- ‘കുടിയേറ്റക്കാരുടെ അന്തസ്സിനെ മാനിക്കേണ്ടതുണ്ട്’; ട്രംപിന്റെ വീക്ഷണങ്ങളെ വെല്ലുവിളിച്ച് ലിയോ പതിനാലാമൻ പാപ്പ
- സൽമാൻ റുഷ്ദിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിന് 25 വർഷം തടവ്
- ഒഡിഷയിൽ ഇടിമിന്നലേറ്റ് സ്ത്രീകളും കുട്ടികളുമുൾപ്പടെ 10 പേർ മരിച്ചു
- ലത്തീൻ സമുദായ സംഗമം ഞായറാഴ്ച
- ഡിഡാക്കെ 2025-വരാപ്പുഴ അതിരൂപത വിശ്വാസപരിശീലകസംഗമം
- ഇന്ത്യയുമായി സമാധാന ചർച്ച നടത്താൻ തയ്യാർ-പാകിസ്ഥാൻ പ്രധാനമന്ത്രി
- വീണ്ടും കൊവിഡ് തരംഗം ! ജാഗ്രതാ നിര്‍ദേശവുമായി ഹോങ്കോങ്ങും സിങ്കപ്പൂരും
- വയോധികർക്ക് സ്നേഹത്തണൽ തീർത്ത് ബോൾഗാട്ടി KLCWA
Author: admin
തൃശൂര്‍: ചേലക്കര നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ യുആര്‍ പ്രദീപ് മുന്നേറുന്നു. ചേലക്കരയിൽ എൽഡിഎഫ് ലീഡ് പതിനായിരത്തിലേക്ക് യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസാണ് നിലവില്‍ രണ്ടാം സ്ഥാനത്ത്. തപാല്‍ വോട്ടുകളില്‍ പ്രദീപിന് കൃത്യമായ മുന്നേറ്റമുണ്ടാക്കാനായി. യുഡിഎഫ് സ്ഥാനാര്‍ഥി മുന്‍ എംപി രമ്യഹരിദാസാണ് പ്രദീപിന്‍റെ മുഖ്യ എതിരാളി. കെ ബാലകൃഷ്‌ണനാണ് ബിജെപിയില്‍ നിന്ന് ജനവിധി തേടുന്നത്. സ്ഥലത്തെ മുന്‍ എംഎല്‍എയും ദേവസ്വം മന്ത്രിയുമായ കെ രാധാകൃഷ്‌ണന്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാലാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
11.05 am കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിക്ക് മികച്ച ലീഡ്. പ്രിയങ്ക രണ്ടുലക്ഷത്തിൽപരം വോട്ടിന്‍റെ ലീഡ് നേടി. പ്രിയങ്ക ഗാന്ധിക്ക് 4 ലക്ഷത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷം ഉണ്ടാകുമെന്നാണ് യുഡിഎഫ് ക്യാമ്പ് അവകാശപ്പെട്ടുന്നത്. മൂന്ന് കേന്ദ്രങ്ങളിലായാണ് വയനാട് ലോക്‌സഭ മണ്ഡലത്തിലെ വോട്ടെണ്ണല്‍ നടക്കുന്നത്. കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി നിയമസഭാ മണ്ഡലങ്ങളിലെ വോട്ടുകള്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിലാണ് എണ്ണുന്നത്. നിലമ്പൂര്‍, ഏറനാട്, വണ്ടൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ അമല്‍ കോളേജ് മൈലാടി സ്‌കില്‍ ഡെവലപ്പ്മെന്‍റ് ബില്‍ഡിങ്ങിലും തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ കൂടത്തായി സെന്‍റ് മേരീസ് എല്‍പി സ്‌കൂളിലുമാണ് എണ്ണുന്നത്.
