- മുനമ്പം – കടപ്പുറം മേഖലയില്‍ ഭൂമി നഷ്ടമാകുന്നവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി എറണാകുളത്ത് സമ്മേളനം
- ഷിരൂരിൽ ലോറി കണ്ടെത്തി, ക്യാബിനുള്ളില്‍ അർജുനുണ്ടെന്ന് പ്രതീക്ഷ
- ലബനനിൽ യുദ്ധഭീതിയിൽ കൂട്ടപ്പലായനം;കൊല്ലപ്പെട്ടവരുടെ എണ്ണം 558 ആയി
- എ.ഡി.ജി.പി-ആർ.എസ്.എസ് കൂടിക്കാഴ്ചയിൽ അന്വേഷണം
- ലൈംഗികാതിക്രമ കേസ്; ഇടവേള ബാബു ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നില്‍
- നടന് സിദ്ദിഖിനെ ഇനിയും കണ്ടെത്താനായില്ല; ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കും
- കേരളത്തില്‍ ഇനി ഏകീകൃത ആംബുലന്‍സ് നിരക്ക്
- ജമ്മു കശ്മീര്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് ഇന്ന്; 24 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്
Author: admin
കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസിൻ്റെ വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാരുടെ പ്രതിഷേധം. കണ്ണൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിലാണ് പ്രതിഷേധം . കരിപ്പൂർ, തിരുവനന്തപുരം വിമാനത്താവളങ്ങളിലും വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. വിമാനങ്ങൾ റദ്ദാക്കിയതിന് പിന്നാലെ വിമാനത്താവളങ്ങളിൽ കുടുങ്ങിയ നൂറുകണക്കിന് യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്ന് വിമാനങ്ങൾ റദ്ദാക്കിയതെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം. 250ഓളം ക്യാബിന് ക്രൂ അംഗങ്ങളാണ് സമരം നടത്തുന്നത്. അലവന്‍സ് കൂട്ടി നല്‍കണം എന്നാണ് സമരക്കാരുടെ ആവശ്യം.കണ്ണൂരിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന ഷാർജ, മസ്കറ്റ്, അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്. നെടുമ്പാശ്ശേരിയിൽ ബഹ്റൈൻ, മസ്കറ്റ് വിമാനങ്ങളാണ് റദ്ദാക്കിയത്. കരിപ്പൂരിൽ നിന്നുള്ള എയർ ഇന്ത്യയുടെ ആറ് വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. കരിപ്പൂരിൽ രാവിലെ എട്ടു മണി മുതൽ പുറപ്പെടേണ്ട ആറ് വിമാനങ്ങളാണ് എയർ ഇന്ത്യ റദ്ദാക്കിയത്. റാസൽഖൈമ, ദുബായ്, ജിദ്ദ, ദോഹ, ബഹ്റൈൻ, കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്.അതേസമയം ,എയര്‍ ഇന്ത്യ ജീവനക്കാര്‍ നടത്തിയ അപ്രതീക്ഷിത സമരത്തില്‍ വലഞ്ഞ യാത്രക്കാര്‍ക്ക് താത്ക്കാലികാശ്വാസം. റീ ഷെഡ്യൂള്‍ അല്ലെങ്കില്‍…
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് പരീക്ഷാ ഫലം പ്രഖ്യാപിക്കുക. 4,27,105 വിദ്യാര്‍ത്ഥികളാണ് ഇക്കൊല്ലം എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. കഴിഞ്ഞ വര്‍ഷം മെയ് 19 നായിരുന്നു എസ്എസ്എല്‍സി ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ പതിനൊന്ന് ദിവസം നേരത്തെ തന്നെ ഫലപ്രഖ്യാപനം നടത്തുകയാണ് വിദ്യാഭ്യാസ വകുപ്പ്. 2,17,525 ആണ്‍കുട്ടികളും 2,09,580 പെണ്‍കുട്ടികളും ആണ് ഇത്തവണ പരീക്ഷ എഴുതിയത്. സംസ്ഥാനത്തൊട്ടാകെ എഴുപത് ക്യാമ്പുകളിലായി 10,863 അധ്യാപകരാണ് മൂല്യനിര്‍ണ്ണയം പൂര്‍ത്തിയാക്കിയത്. ടിഎച്ച്എസ്എസ്എല്‍സി, എഎച്ച്എസ്എല്‍സി. പരീക്ഷാ ഫലങ്ങളും ഇന്ന് പ്രഖ്യാപിക്കും. pareekshabhavan.kerala.gov.in, prd.kerala.gov.in, sslcexam.kerala.gov.in, results.kite.kerala.gov.in എന്നീ വെബ്സൈറ്റുകള്‍ വഴി ഫലം അറിയാനാകും.
