും ബിഷപ്പും എന്ന നിലയിലുള്ള എന്റെ ശുശ്രൂഷയിലുടനീളം, ഞാന്‍ എന്നും എന്നെത്തന്നെ നമ്മുടെ കര്‍ത്താവിന്റെ അമ്മയായ പരിശുദ്ധ കന്യകമറിയത്തെ ഭരമേല്‍പ്പിച്ചിട്ടുള്ളതാണ്. ഇക്കാരണത്താല്‍, എന്റെ ഭൗതികാവശിഷ്ടം – പുനരുത്ഥാന ദിനത്തിനായി കാത്തിരിക്കുമ്പോള്‍ – സെന്റ് മേരി മേജര്‍ പേപ്പല്‍ ബസിലിക്കയില്‍ വിശ്രമിക്കണമെന്ന് ഞാന്‍ ബോധിപ്പിക്കുന്നു. എന്റെ…

Read More

കോഴിക്കോട്: മുനമ്പം ഭൂമി പ്രശ്നം മാനുഷിക പ്രശ്നമായി കണ്ട് എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് കോഴിക്കോട് അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ. മതപരമായ പ്രശ്നമായി ഇതിനെ കാണരുത്. മുനമ്പം വിഷയത്തിൽ, കെ വി തോമസ് ബിഷപ്പ് ഹൗസിലെത്തി ആർച്ച് ബിഷപ്പുമായി ചർച്ച നടത്തി. കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ്പ് ആയി ചുമതലയേറ്റ വർഗീസ് ചക്കാലക്കലിനെ ആശംസകൾ അറിയിക്കാനും, മുനമ്പം ഭൂമി പ്രശ്നത്തെ കുറിച്ച് ചർച്ച നടത്താനും എത്തിയതായിരുന്നു പ്രൊഫ. കെവി തോമസ്. ചർച്ച അരമണിക്കൂറോളം നീണ്ടു. വിഭാഗീയത ഇല്ലാതെ മുനമ്പം വിഷയം കൈകാര്യം ചെയ്യണം. എല്ലാവരും ഒരുമിച്ചിരുന്ന് പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കണം. വിഷയത്തിൽ കെ വി തോമസുമായുള്ള കൂടിക്കാഴ്ച തനിക്ക് പ്രതീക്ഷ പകരുന്നതായും ആർച്ച് ബിഷപ്പ് പറഞ്ഞു. എല്ലാ രാഷ്ട്രീയ പാർട്ടികളും ഈ വിഷയത്തിൽ ഒന്നിച്ചു നിൽക്കണം എന്നാണ് തന്‍റെ ആഗ്രഹം. മതം, ജാതിയായി ഒന്നും ഇതിനെ കാണരുത്. മുനമ്പം നിവാസികൾക്ക് അനുകൂലമായ വിധി ഉണ്ടാകുമെന്നാണ് കരുതുന്നതായും ആർച്ച്…

