- യേശു ക്രിസ്തുവിന്റെ രൂപം തകർത്തു, വിശ്വാസി സമൂഹം ആശങ്കയിൽ
- ഫാ. ലിൻസൺ ജോൺ മരോട്ടിക്കലിന് ബൈബിൾ വിജ്ഞാനിയത്തിൽ ഡോക്ടറേറ്റ്
- കുടിയൊഴിപ്പിക്കലും കോവില്‍ത്തോട്ടം പാക്കേജും
- പുത്തൻപാന പ്രചാരണത്തിന് ആൻ്റണി പുത്തൂർ ചാത്തിയാത്ത് വഹിച്ച പങ്ക് മഹത്തരം: കർദിനാൾ മാർ ജോർജ് ആലഞ്ചേരി
- ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, ഫോർട്ട് കൊച്ചി രൂപത ആസ്ഥാനം സന്ദർശിച്ചു
- കോഴിക്കോട് രൂപതയ്ക്ക് ഇന്ന് 103 വയസ്സ്
- ‘ഈശ്വരാ വഴക്കില്ലല്ലോ’
- ട്രോളിങ് നിരോധനവും പ്രതിസന്ധികളും
Author: admin
കൊച്ചി: കണ്ണൂർ ബിഷപ് ഡോ.അലക്സ് വടക്കുംതല രചിച്ച Laity Alive Church Alive and Sinadarity എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ മലയാള പരിഭാഷ പ്രകാശനം ചെയ്തു . കണ്ണൂർ രൂപതാ അംഗമായ ഫാ. മാർട്ടിൻ രായപ്പൻ, അൽമായ സജീവ പങ്കാളിത്തം സിനഡാത്മകസഭയിൽ എന്ന പേരിലാണ് പുസ്തകം പരിഭാഷപ്പെടുത്തിയത് . എറണാകുളം ആശിർ ഭവനിൽ ചേർന്നKRLCC 46-ാമത് ജനറൽ അസംബ്ലിയിൽ വെച്ച് KRLCC പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ പ്രകാശനം നിർവ്വഹിച്ചു . KRLCC വൈസ് പ്രസിഡണ്ട് ജോസഫ് ജൂഡ് ഏറ്റുവാങ്ങി.
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അറസ്റ്റിൽ . പാലക്കാട്ടെ കെപിഎം ഹോട്ടലിൽ നിന്നും കസ്റ്റഡിയിലെടുത്ത രാഹുലിനെ എആർ ക്യാമ്പിലെത്തിച്ച് എസ്‌ഐടി മേധാവി ജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. രാവിലെ തന്നെ മജിസ്‌ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കും. ദേഹോപദ്രവം, സാമ്പത്തിക ചൂഷണം, നിർബന്ധിത ഗർഭച്ഛിദ്രം അടക്കമുള്ള ആരോപണങ്ങളാണ് രാഹുലിനെതിരായ പരാതിയുള്ളത്. ചോദ്യം ചെയ്യലിൽ രാഹുൽ എല്ലാം നിഷേധിച്ചുവെന്നറിയുന്നു . ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് യുവതിയുമായി ഉണ്ടായതെന്ന് രാഹുൽ ചോദ്യം ചെയ്യലിൽ ആവർത്തിച്ചു. രഹസ്യമായാണ് രാഹുലിനെ അർധരാത്രിയിൽ ഹോട്ടലിൽ എത്തി എസ്‌ഐടി പൊക്കിയത്. ഇന്നലെ ഉച്ച മുതൽ പൊലീസ് നിരീക്ഷണത്തിലായിരുന്നു ഇയാൾ . പാലക്കാട് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം പാലക്കാട് നിന്ന് പൊലീസ് സംഘമെത്തിയാണ് ഇന്നലെ അർധരാത്രി 12.30 ഓടെ കസ്റ്റഡിയിലെടുത്തത്. രാഹുലിന്റെ മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവ തിരുവനന്തപുരത്തെ ഫോറൻസിക് സയന്റിഫിക് ലാബിലേക്ക് അയച്ച് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. അഞ്ച് ദിവസം മുൻപാണ് യുവതിയുടെ പരാതി ജി പൂങ്കുഴലിക്ക് ലഭിക്കുന്നത്.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നിന്നും മാനേജ്മെന്റിൽ മാർക്കറ്റിംഗ് ഓഫ് ഹൗസിങ്ങ് ഫിനാൻസ് എന്ന വിഷയത്തിൽ പി. എച്. ഡി. നേടിയ വില്ല്യം ആലത്തറയുടെ ജീവിതം പലർക്കും മാതൃകയാവുന്നു.രണ്ട് വ്യാഴവട്ടത്തിലധികമായി പോതുസേവന രംഗത്ത് സജ്ജീവമായ വില്ല്യം ആലത്തറ പഠനവും സേവനവും ഒരുമിച്ച് മുന്നോട്ട് കോണ്ടുപോകുക യായിരുന്നു.
