Author: admin

ന്യൂഡൽഹി: വായുമലിനീകരണം വർധിക്കുന്ന സാഹചര്യത്തിൽ പ്രൈമറി ക്ലാസുകൾ (അഞ്ച് വരെ) ഓൺലൈനാക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അതിഷി. ഇനിയൊരു നിർദേശം ഉണ്ടാകുന്നതുവരെ ക്ലാസുകൾ ഓൺലൈനിൽ തുടരുമെന്ന് അതിഷി സമൂഹമാധ്യമമായ എക്‌സിലൂടെ അറിയിച്ചു. എല്ലാ സർക്കാർ, സ്വകാര്യ, മുനിസിപ്പൽ കോർപ്പറേഷൻ, മുനിസിപ്പൽ കൗൺസിൽ സ്‌കൂളുകളുടെ മേധാവികളോട് അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഓഫ്‌ലൈൻ ക്ലാസുകൾ നിർത്തിവയ്ക്കു‌ന്നതിന് വിദ്യാഭ്യാസ ഡയറക്‌ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ജിആർഎപി – 3 നടപ്പിലാക്കിയതിന് ശേഷം വെള്ളിയാഴ്‌ച മുതൽ 20 അധിക ട്രിപ്പുകൾ സർവിസുകളിൽ ഉൾപ്പെടുത്തുമെന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി) എക്‌സിലൂടെ അറിയിച്ചു. വായു മലിനീകരണം ഗുരുതരമായ നിലയിലേക്ക് ഉയർന്നതോടെ ഡൽഹിയിലെ എയർക്വാളിറ്റി മാനേജ്‌മെൻ്റ് കമ്മിഷൻ ആക്ഷൻ പ്ലാൻ നടപ്പിലാക്കാൻ നിർദേശം നൽകിയിരിക്കുകയാണ്. ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ -3 ആണ് നടപ്പിലാക്കുക. ഡൽഹിയിൽ മുഴുവൻ മേഖലകളിലും ഇതിൻ്റെ ഭാഗമായി കെട്ടിടനിർമാണം ഉൾപ്പെടെ നിർത്തിവയ്ക്കുന്നതായിരിക്കും. അന്തർസംസ്ഥാന ബസുകളും ട്രക്കുകളും ഡൽഹിയിൽ പ്രവേശിക്കുന്നത് തടയും.

Read More

കണ്ണൂർ: കണ്ണൂർ മലയാംപടിയിൽ നാടക സംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞു രണ്ടു പേർ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ നാലിനുണ്ടായ അപകടത്തിൽ കായംകുളം മുതുകുളം സ്വദേശി അഞ്ജലി, കരുനാഗപ്പള്ളി തേവലക്കര സ്വദേശി ജെസി മോഹൻ എന്നിവരാണ് മരിച്ചത്. ദേവ കമ്യൂണിക്കേഷൻ കായംകുളം എന്ന നാടക സംഘം സഞ്ചരിച്ച മിനി ബസാണ് അപകടത്തിൽപ്പെട്ടത്. രാത്രി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയിൽ നിന്ന് ബത്തേരിയിലേക്ക് പോകുന്ന വഴിയാണ് അപകടം ഉണ്ടായത്. മലയാംപടി എസ് വളവിൽ വെച്ചാണ് ബസ് മറിഞ്ഞത്. അപകട സമയത്ത് ബസിൽ 14 പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ ഒമ്പതു പേരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്സും പോലീസും സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.

Read More

കൊച്ചി: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാന ദുരന്ത നിവാരണ നിധിയിൽ പണം ഉണ്ടെന്ന് ആവർത്തിച്ച് കേന്ദ്രം.ഹൈക്കോടതിയിലാണ് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയത്. പോസിറ്റീവായ ഉറപ്പ് കേന്ദ്രത്തിൽനിന്നും ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന സർക്കാരും കോടതിയെ അറിയിച്ചു. കേന്ദ്രത്തിന്‍റെ ഭാഗത്തുനിന്നും നടപടികൾ വൈകുകയാണ്. ഹെലികോപ്റ്റർ ഉപയോഗിച്ചതിൽ ഉൾപ്പെടെ കേന്ദ്രം പണം ആവശ്യപ്പെട്ടെന്നും എജി കോടതിയെ അറിയിച്ചു. കേന്ദ്രം കുടുതൽ സഹായം കൊടുക്കില്ലെന്ന് പറഞ്ഞിട്ടില്ലല്ലോയെന്ന് കോടതിയും ചോദിച്ചു. വയനാടിനു പണം നൽകിയില്ല എന്ന കാര്യത്തിൽ നിലപാട് പറയുന്നില്ലെന്ന് കേന്ദ്രത്തിനു വേണ്ടി ഹാജരായ എഎസ്ജി പറഞ്ഞു. ഈ മാസം അവസാനത്തോടെ എത്ര പണം നൽകുമെന്ന കാര്യത്തിൽ കൃത്യമായ നിലപാട് അറിയിക്കുമെന്നും എഎസ്ജി കോടതിയെ അറിയിച്ചു. കേസ് വെള്ളിയാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും. വയനാടിനോടുള്ള കേന്ദ്ര അവഗണനയ്‌ക്കെതിരേ മന്ത്രി കെ.രാജന്‍ രംഗത്തുവന്നു. വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന കേന്ദ്ര നിലപാട് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി പ്രതികരിച്ചു. കേരളം ആവശ്യപ്പെട്ട കാര്യങ്ങള്‍ക്ക് കൃത്യമായ മറുപടി പോലും നല്‍കിയില്ല. എസ്ഡിആര്‍എഫില്‍ തുകയുണ്ടെന്ന കേന്ദ്രത്തിന്‍റെ വാദം…

