Author: admin

രാജകന്യക’ എന്ന സിനിമയുടെ ടീസർ റിലീസായി. മാതാവിന്റെ സംരക്ഷണത്തെ ആസ്പദമാക്കി കേരള തമിഴ്‌നാട് അതിർത്തിയിലുള്ള ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ആണ് ഈ ചിത്രം ഒരുങ്ങുന്നത്.

Read More

ടെൽ അവീവ്: വെടിനിർത്തൽ കരാർ നിലവിൽ വന്നതിന് (?) പിറകെ ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ ആക്രമണമെന്ന് റിപ്പോർട്ട്. ഇറാൻ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക്ക് മിസൈലുകൾ പ്രതിരോധ സംവിധാനം തടസ്സപ്പെടുത്തിയെന്ന് ‘ടൈംസ് ഓഫ് ഇസ്രയേൽ’ റിപ്പോർട്ട് . നോർത്തേൺ ഇസ്രയേലിൽ അപായ സൈറണുകൾ മുഴങ്ങുന്നുണ്ട് . ജനങ്ങൾക്ക് ഷെൽട്ടറുകളിൽ തുടരാനാണ് അധികൃതർ നിർദേശം നൽകിയിട്ടുള്ളത് . തിരിച്ചടി നൽകാൻ ഇസ്രയേൽ ഒരുങ്ങുകയാണ്. കനത്ത തിരിച്ചടി നൽകാനും ടെഹ്‌റാന്റെ ഹൃദയഭാഗത്തേക്ക് തന്നെ ആക്രമണം അഴിച്ചുവിടാനും ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് സൈന്യത്തിന് ഉത്തരാവ് നൽകി. ‘ടെഹ്‌റാൻ കുലുങ്ങു’മെന്നാണ് ഇസ്രയേൽ ധനകാര്യ മന്ത്രി സ്മോട്റിച്ച് ഇറാന് മുന്നറിയിപ്പ് നൽകിയത് . അല്പസമയം മുൻപാണ് ഇരു രാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ നിലവിൽ വന്നതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് അറിയിച്ചത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വെടിനിർത്തൽ അംഗീകരിക്കുന്നതായി അറിയിച്ചിരുന്നു. എന്നാൽ ഇറാന്റെ ഭാഗത്തുനിന്നും ഇറാൻ മാധ്യമങ്ങൾ അല്ലാതെ നേതാക്കൾ ആരും ഇതേക്കുറിച്ച് പറഞ്ഞിരുന്നില്ല.

Read More

കോട്ടപ്പുറം : കോട്ടപ്പുറം രൂപതാംഗമായ ഫാ. ഹെൽവെസ്റ്റ് റൊസാരിയോ റോമിലെ പൊന്തിഫിക്കൽ ലാറ്ററൻ സർവകലാശാലയിൽ നിന്ന് കാനൻ നിയമത്തിൽ ഡോക്ടറേറ്റ് നേടി. ഇടവകകളുടെ അജപാലന പരിവർത്തനത്തിൽ ഇടവകവികാരിയുടെ പങ്ക് എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ്.ഫാ. ഹെൽവെസ്റ്റ് റൊസാരിയോ അരിപ്പാലം തിരുഹൃദയ പള്ളി ഇടവകാംഗമായ പരേതനായ പോൾ റൊസാരിയോയുടെയും, മാഗി റൊസാരിയോയുടെയും മകനാണ്. കോട്ടപ്പുറം രൂപത കെസിഎസ്എൽ ഡയറക്ടർ , തുരുത്തിപ്പുറം ജപമാല രാജ്ഞി പള്ളി വികാരി, കുറ്റിക്കാട് – കൂർക്കമറ്റം സെൻ്റ് ആൻ്റണീസ് പള്ളി പ്രീസ്റ്റ് – ഇൻ – ചാർജ്, സെൻ്റ് ആൻ്റണീസ് സെമിനാരി വൈസ് റെക്ടർ, തൃശൂർ തിരുഹൃദയം, മാളപള്ളിപ്പുറം സെൻ്റ് ആൻ്റണീസ് , കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് പള്ളികളിൽ സഹവികാരി എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്.