Read More

ഫ്രാൻസിസ് പാപ്പ നിത്യതയിലേക്ക് യാത്രയായ വാർത്ത അതീവ നടുക്കത്തോടെയും ദുഃഖത്തോടെയുമാണ് ശ്രവിച്ചത്. ആഗോള കത്തോലിക്കാ സഭയ്ക്കും ലോകത്തിനു മുഴുവനും വലിയ നഷ്ടമാണ് സമാധാനദൂതനായ പാപ്പയുടെ വിടവാങ്ങൽ. നിലപാടുകൾ കൊണ്ടും ജീവിതം കൊണ്ടും ലോകം ശ്രദ്ധിച്ച പാപ്പയാണ് ഫ്രാൻസിസ് പാപ്പ. വിശ്വാസം, കരുണ, നന്മ, എളിമ എന്നിവയാൽ ലോകത്തെ മുഴുവൻ സ്പർശിച്ച പാപ്പയുടെ ജീവിതം ലോകത്തിനു വലിയ മാതൃകയായിരുന്നു. നീതി, സമാധാനം, പരിസ്ഥിതി സംരക്ഷണം, ദരിദ്രരുടെ അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ സ്വരം ശക്തമായിരുന്നു. നിലപാടുകൾ കൊണ്ട് സഭയുടെ സാമൂഹിക ദർശങ്ങൾക്ക് തന്നെ പുതിയ മാനം നൽകാൻ പാപ്പയ്ക്ക് കഴിഞ്ഞു. ജീവിതത്തിൽ ഹാസ്യവും സന്തോഷവും നഷ്ടപ്പെട്ടു പോകരുതെന്ന് പാപ്പ സ്വജീവിതത്തിലൂടെ ലോകത്തെ ഓർമ്മിപ്പിച്ചു. ക്രിസ്തുവിന്റെ സ്നേഹവും, കരുണയും എല്ലാമനുഷ്യരിലേക്കും പകരണമെന്ന് അദ്ദേഹം തന്റെ ജീവിതത്തിലൂടെയും വാക്കുകളിലൂടെയും നിരന്തരം ഉദ്ബോധിപ്പിച്ചു. പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരുടെ ശബ്ദമായിരുന്നു ഫ്രാൻസിസ് പാപ്പ. സ്വന്തം ജീവിതം കൊണ്ട് അടുകളുടെ മണമുള്ള ഇടയനാണെന്ന് പാപ്പ തെളിയിച്ചു. പാവങ്ങളുടെ പാപ്പ, തീർത്ഥാടകരുടെ പാപ്പ,…

Read More

കൊച്ചി: അവസാനകാലത്ത് പോലും ലോകസമാധാനത്തിനുവേണ്ടി നിരന്തരം പ്രവർത്തിച്ചുകൊണ്ടിരുന്ന മഹാനുഭാവനാണ് കാലം ചെയ്ത പോപ്പ് ഫ്രാൻസിസ് . രോഗശയ്യയിൽ നിന്ന് പുറത്തുവന്ന് ആദ്യം അദ്ദേഹം നടത്തിയ പ്രസ്താവനകൾ ലോകസമാധാനത്തിനുവേണ്ടി ആയുധങ്ങൾ നിലത്തുവയ്ക്കാനും അക്രമങ്ങൾ അവസാനിപ്പിക്കാനുള്ള ആഹ്വാനമായിരുന്നു. 1969 ൽ ജസ്യൂട്ട് വൈദികനായി കത്തോലിക്കാ സഭയിൽ പ്രവർത്തനം ആരംഭിച്ച അദ്ദേഹത്തെ 2001 ൽ കർദിനാളായി പോപ്പ് ജോൺപോൾ രണ്ടാമൻ ഉയർത്തുകയായിരുന്നു. 1300 വർഷത്തെ ചരിത്രത്തിൽ യൂറോപ്പിന് പുറത്തുള്ള ആദ്യത്തെ പാപ്പാ എന്ന നിലയിലും ആദ്യത്തെ ജെസ്യൂട്ട് പാപ്പ എന്ന നിലയിലും പ്രത്യേകതയുണ്ട്. പാപ്പയുടെ ഔദ്യോഗിക മന്ദിരത്തിന് പുറത്ത് ഫ്ലാറ്റിൽ ലളിത ജീവിതം നയിക്കാൻ അദ്ദേഹം തീരുമാനമെടുത്തതും സാധാരണ കാറിൽ യാത്ര ചെയ്തതും അദ്ദേഹത്തിൻറെ പ്രത്യേകതകളാണ്. 465,000 കിലോമീറ്റർ ആണ് അദ്ദേഹം തന്റെ പ്രവർത്തനത്തിന്റെ ഭാഗമായി താണ്ടിയത്. വത്തിക്കാൻ ഭരണത്തിൽ സുതാര്യത ഉറപ്പാക്കുകയും സാമ്പത്തിക കാര്യങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുകയും ചെയ്തു. സഭയിൽ കൂടുതൽ സ്ത്രീകളെ ഉയർന്ന തസ്തികകളിൽ നിയമിക്കുകയും ചെയ്തു അങ്ങനെ നിരവധി വിപ്ലവകരമായ…

