വത്തിക്കാൻ: മധ്യപൂര്‍വ്വേഷ്യ ആക്രമണങ്ങളുടെ ഭീതിയിലായിരിക്കുന്ന വേളയില്‍ ലെബനോന്റെ പ്രസിഡൻറ് വത്തിക്കാനിലെത്തി മാര്‍പാപ്പായെ സന്ദർശിച്ചു. വെള്ളിയാഴ്ചയാണ് ലെയോ പതിനാലാമൻ പാപ്പായും ലെബനോന് പ്രസിഡൻറ് ജോസഫ് ഔണും തമ്മിൽ കൂടിക്കാഴ്ച നടന്നതെന്ന് വത്തിക്കാന്‍ പിന്നീട് വ്യക്തമാക്കി. പാപ്പയുമായുള്ള കൂടി കാഴ്ചയ്ക്കു ശേഷം വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയുമായും വത്തിക്കാൻ ഔദ്യോദിക വൃത്തങ്ങളുമായും പ്രസിഡന്റ് ജോസഫ് ഔൺ ചർച്ച നടത്തുകയുണ്ടായി. ലെബനോനിലെ കത്തോലിക്കാ വിശ്വാസി സമൂഹത്തിനു വത്തിക്കാൻ നൽകുന്ന വിലയേറിയ സഹായങ്ങൾക്കും ഇരു രാജ്യങ്ങൾ തമ്മിലുള്ള പരസ്പര ബന്ധവും പരാമർശിക്കുകയും ചെയ്തു എന്ന് വത്തിക്കാൻ മീഡിയ റിപ്പോർട്ട് ചെയ്തു.
ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യോമാക്രമണം തുടരുകയും, തിരിച്ചടിക്കാൻ ഇറാൻ ഡ്രോണുകൾ വിക്ഷേപിക്കുകയും ചെയ്ത ആക്രമണങ്ങള്‍ക്കിടെയാണ് ലെബനീസ് പ്രസിഡന്റിന്റെ വത്തിക്കാന്‍ സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്.