- മുനമ്പം – കടപ്പുറം മേഖലയില്‍ ഭൂമി നഷ്ടമാകുന്നവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി എറണാകുളത്ത് സമ്മേളനം
- ഷിരൂരിൽ ലോറി കണ്ടെത്തി, ക്യാബിനുള്ളില്‍ അർജുനുണ്ടെന്ന് പ്രതീക്ഷ
- ലബനനിൽ യുദ്ധഭീതിയിൽ കൂട്ടപ്പലായനം;കൊല്ലപ്പെട്ടവരുടെ എണ്ണം 558 ആയി
- എ.ഡി.ജി.പി-ആർ.എസ്.എസ് കൂടിക്കാഴ്ചയിൽ അന്വേഷണം
- ലൈംഗികാതിക്രമ കേസ്; ഇടവേള ബാബു ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നില്‍
- നടന് സിദ്ദിഖിനെ ഇനിയും കണ്ടെത്താനായില്ല; ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കും
- കേരളത്തില്‍ ഇനി ഏകീകൃത ആംബുലന്‍സ് നിരക്ക്
- ജമ്മു കശ്മീര്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് ഇന്ന്; 24 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്
Author: admin
1941 മുതല്‍ 1945 വരെയുള്ള കാലത്ത് കൃത്യമായ പദ്ധതികളോടെ നടപ്പാക്കിയ ലോകചരിത്രത്തിലെ ഏറ്റവും ഭീകരമായ വംശഹത്യകളിലൊന്നാണ് നാസിജര്‍മനിയില്‍ അരങ്ങേറിയത്.
ക്രിസ്തീയാനുഭവത്തിന്റെ തെളിമയാണ് റെക്സ് കവിതകള്‍. ബൈബിളിനൊപ്പം മഹാഭാരതവും രാമായണവും അദ്ദേഹത്തിന്റെ കവിതകളെ സ്വാധീനിച്ചിട്ടുണ്ട്. ഗുപ്തന് നായരെയും കൃഷ്ണന് നായരെയും ലീലാവതിയെയും എം.കെ.സാനുവിനെയും പോലുള്ള മഹാരഥന്മാരെ കണ്ടുവളര്‍ന്ന കവിയാണ് കെ.എസ് റെക്സ്.
കാസർകോട് : എൻഡോസൾഫാൻ ദുരിത ബാധിതരുടെ അനിശ്ചിതകാല സമരം നൂറാം ദിവസം പിന്നിടുന്നു . സർക്കാർ തിരിഞ്ഞുനോക്കുന്നില്ലെന്ന് സമരക്കാർ .വാഗ്ദാനങ്ങൾ പാലിക്കാതെ വന്നതോടെയാണ് എൻഡോസൾഫാൻ ദുരിതബാധിതർ വീണ്ടും സമരത്തിന് ഇറങ്ങിയത്. നൂറു ദിവസമായിട്ടും സർക്കാരിന്റെ ഭാഗത്തു നിന്നും നടപടികൾ ഇല്ലാതായതോടെ ഇന്നലെ കാഞ്ഞങ്ങാട് ആർടിഒ ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. നിരവധിപ്പേർ മാർച്ചിൽ പങ്കെടുത്തു. മാർച്ച് പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ജനുവരി 30 ന് കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനു മുന്നിലാണ് എൻഡോസൾഫാൻ സമരസമിതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല സമരത്തിന് തുടക്കമിട്ടത്. മാസങ്ങൾ പിന്നിട്ട് നൂറാം ദിവസത്തിൽ എത്തിനിൽക്കെ നിവർത്തികെട്ട് വീണ്ടും പ്രതിഷേധത്തിനിറങ്ങുകയായിരുന്നു തങ്ങളെന്ന് ദുരിതബാധിതർ പറയുന്നു . പട്ടികയിൽ നിന്നും ഒഴിവാക്കിയ 1031 എൻഡോസൾഫാൻ ദുരിതബാധിതരെ തിരിച്ചെടുക്കുക, 2011 ഒക്ടോബർ 25 നു ശേഷം ജനിച്ചവർ ദുരിതബാധിത പട്ടികയിൽ ഉൾപ്പെടില്ലെന്ന് സർക്കാറിന്റെ പുതിയ ഉത്തരവ് പിൻവലിക്കുക, മരുന്നും ചികിത്സയും നൽകുക, സെൽ യോഗം ചേരുക എന്നിവയാണ് സമരക്കാർ ഉന്നയിക്കുന്ന പ്രധാന…
