Author: admin

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള അഞ്ചാം ട്വന്റി 20 മല്‍സരം ഇന്ന്. പരമ്പരയില്‍ ഇന്ത്യ 2–1ന് മുന്നിലാണ്. അവസാന മല്‍സരം വിജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാകും . എന്നാല്‍ ജന്മനാട്ടിൽ പരമ്പര നഷ്ടം ഒഴിവാക്കാന്‍ ഓസ്ട്രേലിയ്ക്ക് വിജയം അനിവാര്യമാണ്.ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെയും വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെയും മോശം ഫോമാണ് ഇന്ത്യയ്ക്ക് ക്ഷീണമാവുക . ഇന്ത്യന്‍ സ്പിന്നര്‍മാര്‍ ഒരുക്കുന്ന വെല്ലുവിളിയെ മറികടക്കാനാകും ഓസ്ട്രേലിയയുടെ ശ്രമം . ഇന്ത്യന്‍ സ്പിന്‍ നിരയെ നേരിടാന്‍ കഴിയാതെയാണ് ഓസീസ് നാലാം ട്വന്റി 20 പരാജയപ്പെട്ടത്. മിച്ചല്‍ മാര്‍ഷ്, മാര്‍ക്സ് സ്റ്റോയിനിസ്, ടിം ഡേവിഡ് എന്നിവരെ അമിതമായി ആശ്രയിക്കുന്നതും ഓസീസിന് തിരിച്ചടിയാണ് . ഇന്ന് ഉച്ചയ്ക്ക് 1.45 മണിക്കാണ് മല്‍സരം

Read More

ലേഖനം / സിസ്റ്റർ ഡോ. സൂസി കിണറ്റിങ്കൽ സിറ്റിസി 1831 ഒക്‌ടോബർ 15-ന്, തൊമ്മൻ-താണ്ട ദമ്പതികളുടെ എട്ടു മക്കളിൽആദ്യസന്താനമായി ഓച്ചന്തുരുത്തിലെ വൈപ്പിശ്ശേരി കുടുംബത്തിൽ ഏലീശ്വജനിച്ചു. വീട്ടിലിരുന്ന് അഭ്യസിച്ച അറിവ് പിൽക്കാലത്ത് ഒരുസമൂഹത്തിന്റെ മുഴുവൻ വെളിച്ചമായി പ്രസരിപ്പിക്കാൻ ഏലീശ്വാമ്മയ്ക്ക്കഴിഞ്ഞു. 1847-ൽ പതിനാറാം വയസ്സിൽ വിവാഹാന്തസ്സിലേക്ക് പ്രവേശിച്ച്1851 അവസാനത്തോടെ വൈധവ്യം എറ്റുവാങ്ങി. ഓച്ചന്തുരുത്തിലേയ്ക്ക് തിരികെപോകാനും രണ്ടാം വിവാഹം കഴിക്കാനും മാതാപിതാക്കൾ നിർബന്ധിച്ചെങ്കിലുംപതറാതെ ഭർതൃഗൃഹമായ കൂനമ്മാവ് വാകയിൽ വീട്ടിൽത്തന്നെ പ്രാർഥനയിലുംധ്യാനത്തിലും ജീവിതം കഴിച്ചു. 1852 മുതൽ പ്രാർഥനയിലും തപശ്ചര്യയിലുംജീവിച്ച് റ്റിഒസിഡി സന്ന്യാസിനീസഭയ്ക്ക് വിശ്വാസത്തിന്റെ ആഴത്തിൽപാറമേൽ അടിസ്ഥാനമിട്ടു. മദർ ഏലീശ്വ ദൈവസ്‌നേഹാഗ്നിയിൽ സ്ഫുടംചെയ്യപ്പെട്ട സ്വർണമാണ്. അവളുടെ ജീവിതത്തിന്റെ എല്ലാ തലങ്ങളിലും ഈദൈവസ്‌നേഹം നിറഞ്ഞുനിന്നു. സിസ്റ്റർ ഡോ. സൂസി കിണറ്റിങ്കൽ മദർ ഏലീശ്വയുടെ നാമകരണനടപടികൾക്കായുള്ള അഡ്മിനിസ്‌ട്രേറ്ററും തെരേസ്യൻ കർമലീത്താസമൂഹത്തിന്റെ ജനറൽ കൗൺസിലറുമാണ് 19-ാം നൂറ്റാണ്ടിൽ, സമൂഹത്തിന്റെ പരിമിതികൾക്കുള്ളിൽ സ്ത്രീസ്വതന്ത്രയായിരുന്നില്ല. എങ്കിലും വിവാഹത്തിനും ഹ്രസ്വമായകുടുംബജീവിതത്തിനും ശേഷം, 20 വയസ്സു മാത്രമുള്ള യുവവിധവയായ ഏലീശ്വമ്മമാറിചിന്തിക്കാനും ദൈവശുശ്രൂഷയിലൂടെ ജനങ്ങളെ സേവിക്കാനും തീരുമാനിച്ച ഒരുവലിയ…

