- വൈദ്യുതി ബില്ലിൽ ഈ മാസം മുതൽ കുറവ് വരും
- കോട്ടപ്പുറം കൺവെൻഷൻ സമാപനം വ്യാഴാഴ്ച
- കമല്‍ ഹാസന് രാജ്യസഭയിലേക്ക്; സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് മക്കള്‍ നീതി മയ്യം
- കൊവിഡ് കേസുകളിലെ വർദ്ധന; ആശങ്കപെടേണ്ട സാഹചര്യം നിലവിൽ ഇല്ല-മന്ത്രി വീണാ ജോർജ്
- വെള്ളിയാഴ്ച വരെ അതിതീവ്രമഴ
- “മഞ്ചാടി” ദ്വിദിന പഠന ക്യാമ്പ്
- കടലാക്രമണത്തിന് ശാശ്വത പരിഹാരം കാണണം: കെ.സി.വൈ.എം കൊച്ചി രൂപത
- കോട്ടപ്പുറം കൺവെൻഷൻ : നാളെ വാഹന വെഞ്ചരിപ്പ്
Author: admin
ന്യൂയോർക്: യുഎസ് ഓപ്പൺ പുരുഷ സിംഗിൾസിൽ ഇതിഹാസമായി ഇറ്റാലിയൻ താരം ജാനിക് സിന്നർ. കിരീടം നേടുന്ന ആദ്യ ഇറ്റാലിയൻ താരം എന്ന ഉജ്ജ്വല നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സിന്നർ. ഫൈനലിൽ അമേരിക്കൻ താരം ടെയ്‌ലർ ഫ്രിറ്റ്‌സിനെതിരെയായിരുന്നു ജാനിക്കിന്റെ ജയം. സ്കോർ: 6-3, 6-4, 7-5. ഈ വിജയം വളരെ വലിയ കാര്യമാണെന്ന് സിന്നർ പ്രതികരിച്ചു.കരിയറിൻ്റെ അവസാന കാലഘട്ടം ശരിക്കും എളുപ്പമായിരുന്നില്ല എന്നും എന്നാൽ ടീം അംഗങ്ങൾ വലിയ പിന്തുണയാണ് നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്രിറ്റ്സിന്റെ ആദ്യ ഗ്രാൻഡ്സ്ലാം ഫൈനൽ ആയിരുന്നു ഇത്. 21 വർഷത്തെ യുഎസ് പുരുഷ ഗ്രാൻഡ് സ്ലാം വരൾച്ചയ്ക്ക് ഫ്രിറ്റ്സ് അന്ത്യം കുറിക്കുന്നത് കാണാൻ കാത്തിരിക്കുന്നവർക്ക് പക്ഷെ നിരാശയാണ് ഉണ്ടായത്.ഫ്രിറ്റ്‌സിനെ പരാജയപ്പെടുത്തിയ ശേഷം സിന്നർ തൻ്റെ കൈകൾ ഉയർത്തിയതോടെ ആർതർ ആഷെ സ്റ്റേഡിയത്തിന് ചുറ്റും ആർപ്പുവിളികൾ മുഴങ്ങി.
ടെക്‌സസ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബിജെപിയോടും ജനങ്ങള്‍ക്കുള്ള ഭയം ഇല്ലാതായതായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷ ബിജെപിക്ക് ഇത് മനസിലാക്കാനോ സഹിക്കാനോ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞുമുള്ള അവസ്ഥ ഇതാണ്. ഇന്ത്യയിലെ എല്ലാ മതങ്ങളിലും നിലനില്‍ക്കുന്ന നിര്‍ഭയത്വത്തിന്റെ പ്രതീകമായ അഭയമുദ്രയെ മുന്‍നിര്‍ത്തിയാണ് താൻ ആദ്യത്തെ പാര്‍ലമെന്റ് പ്രസംഗം നടത്തിയതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ടെക്‌സസില്‍ ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയോടുള്ള ഭയം ഇല്ലാതായി. തിരഞ്ഞെടുപ്പ് ഫലം വന്ന തൊട്ടടുത്ത നിമിഷം തന്നെ ഇന്ത്യന്‍ ജനതയ്ക്ക് ബിജെപിയോടും പ്രധാനമന്ത്രിയോടുമുള്ള ഭയം ഇല്ലാതായത് ഞങ്ങള്‍ കണ്ടു. ഇത് വലിയ നേട്ടമാണ്. രാഹുല്‍ ഗാന്ധിയുടെതോ, കോണ്‍ഗ്രസ് പാര്‍ട്ടിയുടെയോ നേട്ടമല്ലയിത്. ജനാധിപത്യം സാക്ഷാത്കരിച്ച ഇന്ത്യന്‍ ജനതയുടെ വലിയ നേട്ടമാണിത്’; രാഹുല്‍ പറഞ്ഞു.