ന്യൂഡൽഹി : ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം സമാധാനപരം .ആകെ 64.4 ശതമാനം പോളിങ്. രണ്ടാം ഘട്ടത്തിലും 64 ശതമാനമായിരുന്നു പോളിങ്. ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് അസമിലാണ്, 81.61 ശതമാനം. ഉത്തര്‍പ്രദേശില്‍ പത്ത് മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പില്‍ 57.34 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയതെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ട വിവരം.ഏറ്റവും കുറഞ്ഞ പോളിംഗ് ആണിത് . പശ്ചിമബംഗാള്‍ – 75.79, ഗോവ – 75.20, ഛത്തീസ്ഗഡ് – 71.06, കര്‍ണാടക – 70.41, മധ്യപ്രദേശ് – 66.05, മഹാരാഷ്ട്ര – 61.44, ഗുജറാത്ത് – 58.98, ബിഹാര്‍ – 58.18 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ പോളിങ് നില. രാജ്യത്തെ 11 സംസ്ഥാനങ്ങളിലെ 93 സീറ്റുകളിലേക്കായുരുന്നു മൂന്നാംഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിലെ നിഷാൻ ഹയർ സെക്കന്‍ഡറി സ്കൂളിലെത്തി രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു. പൊതുവേ സമാധാനപരമായാണ് വോട്ടെടുപ്പ് പൂര്‍ത്തിയായത്. ബംഗാളിലും മഹാരാഷ്ട്രയിലുമാണ് ചെറിയ തോതിലുള്ള അക്രമ സംഭവങ്ങള്‍ രേഖപ്പെടുത്തിയത്.
ഹരിയാന :ഹരിയാനയിൽ ബിജെപി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി 3 സ്വതന്ത്ര എംഎൽഎമാർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. ചാർഖി ദാദ്രി എംഎൽഎ സോംവീർ സാങ്വാൻ, പുണ്ഡ്രി എംഎൽഎ രൺധീർ ഗോലൻ, നിലോഖേരി എംഎൽഎ ധരംപാൽ ഗോന്ദർ എന്നിവരാണ് ബിജെപിയുടെ നായിബ് സൈനി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചത്. കോൺഗ്രസിനെ പിന്തുണയ്ക്കുമെന്നും എംഎല്‍എമാര്‍ അറിയിച്ചിട്ടുണ്ട്. ഇതോടെ 90 അംഗ ഹരിയാന നിയമസഭയിലെ എൻഡിഎ സഖ്യ സർക്കാര്‍ എംഎൽഎമാരുടെ എണ്ണം 42 ആയി കുറഞ്ഞു. കോൺഗ്രസിന്റെ ഇന്ത്യ സഖ്യത്തിന് 34 എംഎൽഎമാർ ആണുള്ളത്. ഭൂരിപക്ഷത്തിന് 45 എംഎൽഎമാരാണ് ബിജെപിക്ക് വേണ്ടത്. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ഭൂപേന്ദ്ര സിങ് ഹൂഡ, ഹരിയാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഉദയ് ഭാൻ എന്നിവരുടെ സാന്നിധ്യത്തിൽ രെഹ്തക്കിൽ നടന്ന ചടങ്ങിലാണ് എംഎൽഎമാര്‍ വിവരം വെളിപ്പെടുത്തിയത്. പിന്തുണ പിൻവലിച്ചു കൊണ്ടുള്ള കത്തും ഗവർണർക്ക് നല്കി. ഇനി കോൺഗ്രസിൽ മാത്രമാണ് ജനങ്ങളുടെ പ്രതീക്ഷ. ഹരിയാന ഉൾപ്പെടെ രാജ്യത്തുടനീളം കോൺഗ്രസിന്റെ ഇന്ത്യ സഖ്യത്തിന്റെ തരംഗമുണ്ട്. സഖ്യത്തെ വിജയിപ്പിക്കാൻ…
ന്യൂഡല്‍ഹി : കൊവിഡ് വാക്സിനുകള്‍ സ്വീകരിച്ചവരില്‍ അപൂര്‍വമായെങ്കിലും ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായേക്കാമെന്ന റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിൽ കൊവിഷീല്‍ഡ് വാക്സിനുകള്‍ പിൻവലിച്ച് മരുന്ന് നിര്‍മാണ കമ്പനിയായ ആസ്ട്രാസെനക. വാക്സിൻ സ്വീകരിച്ചവരില്‍ അപൂര്‍വമായി പാര്‍ശ്വഫലങ്ങള്‍ കണ്ടേക്കാം എന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. എന്നാല്‍, വാണിജ്യപരമായ കാരണങ്ങളെ തുടര്‍ന്നാണ് വിപണിയില്‍ നിന്നും വാക്സിനുകള്‍ പിൻവലിക്കുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം. കൊവിഡ് മഹാമാരിയെ നേരിടാൻ ആസ്ട്രാസെനകയും ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും ചേര്‍ന്നാണ് കൊവിഷീല്‍ഡ് വാക്സിൻ വികസിപ്പിച്ചത്. സീറം ഇൻസ്റ്റിറ്റ്യൂട്ടായിരുന്നു ഇന്ത്യയില്‍ വാക്സിന്റെ ഉത്പാദനവും വിതരണവും നിര്‍വഹിച്ചത്. ഉത്പാദിപ്പിക്കുന്നതിനുള്ള അവകാശം നിര്‍മാതാക്കളില്‍ നിന്ന് എടുത്തുകളഞ്ഞ ആസ്ട്രസെനക വാക്സിന്റെ ഉപയോഗം തടഞ്ഞതായാണ് വിവരം. രക്തം കട്ടപിടിക്കുന്നതിനും, പ്ലേറ്റ്ലറ്റുകളുടെ എണ്ണക്കുറവിനും ഇടയാക്കുന്ന ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപെനിയ സിൻഡ്രം (ടി ടി എസ്) ആസ്ട്രാസെനക്കയുടെ കൊവിഷീൽഡ്, വാക്സിനെടുത്തവർക്ക് കൂടുതലായി വരാൻ സാധ്യതയുള്ളതായാണ് പ്രചാരണം നടക്കുന്നത്. ഇതേ തുടർന്ന് ജനങ്ങൾ പരിഭ്രാന്തരാണ്. ആസ്ട്ര സെനക്കയുടെ കൊവിഷീൽഡ് വാക്സിനും, ജോൺസൺ ആൻ്റ് ജോൺസണ് കമ്പനിയുടെ കൊവിഡ് വാക്സിനും…
കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 10 പേര്‍ക്ക് വെസ്റ്റ്നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു. ഇതില്‍ നാല് പേര് കോഴിക്കോട് ജില്ലക്കാരാണ്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമാണ്. രോഗ ലക്ഷണങ്ങള്‍ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലില്‍ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കല്‍ കോളജ് മൈക്രോബയോളജി വിഭാഗത്തിലെ വൈറസ് റിസര്‍ച് ആന്‍ഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയില്‍ പരിശോധന നടത്തിയപ്പോഴാണ് രോഗം വെസ്റ്റ്നൈല്‍ ഫീവറാണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് സ്രവങ്ങള്‍ പുനെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയക്കുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, ബോധക്ഷയം, കൈകാല്‍ തളര്‍ച്ച തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. മസ്തിഷ്കജ്വരത്തിന്റെ ലക്ഷണങ്ങളും ഇതിന് സമാനമാണ്. ഈ സാഹചര്യത്തില്‍ രോഗബാധയുണ്ടായ ചിലര്‍ക്ക് മസ്തിഷ്കജ്വരത്തിന്റെ ചികിത്സയാണ് ആദ്യം നല്‍കിയതെന്നാണ് വിവരം. ക്യൂലക്സ് കൊതുകുകളാണ് വെസ്റ്റ്നൈല്‍ ഫീവര്‍ പരത്തുന്നത്. മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്കു രോഗം പകരില്ല. രോഗം ബാധിച്ച മൃഗം, പക്ഷി തുടങ്ങിയവയെ കടിച്ച കൊതുക് മനുഷ്യനെ കടിക്കുമ്പോഴാണ് രോഗവ്യാപനം ഉണ്ടാവുക. പ്രതിരോധ ശേഷി…
ടെല്‍ അവീവ് : ഖത്തര്‍, ഈജിപ്ഷ്യന്‍ ഇടനിലക്കാര്‍ മുന്നോട്ട് വച്ച വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചതായി ഹമാസ്. കിഴക്കന്‍ റഫയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കണമെന്ന ഇസ്രയേല്‍ നിര്‍ദ്ദേശം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഹമാസിന്റെ നടപടി. ഇസ്രയേലിന്റെ ഒഴിപ്പിക്കല്‍ ഉത്തരവിന് പിന്നാലെ പതിനായിരങ്ങള്‍ ഇവിടെ നിന്ന് പലയാനം ചെയ്യാന്‍ തുടങ്ങിയിരുന്നു. സൈനിക നടപടിയുണ്ടാകുമെന്ന ഭയം മൂലമാണ് ജനങ്ങള്‍ സ്വയം ഒഴിഞ്ഞ് പോകാന്‍ തുടങ്ങിയത്. ആക്രമണങ്ങള്‍ കടുത്തതോടെ മറ്റിടങ്ങളില്‍ നിന്നെത്തി താത്ക്കാലിക കേന്ദ്രങ്ങളില്‍ അഭയം പ്രാപിച്ച പത്ത് ലക്ഷത്തിലേറെ പേര് റഫയില്‍ അഭയം ഒരുക്കിയിരുന്നു. അതേസമയം ഇസ്രയേലും ഖത്തറും മുന്നോട്ട് വച്ചിട്ടുള്ള വെടിനിര്‍ത്തലിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഒക്ടോബര്‍ ഏഴിന് ഹമാസ് ആക്രമണം തുടങ്ങിയതോടെയാണ് മേഖല സംഘര്‍ഷഭരിതമായത്.