Read More

ലേഖനം / ഡോ. അഗസ്റ്റിന്‍ മുല്ലൂര്‍ ഒസിഡി പ്രൊവിന്‍ഷ്യല്‍, മഞ്ഞുമ്മല്‍ കര്‍മലീത്താ നിഷ്പാദുക സഭ വിശുദ്ധ പത്താംപീയൂസിന്റെ പ്രോവിന്‍സ് ആമുഖം നിഷ്പാദുക കര്‍മലീത്താ മൂന്നാം സഭയായി (ടിഒസിഡി) ജനിച്ച് വളര്‍ന്ന്തെരേസ്യന്‍ കര്‍മലീത്താ സഭ (സിടിസി) ആയിത്തീര്‍ന്ന സന്ന്യാസ സമൂഹംകര്‍മലീത്താ കുടുംബാരാമത്തില്‍ വിരിഞ്ഞ ഒരു പുഷ്പമാണ്. പക്ഷെ, ഈ സഭയുടെസിദ്ധിയെക്കുറിച്ച് പറയുമ്പോള്‍, കര്‍മലീത്താ സിദ്ധിയെന്ന് മാത്രംപറഞ്ഞാല്‍ പോരാ, അതില്‍ അടിസ്ഥാനമിട്ട് തനതായ രൂപത്തില്‍ വളര്‍ന്ന്നിര്‍വചിക്കപ്പെട്ട സിടിസി സിദ്ധിയുടെ പുതിയ രൂപത്തെക്കുറിച്ച് പറയണം.സഭയുടെ സ്ഥാപികയായ വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വായിലൂടെയാണ് ഈ പരിണാമംനടന്നത്. സ്ഥാപികയുടെ പ്രകൃത്യാ ലഭ്യമായിരുന്ന ആത്മീയ ചക്രവാളമായകര്‍മലീത്താ ആത്മീയതയുടെ ഭൂമികയില്‍ ദൈവം തന്റെ ആത്മാവിലൂടെ, അവളില്‍നിവേശിപ്പിച്ച അനുഭൂതിയും അനുഭവങ്ങളില്‍ നിന്നുള്ള പാഠങ്ങളുംഇഴുകിച്ചേര്‍ന്ന് രൂപപ്പെട്ട് ഒഴുകിയ ആത്മീയനീര്‍ച്ചാലാണ് സിടിസിസഭാസിദ്ധി. അനിര്‍വചനീയമെങ്കിലും, വ്യാഖ്യാനിക്കേണ്ടത് ആവശ്യമാണ്.വ്യാഖ്യാനിച്ചുതീര്‍ന്നു എന്ന് പറയാതിരുന്നാല്‍ മതി. വ്യാഖ്യാനം ഒരുപ്രക്രിയയാണ്. സിദ്ധി ഒരു ‘വസ്തു’വല്ല, പുനര്‍വ്യാഖ്യാനത്തിലൂടെ വളരുന്ന,വളരേണ്ട ‘യാഥാര്‍ത്ഥ്യവും’ ‘രഹസ്യവു’മാണ്. കര്‍മലീത്താ പശ്ചാത്തലം കേരളസഭയുടെ തന്നെ അവിഭാജ്യ ഘടകമാണല്ലോ. ആകാലഘട്ടവും സാഹചര്യവും വാഴ്ത്തപ്പെട്ട ഏലീശ്വാമ്മയുടെ…