Read More

കാലം ചെയ്ത ഫ്രാൻസിസ് പാപ്പയുടെ മരണപത്രത്തിലെ നിർദേശങ്ങൾ വെളിപ്പെടുത്തി വത്തിക്കാൻ. തനിക്ക് അന്ത്യ വിശ്രമം ഒരുക്കേണ്ടത് റോമിലെ സെൻ്റ് മേരി ബസലിക്കയിലായിരിക്കണമെന്നാണ് അദ്ദേഹം മരണപത്രത്തിൽ കുറിച്ചത്. ശവകുടീരത്തിൽ പ്രത്യേക അലങ്കാരങ്ങൾ ഒന്നും തന്നെ വേണ്ടെന്നും ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്ന് മാത്രം എഴുതിയാൽ മതിയെന്നുമാണ് അദ്ദേഹം നിർദേശം നൽകിയിരിക്കുന്നത്. അതേസമയം പാപ്പയുടെ മരണ സർട്ടിഫിക്കറ്റ് വത്തിക്കാൻ പുറത്ത് വിട്ടിട്ടുണ്ട്. പക്ഷാഘാതവും ഹൃദയസ്തംഭനവുമാണ് അദ്ദേഹത്തിൻ്റെ മരണ കാരണമെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. ഇന്നലെ രാവിലെ 7.35ന് ( ഇന്ത്യൻ സമയം രാവിലെ 11.05) ആണ് 88കാരനായ പാപ്പയുടെ മരണം സംഭവിച്ചത്. ഇരട്ട ന്യുമോണിയ ബാധിച്ച് ആഴ്ചകളോളം നീണ്ടുനിന്ന ആശുപത്രിവാസത്തിന് ശേഷം രോഗം ഭേദമായി വസതിയിൽ തിരികെയെത്തിയ ശേഷമായിരുന്നു അദ്ദേഹത്തിൻ്റെ അപ്രതീക്ഷിത വിയോഗം. ഞായറാഴ്ച വത്തിക്കാനിൽ നടന്ന പ്രാർഥന ശുശ്രൂഷകളിൽ അടക്കം പങ്കെടുത്ത് അദ്ദേഹം വിശ്വാസികളെ അഭിസംബോധന ചെയ്തിരുന്നു. സാധാരണ ജീവിത്തതിലേക്ക് മടങ്ങിവരവെയായിരുന്നു അദ്ദേഹത്തിൻ്റെ അപ്രതീക്ഷിത വിയോഗം. പാപ്പയുടെ വിയോഗത്തിൽ വിവിധ സഭാ തലവന്മാർ, രാഷ്ട്രീയ,…

Read More

വത്തിക്കാന്‍: ഫ്രാന്‍സിസ് പാപ്പയുടെ സംസ്‌കാരവും അന്ത്യ ചടങ്ങുകളും അടക്കമുള്ള കാര്യങ്ങള്‍ ഇന്ന് തീരുമാനിക്കും. ഇതിനായി കര്‍ദിനാള്‍ സഭയുടെ പ്രത്യേക യോഗം ഇന്ന് ചേരും. പാപ്പയുടെ ഭൗതികദേഹം നാളെ മുതല്‍ പൊതുദര്‍ശനത്തിന് വെക്കും. സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലെ പ്രധാന ഹാളിലാകും പൊതുദര്‍ശനം. മൃതദേഹം ഇപ്പോള്‍ പാപ്പയുടെ പ്രത്യേക ചാപ്പലിലാണ് സൂക്ഷിച്ചിരിക്കുന്നത്. നാളെ പൊതു ദര്‍ശനത്തിന് വെക്കുന്ന ഹാളിലേക്ക് ഭൗതിക ദേഹം മാറ്റും. സിങ്ക് പൂശിയ, മരത്തില്‍ തീര്‍ത്ത കഫീനിലാണ് പാപ്പയുടെ മൃതദേഹം കിടത്തിയിരിക്കുന്നത്. ചുവന്ന മേലങ്കിയും പാപ്പയുടെ മൈറ്റര്‍ കിരീടവും ധരിപ്പിച്ചിട്ടുണ്ട്. ഫ്രാന്‍സിസ് പാപ്പയുടെ സംസ്‌കാര ശുശ്രൂഷകള്‍ക്ക് കര്‍ദിനാള്‍ കെവിന്‍ ഫെരെല്‍ നേതൃത്വം നല്‍കും. രാത്രി 8 മണിക്ക് ( ഇന്ത്യന്‍ സമയം രാത്രി 11.30 ) ശുശ്രൂഷ തുടങ്ങും. മാര്‍പാപ്പയുടെ വിയോഗത്തെത്തുടര്‍ന്ന് വത്തിക്കാന്റെ ഭരണചുമതല താല്‍ക്കാലികമായി കര്‍ദിനാള്‍ കെവിന്‍ ഫെരെലിന് നല്‍കിയിട്ടുണ്ട്. നയ തീരുമാനങ്ങള്‍ ആവശ്യമായി വന്നാല്‍ കര്‍ദിനാള്‍ സഭ ചേര്‍ന്ന് തീരുമാനമെടുക്കും.