Read More

വട്ടിയൂർക്കാവ്: വട്ടിയൂർക്കാവ് ഫെറോന ലിറ്റിൽ ഫ്ലളവർ ചർച്ച് ഇടവകയിൽ ജൂൺ 22 ഞായറാഴ്ച ദിവ്യകാരുണ്യത്തിരുനാൾ ദിനത്തിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചു. വിശുദ്ധ കൊച്ചുത്രേസ്യായുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ ശതാബ്ദിയോടനുബന്ധിച്ച് നടന്ന തിരുകർമ്മങ്ങൾക്ക് തിരുവനന്തപുരം അതിരൂപതാ സഹായമെത്രാൻ ക്രിസ്തുദാസ് നേതൃത്വം നൽകി. അതിരുപതാ ചാൻസലർ ഫാ. ജോസ് ജി., ഇടവകവികാരി ഫാ. ലോറൻസ് കുലാസ് എന്നിവർ സഹകാർമ്മികത്വം വഹിച്ചു. ബഹു. സഹായമെത്രാൻ സഭയിൽ പിൻതുടർന്നുവരുന്ന വിശുദ്ധരുടെ തിരുശേഷിപ്പ് വണക്കത്തിൻ്റെ അടിസ്ഥാനം ക്രൈസ്തവ പാരമ്പര്യത്തിൻ്റെ വെളിച്ചത്തിൽ വ്യക്തമാക്കുകയും  പഴയ നിയമത്തിൽ നിന്നും പുതിയ നിയമത്തിൽ നിന്നും തിരുശേഷിപ്പ് വണക്കത്തിൻ്റെ ഉദാഹരണങ്ങൾ വിവരിച്ചു നൽകുകയും ചെയ്തു.  തിരുശേഷിപ്പ് വണക്കം നമ്മെ ദിവ്യകാരുണ്യ നാഥനായ ക്രിസ്തുവിലേക്ക് അടുപ്പിക്കുന്നതാണെന്ന് ഓർമ്മിപ്പിച്ചു. ഈ പുണ്യദിനത്തിൽ  ഇടവകയിലെ അഞ്ച് കുട്ടികൾ പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചു. 2025 ജൂലൈ 2  മുതൽ എല്ലാ ബുധനാഴ്ചയും വൈകുന്നേരം 5:30 ന് വി. കൊച്ചുത്രേസ്യയുടെ നൊവേനയും തുടർന്ന് ദിവ്യബലിയും തിരുശേഷിപ്പ് ചുംബനത്തിനുള്ള അവസരവും ഉണ്ടായിരിക്കും.

Read More

വാഷിങ്ടൺ: ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ വെടിനിർത്തൽ പ്രാബല്യത്തിലായെന്ന് ഡോണൾഡ് ട്രംപ്. വെടിനിർത്തൽ ലംഘിക്കരുതെന്നും അദ്ദേഹം ട്രൂത്ത് പോസ്റ്റിൽ മുന്നറിയിപ്പ് നൽകി . വെടിനിർത്തൽ ആരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ് ടിവിയാണ് അറിയിച്ചിച്ചത് . എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ ഇസ്രയേൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇസ്രയേൽ മാധ്യമങ്ങൾ വെടിനിർത്തൽ പ്രാബല്യത്തിലെന്ന് അറിയിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഇസ്രയേലിലേക്ക് നടത്തിയ നാലാം തരംഗ ആക്രമണത്തിന് പിന്നാലെയാണ് വെടിനിർത്തൽ പ്രാബല്യത്തിലെത്തിയതെന്ന് ഇറാൻ പ്രസ് ടി വി റിപ്പോർട്ട് ചെയ്യുന്നത് . ഇസ്രയേലിലെ ചാനൽ 12, യ്‌നെറ്റ് എന്നീ മാധ്യമങ്ങളാണ് ഇസ്രയേലും വെടിനിർത്തലിന് അംഗീകരിച്ചെന്ന് റിപ്പോർട്ട് ചെയ്തത് .ഇറാൻ- ഇസ്രയേൽ സംഘർഷം അവസാനിച്ചെന്നും ഇരു രാജ്യങ്ങൾക്കുമിടയിൽ വെടിനിർത്തൽ നിലവിൽ വന്നെന്നും ഡോണൾഡ് ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നു. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ ഈ അവകാശവാദം. ഇരു രാജ്യങ്ങളും തമ്മിൽ ഉണ്ടായ സംഘർഷത്തെ ’12 ദിവസത്തെ യുദ്ധ’മെന്ന് വിശേഷിപ്പിക്കാമെന്നും യുദ്ധം ഇതോടെ അവസാനിച്ചെന്നുമായിരുന്നു ട്രംപ് അവകാശപ്പെട്ടത് .എന്നാൽ ഖത്തറിൻ്റെ മധ്യസ്ഥതയിലാണ് വെടിനിർത്തൽ…

