Browsing: Movies

തിരുവനന്തപുരം: 29ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് സമാപനം. ഐഎഫ്എഫ്‌കെ വേദിയില്‍ തിളങ്ങി ഫാസില്‍ മുഹമ്മദ്…

ലോകോത്തര നിലവാരമുള്ള ഒരു ഫെസ്റ്റിവല്‍ എന്നതിനേക്കാള്‍ ആഘോഷങ്ങളുടെ ഉത്സവം എന്ന പേരാണ് ഈ മേളക്ക് കൂടുതല്‍ യോജിക്കുക. എണ്ണത്തില്‍ ചെറുതാണെങ്കിലും ആഗോള തലത്തില്‍ പ്രശംസിക്കപ്പെട്ട സിനിമകളുടെ പാക്കേജ് ഇഫ്ക ആസ്വാദകര്‍ക്ക് കാഴ്ചയുടെ നവ്യാനുഭവം നല്‍കി.

തിരുവനന്തപുരം: 29ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളക്ക് (ഐ.എഫ്.എഫ്.കെ) ഇന്ന് തിരിതെളിയും. വൈകീട്ട് ആറിന്…

ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പട്ട ചിത്രങ്ങളിൽ പലതും സംഘപരിവാർ അനുകൂലമായിരുന്നു എന്നത് മേളയുടെ നിറം കെടുത്തി എന്നിരുന്നാലും ലോകസിനിമയുടെ പുതിയ ചലനങ്ങളാൽ സമ്പന്നമായ അനവധി ചിത്രങ്ങൾ കാണാൻ കഴിഞ്ഞു.

സൂപ്പർ ഹിറ്റായ ആസിഫ് അലി ചിത്രം ‘കിഷ്‍കിന്ധാ കാണ്ഡ’ത്തിന് ശേഷം ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ്…

തിരുവനന്തപുരം: 29ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ അന്താരാഷ്ട്ര ജൂറി അംഗങ്ങളെ പ്രഖ്യാപിച്ചു. മാർക്കോസ് ലോയ്‌സ്, നാനാ…

കാര്‍ലോസ് സെസാര്‍ അര്‍ബലെസിന്റെ സംവിധാനത്തില്‍ 2010 ല്‍ ഇറങ്ങിയ ഹൃദയഹാരിയായ കൊളംബിയന്‍ ചിത്രമാണ് ‘ദി കളേഴ്സ് ഓഫ് മൗണ്ടന്‍’. കൊളംബിയന്‍ പര്‍വ്വത പ്രദേശത്തെ ഒരു കൊച്ചു ഗ്രാമമായ ലംപ്രഡേയിലാണ് കഥ നടക്കുന്നത്. ഒന്‍പത് വയസ്സുകാരനായ മാനുവലിന്റെയും സുഹൃത്തുക്കളുടെയും ജീവിതത്തിലൂടെ അവിടത്തെ സംഘര്‍ഷം നിറഞ്ഞ കാലവും ജീവിതവും ഈ സിനിമയില്‍ ചിത്രീകരിക്കുന്നു.

അതുല്യമായ ഭാവനയും, അനുഭവങ്ങളിലൂടെ മനുഷ്യന്റെ ജീവനെ തൊട്ടുനില്ക്കുന്ന അഭിനയ മുഹൂർത്തങ്ങളും, പ്രേക്ഷകരുടെ ഹൃദയത്തെ ആർദ്രമായി തലോടുന്ന രചനയുമാണ് ‘സിനിമ പാരഡീസോ’ എന്ന ഇറ്റാലിയൻ സിനിമയുടെ അടിത്തറ.

റോബർട്ടോ ബെനീഞ്ഞി രചനയും സംവിധാനവും നിർവഹിച്ച് പ്രധാന കഥാപാത്രമായ ഗ്വിഡോയെ അവതരിപ്പിച്ച ‘ലൈഫ് ഇസ് ബ്യൂട്ടിഫുൾ’ ഹൃദയഹാരിയായ കഥയിലൂടെ കാണികളുടെ മനസ്സിൽ മാറാത്ത ഇടം നേടി. രണ്ടാം ലോക മഹായുദ്ധകാലം പശ്ചാത്തലമാക്കിയ ഈ ചിത്രം ദു:ഖവും പ്രതീക്ഷയും ഒരുപോലെ പകർന്നു നൽകുന്നു. സംവിധായകനായ റോബർട്ടോ ബനീഞ്ഞി തന്നെയാണ് ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നതും.

അധികാരത്തോടും സമ്പത്തിനോടുമുള്ള മനുഷ്യന്റെ അടങ്ങാത്ത ആര്‍ത്തി അവനെ ഏതറ്റം വരെയും കൊണ്ടുപോകും എന്നുള്ളതിന്റെ ദൃഷ്ടാന്തം പുരാതന കാലം മുതല്‍ക്കേ നമുക്ക് കാണാനാകും. വര്‍ത്തമാനകാലത്തിലും ഇതേ രീതിയിലുള്ള അനവധി മനുഷ്യര്‍ നമുക്ക് മുന്നിലുണ്ട്. 1972ല്‍ ഇറങ്ങിയ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ ‘ അഗ്വിറെ, ദി റാത്ത് ഓഫ് ദി ഗോഡ്” ഇത്തരത്തില്‍ ഒരു കഥയാണ് പറയുന്നത്.