- ഫിസിയോതെറാപ്പിസ്റ്റുകളെ ഡോക്ടര്‍ എന്ന് വിശേഷിപ്പിക്കുന്നതു വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചു
- നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി കുൽമാൻ ഗിസിംഗിനെ പരിഗണിച്ചേക്കും
- കാസർകോട് ക്രെയിൻ പൊട്ടിവീണ് രണ്ടുപേർ മരിച്ചു
- മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി പി തങ്കച്ചന് അന്തരിച്ചു
- അനുഭവത്തിരകളിലെ മണ്‍സൂണ്‍
- ബിഹാറിൽ ആർജെഡി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു
- ഒറ്റപ്പെടല്‍ നല്കുന്ന കൃപയുടെ പാഠം
- മന്നാഡേയെപ്പോലെ പാടുന്ന രമേശ് മുരളി
Author: admin
യുക്രൈനിൽ പുതിയ പ്രധാനമന്ത്രിയായി മുൻ ധനമന്ത്രി യൂലിയ സ്വെറിഡെങ്കോയെ പ്രസിഡന്റ് വൊളൊദിമിർ സെലെൻസ്‌കി നിയമിച്ചു. റഷ്യ – യുക്രൈൻ വെടിനിർത്തലിനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ സെലെൻസ്‌കി മന്ത്രിസഭയിൽ അഴിച്ചുപണി നടത്തിയത് ലോകം ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത് . നിലവിലെ പ്രധാനമന്ത്രിയായ ഡെനിസ് ഷ്‌മിഹാൽ പ്രതിരോധമന്ത്രിയാകും. 2021 മുതൽ യുക്രൈനിന്റെ ഉപപ്രധാനമന്ത്രിയാണ് യൂലിയ സ്വെറിഡെങ്കോ. അമേരിക്കയുമായുള്ള ധാതുഖനന കരാറിൽ യൂലിയയുടെ പങ്ക് ശ്രദ്ദേയമായിരുന്നു. സൈന്യത്തിന് കൂടുതൽ കരുത്തും ആയുധവും നൽകുകയാകും പ്രഥമദൗത്യമെന്ന് പ്രധാനമന്ത്രിയായി നിയമിതയായതിന് ശേഷം യൂലിയ സ്വെറിഡെങ്കോ പ്രതികരിച്ചു.നിലവിലെ സാഹചര്യത്തിൽ നിർണായകമായ പ്രതിരോധ മന്ത്രിയുടെ ഉത്തരവാദിത്തം നിർവഹിക്കാൻ ഏറ്റവും യോഗ്യൻ ഡെനിസ് ഷ്മിഹാലാണെന്ന് സെലെൻസ്കി വ്യക്തമാക്കി. ‘‘ യുക്രൈയ്‌നിന്റെ സാമ്പത്തിക ശേഷി വർധിപ്പിക്കുന്നതിനും, യുക്രെയ്‌ൻ ജനങ്ങൾക്കുള്ള സഹായ പരിപാടികൾ വ്യാപിപ്പിക്കുന്നതിനും, രാജ്യത്തിന്റെ ആഭ്യന്തര ആയുധ നിർമാണം വർധിപ്പിക്കുന്നതിനുമുള്ള സമഗ്ര നടപടികൾ ചർച്ച ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർതലത്തിലും മാറ്റം വരുത്തുകയാണ്.’’ – വൊളോഡിമിർ സെലെൻസ്കി സമൂഹമാധ്യമത്തിൽ കുറിച്ചു.
