Author: admin

ഷാജി ജോര്‍ജ് 1924 ഏപ്രില്‍ 12ന് 101-ാം ജന്മദിനമായിരുന്നു പോഞ്ഞിക്കര റാഫിയുടേത്. ജന്മശതാബ്ദി ആര് ഓര്‍ത്തു എന്നൊരു ചോദ്യമുണ്ട്. മലയാളത്തിലെ ആദ്യ തൊഴിലാളി എഴുത്തുകാരന്‍, മാര്‍സല്‍ പ്രൂസ്റ്റ്, ജെയിംസ് ജോയ്‌സ് തുടങ്ങിയ വിശ്വസാഹിത്യത്തിലെ അതികായന്മാര്‍ ലോകത്തിന് പരിചയപ്പെടുത്തിയ ബോധധാരാ സമ്പ്രദായം മലയാളത്തില്‍ അവതരിപ്പിച്ച ആദ്യ എഴുത്തുകാരന്‍ – എത്രയോ വിശേഷണങ്ങള്‍ പോഞ്ഞിക്കര റാഫിക്ക് സാംസ്‌കാരിക കേരളം ചാര്‍ത്തികൊടുത്തിട്ടുണ്ട്! സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിനും സമസ്ത കേരള സാഹിത്യ പരിഷത്തിനും അടിത്തറ പാകുന്നതില്‍ മഹത്തായ പങ്കാണ് അദ്ദേഹം വഹിച്ചിട്ടുള്ളത്. അവരും അദ്ദേഹത്തെ വിസ്മരിച്ചു. പോഞ്ഞിക്കര റാഫിക്ക് കൊച്ചിയില്‍ സ്മാരകം വേണമെന്ന് ആവശ്യപ്പെട്ട് ലേഖകന്‍ നവകേരള സദസ്സില്‍ ഒരു നിവേദനം നല്‍കിയിരുന്നു. അത് കൊച്ചിന്‍ കോര്‍പറേഷന് കൈമാറി സാധ്യതകള്‍ പഠിക്കാന്‍ നിര്‍ദ്ദേശം നല്‍കുക മാത്രമാണ് കേരള മന്ത്രിസഭ ചെയ്തിട്ടുള്ളത്. ആരും പോഞ്ഞിക്കര റാഫിയുടെ മഹത്വം ഇപ്പോള്‍ സ്മരിക്കുന്നില്ല എന്നു പറയുന്നതില്‍ ദുഃഖമുണ്ട്. അദ്ദേഹം ജനിച്ച സമുദായം പോലും. അതുകൊണ്ടുതന്നെയാണ് ആരുമറിയാതെ ആ ജന്മശതാബ്ദി കടന്നുപോയത്.എറണാകുളത്തിനടുത്ത് പോഞ്ഞിക്കരയില്‍…