കൊച്ചി:പ്രകൃതിദുരന്തങ്ങളിൽ ദുരിതമനുഭവിക്കുന്ന അനേകായിരങ്ങൾക്ക് ആശ്വാസമേകുവാൻ അമ്മയിലുള്ള വിശാസം സഹായകമാകണമെന്ന് വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ.ആൻറണി വാലുങ്കൽ പറഞ്ഞു.20ാം-മത് വല്ലാർപാടം മരിയൻ തീർത്ഥാടനത്തോടനുബന്ധിച്ചുള്ള സമൂഹബലിയിൽ മുഖ്യ കാർമ്മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകസമാധാനത്തിലേക്ക് നയിക്കുന്നത് പരിശുദ്ധ അമ്മയിലുള്ള വിശ്വാസമാണ്. തിന്മയുടെ വഴിയിൽ നടക്കുന്ന മനുഷ്യർക്കും ലഹരിയുടെ അടിമത്വത്തിൽ കഴിയുന യുവജന ക്കൾക്കും മോചനം നൽകാൻ അമ്മയ്ക്ക് കഴിയും. വല്ലാർപാടത്തേക്ക് തീർത്ഥയാത്രയായി ഒഴുകിയെത്തുന്ന ആയിരക്കണക്കിന് തീർത്ഥാടകരുടെ കണ്ണുകളിൽ അമ്മയുടെ മുഖം ദർശിക്കാൻ കഴിയുന്നത് അനുഗ്രഹ നിമിഷമാണെന്ന് ബിഷപ് കൂട്ടിച്ചേർത്തുദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയിലേക്കുള്ള 20-ാം മത് മരിയന്‍ തീർത്ഥാടനത്തിലും പൊന്തിഫിക്കൽ ദിവ്യബലിയിലും ആയിരങ്ങൾ പങ്കെടുത്തു. വല്ലാര്‍പാടം തിരുനാളിന് ഉയര്‍ത്താനുള്ള ആശീര്‍വദിച്ച പതാകയേന്തി കിഴക്കന്‍ മേഖലയില്‍ നിന്നും ആരംഭിച്ച തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടനം എറണാകുളം സെന്റ് ഫ്രാന്‍സിസ് അസ്സീസി കത്തീഡ്രല്‍ അങ്കണത്തില്‍ നിന്നുംപടിഞ്ഞാറന്‍ മേഖലയില്‍ നിന്നുമുള്ള ദീപശിഖാപ്രയാണം വൈപ്പിന്‍ വല്ലാര്‍പാടം ജംഗ്ഷനില്‍ നിന്നും ബിഷപ് ഡോ. ആൻ്റണി വാലുങ്കൽ ഉദ്ഘാനം ചെയ്തു. ഗോശ്രീ പാലങ്ങളിലൂടെ…
തിരുവനന്തപുരം: സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള 34,627 ഹരിതകര്‍മ സേനാംഗങ്ങള്‍ക്കും ഓണം ആഘോഷിക്കാന്‍ ഉത്സവ ബത്തയായി 1000 രൂപ പ്രഖ്യാപിച്ച് സർക്കാർ. തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നും ആയിരം രൂപ വീതം അനുവദിക്കുന്നതിന് കോര്‍പ്പറേഷനുകള്‍, മുനിസിപ്പാലിറ്റികള്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നിവയ്ക്ക് അനുമതി നൽകി സര്‍ക്കാര്‍ ഉത്തരവായി. 2023-ലും ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഉത്സവബത്ത അനുവദിച്ചിരുന്നു. സമാനരീതിയില്‍ ഈ വര്‍ഷവും ഉത്സവബത്ത ലഭ്യമാക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സര്‍ക്കാരിന് കത്തു നല്‍കിയത് പരിഗണിച്ചാണ് നടപടി.സംസ്ഥാനത്തെ പൊതുമേഖല ജീവനക്കാര്‍ക്കും 4000 രൂപ ബോണസ് നല്‍കും. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയായി നല്‍കും. സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് പ്രത്യേക ഉത്സവബത്തയായി 1000 രൂപ അനുവദിച്ചു. കരാര്‍, സ്‌കീം തൊഴിലാളികള്‍ക്കും കഴിഞ്ഞ വര്‍ഷത്തെ ഉത്സവബത്ത ലഭിക്കും.എല്ലാ ജീവനക്കാര്‍ക്കും 20000 രൂപ അഡ്വാന്‍സ് എടുക്കാം. ഇത് തവണകളായി തിരിച്ചെടുക്കും. ഓണം അഡ്വാന്‍സ് 25000 രൂപയും ഉത്സവബത്ത 3000 രൂപയെങ്കിലും ആക്കണമെന്ന് ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.