കൊച്ചി: മുനമ്പം പ്രശ്നപരിഹാരത്തിനായി പ്രതിഷേധക്കാരുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ചര്‍ച്ച നടത്തും. വൈകുന്നേരം നാലിന് ചേരുന്ന ഓൺലൈൻ യോഗത്തിൽ എറണാകുളം ജില്ലാ കളക്ടർ അടക്കമുള്ളവർ പങ്കെടുക്കും. ആരെയും ഇറക്കി വിടില്ലെന്ന് ഉറപ്പ് നൽകുന്നതിനൊപ്പം സമരം അവസാനിപ്പിക്കണമെന്ന് പ്രതിഷേധക്കാരോട് മുഖ്യമന്ത്രി ആവശ്യപ്പെടും. ജുഡീഷ്യൽ കമ്മീഷൻ നിയമപരിരക്ഷയ്ക്കാണ് നിയമിച്ചതെന്നും സമരക്കാരെ അറിയിക്കും. മുനമ്പം പ്രശ്നം പരിഹരിക്കുന്നതിനായി സുപ്രധാന തീരുമാനങ്ങളാണ് മുഖ്യമന്ത്രി വിളിച്ച ഉന്നത തല യോഗത്തിലുണ്ടായത്. ഭൂമിയിൽ താമസിക്കുന്നവരുടെ രേഖകൾ പരിശോധിക്കുന്നതിനായി ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മീഷനെ വെക്കും. മൂന്ന് മാസത്തിനുള്ളിൽ പരിശോധന തീർക്കും. ഭൂമിയിൽ താമസിക്കുന്നവർക്ക് റവന്യൂ അധികാരം ഉറപ്പാക്കാനാണിത്. വഖഫ് ബോർഡ് ഒഴിയാൻ ആർക്കും ഇനി നോട്ടീസ് നൽകില്ല. ഇതിനകം നോട്ടീസ് കിട്ടിയവർ ഒഴിയേണ്ട. കരം അടക്കുന്നതിലെ സ്റ്റേ ഒഴിവാക്കിക്കിട്ടാൻ സർക്കാരും ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചു.
മുംബൈ: ജാർഖണ്ഡിൽ ഇന്ത്യാ സഖ്യം മുന്നിൽ . ആകെയുള്ള 81 സീറ്റുകളിൽ 50 സീറ്റുകളിൽ ഇന്ത്യാ സഖ്യം ലീഡ്ചെയ്യുന്നു. 26 സീറ്റുകളിൽ എൻഡിഎ മുന്നിലാണ്. മൂന്നു സീറ്റുകളിൽ സ്വതന്ത്രരാണ് മുന്നിൽ. 41 ആണ് ജാർഖണ്ഡിലെ കേവല ഭൂരിപക്ഷത്തിന് വേണ്ട സീറ്റ് നില. മുഖ്യമന്ത്രി ഹേമന്ത് സോറൻ, ഭാര്യ കൽപന സോറൻ, മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ചംപയ് സോറൻ എന്നിവർ മുന്നിലാണ്. അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷൻ ബാബുലാൽ മറാൻഡി ധൻവാറിൽ പിന്നിലാണ്. മഹാരാഷ്ട്രയിൽ എൻഡിഎ ഭരണത്തുടച്ചയിലേക്ക് . ആകെയുള്ള 288 സീറ്റുകളിൽ 211 ഇടത്ത് എൻഡിഎ സഖ്യം മുന്നിലാണ്. ഇന്ത്യാ സഖ്യം 68 സീറ്റുകളിൽ മാത്രമാണ് ലീഡു ചെയ്യുന്നത്. 149 സീറ്റിൽ മത്സരിച്ച ബിജെപി 97 ഇടത്തും, 81 ഇടത്ത് മത്സരിച്ച ശിവസേന ഷിൻഡെ 50 സീറ്റിലും 59 ഇടത്ത് മത്സരിച്ച എൻസിപി അജിത് പവാർ വിഭാഗം 31 സീറ്റിലും ലീഡു ചെയ്യുകയാണ്. 101 സീറ്റിൽ മത്സരിച്ച കോൺഗ്രസ് 24…