Read More

Kochi: 2025 കെ.സി.വൈ.എം. കൊച്ചി രൂപതയുടെ സുവർണ്ണ ജൂബിലി വർഷത്തിൽ, കേരള ലത്തീന്‍ സഭയുടെ മുഖപത്രമായ ജീവനാദം കൊച്ചി രൂപതയിലെ 51 ഇടവകകളിലേക്കും പ്രചരിപ്പിക്കുന്നതിൻ്റെ ഭാഗമായി കെ.സി.വൈ.എം കൊച്ചി രൂപത ആവിഷ്കരിച്ചിരിക്കുന്ന യുവജീവനാദം പദ്ധതി 2025ൻ്റെ ഉദ്ഘാടനം കെ.സി.വൈ.എം-ൻ്റെ സ്വർഗീയ മധ്യസ്ഥനായ വി.തോമസ് മൂറിൻ്റെ ദിനത്തിൽ _തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽവെച്ച്_, പോസ്റ്റർ പ്രകാശനം ചെയ്ത് കൊണ്ട് ജീവനാദം ഡയറക്ടർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കര നിർവ്വഹിച്ചു. കെ.സി.വൈ.എം തോപ്പുംപടി യൂണിറ്റ് പ്രസിഡന്റ് സയന ഫിലോമിന, യൂണിറ്റിനെ പ്രതിനിധീകരിച്ച് കൊണ്ട് പോസ്റ്റർ ഏറ്റുവാങ്ങി. _യുവജീവനാദം പദ്ധതിയുടെ ഭാഗമായുള്ള തുടർ പ്രവർത്തനങ്ങൾ രൂപതയിലെ 51 ഇടവകകളിലും നടത്തപ്പെടുന്നതാണ് എന്ന് കെ. സി.വൈ.എം കൊച്ചി രൂപത ഭാരവാഹികൾ അറിയിച്ചു.

Read More

തിരുവനന്തപുരം: അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട സ്വദേശി രഞ്ജിതയുടെ മൃതദേഹം ഇന്ന് രാവിലെ കേരളത്തിലെത്തിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും മൃതദേഹം രഞ്ജിതയുടെ ജന്മനാടായ പുല്ലാട്ടേക്ക് കൊണ്ടുപോയി. മന്ത്രിമാരും പൊതുപ്രവർത്തകരും വിമാനത്താവളത്തിലെത്തി അന്ത്യോപചാരം അർപ്പിച്ചു . ഉച്ചയ്ക്ക് രണ്ടരവരെ ശ്രീ വിവേകാനന്ദ സ്കൂളിൽ പൊതുദർശനമുണ്ടാകും. ശേഷം സംസ്കാരം വൈകിട്ട് നാലരയ്ക്ക് വീട്ടുവളപ്പിലാണ് . ഇന്നലെ അമ്മയുടെ ഡിഎൻഎ സാമ്പിളുമായി പൊരുത്തപ്പെട്ടതോടെയാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. ഇതോടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കുകയായിരുന്നു. സർക്കാർ ജോലിയിൽ പുന:പ്രവേശിക്കാനുള്ള അനുമതി ലഭിച്ചതിനെ തുടർന്ന് അതിന്റെ നടപടിക്രമങ്ങൾക്കായിട്ടായിരുന്നു ചുരുങ്ങിയ ദിവസത്തെ അവധിക്കായി രഞ്ജിത നാട്ടിലെത്തിയത്. ലണ്ടനിൽ തിരികെയെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി വീണ്ടും നാട്ടിലെത്തി സർക്കാർ ജോലിയിൽ പ്രവേശിക്കാനായിരുന്നു രഞ്ജിത തീരുമാനിച്ചിരുന്നത്. കഴിഞ്ഞ ജൂൺ 12നാണ് അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം അപകടത്തിൽപെട്ടത്. അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം മിനിറ്റുകൾക്കുള്ളിൽ തകർന്നുവീഴുകയായിരുന്നു.

