- ആർച്ച് ബിഷപ്പ് ജോസഫ് അട്ടിപ്പേറ്റി മെമ്മോറിയൽ, പുരസ്കാരങ്ങൾ വിതരണം ചെയ്തു
- KLCA സ്ഥാപക ദിനം: പോണേൽ യൂണിറ്റിൽ ദേവസ്തവിളി പരിശീലന പരിപാടി സംഘടിപ്പിച്ചു
- ലത്തീൻ സമുദായത്തിന്റെ മുന്നേറ്റത്തിന് കെഎൽസിഎയുടെ പങ്ക് അതുല്യം : ബിഷപ് ഡോ.ആന്റണി വാലുങ്കൽ
- പതിനേഴാമത് ഗ്രീൻആക്കോർഡ് ഇന്റർനാഷണൽ ഫോറത്തിന്, പാപ്പായുടെ ടെലിഗ്രാം സന്ദേശം
- ഫെബ്രുവരിയിൽ യൂറോപ്പിൽ അരങ്ങേറിയത് 34 ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങൾ
- അൽമായർക്കായി വാർഷിക വിശുദ്ധവാര ധ്യാനം ഒരുക്കി, വടവാതൂർ, മംഗലപ്പുഴ സെമിനാരികൾ
- യുദ്ധമുഖത്തു ക്രിസ്തുവിന്റെ കൂറ്റൻ രൂപം സ്ഥാപിച്ച്, ലെബനൻ
- അദാലത്ത് നടത്തി
Author: admin
പക്ഷം / ഡോ. മാര്‍ട്ടിന്‍ ആന്റണി ഒ. ഡി എം ഇന്ന് ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് സൗന്ദര്യാത്മക ക്രൂരതയാണ് (Aesthetic Barbarism). ഒരു സംസ്‌കാരമായി ഉയര്‍ന്നുവരുന്ന ബൗദ്ധിക രൂപീകരണങ്ങളെ ഭീഷണികൊണ്ട് നിര്‍വീര്യമാക്കുന്ന പ്രവണത വര്‍ദ്ധിച്ചു വരുന്നു. ഇത് ഫാസിസത്തിന്റെ ഒരു പ്രത്യേകതയാണ്. സംസ്‌കാരത്തെക്കുറിച്ച് സംസാരിക്കുന്നതുപോലും സംസ്‌കാരത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാകുന്നതായി വ്യാഖ്യാനിക്കപ്പെടുന്നു. ഗീബല്‍സിന്റെ കാലം മുതലാണ് കലാസൃഷ്ടികള്‍ രാഷ്ട്രീയ മുദ്രാവാക്യങ്ങളുടെ പരസ്യങ്ങളായത്. അങ്ങനെയാണ് കലയ്ക്കുവേണ്ടിയുള്ള കല മനസ്സാക്ഷികളെ തെറ്റിദ്ധരിപ്പിക്കാന്‍ തുടങ്ങിയത്. ഇന്ന് അത് മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നു. ഇത് ഗീബല്‍സ് ശൈലിയിലുള്ള പ്രചാരണത്തിന്റെ പരമോന്നത രൂപമാണ്. കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍, മാധ്യമ മാലിന്യങ്ങളുടെ വ്യാവസായിക ഉല്‍പാദനത്തില്‍ സംസ്‌കാരത്തിന്റെ മൂല്യം വെറുമൊരു വിനിമയ മൂല്യമായി ചുരുങ്ങിയിരിക്കുന്നു. സത്യവും അസത്യവും തമ്മില്‍ വേര്‍തിരിക്കാന്‍ പറ്റാതെ കുഴഞ്ഞുമറിഞ്ഞു പോകുന്ന ഒരു സാമൂഹിക അന്തരീക്ഷത്തെ മാധ്യമങ്ങള്‍ സൃഷ്ടിക്കുന്നു. കോടതിയാണോ സത്യം മാധ്യമങ്ങളാണോ സത്യം എന്നു തിരിച്ചറിയാന്‍ പറ്റാതെ മലയാളമനസ്സാക്ഷികള്‍ പതറുന്നു. സംസ്‌കാരത്തിന് ഇനി അതില്‍ത്തന്നെ ഒരു മൂല്യവുമില്ല എന്ന അവസ്ഥ.…