Read More

ഡോ. ഗാസ്പര്‍ സന്യാസി കുളം കലക്കിയിട്ട് കുറച്ച് ആളുകള്‍ നോക്കിനില്‍ക്കുന്നുണ്ട്. രണ്ടുണ്ട് ലക്ഷ്യങ്ങള്‍: ഒന്നുകില്‍ മീന്‍പിടിക്കും, അല്ലെങ്കില്‍ കുളം കലക്കി എന്ന ആരോപണം കേട്ട് മിണ്ടാനാകാതെ നില്‍ക്കുന്ന ആട്ടിന്‍കുട്ടിയെ തട്ടും. രണ്ടായാലും പണി ഒരുങ്ങുകയാണ്. കേന്ദ്രസഹമന്ത്രി മീനാക്ഷി ലേഖി കഴിഞ്ഞദിവസം കേരളത്തിലെത്തി പറഞ്ഞത് കത്തോലിക്കാ പുരോഹിതരാണ് പ്രണയക്കെണി സിദ്ധാന്തത്തിന്റെ ഉപജ്ഞാതാക്കള്‍ എന്നാണ്. അതായത്, വിഎച്ച്പിയുടെ അലോക് കുമാര്‍ 2022-ല്‍ പറഞ്ഞതിന്റെ ഡിറ്റോ വാദം തന്നെ. അങ്ങനെയാണോ ഈ സിദ്ധാന്തത്തിന്റെ കോംപസ് തിരിയുന്നത്? അജണ്ട, ഐഡിയോളജി, നറേറ്റീവ് എന്നിങ്ങനെ ചില വാക്കുകള്‍ ഒഴുകിപ്പരക്കുകയാണ്. അവരവരുടെ താല്‍പര്യങ്ങള്‍, ആശയങ്ങള്‍ അവരവരുടെ സൗകര്യമനുസരിച്ച്, പ്രാപ്തിയനുസരിച്ച്, റെയ്ഞ്ചനുസരിച്ച് സമൂഹത്തിലേക്കും കൊട്ടിച്ചൊരിയുന്നുവെന്ന് സാരം. അത് കഥാരൂപത്തിലാകാം, വാര്‍ത്തകളാകാം, തമാശരൂപത്തിലാകാം, പാട്ടായും സിനിമയായും വരാം, ഗുളികപ്പരുവത്തിലുമാകാം.ഞങ്ങളുടെ തത്ത്വചിന്താക്ലാസുകളില്‍ ഉത്തരാധുനിക സാംസ്‌കാരിക പഠനത്തിന്റെ ഭാഗമായി ഈ വാക്കുകള്‍ ചര്‍ച്ചയ്‌ക്കെടുക്കാറുണ്ട്. വാട്‌സാപ്പും ഫെയ്‌സ്ബുക്കും ഒടിടി പ്‌ളാറ്റ്‌ഫോമും റീല്‍സും സ്റ്റാറ്റസും യൂട്യൂബും പിന്നെ പലവിധേന ഒക്കെയായി ഡിജിറ്റല്‍ ലോകം നമ്മളെ പലേവിധത്തില്‍ അങ്ങനെ നിര്‍മ്മിക്കുകയാണ്…

Read More

|കേരളത്തിലെ ലത്തീന്‍ കത്തോലിക്കര്‍ നേരിടുന്ന അതിജീവന പ്രശ്‌നങ്ങളോടും സാമൂഹിക നീതിയിലധിഷ്ഠിതമായ ആവശ്യങ്ങളോടും സര്‍ക്കാരും രാഷ്ട്രീയ മുന്നണികളും പുലര്‍ത്തുന്ന നിസംഗത കെആര്‍എല്‍സിസി വിലയിരുത്തി|

Read More

ജെക്കോബി പത്തു വര്‍ഷത്തെ ഡല്‍ഹി വാഴ്ചയ്ക്കിടെ ഒരിക്കല്‍ പോലും ഇന്ത്യയില്‍ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളെ അഭിമുഖീകരിക്കാന്‍ കൂട്ടാക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മൂന്നാം വരവിന്’ കോപ്പുകൂട്ടുമ്പോള്‍, മോദിയുടെ പ്രഭാവത്തില്‍ വ്യാമുഗ്ധരായ ചില രാജ്യാന്തര മാധ്യമസംഘങ്ങളും ബിജെപിയുടെ പ്രൊപ്പഗാന്‍ഡ തന്ത്രങ്ങളുടെ താളത്തിനു തുള്ളുന്നുണ്ട്. അമേരിക്കന്‍ വാര്‍ത്താവാരികയായ ‘ന്യൂസ് വീക്ക്’ മോദിയുടെ അസാധാരണമായ ഒരു ‘ഇന്റര്‍വ്യൂ’ അദ്ദേഹത്തിന്റെ മുഖചിത്രം സഹിതം പ്രസിദ്ധീകരിച്ചത് രാജ്യത്തെ മോദി സ്തുതിപാഠകരായ മാധ്യമങ്ങള്‍ ആഘോഷമാക്കി. ഇന്ദിരാഗാന്ധി 1966 ഏപ്രില്‍ മാസം ന്യൂസ് വീക്കിന്റെ കവര്‍ പേജില്‍ അവതരിപ്പിക്കപ്പെട്ട ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ആദ്യമായാണ് ആ ഇന്റര്‍നാഷണല്‍ മാഗസിന്റെ മുഖചിത്രമായി പ്രത്യക്ഷപ്പെടുന്നത്. ഹിന്ദി മൈതാനപ്രസംഗങ്ങളില്‍ ബഹുകേമനാണെങ്കിലും സ്‌ക്രിപ്റ്റില്ലാതെ ‘അഭിമുഖം’ നല്കുന്നതില്‍ വൈമുഖ്യമുള്ള പ്രധാനമന്ത്രി മോദിക്ക് നേരത്തേ എഴുതിക്കൊടുത്ത ചോദ്യങ്ങള്‍ക്ക് അദ്ദേഹത്തിന്റെ കാര്യാലയം രേഖാമൂലം മറുപടി നല്‍കുകയും പിന്നീട് ഇന്റര്‍വ്യൂ എന്ന പേരില്‍ ഫോട്ടോഓപ്പിനായി ന്യൂസ് വീക്ക് സിഇഒ ദേവ് പ്രഗഡ്, ഗ്ലോബല്‍ എഡിറ്റര്‍ ഇന്‍ ചീഫ് നാന്‍സി കൂപ്പര്‍, എഡിറ്റോറിയല്‍…

