ജൂൺ 7 2025 : ആഗോള കത്തോലിക്കാ സഭാ അധ്യക്ഷൻ ലിയോ പതിനാലാമൻ പാപ്പാ ഫാ. ജോസ് സെബാസ്റ്യൻ തെക്കുംചേരിക്കുന്നേലിനെ ജലന്ധർ രൂപതയുടെ മെത്രാനായി നിയമിച്ചു. ജലന്തർ രൂപതയുടെ സാമ്പത്തീക ഉപദേഷ്ട്ടാവായി ആയി സേവനം ചെയ്യുകയായിരുന്നു 63 വയസ്സുകാരനായ ഫാ. ജോസ്.
പാലാ രൂപതയിൽ പെട്ട കലക്കെട്ടി എന്ന സ്ഥലത്തു 1962 ഇൽ ക്രിസ്ത്മസ് സന്ധ്യയിൽ ആണ് ഫാ. ജോസിന്റെ ജനനം. ജലന്തർ രൂപതയ്ക്ക് വേണ്ടി 1991 മെയ് 1 നു തിരുപ്പട്ടം സ്വീകരിച്ചു. ഉർബാനിയൻ യൂണിവേഴ്സിറ്റിയിൽ നിന്ന് കാനൻ ലോയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഫാ. ജോസ് ഫത്തേഗ്ര ചുരിയാൻ സെന്റ് മേരീസ് ദേവാലയത്തിൽ സഹവികാരിയായി വൈദീക വൃത്തി ആരംഭിച്ചു. രൂപതയിൽ ചാൻസലർ ആയും ജുഡീഷ്യൽ വികാരിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
സ്വാതന്ത്രത്തിനു മുൻപ് ലാഹോർ രൂപതയുടെ ഭാഗമായിരുന്ന ജലന്തർ രൂപത, ആദ്യ കാലങ്ങളിൽ ബെൽജിയം കപ്പുച്ചിൻ മിഷനറിമാരുടെ നേതൃത്വത്തിൽ ആണ് അഭിവൃദ്ധി പ്രാപിച്ചത്. ഔധ്യോധികമായി രൂപതയുടെ നാലാമത്തെ ബിഷപ്പ് ആണ് ജോസ് സെബാസ്റ്യൻ തെക്കുംചേരിക്കുന്നേൽ.