കെആര്‍എല്‍സിസി 46-ാമത് ജനറല്‍ അസംബ്ലി ആരംഭിച്ചു ജീവനാദം ന്യൂസ് സര്‍വീസ് എറണാകുളം: കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ഉന്നതാധികാരസമിതിയായ കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) 46-ാമത് ജനറല്‍ അസംബ്ലിയ്ക്ക് എറണാകുളം ആശീര്‍ഭവനില്‍ തുടക്കമായി. ലത്തീന്‍ സമുദായത്തിന്റെ ശക്തി തിരിച്ചറിയുന്ന ഒരു ദിവസമുണ്ടാകുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത കൊച്ചി കോര്‍പറേഷന്റെ പുതിയ മേയര്‍ അഡ്വ. വി.കെ. മിനിമോള്‍ വ്യക്തമാക്കി. ലത്തീന്‍ സമുദായം വളരെ വലിയ നേട്ടങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. എന്നാല്‍ ഇനിയും കൂടുതല്‍ മുന്നോട്ടു പോകേണ്ടതുണ്ട്. അതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് എല്ലാ ബിഷപ്പുമാരും ചേര്‍ന്ന് സമുദായത്തിന് നല്‍കിക്കൊണ്ടിരിക്കുന്ന നിര്‍ദേശങ്ങള്‍. അതിന്റെ ഭാഗമാകാന്‍ കൊച്ചിയിലെ മേയര്‍ എന്ന നിലയില്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നും അവര്‍ വ്യക്തമാക്കി. ലത്തീന്‍ കത്തോലിക്കരാണെന്ന് അഭിമാനത്തോടെ പറയാന്‍ സമുദായംഗങ്ങള്‍ ധൈര്യം കാണിക്കണമെന്ന് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച കെസിബിസി, കെആര്‍എല്‍സിബിസി-കെആര്‍എല്‍സിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ ആവശ്യപ്പെട്ടു. 12 രൂപതകളിലായി 20 ലക്ഷത്തോളം അംഗങ്ങളും 22 മെത്രന്മാരുമടങ്ങുന്ന ലത്തീന്‍ സമൂഹം ഇന്ന്…
കോട്ടപ്പുറം ∶ ഇള കിഡ്‌സിൽ ജർമ്മൻ ഭാഷ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് തികച്ചും സൗജന്യമായി തൊഴിൽ അവസരങ്ങൾ നൽകുന്ന ജർമ്മൻ തൊഴിലുടമകളിൽ ഒരാളായ ഫിലിപ്പ് കിഡ്‌സ് ക്യാമ്പസിൽ എത്തി. വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും സംശയങ്ങൾക്ക് അദ്ദേഹം നേരിട്ട് മറുപടി നൽകുകയും ജർമ്മൻ തൊഴിൽ രംഗത്തെ സാധ്യതകൾ സംബന്ധിച്ച വിവരങ്ങൾ പങ്കുവെക്കുകയും ചെയ്തു. പരിപാടിയിൽ കിഡ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. നിമേഷ് കാട്ടാശ്ശേരി, ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ട് ഇൻചാർജ് ഫാ. സിജിൽ മുട്ടിക്കൽ, അസിസ്റ്റന്റ് ഡയറക്ടേഴ്സ് ഫാ. വിനു പീറ്റർ ഫാ. നിഖിൽ മുട്ടിക്കൽ എന്നിവർ സന്നിഹിതരായിരുന്നു.
