യു പി എസ് സി ഫലപ്രഖ്യാപിച്ച സിവിൽസർവ്വീസ് പട്ടികയിൽ മുന്നോക്കക്കാരിലെ സാമ്പത്തീകമായി പിന്നോക്കം നിൽക്കുന്ന വിഭാഗത്തിന് (ഇ ഡബ്ല്യൂ എസ്സ്) കുറഞ്ഞ കട്ട് ഓഫ് മാർക്ക് നിശ്ചയിച്ചത് വിവാദത്തിൽ. ഈ വിഭാഗത്തിന് നിശ്ചയിച്ച മാർക്ക് ഓ ബി എസ് സി വിഭാഗത്തിനും താഴെ. മെയിൻ പരീക്ഷയിൽ ആകട്ടെ പട്ടിക ജാതി പട്ടിക വർഗ വിഭാഗക്കാർക്ക് നിശ്ചയിച്ചതിലും താഴെ. സാമ്പത്തീകമായി പിന്നോക്കം നിൽക്കുന്നവർക്ക് പത്തു ശതമാനം സംവരണം നടപ്പാക്കാൻ നിശ്ചയിച്ച ശേഷം ആദ്യമായി ആണ് അത് നടപ്പാക്കുന്നത്. എന്നാൽ ഈ സംവരണം സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടതിനാൽ ഭരണഘടനാ ഭേദഗതി ബെഞ്ചിന് വിട്ടിരിക്കുകയാണ്.
സംവരണമേ എന്തോ മോശമെന്നും, അതൊക്കെ “താഴ്ന്ന ജാതിക്കാർക്ക് ” വേണ്ടി നിർമ്മിക്കപ്പെട്ടതാണെന്ന “പുശ്ചത്തോടു്” കണ്ട ആശാന്മാരാണ്, പാവപ്പെട്ട വൻ്റെ കലത്തിൽ കൈയിട്ടുവാരി നക്കി കൊണ്ടിരിക്കുന്നത് ഇതാണ് ചരിത്രപരമായ വിരോധാഭാസം എന്ന് പറയുന്നത്.