ന്യൂഡല്‍ഹി: ഹൈക്കമാന്‍ഡ് അനുമതി കിട്ടി; ബുധനാഴ്ച കെ.സുധാകരന് കെപിസിസി അധ്യക്ഷനായി ചുമതലയേല്‍ക്കും.സുധാകരന്റെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നാണ് തീരുമാനം. ഞായറാഴ്ച ചുമതല ഏറ്റെടുക്കാന്‍ ഇരുന്നതാണെങ്കിലും നീണ്ടുപോകുകയായിരുന്നു. സംസ്ഥാനത്തുനിന്നുള്ള എതിര്‍പ്പ് പരിഗണിച്ച് തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ കാത്തിരിക്കാന്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി സുധാകരനോട് ആവശ്യപ്പെടുകയായിരുന്നു. കെപിസിസി അധ്യക്ഷസ്ഥാനം ഏത് സമയത്തും ഏറ്റെടുക്കാന്‍ തയാറാണെന്നാണ് ഇന്ന് രാവിലെ സുധാകരന് മാധ്യമങ്ങളോട് പ്രതികരിച്ചത്. താന്‍ ഇപ്പോഴും കെപിസിസി പ്രസിഡന്റാണെന്ന് സുധാകരന് പറഞ്ഞു.
ന്യൂ ഡൽഹി: കമ്മീഷന് പോളിങ് ശതമാനം പുറത്തുവിടാന്‍ വൈകുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. പ്രതിപക്ഷം ഒന്നിച്ച് ശബ്ദമുയര്‍ത്തണമെന്ന് ഖര്‍ഗെ പറഞ്ഞു. ഇക്കാര്യമറിയിച്ച് ഖര്‍ഗെ ഇന്ത്യാ സഖ്യ നേതാക്കള്‍ക്ക് കത്തയച്ചു. ജനാധിപത്യത്തെ സംരക്ഷിക്കുന്നതിന് ശബ്ദമുയര്‍ത്തേണ്ടത് കടമയാണെന്ന് കത്തില്‍ പരാമർശിച്ചു. പോളിങ് ശതമാനം പുറത്തുവിടുന്നതില്‍ കാലതാമസവും കണക്കുകളില്‍ പൊരുത്തക്കേടുകളുമുണ്ട്. തെരഞ്ഞെടുപ്പിന്റെ സുതാര്യത സംബന്ധിച്ച് സംശയങ്ങള്‍ ഉയര്‍ത്തുന്നു. ഈ തെരഞ്ഞെടുപ്പ് സുപ്രധാനമാണെന്നും ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനാണെന്നും ഖര്‍ഗെ പറഞ്ഞു.
റാഞ്ചി : ജാർഖണ്ഡ് മന്ത്രിയും കോൺഗ്രസ് എംഎൽഎയുമായ അലംഗീർ ആലമിന്റെ സഹായിയുടെ വീട്ടിൽ നിന്ന് 25 കോടി രൂപ പിടിച്ചെടുത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. ഗ്രാമവികസന മന്ത്രിയായ അലംഗീർ ആലമിന്റെ പേഴ്സണൽ സെക്രട്ടറി സഞ്ജീവ് ലാലിന്റെ വീട്ടുജോലിക്കാരുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ നിന്നാണ് പണം കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇഡി നടത്തിയ റെയ്ഡിലാണ് പണം പിടിച്ചെടുത്തത്. റെയ്ഡിന്റെ വീഡിയോകളും ഫോട്ടോകളും പുറത്തായി . മുറിയിലെ വലിയ ബാഗുകളിൽ നിന്ന് ഇഡി കറൻസി നോട്ടുകൾ പുറത്തെടുക്കുന്നത് വീഡിയോയില്‍ കാണാം. കൂടുതലും 500 രൂപയുടെ നോട്ട് കെട്ടുകളാണെന്നും ചില ആഭരണങ്ങളും കണ്ടെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ജാർഖണ്ഡ് നിയമസഭയിലെ പാകൂർ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് എഴുപതുകാരനായ ആലംഗീര്‍ ആലം. കഴിഞ്ഞ വർഷം ഇഡി അറസ്റ്റ് ചെയ്ത ഗ്രാമവികസന വകുപ്പ് മുൻ ചീഫ് എൻജിനീയർ വീരേന്ദ്രകുമാർ റാമിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടന്നത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.