ഹിസ്‌റ്റോറിയ / ജെന്‍സന്‍ സി. ജോസ് (കവി, ചിത്രകാരന്‍) 1609ല്‍ പ്രശസ്ത ഇറ്റാലിയന്‍ ചിത്രകാരനായ കാര്‍വാജിയോ വരച്ച ‘നാറ്റിവിറ്റി’ ഇരുട്ടും വെളിച്ചവും ഉപയോഗിച്ച് ചിത്രീകരിച്ച അതിമനോഹര ചിത്രമായിരുന്നു. യേശുവിന്റെ ജനനത്തെക്കുറിച്ചുള്ള ഒരു ചിത്രമാണ് ‘ദി നേറ്റിവിറ്റി വിത്ത് സെന്റ് ഫ്രാന്‍സിസ് ആന്‍ഡ് സെന്റ് ലോറന്‍സ്’. ആത്മീയതയും ലാളിത്യവും നിറഞ്ഞ വര്‍ണ്ണപ്രയോഗമാണിതില്‍ ഉപയോഗിച്ചിരിക്കുന്നത്. മറിയത്തെ ഒരു സാധാരണ സ്ത്രീയായി ചിത്രീകരിച്ചു. 1969-ല്‍ പലെര്‍മോയിലെ ഓറട്ടറി ഓഫ് സെന്റ് ലോറന്‍സില്‍ നിന്ന് ഇത് മോഷ്ടിക്കപ്പെട്ടു. കാര്‍വാജിയോയുടെ പ്രശസ്ത ചിത്രമായ ‘ദി നേറ്റിവിറ്റി വിത്ത് സെന്റ് ഫ്രാന്‍സിസ് ആന്‍ഡ് സെന്റ് ലോറന്‍സ്’ ക്രിസ്മസിനോട് അനുബന്ധിച്ച പെയിന്റിങ്ങുകള്‍ക്ക് വളരെ ദീര്‍ഘവും സമൃദ്ധവുമായ ചരിത്രവും പാരമ്പര്യവും ഉണ്ട്. വിശുദ്ധ ഫ്രാന്‍സിസ് അസീസിയാണ് (1223) ആദ്യമായി ജീവനുള്ള മനുഷ്യരേയും മൃഗങ്ങളേയും കൊണ്ടുള്ള പുല്‍ക്കൂട് അവതരിപ്പിച്ചത്. അത് പിന്നീട് ചിത്രകലക്കും ശില്പകലയ്ക്കും പ്രചോദനമായി. ക്രിസ്മസ് പെയിന്റിങ്ങുകള്‍ വെറും ദൈവജനനകഥയല്ല, പ്രതീക്ഷ, സമത്വം, ദൈവം മനുഷ്യരിലേക്കിറങ്ങിവന്ന സംഭവം എന്നിവയുടെ ദൃശ്യരൂപങ്ങളാണ്. ക്രിസ്തീയ കലയുടെ…
പുരാണം / ജെയിംസ് അഗസ്റ്റിൻ പുല്‍ക്കൂട്ടില്‍ ഉണ്ണീശോയ്ക്ക് കൂട്ടുണ്ടായിരുന്നത് ആടുകളും പശുക്കളും കഴുതയുമാണ്. ആട്ടിടയന്മാര്‍ക്കൊപ്പം ചെമ്മരിയാടുകളും മൂന്നു ജ്ഞാനികള്‍ക്കൊപ്പം ഒട്ടകങ്ങളും എത്തി. പുല്‍ക്കൂട് ഒരുക്കുമ്പോള്‍ നമ്മുടെ നാട്ടില്‍ ഈ ജീവികളുടെ കുഞ്ഞുരൂപങ്ങള്‍ നിരത്താറുണ്ട്. ചില വിദേശരാജ്യങ്ങളിലെ പുല്‍ക്കൂടുകളില്‍ കോഴികള്‍, താറാവുകള്‍, കുറുക്കന്മാര്‍, കരടികള്‍ തുടങ്ങിയ ജീവികളെയും ഉള്‍പ്പെടുത്തും. ഈശോയുടെ ജനനം ആഘോഷിക്കാന്‍ ജന്തുജാലങ്ങളും പുല്‍ക്കൂട്ടില്‍ എത്തി എന്നത് സത്യമാണ്. പ്രപഞ്ചമാകെ പ്രകാശവും പ്രതീക്ഷയും പ്രോജ്വലിച്ച പ്രശാന്തമായ പാതിരാവില്‍ പാരില്‍ പാട്ടു പാടാത്തവരായി ആരുമുണ്ടാകില്ല. സകല ജീവജാലങ്ങളും ഗ്ലോറിയ പാടിയിട്ടുണ്ടാകും. അങ്ങനെ ഒരു സങ്കല്‍പ്പത്തില്‍ നിന്നാണ് അമേരിക്കന്‍ സംഗീതജ്ഞനും വന്യജീവി ഫോട്ടോഗ്രാഫറുമായ റോബര്‍ട്ട് ഡബ്ല്യൂ.