കൊച്ചി :വരാപ്പുഴ അതിരൂപതാംഗങ്ങളായ ഉന്നത വിദ്യാഭ്യാസം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ് നൽകുന്നതിനായി നവദർശൻ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റിന്റെ കോർപ്പസ് ഫണ്ടിലേക്ക് സംഭാവന നൽകിയിട്ടുള്ള ഡോണർമാരുടെ വാർഷീകസമ്മേളനം നടന്നു . വരാപ്പുഴ അതിരൂപത മെത്രാപോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുഗ്രഹ സംഭാഷണം നടത്തി. നവദർശന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ഡോണർമാർ നൽകുന്ന നിസീമ്മമായ പ്രോത്സാഹനത്തിനും അകമഴിഞ്ഞ സഹകരണത്തിനും ട്രസ്റ്റിന്റെ ചെയർമാനും കൂടിയായ ആർച്ച് ബിഷപ്പ് നന്ദി അർപ്പിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു. സമ്മേളനത്തിൽ ആർച്ച് ബിഷപ്പ് ജോസഫ് അട്ടിപ്പേറ്റി മെമ്മോറിയൽ ടീച്ചേർസ് അവാർഡുകൾ ആർച്ച് ബിഷപ്പ് സമ്മാനിച്ചു. ആർച്ച് ബിഷപ്പ് ജോസഫ് അട്ടിപ്പേറ്റി മെമ്മോറിയൽ ടീച്ചേർസ് അവാർഡുകൾ നേടിയ അധ്യാപകർ ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളപ്പറമ്പിലിനൊപ്പം ഈ വർഷം 2027 വിദ്യാർത്ഥികൾക്ക് 7299842/- രൂപ സ്കോളർഷിപ്പായി നൽകുമെന്ന് നവദർശൻ ഡയറക്‌ടർ ഫാ. ജോൺസൻ ഡിക്കുഞ്ഞ അറിയിച്ചു . നവദർശൻ അസ്സി. ഡയറക്‌ടർ ഫാ. ജോസഫ് പള്ളിപ്പറമ്പിൽ അഡ്വ. വി. എ ജെറോം എന്നിവർ പ്രസംഗിച്ചു…
ചാലക്കുടി: സമ്പാളൂർ ആത്മഭിഷേക ബൈബിൾ കൺവെൻഷൻ മൂന്നാം നാൾ പിന്നിട്ടു. ജീവിതവിശുദ്ധി സമഗ്രമായ പുരോഗതിയിലേക്കും മനുഷ്യനെ വികസനത്തിലേക്കും നയിക്കും. ആത്മീയവും ഭൗതികവുമായ നവോത്ഥാനത്തിന് പാപരഹിതമായ ജീവിതം സഭയുടെയും സമൂഹത്തിന്റെയും നന്മക്കായി പ്രവർത്തിക്കാൻ മനുഷ്യനെ പ്രാപ്തരാക്കുമെന്ന് കൺവെൻഷൻ സന്ദേശത്തിലുടന്നീളം ഏവരെയും ബോധ്യപ്പെടുത്തി. ദിവ്യബലിക്ക് ഫാ ആന്റസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു. ഫാ റെക്സൺ പങ്കേത്ത് , ഫാ ഫ്രാൻസിസ് കർത്താനവും സഹകാർമികരായിരുന്നു. സമ്പാളൂർ അനുഗ്രഹീതഭൂമി വിശുദ്ധ ഫ്രാൻസിസ് സേവ്യർ, വിശുദ്ധ ജോൺ ബ്രിട്ടോ,ഫാ ജോസഫ് കോൺസ്റ്റന്റയിൻ ബസ്കി അർണോസ് പാതിരി തുടങ്ങിയ സമർപ്പിത പ്രേക്ഷിത ചേതസ്സുകളുടെ പാതം പതിഞ്ഞ പുണ്യഭൂമിയാണ് സമ്പാളൂർ. വിശുദ്ധ പൗലോസ് അപ്പോസ്തലന്റെ നാമധേയത്തിൽ ഈശോ സഭ വൈദീകർ സ്ഥാപിച്ച സെന്റ് പോൾസ് ആശ്രമവും, സെന്റ് പോൾസ് സെമിനാരിയും, സെന്റ് പോൾസ് പ്രസ്സും, നിന്ന സ്ഥലമാണ് സാമ്പാളൂർ ദൈവാലയം . മലയാളത്തിൽ, മലയാള ലിപികളിൽ ആദ്യം മുദ്രണം നടന്നത് സമ്പാളൂർ അച്ചുകൂടത്തിലായിരുന്നു എന്ന് മധുരയിലും മറ്റും മതപ്രചാരണം നടത്തിയിരുന്ന ഡിനോബിലി…