ജയ്പൂര്‍: മതസ്പർദ്ധ വളർത്തി രാജ്യത്തെ ന്യൂനപക്ഷങ്ങളെ തകർക്കാനുള്ള പരിവാർ അജണ്ടയിൽ അടുത്ത നീക്കം അജ്മീർ മസ്ജിദിനെതിരെ . അയോധ്യയിലെ ബാബരി പള്ളി തകർത്ത് അവിടെ റാം മന്ദിർ നിർമ്മിച്ചതോടെ വർഗ്ഗീയ വിഭജനത്തിന് പുതിയ ആയുധം തേടുന്നതിന്റെ ഭാഗമാണിത് . വരണാസിയിലെ ഗ്യാന്‍വാപി, മഥുരയിലെ ഷാഹി ഈദ് ഗാഹ് തുടങ്ങിയ പള്ളികള്‍ തങ്ങളുടേതാണെന്ന പ്രചാരണത്തിന് പിന്നാലെ പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഖുതുബുദ്ദീന്‍ ഐബക് സ്ഥാപിച്ച അജ്മീരിലെ അധൈ ദിന് കാ ജൊന്‍പുരി പള്ളിക്ക് മേലാണിപ്പോൾ സംഘ്പരിവാര്‍ കണ്ണുവച്ചിരിക്കുന്നത് . ഇതിന്റെ ഭാഗമായി ജൈനസന്യാസിമാര്‍ക്കൊപ്പം പള്ളി നിലനില്‍ക്കുന്ന പ്രദേശം സന്ദര്‍ശിച്ച സംഘ്പരിവാര്‍ സംഘടനകള്‍, ഇവിടെ ക്ഷേത്രവും സംസ്കൃത സ്കൂളും നിലനിന്നിരുന്നതായും അതുതകര്‍ത്താണ് പള്ളി നിര്‍മിച്ചതെന്നും ആരോപിക്കുന്നു . ജൈന സന്യാസി സുനില്‍ സാഗര്‍ മഹാരാജിനൊപ്പമാണ് രാജസ്ഥാനിലെ വി.എച്ച്.പി, ബജ്റംഗ്ദള്‍ നേതാക്കള്‍ പ്രദേശം സന്ദര്‍ശിച്ചത്. ‘ഗണേശ് ജിയുടെയോ യക്ഷന്റെയോ സാദൃശ്യമുള്ള തീര്ത്ഥങ്കരന്മാരുടെയും ദേവന്മാരുടെയും ദേവതകളുടെയും വിഗ്രഹങ്ങള്‍ ഞങ്ങള്‍ കണ്ടു. താക്കോല്‍ ഇല്ലാത്തതിനാല്‍ ഈ വിഗ്രഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന മുറികളിലേക്ക്…
തിരുവനന്തപുരം:സംസ്ഥാനത്തെ പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലങ്ങള്‍ ഇന്നു വൈകിട്ട് മൂന്നിന് മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിക്കും. വൈകിട്ട് നാല് മുതല്‍ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ ഫലം അറിയാം. 4,41,120 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം പരീക്ഷ എഴുതിയത്. ഇതില്‍ 2,23,736 ആണ്‍കുട്ടികളും 2,17,384 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. 77 ക്യാമ്പുകളിലായി 25000-ത്തോളം അധ്യാപകര്‍ മൂല്യനിര്‍ണയത്തില്‍ പങ്കെടുത്തു. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി റഗുലര്‍ വിഭാഗത്തില്‍ 27,798, പ്രൈവറ്റ് വിഭാഗത്തില്‍ 1,502 ഉള്‍പ്പെടെ ആകെ 29,300 പേരാണ് രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്.
കൊച്ചി : എയർ ഇന്ത്യ എക്സ്പ്രസിലെ ജീവനക്കാർക്ക് എതിരെ പിരിച്ചു വിടൽ നോട്ടീസ് നൽകി കമ്പനി.ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്കാണ് പിരിച്ചു വിടൽ നോട്ടീസ് . 25ജീവനക്കാർക്ക് ആണ് നോട്ടീസ് നൽകിയത് . സമരം ചെയ്ത ക്യാബിൻ ക്രൂ ജീവനക്കാരിൽ ചിലരെ പിരിച്ചുവിട്ടുകഴിഞ്ഞു. ഫ്ലൈറ്റ് സർവീസുകളെ ബാധിക്കണമെന്ന പൊതു ഉദ്ദേശത്തോടെ അവധി എടുത്തു. നടപടി പൊതുജനങ്ങളെയും കമ്പനിയുടെ സത്പേരിനെയും ബാധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തിരിക്കുന്നത്. അടിയന്തരമായി പിരിച്ചുവിടുന്നുവെന്നും എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ഓരോ ദിവസത്തെയും 40 ഓളം സർവീസുകൾ റദ്ദാക്കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് കണ്ണൂരിലേക്കുള്ള 7 സർവ്വീസുകളും റദ്ദാക്കിനെടുമ്പാശ്ശേരിയിൽ ഇതുവരെ 2 വിമാനങ്ങൾ റദ്ദാക്കിയത്.തിരുവനന്തപുരത്തുനിന്ന് മസ്കറ്റിലേക്ക് പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി.തിരുവനന്തപുരം ബാംഗ്ലൂർ എയർ ഇന്ത്യ ആഭ്യന്തര സർവീസും റദ്ദാക്കി.നെടുമ്പാശേരിയിൽ നിന്ന് വൈകിട്ട് 3 ന് കൊൽക്കത്തയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി .കണ്ണൂരിൽ നിന്നുള്ള നാല് സർവീസുകൾ റദ്ദാക്കി.