ബാള്‍ഡ്വിന്‍ ഒരു സംഗീതസമാഹാരം ഒരുക്കുന്നത്. ലോകപ്രശസ്തമായ പതിമൂന്നു ക്രിസ്മസ് ഗാനങ്ങള്‍ അദ്ദേഹം വ്യതിരിക്തമായി ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചു. ലോകത്തിലെ വിവിധ വനങ്ങളില്‍ നിന്നും റെക്കോര്‍ഡ് ചെയ്ത ജീവികളുടെ ശബ്ദങ്ങള്‍ ഓരോ പാട്ടുകളിലും പശ്ചാത്തലസംഗീതമായി ചേര്‍ത്താണ് റോബര്‍ട്ട് ഈ ആല്‍ബം തയ്യാറാക്കിയത്. റോബര്‍ട്ട് ഡബ്ല്യൂ.ബാള്‍ഡ്വിന്‍ ‘എ നാച്ചുറല്‍ ക്രിസ്മസ്’ എന്നാണ്…
എഡിറ്റോറിയൽ / ജെക്കോബി കൊച്ചി കോര്‍പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് ലത്തീന്‍ കത്തോലിക്കാ പ്രതിനിധി വേണമെന്ന് സമുദായ നേതൃത്വം ആവശ്യപ്പെടുന്നു. യുഡിഎഫിന്റെ 46 കൗണ്‍സിലര്‍മാരില്‍ 18 പേര്‍ ലത്തീന്‍കാരാണ്. വിവിധ തലങ്ങളില്‍ ഭരണസമിതി നേതൃത്വ നിര്‍ണയത്തിലും, തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ സ്ഥിരംസമിതി നാമനിര്‍ദേശത്തിലും, പാര്‍ട്ടി സംഘടനാ ഭാരവാഹി നിയമനത്തിലും ലത്തീന്‍ സമൂഹത്തിന് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വവും ഇതര മുന്നണി നേതാക്കളും സത്വര നടപടികള്‍ സ്വീകരിക്കുമെന്ന് പ്രത്യാശിക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നയിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി കേരളത്തിലെ നഗര, ഗ്രാമീണ മേഖലകളില്‍ നേടിയ മിന്നുന്ന ജയം നാലു മാസത്തിനപ്പുറം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ദിശാസൂചനയായി വിലയിരുത്തപ്പെടുന്നുണ്ട്. ഇടതുമുന്നണിയുടെ തുടര്‍ഭരണത്തിന്റെ ദുരന്താഘാതങ്ങളില്‍ നിന്നു മുക്തി തേടുന്ന ജനങ്ങളുടെ രാഷ് ട്രീയ വിധിയെഴുത്തായി ഈ തിരഞ്ഞെടുപ്പ് ഫലം വായിച്ചെടുക്കുക എളുപ്പമാണ്. എന്നാല്‍, നാലര പതിറ്റാണ്ടോളം തങ്ങളുടെ അധീനതയിലായിരുന്ന തലസ്ഥാന നഗരത്തിലെ മുനിസിപ്പല്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ ഭരണം ചരിത്രത്തില്‍ ആദ്യമായി ബിജെപിക്കു വിട്ടുകൊടുക്കേണ്ടിവരുമ്പോഴും സിപിഎമ്മിന്റെ…