മുനമ്പം : മുനമ്പത്തെ സമരം മതപരമോ, വര്‍ഗ്ഗീയമോ, രാഷ്ട്രീയപരമോ പ്രത്യയശാസ്ത്രപരമോ ആയ സമരമല്ലെന്നും തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് തെരുവിലേക്ക് വലിച്ചെറിയപ്പെടാതിരിക്കുവാനുള്ള ഒരു ജനതയുടെ നീതിയ്ക്കു വേണ്ടിയുള്ള രോദനമാണെന്നും യാക്കോബായ സുറിയാനി സഭയുടെ മീഡിയാ സെല്‍ ചെയര്‍മാന്‍ ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത. മുനമ്പം ദേശവാസികള്‍ നീതിയ്ക്കും അവകാശ സംരക്ഷണത്തിനുമായി നടത്തി കൊണ്ടിരിക്കുന്ന സമരത്തിന്റെ 41-ാം ദിവസം മുനമ്പം സമരപന്തല്‍ സന്ദര്‍ശിച്ച് യാക്കോബായ സുറിയാനി സഭയുടെ ഐക്യദാര്‍ഢ്യവും പിന്തുണയും പ്രഖ്യാപിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം . മത സൗഹാര്‍ദ്ദത്തിന്റെയും ജനാധിപത്യത്തിന്റെയും ഈറ്റില്ലമായ ഭാരതത്തില്‍ ഇന്ത്യന്‍ ഭരണഘടന ഓരോ പൗരനും അവകാശങ്ങള്‍ സംരക്ഷിക്കുവാനുള്ള സാഹചര്യം നല്‍കുന്നുണ്ട്. മുനമ്പം വിഷയം രാഷ്ട്രീയ താല്പര്യങ്ങള്‍ക്കോ, മത-വര്‍ഗ്ഗീയ താല്പര്യങ്ങള്‍ക്കോ ദുരുപയോഗം ചെയ്യപ്പെടാതെ അടിയന്തിരമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈ പ്രശ്‌നം നീതിപൂര്‍വ്വവും ശാശ്വതവുമായി പരിഹരിക്കുവാന്‍ അടിയന്തിര ഇടപെടലുകള്‍ നടത്തണമെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്തിരിക്കുന്ന യോഗത്തില്‍ ഈ പ്രശ്‌നത്തിന് ശാശ്വതവും നീതിപൂര്‍വ്വവുമായ ഒരു പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയാണ് നാടിനും…
മുനമ്പം: മുനമ്പം ഭൂപ്രശ്നത്തിൽ ജൂഡീഷ്യൽ കമീഷൻ അന്വേഷണം നടത്തണമെന്ന സർക്കാരിൻ്റെ തീരുമാനം സമര സമിതി തള്ളി. 2008 ൽ നിയോഗിച്ച നിസ്സാർ കമ്മീഷൻ ഒരു ജൂഡിഷ്യൽ കമ്മിഷൻ ആയിരുന്നു. അതേ തുടർന്ന് 2022 ൽ ഇവിടുത്തെ ജനങ്ങൾ അറിയാതെയാണ് ഭൂമി വഖഫ് ബോർഡിലേക്ക് എഴുതിയെടുത്തത്. തീരപ്രദേശത്തെ ജനങ്ങളെ വഞ്ചിക്കുന്നതിനു വേണ്ടിയാണ് വീണ്ടുമൊരു കമ്മീഷനെ വയ്ക്കുന്നത്. 33 വർഷം റവന്യൂ അവകാശങ്ങൾ ഉണ്ടായിരുന്നത് കമ്മീഷനെ വച്ച് വീണ്ടും പരിശോധിക്കുകയെന്നാൽ ഭരണഘടന നൽകുന്ന മൗലിക അവകാശങ്ങൾ നിഷേധിക്കുന്നതാണ്.നാളെ വൈകീട്ട് 5 ന് ഭൂസംരക്ഷണ സമിതി പൊതുയോഗം ചേർന്ന് സമര മുറകൾ ആവിഷ്ക്കരിക്കുമെന്ന് ജോസഫ് ബെന്നി എന്നിവർ അറിയിച്ചു .ഭൂസംരക്ഷണ സമിതി ചെയർമാൻ ജോസഫ് റോക്കി ,കൺവീനർ