കൊച്ചി: കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല എംഎസ്‌സി നഴ്‌സിംഗ് പരീക്ഷയിൽ ലൂർദ് കോളേജ് ഓഫ് നഴ്‌സിംഗിലെ വിദ്യാർത്ഥികൾ ഒന്നാം റാങ്ക് നേടി. സിസ്റ്റർ സീന ജോസഫ്.ആർ. മെൻ്റൽ ഹെൽത്ത് നഴ്‌സിംഗിൽ ഒന്നാം റാങ്ക് നേടിയസിസ്റ്റർ സീന ജോസഫ്.ആർ. കൊല്ലം തോപ്പിൽ കായൽ വാരത്ത് ജോസഫിൻ്റെയും റജനയുടെയും മകളാണ്. ഏലൂർ സെൻ്റ് മേരി മാഗ്ദലിൻ പോസ്റ്റൽ മഠാംഗമാണ്. ട്രിസ ഐറിൻ എം.ജെ മെഡിക്കൽ സർജിക്കൽ നഴ്‌സിംഗിൽ ഒന്നാം റാങ്ക് നേടിയ ട്രിസ ഐറിൻ എം.ജെ മഞ്ഞുമ്മൽ മുളങ്ങോത്ത് വീട്ടിൽ എം. പി. ജോസഫിൻ്റെയും ബെറ്റി ജോസഫിൻ്റെയും മകളാണ്. ഭർത്താവ് മുട്ടിനകം കോളരിക്കൽ വീട്ടിൽ കെ. ആർ. അനിൽ. അഭിമാനകരമായ ഈ നേട്ടത്തിൽ വിദ്യാർത്ഥികളെ മാനേജ്മെന്റും അധ്യാപകരും സഹപാഠികളും അഭിനന്ദിച്ചു.
കേരളത്തിലെ ലത്തീൻ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെആർ എൽസിസി) 46-ാംജനറൽ അസംബ്ലിക്ക് എറണാകുളത്ത് ആശിർഭവനിൽ ആരംഭം.
കൊച്ചി: കേരളത്തിലെ ലത്തീൻ കത്തോലിക്ക മെത്രാൻ സമിതിയുടെ അദ്ധ്യക്ഷനായി ആർച്ച്ബിഷപ്പ് ഡോ. വർഗ്ഗീസ് ചക്കാലക്കൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് അതിരൂപത അദ്ധ്യക്ഷനാണ്. കെസിബിസിയുടെയും കെആർഎൽസിസിയുടെയും അദ്ധ്യക്ഷനാണ്. വിജയപൂരം രൂപതാ മെത്രാൻ ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കേത്തെച്ചേരിൽ വൈസ് പ്രസിഡണ്ടും തിരുവനന്തപുരം അതിരൂപതാ സഹായ മെത്രാൻ ബിഷപ്പ് ആർ ക്രിസ്തുദാസ് ജനറൽ സെക്രട്ടറിയുമായും തെരഞ്ഞെടുക്കപ്പെട്ടു. വെള്ളിയാഴ്ച വരാപ്പുഴ അതിരൂപതാ കാര്യാലയത്തിൽ വച്ചു നടന്ന മെത്രാൻ സമിതി യോഗത്തിൽ വച്ചാണ് ഇവരെ തെരഞ്ഞെടുത്തത്. ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിച്ച് പരിഹരിക്കുന്നതിനായി ജസ്റ്റീസ് ജെ.ബി.കോശി കമ്മീഷൻ സർക്കാരിന് സമർപ്പിച്ചിട്ടുള്ള റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും നിർദ്ദേശങ്ങൾ മുൻഗണനാ ക്രമത്തിൽ നടപ്പിലാക്കാനും സർക്കാർ തയ്യാറാകണം. ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കേത്തെച്ചേരിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള അവലോകനവും ആസന്നമാകുന്ന നിയമസഭ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച സമുദായത്തിന്റെ നിലപാടുകളും ചർച്ച ചെയ്തു. ബിഷപ്പ് ആർ ക്രിസ്തുദാസ് ഭിന്നശേഷി നിയമനത്തിന്റെ പേരിൽ തടസ്സപ്പെട്ടിട്ടുള്ള അദ്ധ്യാപക നിയമനത്തിലെ തടസ്സങ്ങൾ പരിഹരിക്കുമെന്ന സർക്കാർ നിലപാട് പ്രായോഗികമായി നടപ്പിലാക്കണമെന്നും…
