ന്യൂഡൽഹി: സിലബസിൽ രാമായണവും മഹാഭാരതവും ഉൾപ്പെടുത്തണമെന്നു എൻസിആർടി വിദഗ്ദ സമിതി ശിപാർശ ചെയ്തു . ചരിത്രത്തിന്റെ ഭാഗമായാണ് രാമായണവും മഹാഭാരതവും പാഠഭാഗത്ത് ഉൾപ്പെടുത്തുക.
സമിതി ചെയർപഴ്സൺ സി.ഐ. ഐസക്കിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കൗമാരപ്രായത്തിലുള്ള വിദ്യാർഥികൾ അവരുടെ രാജ്യത്തിന് വേണ്ടി ആത്മാഭിമാനവും ദേശസ്നേഹവും വളർത്തിയെടുക്കുമെന്ന് വിദഗ്ദ സമിതി കരുതുന്നു.
ഓരോ വർഷവും ആയിരക്കണക്കിനു വിദ്യാർഥികൾ രാജ്യം വിട്ട് മറ്റു രാജ്യങ്ങളിൽ പൗരത്വം തേടുന്നത് അവരിൽ ദേശസ്നേഹത്തിന്റെ അഭാവം മൂലമാണെന്നും , അവരുടെ വേരുകൾ മനസിലാക്കുകയും രാജ്യത്തോടും സംസ്കാരത്തോടും സ്നേഹം വളർത്തിയെടുക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്നും സി.ഐ. ഐസക്ക് പറഞ്ഞു.
Trending
- മേപ്പാടിയിലെ കാട്ടാന ആക്രമണം: ദുരന്തബാധിത കുടുംബത്തെ കോഴിക്കോട് അതിരൂപത പ്രതിനിധികൾ സന്ദർശിച്ചു
- കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം കുറിച്ച് പൊൻവിള ഇടവക
- വിദ്യാഭ്യാസ ശുശ്രൂഷ സമിതി വിദ്യാഭ്യാസ ദിനാഘോഷം 2026
- ദമ്പതി സംഗമം നടത്തി
- ലെയോ പതിനാലാമൻ പാപ്പയുടെ ആദ്യ ചാക്രികലേഖനം ‘മാഗ്നിഫിക്ക ഹ്യൂമാനിറ്റാസ്’ പ്രസിദ്ധീകരിച്ചു.
- പാപ്പാ കപ്പ് പെനാൽറ്റി ഷൂട്ടൗട്ട് ടൂർണമെൻ്റ്
- കെഎൽസിഎ ചവിട്ടുനാടക ശില്പശാല സംഘടിപ്പിച്ചു
- പുസ്തകവായനയിലൂടെ കൂടുതൽ മൂല്യ ബോധമുള്ള തലമുറ വളർന്നു വരണം: ബിഷപ് ഡെന്നീസ് കുറുപ്പശ്ശേരി

