ന്യൂഡൽഹി: ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച സാഹിത്യകാരൻ എം ടി വാസുദേവൻ നായര്‍ക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ നൽകും.
മലയാളിയായ ഇന്ത്യൻ ഹോക്കി താരം ഒളിമ്പ്യൻ പിആര്‍ ശ്രീജേഷ്, ഡോ. ജോസ് ചാക്കോ പെരിയപ്പുറം, നടി ശോഭന, നടൻ അജിത്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് പത്മഭൂഷൺ സമ്മാനിക്കും. ഐഎം വിജയൻ, കെ ഓമനക്കുട്ടിയമ്മ, ക്രിക്കറ്റ് താരം ആര് അശ്വിൻ തുടങ്ങിയവര്‍ക്ക് പത്മശ്രീ പുരസ്കാരവും സമ്മാനിക്കും.
സുപ്രീംകോടതി അഭിഭാഷകനായ സി എസ് വൈദ്യനാഥൻ, മൃദംഗ വിദ്വാൻ ഗുരുവായൂര്‍ ദൊരൈ, ഗായകൻ അര്‍ജിത്ത് സിങ് എന്നിവരും പത്മശ്രീ പുരസ്കാരത്തിന് അര്‍ഹരായി.
അന്തരിച്ച ഗായകൻ പങ്കജ് ഉദ്ദാസിന് മരണാനന്തര ബഹുമതിയായി പത്മ ഭൂഷണ് നൽകും. തെലുങ്ക് നടൻ നന്ദമൂരി ബാലകൃഷ്ണ പത്മഭൂഷണ്‍ അര്‍ഹനായി.
ആകെ ഏഴ് പേരാണ് ഈ വര്‍ഷത്തെ പത്മവിഭൂഷണ്‍ അര്‍ഹരായത്. പത്മഭൂഷണ്‍ 19 പേര് അര്‍ഹരായി. 113 പേരാണ് പത്മശ്രീ പുരസ്കാരത്തിന് അര്‍ഹരായത്.