Read More

വത്തിക്കാന്‍: ഫ്രാന്‍സിസ്പാപ്പയുടെ വിയോഗത്തില്‍ ആദരമര്‍പ്പിച്ച് ലോകരാജ്യങ്ങള്‍. ഇന്ത്യയില്‍ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ദുഃഖാചരണം പ്രഖ്യാപിച്ചത്. ഇന്നും നാളെയും പോപ്പിന്റെ സംസ്‌കാര ദിവസവുമാണ് ദുഃഖാചരണം. ദേശീയ പതാക താഴ്ത്തിക്കെട്ടും. ഔദ്യോഗിക ആഘോഷപരിപാടികള്‍ ഉണ്ടായിരിക്കുന്നതല്ല. പാപ്പയുടെ കബറടക്ക ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വത്തിക്കാനിലേക്ക് പോകുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. പാപ്പയോടുള്ള ആദരസൂചകമായി ദേശീയ പതാക താഴ്ത്തിക്കെട്ടാന്‍ പ്രസിഡന്റ് ട്രംപ് ഉത്തരവിട്ടു. ബ്രസീലില്‍ ഏഴു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈസ്റ്റ് തിമോര്‍ ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. പോപ്പിന്റെ വിയോഗം കത്തോലിക്കര്‍ക്ക് മാത്രമല്ല, എല്ലാ മതത്തിനും എല്ലാ സമൂഹത്തിനും തീരാനഷ്ടമാണെന്ന് പ്രസിഡന്റ് ജോസ് റാമോസ് ഹോര്‍ത്ത പറഞ്ഞു. പാപ്പയുടെ സംസ്‌കാര ശുശ്രൂഷകളിലും പുതിയ പാപ്പയെ തിരഞ്ഞെടുക്കുന്ന കോണ്‍ക്ലേവിലും പങ്കെടുക്കാനായി മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ റോമിലേക്കു പോയി. അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെന്റ്. മേരി മേജര്‍ ബസിലിക്കയിലായിരിക്കണമെന്ന് മാര്‍പാപ്പ മരണപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Read More