കൊച്ചി: 1856 – 57 കാലഘട്ടങ്ങളിൽ പള്ളികളെക്കാൾ കൂടുതൽ പള്ളിക്കൂടങ്ങൾ നിർമ്മിക്കുവാൻ കൽപ്പന പുറപ്പെടുവിക്കുകയും കാലഘട്ടത്തിലെ വിദ്യാഭ്യാസ സംസ്കാരത്തെ കൂടുതൽ ജനകീയമാക്കാൻ പ്രയത്നിക്കുകയും ചെയ്ത മഹാമിഷനറിയായിരുന്നു വരാപ്പുഴ വികാരി അപ്പസ്തോലിക്കയായിരുന്ന പുണ്യ സ്മരണാർഹനായ ആർച്ച്ബിഷപ്പ് ബർണാഡ് ബച്ചിനെല്ലി പിതാവെന്ന് വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആൻറണി വാലുങ്കൽ പ്രസ്താവിച്ചു. ദേശീയ അധ്യാപക ദിനത്തിൽ ആർച്ച് ബിഷപ്പ് ബർണാഡ് ബച്ചിനെല്ലി പിതാവിൻ്റെ 156 മത് ചരമ വാർഷികവും ഛായാചിത്ര പ്രകാശന കർമ്മവും എറണാകുളം സെൻ്റ് ആൽബർട്ട്സ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു ബിഷപ്പ്. ജാതിമതഭേദമന്യേ ഏവർക്കും വിദ്യാഭ്യാസം എന്ന മഹത്തായ ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ട് പള്ളിക്കൂടങ്ങൾ സ്ഥാപിക്കാൻ ദീർഘവീക്ഷണത്തോടെ തയ്യാറെടുപ്പുകൾ നടത്തിയ മഹാനായ സാമൂഹ്യ പരിഷ്കർത്താവ് ആയിരുന്നു ബച്ചിനെല്ലി പിതാവ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരാപ്പുഴ അതിരൂപത ഹെറിറ്റേജ് കമ്മീഷൻ ഡയറക്ടർ ഫാ. പീറ്റർ കൊച്ചുവീട്ടിൽ, അൽമ്മായ കമ്മീഷൻ അസോസിയേറ്റ് ഡയറക്ടർ ഷാജി ജോർജ് ,കെ എൽ സി എച്ച്എ ജനറൽ…
കൊച്ചി : ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയിലേക്കുള്ള 20- മത് മരിയന്‍ തീര്‍ത്ഥാടനം നാളെ നടക്കും. കിഴക്കന്‍ മേഖലയില്‍ നിന്നും വല്ലാര്‍പാടത്തേക്കുള്ള തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടനം, എറണാകുളം സെന്റ് ഫ്രാന്‍സിസ് അസ്സീസി കത്തീഡ്രല്‍ അങ്കണത്തില്‍ നാളെ വൈകീട്ട് 3 ന് വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ബിഷപ് ഡോ. ആൻ്റണി വാലുങ്കൽ നിര്‍വഹിക്കും. വല്ലാര്‍പാടം തിരുനാളിന് ഉയര്‍ത്താനുള്ള ആശിര്‍വദിച്ച പതാക അതിരൂപതയിലെ അല്മായ നേതാക്കൾക്ക് ബിഷപ് കൈമാറും.പടിഞ്ഞാറന്‍ മേഖലയില്‍ നിന്നുമുള്ള ദീപശിഖാപ്രയാണം വൈപ്പിന്‍ വല്ലാര്‍പാടം ജംഗ്ഷനില്‍ വൈകീട്ട് 3.30ന് ആരംഭിക്കും.ഗോശ്രീ പാലങ്ങളിലൂടെ വല്ലാര്‍പാടത്തിന്റെ ഇരുവശങ്ങളില്‍ നിന്നും വരുന്ന ദീപശിഖയുമായി എത്തുന്ന നാനാജാതി മതസ്ഥരായ തീര്‍ത്ഥാടകരെ വല്ലാര്‍പാടം ബസിലിക്ക റെക്ടര്‍ ഫാ. ജെറോം ചമ്മിണിക്കോടത്ത് ദേവാലയ നടയില്‍ സ്വീകരിക്കും. വൈകീട്ട് 4.30 ന് ബിഷപ്പ് ഡോ. ആൻ്റണി വാലുങ്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തപ്പെടുന്ന പൊന്തിഫിക്കല്‍ ദിവ്യബലിയില്‍ അതിരൂപതയിലെ എല്ലാ വൈദികരും സന്യസ്തരും പങ്കാളികളാകും. ഫാ.സോബിൻ സ്റ്റാൻലി പള്ളത്ത് വചന സന്ദേശം നല്‍കും. തുടര്‍ന്ന്…