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ റിമാന്‍ഡിലായ തന്ത്രി കണ്ഠരര് രാജീവരുടെ സാമ്പത്തിക ഇടപാടുകൾ വിശദമായി അന്വേഷിക്കാന്‍ എസ്‌ഐടി. വിശദമായി ചോദ്യം ചെയ്യാന്‍ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. സാമ്പത്തിക ഇടപാടുകളില്‍ വിശദമായ അന്വേഷണം നടത്താന്‍ തന്ത്രിയുടെ വീട്ടിലും മറ്റും അന്വേഷണ സംഘം പരിശോധിക്കും. കണ്ഠരര് രാജീവരര്‍ക്കെതിരെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗുരുതര കുറ്റകൃത്യങ്ങള്‍ എസ്‌ഐടി കണ്ടെത്തി. തന്ത്രി ആചാരലംഘനം നടത്തി, ഗൂഢാലോചനയില്‍ പങ്കാളിയായെന്നും എസ്‌ഐടി വ്യക്തമാക്കി. ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ എത്തിച്ചതും സ്പോണ്‍സറാക്കി നിയമിക്കാന്‍ എല്ലാ ഒത്താശയും ചെയ്ത് നല്‍കിയതും കണ്ഠരര് രാജീവരാണെന്ന് എസ്ഐടി കണ്ടെത്തി. പോറ്റിക്ക് ദ്വാരപാലക ശില്‍പത്തിന്റെ പാളിയില്‍ സ്വര്‍ണം പൂശാനുള്ള അനുമതി നല്‍കിയതും എല്ലാ കാര്യങ്ങളും അറിഞ്ഞുകൊണ്ടായിരുന്നു. സാമ്പത്തിക ലാഭത്തിന് വേണ്ടിയാണ് പാളികള്‍ കൊണ്ടുപോയതെന്ന് നേരത്തെ തന്നെ കണ്ഠരര് രാജീവര് അറിഞ്ഞിരുന്നു. എന്നിട്ടും പാളികള്‍ കൊണ്ടുപോകുന്നതിനെ എതിര്‍ക്കാന്‍ തന്ത്രി ശ്രമിച്ചില്ലെന്നുമാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍.
മനുഷ്യാവകാശങ്ങൾക്കുനേരെ കനത്ത വെല്ലുവിളികളാണ് ലോകത്ത് ഉയർന്നുവരുന്നതെന്നും, സമാധാനം പലയിടങ്ങളിലും അപ്രത്യക്ഷമാകുകയാണെന്നും, അധികാരത്തിന്റെയും ബലപ്രയോഗത്തിന്റെയും യുക്തി നയതന്ത്രത്തിന് മേൽ മേൽക്കൈ നേടുന്ന സ്ഥിതയാണ് നമുക്ക് മുന്നിലുള്ളതെന്നും ലിയോ പതിനാലാമൻ പാപ്പാ. എല്ലാ വർഷത്തെയും പതിവുപോലെ, വത്തിക്കാനിലേക്കുള്ള നയതന്ത്രജ്ഞർക്കും, അവരുടെ കുടുംബങ്ങൾക്കും ജനുവരി ഒൻപതാം തീയതി അനുവദിച്ച കൂടിക്കാഴ്ചയിൽ സംസാരിക്കവെയാണ്, സമകാലീനലോകം നേരിടുന്ന വെല്ലുവിളികളിലേക്ക് പാപ്പാ ഏവരുടെയും ശ്രദ്ധ ക്ഷണിച്ചത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