Read More

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയ്ക്കായി റോഡില്‍ കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികനായ യുവാവിന് ദാരുണാന്ത്യം. കൊച്ചി വടുതല സ്വദേശി മനോജ് ഉണ്ണിയാണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ ഉണ്ടായ അപകടത്തില്‍ റോഡില്‍ തലയടിച്ചു വീണ മനോജിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. എസ്എ റോഡില്‍ നിന്ന് വന്ന് എംജി റോഡിലേക്ക് കയറുന്ന ഭാഗത്താണ് കയര്‍ കെട്ടിയിരുന്നത്. എന്നാല്‍ തങ്ങള്‍ കൈ കാണിച്ചിട്ടും നിര്‍ത്താതെ മുന്നോട്ട് പോയപ്പോഴാണ് മനോജ് ഉണ്ണി അപകടത്തില്‍ പെട്ടതെന്നാണ് പൊലീസ് പറയുന്നത്. പൊലീസുകാര്‍ മനോജ് ഉണ്ണിയെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാത്രി ഒന്നരയോടെയാണ് മരിച്ചത്. ഇന്ന് ആലത്തൂരിലെ കുന്നംകുളത്ത് നടത്താനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍ എത്തുന്നത്.

Read More

വയനാട്: രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രാവിലെ ഒൻപതരയ്ക്ക് നീലഗിരി ആർട്‌സ് ആൻഡ് സയൻസ് കോളജിൽ ഹെലികോപ്റ്റർ ഇറങ്ങുന്ന രാഹുൽ ഗാന്ധിക്ക് വയനാട് ജില്ലയിൽ ആറ് പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. ബത്തേരി, മാനന്തവാടി, വെള്ളമുണ്ട, പടിഞ്ഞാറത്തറ എന്നിവടിങ്ങളിൽ അദ്ദേഹം റോഡ് ഷോ നടത്തും. പുൽപ്പള്ളിയിലെ കർഷക സംഗമത്തിൽ രാഹുൽ സംസാരിക്കും. ഉച്ചയ്ക്ക് മാനന്തവാടി ബിഷപ്പുമായും രാഹുൽ ഗാന്ധി കൂടിക്കാഴ്‌ച നടത്തും. വൈകീട്ട് കോഴിക്കോട് നടക്കുന്ന യുഡിഎഫ് റാലിയിലും അദ്ദേഹം പങ്കെടുക്കും. വയനാട് ലോക്‌സഭ മണ്ഡലത്തിൽ രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഷ്‌ട്രീയ പാര്‍ട്ടികളുടെ കൊടികൾ ഉപയോഗിക്കില്ലെന്ന് യുഡിഎഫ് കൺവീനറും കെപിസിസി ആക്‌ടിങ് പ്രസിഡന്‍റുമായ എംഎം ഹസ്സൻ. മണ്ഡലത്തിൽ അടുത്തയാഴ്‌ച മുതല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസിന്‍റെയോ സഖ്യ കക്ഷികളുടെയോ കൊടികൾ ഉപയോഗിക്കേണ്ടതില്ലെന്നാണ് തീരുമാനമെന്ന് എം എം ഹസ്സൻ പറഞ്ഞു. കൊടികള്‍ വേണ്ടെന്ന തീരുമാനത്തിന് വ്യക്തമായ കാരണം വിശദീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. പാർട്ടി തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ മാധ്യമങ്ങളോട് പറയേണ്ടതില്ലെന്നാണ്…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. ഏപ്രിൽ 17,18 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. ഏപ്രിൽ 16- തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,എറണാകുളം ജില്ലകളിലും ഏപ്രിൽ 17- തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. ഏപ്രിൽ 18 ന് എല്ല ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, ഏപ്രിൽ 17 വരെ തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും കൊല്ലം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും പത്തനംതിട്ട, കാസർഗോഡ് ജില്ലകളിൽ 37°C വരെയും, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ…