കണ്ണൂർ : കണ്ണൂർ ഫൊറോന മതാധ്യാപക സെമിനാർ സെൻ്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കണ്ടറി ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കണ്ണൂർ ഫൊറോനയുടെ കീഴിലുളള എട്ട് ഇടവകളിൽ നിന്നുള്ള മതാധ്യാപകരാണ് ഒരു ദിവസത്തെ പരിശീലന പരിപാടിക്കായി ഒത്തുകൂടിയത്. കണ്ണൂർ ഫൊറോന വികാരി റവ.ഡോ. ജോയ് പൈനാടത്ത് സെമിനാർ ഉത്ഘാടനം ചെയ്തു. ഫൊറോന മതബോധന ഡയറക്ടർ ഫാ. മാർട്ടിൻ രായപ്പൻ അധ്യക്ഷത വഹിച്ചു. ഫൊറോന സെക്രട്ടറി രതീഷ് ആൻ്റണി മതബോധന വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകരായ വർഗ്ഗീസ് മാളിയേക്കൽ, സിസ്റ്റർ റോസ്മിൻ , പോൾ ജോൺ, അനീഷ ബോബൻ, ജെൻസൺ ജെയിംസ്, സിസ്റ്റർ എൽസി , ഹിമ , അമ്പിളി എന്നിവർ സംസാരിച്ചു. വർക്ക് ഷോപ്പിൽ കൊല്ലം രൂപതയിൽ നിന്നുള്ള ഫാ. ബിന്നി മേരി ദാസും ഫാ ലിൻ്റോ എസ് ജെ യും ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. സെമിനാറിൽ പങ്കെടുത്ത മുഴുവൻ മതാധ്യാപകർക്കും കണ്ണൂർ രൂപത ബിഷപ്പ് ഡോ. അലക്സ് വടക്കും തലയും രൂപത മതബോധന…
മുഖ്യമന്ത്രി പിണറായി വിജയന്റെ ചുമതലയിലുള്ള ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്നത് അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയും ശശിയുടെ ആജ്ഞാകാരിയായ ക്രമസമാധാന വിഭാഗത്തിന്റെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് എം.ആര്‍ അജിത്കുമാറും ഉള്‍പ്പെട്ട ഒരു ക്രിമിനല്‍ ഉപജാപകസംഘമാണെന്ന നിലമ്പൂരിലെ സിപിഎം സ്വതന്ത്രനായ എംഎല്‍എ പി.വി അന്‍വറിന്റെ അത്യന്തം നാടകീയമായ വെളിപ്പെടുത്തലുകള്‍ കേരള രാഷ്ട്രീയത്തെ പ്രകമ്പനം കൊള്ളിക്കുകയാണ്.
പടിഞ്ഞാന്‍ ഓസ്‌ട്രേലിയയില്‍ പെര്‍ത്ത് നഗരത്തിന് വടക്കുള്ള ആ സെറ്റില്‍മെന്റില്‍നിന്ന് ഒളിച്ചോടുന്ന മൂവര്‍ സംഘം, രണ്ട് മാസമെടുത്ത് 1600 മൈലുകള്‍ക്കപ്പുറമുള്ള സ്വന്തം ഗ്രാമത്തിലേക്ക് രക്ഷപ്പെടുവാന്‍ ശ്രമിക്കുന്നതാണ് പ്രമേയം.
Subscribe to Updates
Get the latest creative news from FooBar about art, design and business.