ന്യൂഡൽഹി : ഊർജ്ജസ്വലയായ യുവ നേതാവും പ്രതിബദ്ധതയുള്ള കമ്മ്യൂണിയോ മിഷനറി വളണ്ടിയറുമായ അപൂർവ സെസ്, കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്സ് ഓഫ് ഇന്ത്യ (സിസിബിഐ) യുടെ പാസ്റ്ററൽ പ്ലാൻ നടപ്പിലാക്കുന്നതിനായി നാഷണൽ സിനഡ് ടീമിലും ഫെസിലിറ്റേഷൻ കമ്മിറ്റിയിലും അംഗമായി നിയമിതയായി.ഛത്തീസ്ഗഢ് മേഖലയിലെ റായ്ഗഢ് രൂപതയിലെ ഖർസിയ ഇടവകയിൽ നിന്നുള്ള അപൂർവ 1995 ഒക്ടോബർ 12 ന് ജനിച്ചു. യുവജന ശുശ്രൂഷയിലെ ആഴത്തിലുള്ള ഇടപെടലിനും കമ്മ്യൂണിയോ വളണ്ടിയർ എന്ന നിലയിൽ സഭയുടെ ദൗത്യത്തോടുള്ള അവരുടെ ആവേശകരമായ ഇടപെടലിനും അവർ അറിയപ്പെടുന്നു. നിലവിൽ റായ്ഗഢിലെ രൂപതാ യുവജന പ്രസിഡന്റ്, ഇന്ത്യൻ കാത്തലിക് യൂത്ത് മൂവ്‌മെന്റിന്റെ (ഐസിവൈഎം) ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, സിസിബിഐ ഇക്കോളജി കമ്മീഷന്റെ ദേശീയ കൗൺസിൽ അംഗം എന്നീ നിലകളിൽ അവർ സേവനമനുഷ്ഠിക്കുന്നു. അപൂർവ സുവോളജിയിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഓപ്ഷനുകളിലും ഡെറിവേറ്റീവുകളിലും വൈദഗ്ദ്ധ്യം നേടിയ അവർ ഒരു സ്വതന്ത്ര വ്യാപാരി കൂടിയാണ്. പ്രൊഫഷണൽ ജോലിക്കൊപ്പം, വിശ്വാസ രൂപീകരണത്തിലും നേതൃത്വ…
ഫറോക്ക്: വെനെറിനി സന്യാസിനി സഭയ്ക്ക് പുതിയ മദർ ജനറലായി ഇന്ത്യൻ പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സിസ്റ്റർ സിസി മ്യൂരിങ്ങമ്യാലിൽ തെരഞ്ഞെടുക്കപ്പെട്ടു. ഇറ്റലിയിൽ നടന്നുകൊണ്ടിരിക്കുന്ന വെനെറിനി സഭയുടെ പതിനഞ്ചാമത് ജനറൽ ചാപ്റ്ററിലാണ് നൂറ്റാണ്ടുകൾ പാരമ്പര്യമുള്ള സഭയ്ക്ക് ആദ്യമായി ഇറ്റലിക്ക് പുറത്തുനിന്നും ഒരു മദർ ജനറലിനെ ലഭിക്കുന്നത്. ഇന്ത്യയിൽ നിന്ന് മലയാളിയായ സിസ്റ്റർ സിസി മദർ ജനറാളകുമ്പോൾ ഇത് അഭിമാനത്തിന്റെ നിമിഷങ്ങളാണ്. ഇന്ത്യൻ പ്രൊവിൻസിന്റെ ഇപ്പോഴത്തെ പ്രൊവിൻഷ്യൽ സുപ്പീരിയർ ആയി കോഴിക്കോട് ചെറുവണ്ണൂർ പ്രൊവിൻഷ്യൽ ഹൗസിൽ സേവനം ചെയ്യുകയായിരുന്ന സിസ്റ്റർ സിസി, സാമൂഹിക സേവനരംഗത്ത് പൗരസമിതിയോട് ചേർന്ന് തൻറെ വ്യക്തിമുദ്ര പതിപ്പിച്ചു. തികഞ്ഞ മനുഷ്യസ്നേഹവും കാരുണ്യത്തിന്റെ മുഖവും സിസ്റ്ററിന്റെ പ്രവർത്തനങ്ങളിൽ പ്രകടമാണ്. കണ്ണൂർ ജില്ലയിലെ പിലാത്തറ മുരിങ്ങമ്യാലിൽ തോമസ് ഏലിയാമ്മ ദമ്പതികളുടെ പത്തുമക്കളിൽ ആറാമത്തെ മകളായി ജനിച്ച സിസ്റ്റർ 1992 ൽ സഭാ വസ്ത്രം സ്വീകരിക്കുകയും സഭയുടെ പല ഭവനങ്ങളിലും സേവനം ചെയ്തതിനുശേഷം 2007ൽ ഇന്ത്യൻ പ്രൊവിൻസിലെ നോവിസ് മിസ്ട്രസ് ആയി സേവനം ചെയ്തു കൊണ്ടിരിക്കെ…
കൊച്ചി: കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. കാസര്‍കോട് ജില്ലയില്‍ സ്കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമാണെന്ന് കലക്ടര്‍ അറിയിച്ചു. നേരത്തെ പ്രഖ്യാപിച്ച എല്ലാ പരീക്ഷകളും മാറ്റമില്ലാതെ നടക്കും.