വിശ്വമാനവികതയുടെ നേതാവും, കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനുമായ പോപ്പ് ഫ്രാൻസിസിന്റെ വേർപാട് കത്തോലിക്കാ സഭയുടെയും ക്രൈസ്തവ സമൂഹത്തിന്റെയും മാത്രമല്ല ലോകം മുഴുവന്റെയും തീരാനഷ്ടമാണ്. ലോക മനസാക്ഷിയുടെ മുഖവും ശബ്ദവും ആയിരുന്നു ഫ്രാൻസിസ് പാപ്പാ, കെആർഎൽസിസി അനുസ്മരിച്ചു. ആഗോള കത്തോലിക്കാ സഭയുടെ 266-ാമത് പാപ്പയായ അദ്ദേഹം വിനയത്തിന്റെയും ലളിതജീവിതത്തിന്റെയും പ്രതീകമായിരുന്നു. “നമ്മുടെ പ്രവൃത്തികളിലൂടെയും വാക്കുകളിലൂടെയും, ഒരു സുന്ദരമായ ലോകം സൃഷ്ടിക്കാൻ നമുക്ക് സഹായിക്കാം” എന്ന് പറഞ്ഞ ഫ്രാൻസിസ് പാപ്പാലോകമെമ്പാടുമുള്ള കോടിക്കണക്കിന് വിശ്വാസികൾക്ക് മാത്രമല്ല, ജാതിമത ഭേദമെന്യേ സകല മനുഷ്യർക്കും പ്രചോദനമായിരുന്നു. ദരിദ്രരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ശബ്ദമായി നിലകൊണ്ട അദ്ദേഹം, ലോകത്ത് സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശവാഹകനായിരുന്നു.അദ്ദേഹത്തിന്റെ വിനയം, ലളിതജീവിതം, സ്നേഹം എന്നിവ എക്കാലത്തും നമുക്ക് മാതൃകയാണ്. സാമൂഹിക നീതിക്കും, പരിസ്ഥിതി സംരക്ഷണത്തിനും, അഭയാർത്ഥികളുടെ പരിപാലനത്തിനും, ദരിദ്രരുടെ ഉന്നമനത്തിനും വേണ്ടി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ചരിത്രത്തിൽ എന്നും സ്മരിക്കപ്പെടും. ജോസഫ് ജൂഡ്ലത്തീൻ കത്തോലിക്ക സഭാ വക്താവ്

Read More

കോഴിക്കോട് അതിരൂപതയെയും എന്നെയും സംബന്ധിച്ചിടത്തോളം ഫ്രാൻസിസ് പാപ്പ തന്റെ ജീവിതത്തിന്റെ അവസാന നിമിഷങ്ങളിൽ നൽകിയ ഈസ്റ്റർ സമ്മാനമാണ് കോഴിക്കോടിനെ അതിരൂപതയായി ഉയർത്തുകയും എന്നെ ആദ്യത്തെ മെത്രാപ്പോലീത്തയായ നിയമിക്കുകയും ചെയ്തത്. ദൈവത്തിനു മുൻപിൽ ഫ്രാൻസിസ് പാപ്പയെ ഓർത്ത് നന്ദി പറയുകയും അകമഴിഞ്ഞ സ്നേഹവും ആദരവും കടപ്പാടും ഈ നിമിഷം പ്രകടിപ്പിക്കുകയാണ്. അദ്ദേഹത്തിന്റെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുകയും കോഴിക്കോട് അതിരൂപതയിലെ എല്ലാ വൈദികരും സമർപ്പിതരും ഇടവക ജനങ്ങളും ഈ ദിവസങ്ങളിൽ പ്രത്യേകം ദിവ്യബലി അർപ്പിക്കുകയും പ്രാർത്ഥന ശുശ്രൂഷകളിലൂടെ അദ്ദേഹത്തിന്റെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുകയാണ്. പ്രത്യാശയുടെ തീർത്ഥാടകരാകുവാൻ ആഹ്വാനം ചെയ്ത് മാനവ ജനതയെ മുഴുവൻ പ്രത്യാശയുടെ മക്കളാക്കി തീർക്കുവാൻ കഠിനമായി പ്രയത്നിച്ച ഒരു ആത്മീയ ആചാര്യനും ക്രാന്തദർശിയുമാണ് ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നത്. കത്തോലിക്ക സഭയുടെ പരമാധ്യക്ഷനും പാവങ്ങളുടെ പാപ്പ എന്നറിയപ്പെടുകയും ചെയ്യുന്ന നമ്മുടെ അത്യന്തം പ്രിയപ്പെട്ട ഫ്രാൻസിസ് പാപ്പയാണ് കാലം ചെയ്തത്. ഈസ്റ്റർ തിങ്കൾ ഏപ്രിൽ 21, 2025 ന്88ാം വയസ്സിൽ അദ്ദേഹത്തിന്റെ…

Read More