ടെൽ അവീവ്: പലസ്തീനിൽ സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെ പശ്ചിമേഷ്യയെ വീണ്ടും പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് ഇസ്രായേലും ഹിസ്ബുല്ലയും തമ്മിൽ സംഘർഷം. ഒരു മാസം മുമ്പ് ബെയ്റൂത്തിൽ വെച്ച് കമാൻഡറിനെ കൊലപ്പെടുത്തിയതിനുള്ള തിരിച്ചടിയാണ് ഇസ്രായേലിന് ഹിസ്ബുല്ല നൽകുന്നത്. ഹിസ്ബുല്ലയുടെ ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ തിരിച്ചടിയുണ്ടായി .
11 ഇസ്രായേലി സൈനിക കേന്ദ്രങ്ങൾക്ക് നേരെ 321 റോക്കറ്റുകൾ തൊടുത്തുവെന്ന് ഹിസ്ബുല്ല അറിയിച്ചു.
ആക്രമണങ്ങളെ തുടർന്ന് 48 മണിക്കൂർ സമയത്തേക്ക് ഇസ്രായേൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
പ്രതിരോധമന്ത്രി യോവ് ഗാലന്റാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ജനങ്ങളുടെ സഞ്ചാരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട് . പ്രതിരോധ സേനയുമായി സുരക്ഷാസാഹചര്യം ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ചർച്ച ചെയ്തതായും റിപ്പോർട്ടുണ്ട്.
Trending
- വിവാഹജീവിതത്തിന്റെ പവിത്രതയ്ക്കായി രക്തസാക്ഷിത്വം; ചരിത്രപരമായ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന് ഒരുങ്ങി ജോര്‍ജിയ
- യുദ്ധം ലോകത്തെ വികൃതമാക്കുന്നു: ഹിരോഷിമ ആണവാക്രമണ വാർഷികദിനത്തിൽ കർദ്ദിനാൾ താഗ്ലെ
- പത്രോസിന്റെ പിൻഗാമി അസ്സീസിയിലെത്തിയതിൽ നന്ദി പറഞ്ഞ് ക്രൈസ്തവയുവത്വം
- മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി സ്വീകരിച്ച നടപടികൾ കൂടുതൽ ഊർജിതമാക്കണം; സുരക്ഷാ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകും : കെഎൽസിഎ
- മത്സ്യത്തൊഴിലാളികളുടെ ജീവന് വിലയില്ലേ?
- രത്തന്‍ ടാറ്റ
- മധ്യകാലഘട്ടത്തില്‍ കത്തോലിക്ക സഭനേരിട്ട വെല്ലുവിളികള്‍
- ജനകീയ ഭക്താനുഷ്ഠാനങ്ങള്‍