തിരുവനന്തപുരം: സംസ്ഥാനത്തെ എസ് എസ് എൽ സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.69 ആണ് വിജയശതമാനം. കഴിഞ്ഞ വർഷം 99.7 ആയിരുന്നു വിജയശതമാനം.4,27,105 പേരാണ് പരീക്ഷയെഴുതിയത്. 4,25,563 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 71,831 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ തവണക്കേക്കാൾ കൂടുതലാണിത്. ഏറ്റവും കൂടുതൽ എ പ്ലസ് നേടിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ്. 4,934 പേർക്കാണ് ജില്ലയിൽ എ പ്ലസ് ലഭിച്ചത്. കഴിഞ്ഞ തവണയും ഒന്നാം സ്ഥാനത്ത് മലപ്പുറം ആയിരുന്നു.ഏറ്റവും കൂടുതൽ വിജയശതമാനം കോട്ടയത്താണ് (99.92 ശതമാനം). കുറവ് തിരുവനന്തപുരത്തും (99.08 ശതമാനം). പാലാ വിദ്യാഭ്യാസ ജില്ലയിൽ 100 ശതമാനം വിജയമാണ്. 892 സർക്കാർ സ്കൂളികൾക്ക് 100 ശതമാനം വിജയം നേടി.ലക്ഷദ്വീപിൽ 285 പേരാണ് പരീക്ഷയെഴുതിയത്. ഇതിൽ 277 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. അതായത് 97.19 ശതമാനം. ജൂൺ ആദ്യവാരം മുതൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. പുനർമൂല്യനിർണയത്തിന് നാളെ മുതൽ പതിനഞ്ച് വരെ അപേക്ഷിക്കാമെന്ന് മന്ത്രി…
പാലക്കാട്: മാതൃഭൂമി ന്യൂസ് പാലക്കാട് ക്യാമറാന് എ.വി.മുകേഷ് അന്തരിച്ചു. പാലക്കാട് മലമ്പുഴയില്‍ വച്ച് കാട്ടാനയുടെ ആക്രമണത്തിലാണ് മരണം സംഭവിച്ചത്. 34 വയസ്സായിരുന്നു. ഇന്ന് രാവിലെ 8 മണിക്ക് മലമ്പുഴ വേനോലി ഏളമ്പരക്കാടിന് സമീപം ഷൂട്ടിനിടെയാണ് അപകടം.കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകര്‍ത്തുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. കാട്ടാന പാഞ്ഞടുത്തതും ചിതറിയോടുന്നതിനിടയില്മുകേഷ് മറിഞ്ഞ് വീണു. മുകേഷിന്റെ ഇടുപ്പിനാണ് ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. ഉടന്‍ തന്നെ പാലക്കാട് ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അവത്താന്‍ വീട്ടില്‍, ദേവിയുടേയും പരേതനായ ഉണ്ണിയുടേയും മകനാണ് മുകേഷ്. ഭാര്യ ടിഷ. ദീര്‍ഘകാലം ഡല്‍ഹി മാതൃഭൂമി ബ്യൂറോയില്‍ ജോലി ചെയ്തിരുന്നു. ഒരു വര്‍ഷമായി പാലക്കാട് ബ്യൂറോയിലാണ്. ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്ന കാലത്ത് ‘അതിജീവനം’ എന്നപേരില്‍ മാതൃഭൂമി ഡോട്ട് കോമില്, നൂറിലധികം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മലപ്പുറം പരപ്പനങ്ങാടിയിലേക്ക് കൊണ്ടുപോകും.
Subscribe to Updates
Get the latest creative news from FooBar about art, design and business.