കൊല്ലം : തേവലക്കര ബോയ്‌സ് ഹൈസ്‌ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മിഥുന്റെ കുടുംബത്തിന് വീട് നിർമിച്ചുനൽകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു . സ്‌കൗട്‌സ് ആൻഡ് ഗൈഡ്‌സിന്റെ നേതൃത്വത്തിലാണ് വീട് നിർമിച്ചു നൽകുന്നത് . പൊതുവിദ്യാഭ്യാസ മന്ത്രിയാണ് സ്‌കൗട്‌സ് ആൻഡ് ഗൈഡ്‌സ് സംസ്ഥാന പ്രസിഡൻ്റ്. കുടുംബത്തിന് കെഎസ്ഇബി 5 ലക്ഷം രൂപ നൽകും. വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് വിദ്യാഭ്യാസ മന്ത്രി നൽകി. കൊല്ലം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ ഓഫീസർമാരോട് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും മന്ത്രി നിർദേശം നൽകി. തേവലക്കര ബോയ്‌സ് സ്‌കൂൾ കെട്ടിടത്തിനു മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കവെയാണ് എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ (13) ഷോക്കേറ്റ് മരിച്ചത്. സ്കൂളിന് മുകളിലൂടെ പോകുന്ന വൈദ്യുതലൈനിൽ നിന്നാണ് വിദ്യാർഥിക്ക് ഷോക്കേറ്റത്.
ബാഗ്ദാദ്: ഇറാഖിലെ ഷോപ്പിംങ് മാളിലുണ്ടായ വന്‍ തീപിടുത്തത്തിൽ 60 മരിച്ചു . കിഴക്കന്‍ ഇറാഖിലെ അല്‍-കുട്ട് നഗരത്തിലെ ഒരു ഹൈപ്പര്‍മാര്‍ക്കറ്റിലാണ് തീപിടിത്തമുണ്ടായത്. അഞ്ച് നില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ ഇതുവരെ 60 പേര്‍ മരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി പ്രവിശ്യാ ഗവര്‍ണറെ ഉദ്ധരിച്ച് സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയും (ഐഎന്‍എ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എല്ലാ നിലകളിലും തീ പടര്‍ന്നിരുന്നു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. കെട്ടിടത്തിന്റെയും മാളിന്റെയും ഉടമയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല, എന്നാല്‍ പ്രാഥമിക അന്വേഷണ ഫലങ്ങള്‍ രണ്ട് ദിവസത്തിനുള്ളില്‍ പുറത്തുവിടുമെന്ന് ഇറാന്റെ സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ ഐഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിൽ നിന്ന് ഏകദേശം 160 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന അൽ-കുട്ട് നഗരം വാസിത് പ്രവിശ്യയിലാണ്. ഇറാഖി വാർത്താ ഏജൻസിക്ക് (ഐഎൻഎ) നൽകിയ പ്രസ്താവനയിൽ വാസിത് പ്രവിശ്യ ഗവർണർ മുഹമ്മദ് അൽ-മിയാഹി…
കൊല്ലം: സ്കൂളിൽ കളിക്കുന്നതിനിടെ കെട്ടിടത്തിന് മുകളിൽ വീണ ചെരുപ്പ് എടുക്കാൻ കയറിയ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ (13) ആണ് മരിച്ചത്. ഷോക്കേറ്റ മിഥുനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സ്കൂളിന് മുകളിലൂടെ പോകുന്ന വൈദ്യുതലൈൻ അപകടരമായ അവസ്ഥയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു . സ്കൂൾ അധികൃതർക്കും കെഎസ്ഇബിക്കുമെതിരെ പ്രതിഷേധമുയർന്നു .
