കൊച്ചി: കണ്ടല സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ എൻ. ഭാസുരാംഗനെയും മകൻ അഖിൽജിത്തിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും. ഇഡിയുടെ കസ്റ്റഡി കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിലാണ് പ്രതികളെ വീണ്ടും കോടതിയിൽ ഹാജരാക്കുന്നത്.
ഉച്ചയ്ക്ക് രണ്ട് മണിയോടെ എറണാകുളം പ്രത്യേക സിബിഐ കോടതി രണ്ടിൽ പ്രതികളെ എത്തിക്കും. ഇഡിയുടെ കസ്റ്റഡിയിൽവെച്ചുള്ള ചോദ്യം ചെയ്യൽ പൂർത്തിയായാൽ രണ്ട് പേരെയും ഇന്ന് തന്നെ റിമാൻഡ് ചെയ്തേക്കും. കരുവന്നൂർ മാതൃകയിലാണ് കണ്ടല സഹകരണ ബാങ്കിലും തട്ടിപ്പ് നടത്തിയത് എന്നാണ് ഇഡിയുടെ കണ്ടെത്തൽ. ക്രമരഹിതമായി വായ്പകൾ നൽകിയാണ് ഭാസുരാംഗൻ തട്ടിപ്പ് നടത്തിയത്.
നിക്ഷേപങ്ങൾ വഴി തിരിച്ചുവിട്ട് ഭാസുരാംഗന്റെയും മകന്റെയും പേരിൽ ആസ്തികൾ വാങ്ങിക്കൂട്ടിയെന്നും ഇ ഡി പറയുന്നു. 101 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് നേരത്തെ കണ്ടെത്തിയത്. എന്നാൽ 200 കോടി രൂപയിലേറെ തട്ടിയെന്നാണ് ഇ ഡിയുടെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്.
Trending
- ഇന്ന് സ്വാതന്ത്ര്യദിനം: വികസിത ഭാരതത്തിനായി യുവശക്തി
- ഇറാഖിലെ ക്രിസ്ത്യൻ സാന്നിധ്യം: പുനർനിർമ്മാണം മാത്രം പോരെന്ന് കൽദായ പാത്രിയാർക്കീസ്
- പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാൾ ;പാപ്പാ കസ്തേൽ ഗന്തോൾഫോയിലേക്ക്
- ദേശീയ കോൺഫറൻസിന് കഴക്കൂട്ടം മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ തുടക്കം
- ലെയോ പതിനാലാമൻ പാപ്പ സാൻ മരീനോയും റിമിനിയും സന്ദർശിക്കും
- കൊല്ലം ക്രിസ്ത്യനികള്‍ പിന്നിട്ട വഴികളും നവോത്ഥാന സംഭാവനകളും
- ഇഗ്നേഷ്യസ് ഗൊണ്‍സാൽവസ് വാർത്തകൾക്കപ്പുറമുള്ള ഒരു മാധ്യമജീവിതം
- ക്രോണിക്കിള്‍ ഓഫ് എ ഡെത്ത് ഫോര്‍ടോള്‍ഡ്