കൊടുങ്ങല്ലൂർ: ഡോ ഹെൽവെസ്റ്റ് റൊസാരിയോയെ കോട്ടപ്പുറം രൂപത ചാൻസലറായി ബിഷപ്പ് ഡോ.അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. കോട്ടപ്പുറം രൂപത വൈസ് ചാൻസലറായി സേവനമനുഷ്ഠിക്കുകയായിരുന്നു. (നാളെ) ഡിസംബർ 18 ന് ചുമതലയേൽക്കും. ഫാ.ഷാബു കുന്നത്തൂർ യുഎസി ൽ അജപാലന ശുശ്രൂഷക്ക് പോകുന്ന ഒഴിവിലാണ് നിയമനം. തുരുത്തിപ്പുറം ജപമാലരാഞ്ജി പള്ളി വികാരി, കോട്ടപ്പുറം രൂപത കെസിഎസ്എൽ ഡയറക്ടർ, എക്യൂമെനിസം കമ്മീഷൻ ഡയറക്ടർ, പ്രൊക്ലമേഷൻ കമ്മീഷൻ ഡയറക്ടർ,കുറ്റിക്കാട് – കൂർക്കമറ്റം സെൻ്റ് ആൻ്റണീസ് മൈനർ സെമിനാരി റെക്ടർ, കുറ്റിക്കാട് – കൂർക്കമറ്റം സെൻ്റ് ആൻ്റണീസ് പള്ളി പ്രീസ്റ്റ് – ഇൻ – ചാർജ്, മാളപള്ളിപ്പുറം സെൻ്റ് ആൻ്റണീസ് , തൃശൂർ സേക്രട്ട് ഹാർട്ട്,കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് കത്തീഡ്രൽ പള്ളികളിൽ സഹവികാരി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് . എംജി സർവ്വകലാശാലയിൽ നിന്ന് ചരിത്രത്തിൽ ബിരുദവും റോമിലെ പൊന്തിഫിക്കൽ ഉർബൻ സർവ്വകലാശാലയിൽ നിന്ന് കാനൻ നിയമത്തിൽ ലൈസൻഷ്യേറ്റും റോമിലെ പൊന്തിഫിക്കൽ ലാറ്ററൻ സർവ്വകലാശാലയിൽ നിന്ന് കാനൻ നിയമത്തിൽ ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്.…
കൊച്ചി: വരാപ്പുഴ അതിരൂപതയിൽ ദാമ്പത്യത്തിന്റെ സുവർണ്ണ – രജത ജൂബിലി ആഘോഷിക്കുന്ന 1400 ദമ്പതിമാരുടെ സംഗമം സെൻറ് ആൽബർട്ട്സ് കോളേജ് പാപ്പാളി ഹാളിൽ വച്ച് നടന്നു. ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. കുടുംബങ്ങളിൽ ശാന്തിയും സമാധാനവും ഇല്ലെങ്കിൽ മക്കൾ വഴി തെറ്റി പോകും. അത് അപകടകരമായ സ്ഥിതി ക്ഷണിച്ചുവരുത്തും. അതാണ് സമകാലിക സംഭവങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ബിഷപ് ഡോ. ആൻറണി വാലുങ്കൽ അധ്യക്ഷത വഹിച്ച യോഗത്തിന് ഫാമിലി കമ്മീഷൻ ഡയറക്ടർ ഫാ.അലക്സ് കുരിശുപറമ്പിൽ സ്വാഗതം ആശംസിച്ചു. ഫാ.കപ്പിസ്താൻ ലോപ്പസ്, ജോബി തോമസ്, ആൽബി പി ജെ, നിക്സൺ വേണാട്ട്, ഷൈമോൻ എന്നിവർ പ്രസംഗിച്ചു