Read More

തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ താക്കീത്. മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനെതിരെ ഉന്നയിച്ച ആരോപണത്തെ തുടർന്നാണ് നടപടി. രാജീവ് ചന്ദ്രശേഖര്‍ പണം നല്‍കി സാമുദായിക നേതാക്കളുടെ വോട്ട് വാങ്ങുന്നു എന്നായിരുന്നു ശശി തരൂർ ഉന്നയിച്ച ആരോപണം. രാജീവ് ചന്ദ്രശേഖറിനെതിരെ തെളിവ് സമർപ്പിക്കാൻ ശശി തരൂരിനായില്ലെന്നും ആരോപണം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ വിലയിരുത്തി. ഇത്തരം ആരോപണങ്ങൾ ആവർത്തിക്കരുതെന്ന് താക്കീത് ചെയ്‌ത കമ്മിഷന്‍, അഭിമുഖം ഇനി സംപ്രേഷണം ചെയ്യരുതെന്ന് സ്വകാര്യ ചാനലിന് നിർദേശം നൽകുകയും ചെയ്‌തു. ശശി തരൂരിന്‍റെ ആരോപണത്തിനെതിരെ ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി ലീഗൽ സെൽ കൺവീനർ ജെ.ആർ.പത്മകുമാറും എൻഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ജില്ല കൺവീനർ വി.വി.രാജേഷുമാണ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്.

Read More

കെ.ജെ സാബു മാലാഖമാര്‍ കയറാന്‍ മടിക്കുന്നിടത്ത് സാത്താന്‍ കയറി ബ്രേക്ക് ഡാന്‍സ് കളിക്കും. അതാണ് കാലം.കേരളത്തിലെ ക്രൈസ്തവ പാരമ്പര്യം എന്താണെന്നറിയാത്ത ചിലര്‍ സഭാസാരഥികളായി വരുമ്പോള്‍ അവര്‍ക്ക് വിശുദ്ധ ബൈബിളിനെക്കാള്‍ വലുത് ‘വിചാരധാര’യാണെന്നു തോന്നും.ഇടുക്കി രൂപത അധികാരികള്‍ തല ചൊറിയുന്നത് തീക്കൊള്ളി കൊണ്ടാണെന്ന് അവരെ എങ്ങനെയാണ് ബോധ്യപ്പെടുത്തുക എന്ന് വല്യ നിശ്ചയമില്ല. പറഞ്ഞുവരുന്നത് കുട്ടികള്‍ക്കായി അവര്‍ നടത്തിയ ‘കേരള സ്റ്റോറി’ സിനിമാ പ്രദര്‍ശനത്തെ കുറിച്ചാണ്.പ്രണയം ഒരു കെണിയാണെന്നാണ് ഇടുക്കി രൂപത വക്താവായ വൈദികന്‍ ചാനല്‍ മുറികളില്‍ വന്നിരുന്ന് തട്ടിവിടുന്നത്.അവന്‍ തനിച്ചായിരിക്കുന്നത് നന്നല്ല എന്നു തോന്നി, ആദാമിന് പ്രണയിക്കാന്‍ ഹവ്വയെ സൃഷ്ടിച്ചത് യഹോവയാണ്. പ്രണയമെന്നത് ലോകത്തിന്റെ നിലനില്‍പ്പും അടിസ്ഥാന ചോദനയുമാണ്. ലോകത്തെ അത്രമേല്‍ പ്രണയിച്ചതിനാല്‍ ആണ് യേശു ലോകത്തിനായി സ്വജീവിതം ബലിയായ് നല്‍കിയത്. ഇതൊന്നും അറിയാത്തവരല്ല ഈ പുത്തന്‍കൂറ്റ് വൈദികര്‍. പിന്നെന്താണ് ഇവരിങ്ങനെ പ്രണയത്തെ കെണിയാണെന്നു പ്രചരിപ്പിക്കുന്നത്?സത്യസന്ധമായി പറയുകയാണ് എന്ന മുഖവുരയോടെ രൂപത വ്യക്താവ് വിളമ്പുന്നതു മുഴുവന്‍ പച്ചക്കള്ളമാണ്. രാജ്യത്തെ പാര്‍ലമെന്റില്‍ ഇതു സംബന്ധിച്ച്…

Read More