ന്യൂഡൽഹി : നാല് പൊതുമേഖല ബാങ്കുകളുടെ ഓഹരികള്‍ വിറ്റഴിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. സെബിയുടെ നിബന്ധന പാലിക്കുന്നതിന്റെ ഭാഗമാണ് ഓഹരികള്‍ വിറ്റഴിക്കുന്നതെന്നാണ് കേന്ദ്രത്തിന്റെ വാദം. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യൂക്കോ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് എന്നിവയുടെ ഓഹരികള്‍ വിറ്റഴിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇതിനായി അടുത്ത മാസം ധനമന്ത്രാലയം കാബിനറ്റ് അനുമതി തേടുമെന്നാണ് സൂചന. ന്യൂസ് ഏജന്‍സിയായ റോയിട്ടേഴ്‌സിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് സര്‍ക്കര്‍ വൃത്തങ്ങള്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. സെപ്റ്റംബര്‍ അവസാനം വരെയുള്ള കണക്കനുസരിച്ച് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ 93 ശതമാനം ഓഹരി പങ്കാളിത്തമാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ 96.4 ശതമാനവും യൂക്കോ ബാങ്കില്‍ 95.4 ശതമാനവും പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്കില്‍ 98.3 ശതമാനവും പങ്കാളിത്തമുണ്ട്. ഓപ്പണ്‍ മാര്‍ക്കറ്റിലൂടെ ഓഫര്‍ ഫോര്‍ സെയില്‍ വഴിയായിരിക്കും ഓഹരി വിറ്റഴിക്കുക എന്നാണ് സൂചന. വിപണിയുടെ മാറ്റങ്ങള്‍ക്കനുസരിച്ചാണ് ഓഹരി വില്‍പ്പന നടത്തുക. അതേ…
കൊച്ചി: മുനമ്പം പ്രശ്നത്തിൽ സംസ്ഥാന സി.എൽ.സി. യുടെ ഭീമ ഹർജിയിൽ വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ ഒപ്പ് വെച്ചു. നല്ല സമരിയക്കാരനെ പോലെ ഇന്നത്തെ യുവജനങ്ങൾ മറ്റുള്ളവരുടെ പ്രശ്നങ്ങൾ സ്വന്തം പ്രശ്നം ആയി കാണുന്നതിൽ സന്തോഷമുണ്ടെന്നു പിതാവ് കൂട്ടി ചേർത്തു. വഖഫ് നിയമത്തിലെ ഭേദഗതി മുൻകാല പ്രാബല്യത്തോടെ നടപ്പാക്കുക, ബില്ലിനെതിരേ കേരള നിയമസഭ പാസാക്കിയ പ്രമേയം പിൻവലിക്കുക എന്നിവയാണ് ഭീമഹർജിയിലൂടെ ആവശ്യപ്പെടുന്നത്. സംസ്ഥാന സി.എൽ.സി. വൈസ് പ്രസിഡന്റും വരാപ്പുഴ അതിരൂപത സി.എൽ.സി. ജനറൽ സെക്രട്ടറിയുമായ ഡോണ ഏണസ്റ്റിൻ, സംസ്ഥാന സി.എൽ.സി. ജോയിന്റ് സെക്രട്ടറി അമൽ മാർട്ടിൻ, വരാപ്പുഴ അതിരൂപത സി.എൽ.സി. വൈസ് പ്രസിഡന്റ് ആന്‍സ് നിഖിൻ ഡെന്നിസ്, വരാപ്പുഴ അതിരൂപത സി.എൽ.സി. ജോയിന്റ് സെക്രട്ടറി അലീന എലിസബത്ത് എന്നിവർ സന്നിഹിതരായിരുന്നു.ഏതാനും ദിവസങ്ങൾക്കുള്ളിൽ ഒരു ലക്ഷം പേര് ഒപ്പിട്ട ഭീമ ഹർജി ബഹുമാപ്പെട്ട മുഖ്യമന്ത്രിക്ക് സമർപ്പിക്കുമെന്ന് സി.എൽ.സി. സംസ്ഥാന പ്രസിഡന്റ് സാജു തോമസ് പറഞ്ഞു. .
Subscribe to Updates
Get the latest creative news from FooBar about art, design and business.