Read More

എഡിറ്റോറിയൽ / ജെക്കോബി മകളും സോദരിയും ഭാര്യയും മരുമകളും അമ്മയും വിധവയും ദൈവത്തിനു സ്വയംസമര്‍പ്പിച്ച സന്ന്യാസിനിയുമായി സ്ത്രീത്വത്തിന്റെ അനുഭൂതി സാകല്യവുംഅവസ്ഥാന്തരങ്ങളും അനുഭവിച്ചവളാണ് മദര്‍ ഏലീശ്വ. ഘോരമായ അന്ധകാരത്തിന്റെകാലത്ത്, വീട്ടകത്തളങ്ങളില്‍ തളയ്ക്കപ്പെട്ടിരുന്ന മലയാളനാട്ടിലെസ്ത്രീകള്‍ അന്നേവരെ അറിഞ്ഞിട്ടില്ലാത്ത പുതിയൊരു ജീവിതസാധ്യത ഏലീശ്വഅവതരിപ്പിച്ചു: സ്ത്രീസന്ന്യാസം. വിവാഹം, ഏകാകിത്വം, വൈധവ്യം എന്നീജീവിതാവസ്ഥകള്‍ക്ക് അപ്പുറം, ആത്മീയ മുമുക്ഷുതയുടെ ഒരു പെണ്ണിടം,ആധ്യാത്മിക സാധനയിലൂടെ ദിവ്യതയെ പ്രാപിക്കാനുള്ള സമൂഹജീവിതംസ്ത്രീകള്‍ക്കും സാധ്യമാണെന്ന ഉദ്‌ഘോഷം. കേരളത്തിലെ പ്രഥമ ക്രൈസ്തവ സന്ന്യാസിനി, പരിശുദ്ധ കന്യകമറിയത്തിന്റെമദര്‍ ഏലീശ്വ (ഏലീശ്വ വാകയില്‍, 1831 – 1913), കൊച്ചി നഗരപ്രാന്തത്തിലെകൂനമ്മാവിലെ പനമ്പുമഠത്തില്‍ 1866 ഫെബ്രുവരിയില്‍ പതിനഞ്ചു വയസ്സുള്ളമകള്‍ അന്നയെയും പതിനേഴുകാരിയായ അനുജത്തി ത്രേസ്യയെയും ഒപ്പം കൂട്ടിആരംഭിച്ചതാണ് കേരളത്തിലെ ആദ്യത്തെ കന്യകാലയം, കര്‍മലീത്താസന്ന്യാസിനിമാരുടെ ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ ആശ്രമം.പുരുഷമേധാവിത്വത്തിന്റെയും ലിംഗവിവേചനത്തിന്റെയും അധീശാധിഷ്ഠാനമായപവിത്രമണ്ഡലവും സ്‌ത്രൈണ ആത്മീയതയുടെ സൗമ്യദീപ്തിയിലുംആത്മസമര്‍പ്പണത്തിന്റെ ആര്‍ദ്രഭാവങ്ങളാലും കൃപാപൂരിതമാകുന്ന അതിശയംമഠത്തിന്റെ ആവൃതിയില്‍ ഒതുങ്ങുന്നതായിരുന്നില്ല. സ്ത്രീവിദ്യാഭ്യാസം ഈസന്ന്യാസിനീ സമൂഹത്തിന്റെ അര്‍പ്പിത ദൗത്യമായി ഭരമേല്ക്കുന്നതില്‍നിന്നാണ് പെണ്‍പൈതങ്ങള്‍ക്കായി കേരളത്തിലെ ആദ്യത്തെ കോണ്‍വെന്റ് സ്‌കൂളുംഎദുക്കുംദാത്ത് എന്നറിയപ്പെട്ടിരുന്ന ബോര്‍ഡിങ്…

Read More

ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ട്രാഫിക് കൺട്രോൾ (ATC) കമ്മ്യൂണിക്കേഷൻ സംവിധാനത്തിൽ തകരാർ . രാജ്യത്ത് മുമ്പ് ഒരിക്കലും അനുഭവപ്പെടാത്ത സാഹചര്യമാണിത് . പൊടുന്നനെ നൂറുകണക്കിന് കണക്കിന് വിമാനങ്ങളാണ് വൈകിയത് . ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്രയും വിമാനങ്ങൾ വൈകി ഓടുന്നത്. സാങ്കേതിക പ്രശ്‌നം മൂലം നിരവധി യാത്രക്കാരാണ് വലഞ്ഞത്. തകരാൽ പരിഹരിച്ചെങ്കിലും 1000ത്തോളം യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങിയെന്നാണ് വിവരം . നിലവിൽ തകരാർ പരിഹരിച്ചെന്നും ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിങ് സിസ്റ്റത്തിൻറെ പ്രവർത്തനം സാധാരണ നിലയിൽ ആയെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചതോടെ 24 മണിക്കൂറിലേറെ നീണ്ടുനിന്ന പ്രതിസന്ധിയാണ് അവസാനിച്ചത്. വിമാനക്കമ്പനികൾക്കും യാത്രക്കാർക്കും ഉണ്ടായ ബുദ്ധിമുട്ടിൽ എയർപോർട്ട്‌ അതോറിറ്റി ഓഫ് ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലും സമാന സാങ്കേതിക തകരാർ അനുഭവപ്പെട്ടു. ഫ​യ​ർ ഫോ​ഴ്സും ചേ​ർ​ന്ന് ന​ട​ത്തു​ന്ന​ത്.

Read More

എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് അടക്കം നാല് പുതിയ വന്ദേഭാരത് എക്സ്പ്രസ്സുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്തു.

Read More

കോട്ടക്കലിലെ വ്യാപാര സ്ഥാപനത്തിൽ വൻ തീ പിടുത്തം. ഫയർ ഫോഴ്സ് തീ അണയ്ക്കാൻ ശ്രമം തുടരുന്നു. കടയ്ക്കുള്ളിൽ കുടുങ്ങിയ മൂന്ന് പേരെ രക്ഷപ്പെടുത്തി.

Read More