പുസ്തകം / ഷാജി ജോര്‍ജ് ചിന്തകള്‍കൊണ്ടും പ്രവൃത്തികള്‍ കൊണ്ടും ശരീരഭാഷകൊണ്ടും വേറിട്ടു നല്‍ക്കുന്ന ‘കുറേക്കൂടി’ മനുഷ്യരായ ആളുകളുമായി ആലുവ യു.സി. കോളജ് വിദ്യാര്‍ഥികള്‍ നടത്തിയ അഭിമുഖങ്ങളുടെ പുസ്തകം എന്ന വിശേഷണത്തോടെയാണ് ‘ഒറ്റവാക്കിന്റെ മുഴക്കങ്ങള്‍’ സാപിയന്‍സ് ലിറ്ററേച്ചര്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. വിസ്മയിപ്പിക്കുന്നതിലേറെ നമ്മെ തെല്ലെങ്കിലും ഊര്‍ജ്ജസ്വലപ്പെടുത്താന്‍ പോന്ന ഭാഷണങ്ങള്‍ എന്ന ഉപവിശേഷണവും പുസ്തകത്തിനുണ്ട്. ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടുക, അതില്‍ ജീവിക്കുക എന്നത് തീര്‍ച്ചയായും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. വ്യവസ്ഥകളോടുള്ള നിരന്തരകലഹം ആവശ്യപ്പെടുന്ന അത് ഒട്ടും എളുപ്പവുമല്ലതാനും. കേരളത്തിന് സുപരിചിതവും എന്നാല്‍ അത്രകണ്ട് പരിചിതമല്ലാത്തവരുമായ പതിനഞ്ച് പേരുടെ അഭിമുഖങ്ങളാണ് പുസ്തകത്തിലുള്ളത്. ആലുവ യു.സി. കോളജിലെ വിദ്യാര്‍ഥികള്‍ നടത്തിയ ഈ കൂടിക്കാഴ്ചകള്‍ ആ കലാലയം നടത്തിപ്പോരുന്ന, കേരളീയ സമൂഹം അറിഞ്ഞിരിക്കേണ്ട പരിചയപ്പെടുത്തലുകളുടെ ഒരു തുടര്‍ച്ചയാണ്. മറ്റൊരു ലോകവും സാധ്യമാണെന്ന തിരിച്ചറിവ് നല്‍കാന്‍ ‘ഒറ്റവാക്കിന്റെ മുഴക്കങ്ങള്‍’ എന്ന പുസ്തകത്തിന് കഴിയുന്നുണ്ട്. സാമൂഹ്യ പ്രവര്‍ത്തക ദയാബായി, പ്രഭാഷകനും ചിന്തകനുമായ ഫാ. ബോബി ജോസ് കട്ടിക്കാട്, മാജി എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന…
സിനിമ / പ്രഫ. ഷാജി ജോസഫ് ഇറാനിയന്‍ സിനിമയെ ലോക ഭൂപടത്തില്‍ ചേര്‍ത്തുവക്കാന്‍ സഹായിച്ച ‘ചില്‍ഡ്രന്‍ ഓഫ് ഹെവന്‍, ടദി കളര്‍ ഓഫ് പാരഡൈസ്’, ‘ബരാന്‍’എന്നീ ചിത്രങ്ങള്‍ ഒരുക്കിയ മജീദ് മജീദി സംവിധാനം നിര്‍വ്വഹിച്ച സിനിമയാണ് ‘ദി സോങ് ഓഫ് സ്പാരോസ്’. ഇറാന്റെ ഗ്രാമീണ-നഗര ജീവിത വൈരുദ്ധ്യങ്ങളാണ് സിനിമയുടെ പ്രമേയം. ഒരു ലളിതമായ മനുഷ്യന്റെ കഥയിലൂടെയും, അവന്റെ പോരാട്ടങ്ങളിലൂടെയും, മാറുന്ന സാഹചര്യങ്ങള്‍ക്കിടയിലും അവന്‍ മുറുകെ പിടിക്കുന്ന മൂല്യങ്ങളിലൂടെയും മനുഷ്യജീവിതത്തിന്റെ ദുര്‍ബലതയെ സൂക്ഷ്മമായി പകര്‍ത്തുന്നു