Read More

മുനമ്പം: റിലേ നിരാഹാര സമരം മുപ്പത്തിനാലാം ദിനത്തിലേക്ക്.മുപ്പത്തിമൂന്നാം ദിനത്തിൽ കോട്ടപ്പുറം രൂപത കുരിശിങ്കൽ ലൂർദ്മാതാ ദേവാലയ വികാരി ഫാ. ബിജു തേങ്ങാപുരയ്ക്കലും ഇടവക അംഗങ്ങളും, ഗാന്ധി പീസ് ഫൗണ്ടേഷൻ അംഗങ്ങളും, മുനമ്പം – കടപ്പുറംഇടവകയിൽ നിന്നുമുള്ള അംഗങ്ങളുമായിരുന്നു നിരാഹാരമിരുന്നത്. കൊല്ലം ബിഷപ്പ് ഡോ.പോൾ ആന്റണി മുല്ലശ്ശേരി, കേന്ദ്ര തൊഴിൽ സഹമന്ത്രി സുശ്രീ ശോഭ കരന്തലജെ, കെ ആർ എൽ സി സി അസോസിയേറ്റ് ജനറൽ സെക്രട്ടറി റവ. ഡോ. ജിജു അറക്കത്തറ, കെസിബിസി പ്രൊലൈഫ് ഡയറക്ടർ റവ.ഡോ. ക്ലീറ്റസ്‌ കതിർപറമ്പിൽ,കൊല്ലം രൂപതാ വികാരി ജനറൽ മോൺ ഡോ.ബൈജു ജൂലിയൻ, കൊല്ലം രൂപതാ പ്രൊക്കുറേറ്റർ ഫാ. ജോളി അബ്രഹാം,മിനിസ്റ്ററി കോർഡിനേറ്റർ ഫാ. ജോസ് സെബാസ്റ്റ്യൻ, നീണ്ടകര ഫൊറോന വികാരി റവ.ഡോ.റോൾഡൻ ജേക്കബ്, ലേറ്റി കമ്മീഷൻ ഡയറക്ടർ ഫാ. ജോർജ് സെബാസ്റ്റ്യൻ, കൊല്ലം കൊട്ടിയം ഫെറോന വികാരി ഫാ. അമൽ രാജ്,കെആർഎൽസിസി മെമ്പർ അനിൽ ജോൺ, ചവറ ബ്ലോക്ക്‌ പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ കമ്മിറ്റി…

Read More

മുനമ്പം: നീതി നടത്തുന്നതിലെ കാലവിളംബം അക്ഷന്തവ്യമായ അപരാധമാണെന്ന് തലശ്ശേരി അർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി . മുനമ്പം സമരപന്തൽ സന്ദർശിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .ഒരു ജനത റവന്യൂ അവകാശങ്ങൾക്ക് വേണ്ടി 32 ദിവസം ഉപവാസമിരിക്കേണ്ടി വരുന്നത് ജനാധിപത്യത്തിന് അപമാനമാണ്. നീതി ആരുടെയും ഔദാര്യമല്ല അവകാശമാണ് . മുനമ്പം സമരത്തെ നിർവീര്യമാക്കാമെന്ന് ആരും തെറ്റിദ്ധരിക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. മുനമ്പം ജനത ഉയർത്തിയ വിഷയം മുനമ്പത്തിൻ്റെ ഭൂപ്രദേശത്ത് ഒതുങ്ങുന്നതല്ലെന്നും അവർ നാടിന് നല്കിയ ചരിത്ര സംഭാവനയാണെന്നും അദ്ദേഹം പ്രസ്താവിച്ചു. തലശേരി അതിരൂപത കത്തോലിക്ക കോൺഗ്രസ് പ്രസിഡൻ്റ് ഫിലിപ്പ് വെളിയത്ത്,കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ട്രഷറർ അഡ്വ. ടോണി പുഞ്ചക്കുന്നേൽ ,അതിരൂപത കെസിവൈഎം ഡയറക്ടർ ഫാ. അഖിൽ മുക്കുഴി, പ്രസിഡൻ്റ് ജോയൽ പുതുപറമ്പിൽ, ജനറൽ സെക്രട്ടറി അബിൻ വടക്കേക്കര, കത്തോലിക്ക കോൺഗ്രസ് നെല്ലിക്കാംപൊയിൽ ഫൊറോന പ്രസിഡൻ്റ് തോമസ് വർഗ്ഗീസ്, മുക്തിശ്രീ ഭാരവാഹി ഷെൽസി കാവനാടി, കത്തോലിക്ക കോൺഗ്രസ് യുവജന വിഭാഗം അംഗം സിജോ കണ്ണെഴുത്ത് ,കത്തോലിക്ക കോൺഗ്രസ്…