Read More

കോഴിക്കോട്: പശ്ചിമേഷ്യൻ രാജ്യങ്ങളിൽ മൂർച്‌ഛിക്കേ തുടരുന്നതിനിടെ കേരളത്തിൽ നിന്നുള്ള ഗൾഫ് യാത്രകൾ പ്രതിസന്ധിയിലായി. ഗൾഫ് രാജ്യങ്ങൾ വ്യോമപാത അടച്ചിട്ടതോടെ യാത്രക്കാർ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങി. ഖത്തറും പിന്നാലെ കുവൈറ്റ്, ബഹ്റൈൻ, യുഎഇ, ഇറാഖ് രാജ്യങ്ങളും വ്യോമപാത താത്കാലികമായി അടച്ചു . ഇത് കേരളത്തെയും വലിയ തോതിൽ ബാധിച്ചുകഴിഞ്ഞു . കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള ഗൾഫ് യാത്ര ഏറെക്കുറെ സ്‌തംഭിച്ച അവസ്ഥയിലാണ്. വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് പോകാനായി വിമാനത്താവളങ്ങളിൽ എത്തിയ യാത്രക്കാരെല്ലാം കുടുങ്ങിയിരിക്കുകയാണ്. കരിപ്പൂരിൽ നിന്നുള്ള പത്ത് വിമാനസർവീസുകളാണ് തുടർച്ചയായി റദ്ദാക്കിയത്. ഇന്ന് രാവിലെ 8:15ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഫ്ലൈ ദുബായ് വിമാനം റദ്ദാക്കി. 8:50 ന് പുറപ്പെടേണ്ടിയിരുന്ന ദോഹ എയർ ഇന്ത്യ എക്‌സ്‌പ്രസ്‌, 9:10ന് ബഹ്റൈനിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്‌സ്‌പ്രസ്‌, 2:40 ന് ദുബായിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനം, 2 50ന് റാസൽഖൈമയിലേക്ക് യാത്ര തിരിക്കേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം, രാത്രി 8:25ന് റിയാദിലേക്ക് യാത്രതിരിക്കുന്ന…

Read More

ഹൈദരാബാദ്: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനും ആം ആദ്‌മി പാർട്ടിക്കും വിജയം. ബിജെപിയും തൃണമൂൽ കോൺഗ്രസും ശക്തികേന്ദ്രങ്ങൾ നിലനിർത്തി. ജൂൺ 19 നാണ് കേരളത്തിലുൾപ്പെടെ അഞ്ച് മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. കേരളത്തിൽ എൽഡിഎഫിൻ്റെ സിറ്റിങ് സീറ്റിൽ യുഡിഎഫിൻ്റെ സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. സിപിഎം സ്ഥാനാർഥി എം സ്വരാജിനെ 11,077 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. ഗുജറാത്തിലെ കാഡിയിൽ ബി ജെ പി യിലെ രാജേന്ദ്രകുമാർ ചാവ്ഡ 39,452 വോട്ടുകൾക്ക് കോൺഗ്രസിൻ്റെ രമേശ് ചാവ്ഡയെ പരാജയപ്പെടുത്തി.രാജേന്ദ്രകുമാറിന് 99,742 വോട്ടുകൾ ലഭിച്ചു. രമേശ് ചാവ്ഡെ 60,290 വോട്ടുകൾ നേടി. ഗുജറാത്തിലെ വിസവദർ മണ്ഡലത്തിൽ എഎപി വൻ മുന്നേറ്റം നടത്തി. എഎപി യുടെ ഗോപാൽ ഇറ്റാലിയ ബിജെപിയുടെ കിരിത് പട്ടേലിനെ 17,000 വോട്ടുകൾക്ക് പരാജയപ്പെടുത്തി. ഗോപാൽ ഇറ്റാലിയ 75,942 വോട്ടുകൾ നേടിയപ്പോൾ കിരിത് പട്ടേൽ 58,388 വോട്ടുകൾ നേടി. പഞ്ചാബിലെ ലുധിയാന വെസ്റ്റ് മണ്ഡലത്തിൽ എഎപി കോൺഗ്രസിൻ്റെ ഭരത് ഭൂഷൺ ആഷുവിനെ 10,000…

Read More

ദോഹ: ഖത്തറിലെ യുഎസ് സൈനിക താവളത്തിനുനേരെ ഇറാന്റെ ആക്രമണം. ദോഹയിലെ സൈനിക താവളങ്ങള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. ദോഹയില്‍ വിവിധയിടങ്ങളില്‍ സ്‌ഫോടനം നടന്നതായി വിവിധ അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന് തൊട്ടുമുന്‍പ് ഖത്തര്‍ വ്യോമാതിര്‍ത്തി അടച്ചിരുന്നു.അമേരിക്കയ്ക്കെതിരെ സൈനിക നടപടി തുടങ്ങിയെന്നും ഇറാൻ അറിയിച്ചു. അമേരിക്കയ്ക്കെതിരെ “ഓപ്പറേഷൻ ബഷാരത് അൽ ഫത്ത്’ തുടങ്ങിയെന്നാണ് ഇറാൻ അറിയിച്ചിരിക്കുന്നത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഖത്തറിലെ ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്ന് എംബസി മുന്നറിയിപ്പ് നല്‍കി. ആളുകള്‍ വീടുകളില്‍ തുടരുകയും ജാഗ്രത പാലിക്കുകയും വേണം. ഖത്തര്‍ അധികാരികളുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും എംബസി നിര്‍ദേശം നല്‍കി.

Read More