കവിതപോലെ ചിത്രീകരിച്ച ഈ സിനിമ. ടെഹ്‌റാന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ഗ്രാമത്തിലെ ഒട്ടകപ്പക്ഷി ഫാമില്‍ ജോലി ചെയ്യുന്ന എളിമയുള്ള, കഠിനാധ്വാനിയായ മനുഷ്യനാണ് കരീം (റെസ നാജി). കുന്നുകളാല്‍ ചുറ്റപ്പെട്ട മനോഹരമായ ഗ്രാമത്തില്‍ ഭാര്യ നര്‍ഗസിനും (മറിയം അക്ബരി) മൂന്ന് കുട്ടികള്‍ക്കുമൊപ്പം തന്റെ ചെറിയ വീട്ടില്‍ ലളിതവും സംതൃപ്തവുമായ ജീവിതം നയിക്കുന്നു. ജീവിതംദുഷ്‌കരമാണെങ്കിലും സമാധാനപരമാണ്, ഒരു ദിവസം കരീമിന്റെ നിരീക്ഷണത്തിലുള്ള ഒരു ഒട്ടകപ്പക്ഷി, ഫാമില്‍ നിന്ന് രക്ഷപ്പെടുന്നതുവരെ. മജീദ് മജീദി…
പുരാണം / ജെയിംസ് അഗസ്റ്റിന്‍ അന്ന മരിയ തനൂരി എന്ന പേര് ഒരുപക്ഷേ നമുക്ക് അപരിചിതമായിരിക്കാം. എന്നാല്‍ മൊസാര്‍ട്ട് എന്ന വിഖ്യാത സംഗീതജ്ഞന്റെ സൃഷ്ടികള്‍ നഷ്ടപ്പെട്ടുപോകാതെ സംരക്ഷിച്ച് ലോകത്തിനു കൈമാറിയത് അദ്ദേഹത്തിന്റെ സഹോദരി അന്നാ മരിയയാണ്. മോസര്‍ട്ടിന്റെ ഭാര്യയുടെ പേര് കണ്‍സ്റ്റാന്‍സെ എന്നായിരുന്നു. മുപ്പത്തിയഞ്ചാം വയസ്സില്‍ ലോകത്തോടു വിട പറഞ്ഞ മൊസാര്‍ട്ടിന്റെ പുസ്തകങ്ങളും ഡയറികളും സൂക്ഷിച്ചു കൈമാറിയത് അന്ന മരിയയും കണ്‍സ്റ്റാന്‍സെയും ചേര്‍ന്നാണ്. അന്ന മരിയ അറിയപ്പെടുന്ന സംഗീയതജ്ഞയുമായിരുന്നു. ഇവരുടെ ശേഖരത്തില്‍ നിന്നും ലഭിച്ചതില്‍ ഏറ്റവും അമൂല്യമായി കരുതുന്ന മോസര്‍ട്ടിന്റെ സൃഷ്ടി ‘സി’ മൈനര്‍ സ്‌കെയിലില്‍ അദ്ദേഹം ചിട്ടപ്പെടുത്തിയ ദിവ്യബലി ഗാനങ്ങളാണ്.പുണ്യസ്മരണാര്‍ഹനായ ഫ്രാന്‍സിസ് പാപ്പയ്ക്ക് ഏറ്റവും പ്രിയപ്പെട്ട സംഗീതസമാഹാരമായിരുന്നു ഈ ഗാനങ്ങള്‍. പാപ്പയുടെ ശേഖരത്തില്‍ ഈ ഗാനങ്ങളുടെ എല്‍.പി. റെക്കോര്‍ഡും ഉണ്ടായിരുന്നു. എപ്പോഴും കേള്‍ക്കാന്‍ ഇഷ്ടമുള്ള ആല്‍ബമേതെന്ന പത്രപ്രവര്‍ത്തകന്റെ ചോദ്യത്തിന് പാപ്പ നല്‍കിയ ഉത്തരം ‘മൊസാര്‍ട്ടിന്റെ ദിവ്യബലിഗാനങ്ങള്‍’ എന്നായിരുന്നു. 1782-ല്‍ മൊസാര്‍ട്ടിനു 24 വയസ്സുള്ളപ്പോഴാണ് ഗായകസംഘത്തിന് ആലാപനത്തിന്റെ വൈവിധ്യമായ ‘പാര്‍ട്‌സുകള്‍’ ചേര്‍ത്തുകൊണ്ട്…
Subscribe to Updates
Get the latest creative news from FooBar about art, design and business.