Read More

തിരുവനന്തപുരം: ഡിസംബർ 15ന് തിരുവനന്തപുരത്ത് നടക്കുന്ന കെഎൽസിഎ സംസ്ഥാന സമ്പൂർണ്ണ സമ്മേളനത്തിന് മുന്നോടിയായിട്ടുള്ള സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം തിരുവനന്തപുരം അതിരൂപത വികാരി ജനറൽ യൂജിൻ പെരേര നിർവ്വഹിച്ചു. കേരള ലത്തീൻ കത്തോലിക്കാ സഭാ ദിനാചരണത്തിന്റെ ഭാഗമായാണ് സമ്പൂർണ്ണ സമ്മേളനം സംഘടിപ്പിക്കുന്നത്. അവകാശങ്ങൾക്കും നീതി നിഷേധത്തിനും എതിരെ ഒക്ടോബർ, നവംബർ മാസങ്ങളിൽ കേരളത്തിലെഎല്ലാ ലത്തീൻ കത്തോലിക്ക ദേവാലയങ്ങളിലും സംഘടിപ്പിക്കുന്ന ജനജാഗരം സമ്മേളനങ്ങളുടെ സമാപനമായാണ് കെഎൽസിഎയുടെ നേതൃത്വത്തിൽ ഡിസംബർ 15ന് തിരുവനന്തപുരത്ത് സമ്പൂർണ സമ്മേളനം സംഘടിപ്പിക്കുന്നത്. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് സമുദായംഗങ്ങൾ സംബന്ധിക്കും. ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടുക, ശുപാർശകൾ നടപ്പിലാക്കുക, വിഴിഞ്ഞം സമരത്തിലെ കേസുകൾ പിൻവലിക്കുക, മുതലപ്പൊഴി ഹാർബർ ശാസ്ത്രീയ പരിഹാരം ഉണ്ടാക്കുക, മുനമ്പം ഭൂമി പ്രശ്നത്തിൽ ഭൂ ഉടമകളുടെ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിക്കുക, കടൽ ഭിത്തി നിർമ്മാണം നടത്തി തീരം സംരക്ഷിക്കുക, സമുദായ സർട്ടിഫിക്കറ്റ് വിഷയം പരിഹരിക്കുക, ദളിത് ക്രൈസ്തവരുടെ സംവരണ വിഷയം പരിഹരിക്കുക…

Read More

മലപ്പുറം: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന കേന്ദ്രനിലപാടിനെതിരെ രൂക്ഷവിമർശനവുമായി മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കേന്ദ്രത്തിന്റേത് പക്ഷപാത നിലപാടാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രധാനമന്ത്രി വന്ന് ഫോട്ടോഷൂട്ടൊക്കെ നടത്തിപ്പോയതാണ്. കേരളം കേന്ദ്രത്തിന്റെ ഭൂപടത്തില്‍ ഇല്ല. കേരളത്തിന്റെ ഭൂപടത്തില്‍ അവരും ഉണ്ടാകാന്‍ പാടില്ല. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇതിന് ഒറ്റക്കെട്ടായി മറുപടി പറയണമെന്നും പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെതിരെയും കുഞ്ഞാലിക്കുട്ടി വിമര്‍ശനം ഉന്നയിച്ചു. കേന്ദ്ര സഹായം നേടി എടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരള സര്‍ക്കാര്‍ കത്ത് എഴുതി കാത്തിരിക്കുകയാണ് ചെയ്തത്. സഹായം വാങ്ങി എടുക്കാന്‍ കേരളത്തിന് ത്രാണി ഇല്ലാതെപോയി. വയനാട്ടില്‍ ഒരുനാടുതന്നെ ഒഴുകിപ്പോയി. ദുരിതബാധിതരെ പുനരുജ്ജീവിപ്പിക്കാന്‍ കേന്ദ്ര, സംസ്ഥാന സഹായം വേണം. സന്നദ്ധ സംഘടനകളുടെ സഹായം മാത്രം പോരെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Read More