തികച്ചും ചടുലത നിറഞ്ഞ ഇന്നത്തെ ജീവിതക്രമത്തിൽ, ഒരുക്കത്തോടെ ക്രിസ്തുവിന്റെ ജനനത്തിനായി ഒരുങ്ങാനും, ക്രിസ്തുമസ് പുൽക്കൂട് പോലെയുള്ള ക്രൈസ്തവ വിശ്വാസത്തിന്റെയും സംസ്കാരത്തിന്റെയും അടയാളങ്ങൾ കാത്തുസൂക്ഷിക്കാനും ആഹ്വാനം ചെയ്‌ത് ലിയോ പതിനാലാമൻ പാപ്പാ. ഡിസംബർ 17 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ച്ചാമധ്യേ ആളുകളെ അഭിസംബോധന ചെയ്യവെയാണ് പാപ്പാ ഇത്തരമൊരു ആഹ്വാനം മുന്നോട്ടുവച്ചത്.
തോമ്മാ സ്ലീവായുടെ തിരുനാളിനോടനുബന്ധിച്ച്, – മലങ്കരയിൽ പുരാതന സ്ലീവാകൾ ഉള്ള പള്ളികളിലൂടെ മാർത്തോമ്മാ നസ്രാണികൾ തീർത്ഥാടനം നടത്തുന്നു.
കൊച്ചി: സംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഉയർന്നത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 12,330 രൂപയിലും പവന് 98,640 രൂപയിലുമാണ് വ്യാപാരം . 18 കാരറ്റ് സ്വർണവില ഗ്രാമിന് 50 രൂപ ഉയർന്ന് 10,140 രൂപയിലെത്തി. ഡിസംബർ 12ന് ഒറ്റയടിക്ക് 1,400 രൂപ ഉയർന്നു. വീണ്ടും കുതിപ്പ് തുടർന്ന് 15ന് 99,000 കടക്കുകയായിരുന്നുകഴിഞ്ഞ ജനുവരി 22-നാണ് പവൻ വില ആദ്യമായി 60,000 കടന്നത്.
വാഷിങ്‌ടണ്‍ : അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് വ്യാപിപ്പിച്ചു . യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപാണ് ഇക്കാര്യം അറിയിച്ചത് . സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിലുള്ള പൗരന്മാർക്കും പാലസ്‌തീനിയൻ അതോറിറ്റി പാസ്പോർട്ട് കൈവശമുള്ളവർക്കും യുഎസിലേക്കുള്ള പ്രവേശനം ഇനി അനുവദിക്കില്ല. ഇതോടെ മുമ്പ് പ്രഖ്യാപിച്ച യാത്രാ, കുടിയേറ്റ നിയന്ത്രണങ്ങൾ ബാധിച്ച രാജ്യങ്ങളുടെ എണ്ണം ഇരട്ടിയായി. ആദ്യം പത്തിൽ കൂടുതൽ രാജ്യങ്ങൾക്കാണ് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ഇപ്പോൾ ഏഴ് രാജ്യങ്ങളെയും കൂടി ഉൾപ്പെടുത്തയിരിക്കുകയാണ്. സിറിയയിൽ രണ്ട് യുഎസ് സൈനികരും ഒരു പൗരനും കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് ട്രംപിൻ്റെ നീക്കം . രാജ്യത്തിന് ഭീഷണിയാകുന്ന തരത്തിൽ വിദേശികളെ പ്രവേശിപ്പിക്കരുതെന്നാണ് തീരുമാനം. മാറ്റങ്ങൾ ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് പ്രസ്‌താവനയിൽ പറയുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