ഡല്‍ഹി: ചുരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ല. കേന്ദ്രസംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സഹായം നല്‍കാമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസിന് കത്ത് നല്‍കി. ചൂരല്‍മല-മുണ്ടക്കൈ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചിരുന്നു. ഇതിന് നല്‍കിയ മറുപടിയിലാണ് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രം അറിയിച്ചിരിക്കുന്നത്. എസ്ഡിആര്‍എഫിന്റേയും എന്‍ഡിആര്‍എഫിന്റേയും മാനദണ്ഡങ്ങള്‍ അനുസരിച്ച് മാത്രമേ ഇത്തരം സംഭവങ്ങളെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ സാധിക്കൂ. ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ മാനദണ്ഡം അനുവദിക്കുന്നില്ലെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അയച്ച കത്തില്‍ പറയുന്നു. ഇന്റര്‍ മിനിസ്റ്റീരിയല്‍ കമ്മിറ്റി നിര്‍ദേശിച്ചിട്ടുള്ളത് പ്രകാരം വിഷയത്തില്‍ പരിശോധന നടത്തിയിട്ടുണ്ട്. ഇതനുസരിച്ചുള്ള സഹായം കേരളത്തിന് ലഭ്യമാക്കുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Read More

കൊച്ചി: മുനമ്പം തീരപ്രദേശത്തെ 610 കുടുംബങ്ങളുടെ ജീവിതം അനിശ്ചിതാവസ്ഥയിലാക്കിയ വഖഫ് ബോർഡിൻ്റെ നടപടികൾക്കെതിരെ നടത്തുന്ന സമരപരമ്പരകൾക്ക് പിന്തുണയറിയിച്ചുകൊണ്ട് കെഎൽസിഎ വരാപ്പുഴ അതിരൂപത ഐക്യദാർണ്ഡ്യ സമ്മേളനം സംഘടിപ്പിച്ചു. എറണാകുളം മരിയസദൻ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് സി.ജെ. പോൾ അധ്യക്ഷത വഹിച്ചു.അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി നൂറിലധികം പ്രതിനിധികൾ യോഗത്തിൽ സംബന്ധിച്ചു.അതിരൂപത ഡയറക്ടർ ഫാ.മാർട്ടിൻ തൈപ്പറമ്പിൽആമുഖപ്രഭാഷണം നടത്തി.അതിരൂപത ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ വിഷയാവതരണം നടത്തി.മുനമ്പം സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ടുള്ള പ്രമേയം സെക്രട്ടറി സിബി ജോയ് യോഗത്തിൽ അവതരിപ്പിച്ചു. അതിരൂപത വൈസ് പ്രസിഡൻ്റുമാരായ റോയ് ഡി കുഞ്ഞ സ്വാഗതവും മേരി ജോർജ് നന്ദിയും പറഞ്ഞു. നവംബർ 22 ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന ചർച്ചയിൽ അനുകൂല തീരുമാനം ആയില്ലെങ്കിൽ അന്നേ ദിനം തന്നെ വൈകുന്നേരം എറണാകുളം നഗരത്തിൽപ്രതിഷേധ റാലി സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു. അതിരൂപത ട്രഷറർ എൻ.ജെ പൗലോസ്, വൈസ് പ്രസിഡൻ്റുമാരായബാബു ആൻ്റണി, എം.എൻ ജോസഫ്, സെക്രട്ടറിമാരായ ബേസിൽ…

Read More

മുനമ്പം കടപ്പുറം നിവാസികളുടെ അധിവാസ ഭൂമിയുടെമേല്‍ വഖഫ് അവകാശം ഉന്നയിച്ചതിന്റെ പേരില്‍ ഉടലെടുത്ത ജീവിതപ്രതിസന്ധിക്ക് ശാശ്വത പരിഹാരം തേടി മുനമ്പത്ത് തീരദേശ ജനത നടത്തിവരുന്ന ഉപവാസ സമരം ഒരു മാസം പിന്നിടുമ്പോള്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ സഭാ നേതൃത്വത്തിനും കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിനും മുനമ്പം ഭൂസംരക്ഷണ സമിതിക്കും ജനങ്ങള്‍ക്കും നല്‍കുന്ന ഉറപ്പ് തെല്ല് വൈകിയെത്തുന്ന സമാശ്വാസമാണ്, ഏറെ പ്രതീക്ഷയുണര്‍ത്തുന്നതുമാണത്.

Read More