- പബ്ലിക് സ്പീക്കിംഗ് ആൻഡ് ലീഡർഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമിന്റെ രണ്ടാം ബാച്ചിൻ്റെ സമാപന സമ്മേളനം നടത്തി
- ആത്മീയതയുടെ ആഴങ്ങളിൽ “സെർവിയം 2026”
- റേഡിയോയ്ക്കും ലൈസൻസ്
- ‘കോസ്റ്റ ബ്രാവ, ലെബനൻ’
- കുടിയേറ്റശ്രമത്തിനിടെ മരണമടഞ്ഞവർക്ക് വേണ്ടി പൂക്കൾ സമർപ്പിച്ച് പാപ്പ
- യേശു ക്രിസ്തുവിന്റെ രൂപം തകർത്തു, വിശ്വാസി സമൂഹം ആശങ്കയിൽ
- ഫാ. ലിൻസൺ ജോൺ മരോട്ടിക്കലിന് ബൈബിൾ വിജ്ഞാനിയത്തിൽ ഡോക്ടറേറ്റ്
- കുടിയൊഴിപ്പിക്കലും കോവില്‍ത്തോട്ടം പാക്കേജും
Author: admin
ജീവിതത്തില്‍ പച്ചപ്പുള്ള ഒരുപാട് സുന്ദരമായ ഓര്‍മ്മകളും അനുഭവങ്ങളും സമ്മാനിച്ചു കൊണ്ടാണ് 22 ദിവസങ്ങള്‍ നീണ്ട 9000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഞങ്ങളുടെ യാത്ര അവസാനിച്ചത്. ഹിന്ദി അറിയാത്ത ഞങ്ങള്‍ക്ക് ഭാഷ ഒരിക്കലും ഒരു വിലങ്ങു തടിയായില്ല.യാത്ര മനുഷ്യരെ കുറച്ചുകൂടെ വിശാല ഹൃദയരും പുതുദര്‍ശനങ്ങളുള്ളവരും നവചൈതന്യമുള്ളവരുമാക്കുമെന്ന കാര്യം ഞങ്ങള്‍ക്ക് ഒരിക്കല്‍ കൂടെ ബോധ്യപ്പെട്ടു. ഭാരതത്തിന്റെ പൈതൃകത്തിലും സംസ്‌കാരത്തിലുമുള്ള അഭിമാനബോധത്തോടെ അനുഭവങ്ങള്‍ സമ്മാനിച്ച നവചൈതന്യത്തോടെയാണ് ഞങ്ങള്‍ ഓരോരുത്തരും ഞങ്ങളുടെ അജപാലന ശുശ്രൂഷയിലേക്ക് മടങ്ങിയത്.
“രക്‌തദാനത്തിന്റെ 20 വർഷം:രക്‌തദാതാക്കൾക്ക് നന്ദി”ഇതാണ് 2024ലെ രക്തദാന ദിന സന്ദേശം. സന്നദ്ധ രക്‌തദാനത്തിന്റെ പ്രാധാന്യവും മഹത്വം ഉൾക്കൊണ്ട് കൊണ്ട് 2004 ലാണ് ലോകാരോഗ്യസംഘടന രക്തദാന ദിനം ആചരിക്കാൻ ആരംഭിച്ചത്.
സെന്‍റ് ലൂസിയ: ടി20 ലോകകപ്പില്‍ സ്‌കോട്‌ലന്‍ഡിന്‍റെ സൂപ്പര്‍ 8 സ്വപ്നങ്ങൾ തകർത്ത് ഓസ്‌ട്രേലിയ. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയോട് അഞ്ച് വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയതോടെയാണ് സ്കോട്ടിഷ് പട ലോകകപ്പില്‍ നിന്നും പുറത്തായത് . ഇതോടെ, ഗ്രൂപ്പില്‍ നിന്നും ഓസ്‌ട്രേലിയക്കൊപ്പം നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് സൂപ്പര്‍ എട്ടിലേക്ക് മുന്നേറി. ഡാരൻ സാമി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത സ്കോട്‌ലന്‍ഡ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 180 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ രണ്ട് പന്ത് ശേഷിക്കെ ജയത്തിലേക്ക് എത്തുകയായിരുന്നു. തുടക്കത്തില്‍ തകര്‍ച്ച നേരിട്ട ഓസീസിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത് ട്രാവിസ് ഹെഡ് (68), മാര്‍ക്കസ് സ്റ്റോയിനിസ് (59) എന്നിവരുടെ അര്‍ധസെഞ്ച്വറികളാണ്. നാലാം വിക്കറ്റില്‍ ഇരുവരുടെയും 80 റണ്‍സ് കൂട്ടുകെട്ടും ഓസീസ് ജയത്തില്‍ നിര്‍ണായകമായി.
പാലക്കാട്: വാഹന പരിശോധനയ്ക്കിടെ തൃത്താലയിൽ എസ്ഐയെ കാറിടിച്ചു വീഴ്ത്തി രണ്ടംഗ സംഘം കടന്നുകളഞ്ഞു. കാറിനുള്ളിൽ രണ്ടുപേർ ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു . പരിക്കേറ്റ തൃത്താല എസ്ഐ ശശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്ഐയുടെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങിയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. തൃത്താലയിൽ എസ്ഐയെ വാഹനമിടിപ്പിച്ച സംഭവത്തിൽ പോലീസ് കൊലപാതക ശ്രമത്തിനും ജോലി തടസപ്പെടുത്തിയതിനും കേസ് രജിസ്റ്റർ ചെയ്തു. കാറോടിച്ചിരുന്ന അലൻ എന്നയാളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ ഫോൺ ഓഫ് ചെയ്ത് ഒളിവിൽ പോയിരിക്കുകയാണ്. ഇരുവർക്കുമായി പോലീസ് വ്യാപക തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ദുരൂഹ സാഹചര്യത്തിൽ കണ്ട വാഹനം പരിശോധിക്കാൻ പോലീസ് ശ്രമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായതെന്നും സിഐ വ്യക്തമാക്കി.
വത്തിക്കാൻ : ഐക്യരാഷ്ട്രസഭയുടെ ലോക വയോജന പീഢനവിരുദ്ധദിനമായ ജൂൺ 15-ന് , ഫ്രാൻസീസ് പാപ്പാ എക്‌സിൽ പാപ്പാ കുറിച്ചത് ഇപ്രകാരമാണ്- “പ്രായാധിക്യം ചെന്നവർ, യഥാർത്ഥവും ആവൃതവുമായ ദയാവധമായ ഉപേക്ഷിക്കൽ മനോഭാവത്തോടെ എത്രയോ തവണ തള്ളിക്കളയപ്പെടുന്നു! നമ്മുടെ ലോകത്തിന് ഏറെ ദോഷകരമായ ആ വലിച്ചെറിയൽ സംസ്കൃതിയുടെ ഫലമാണത്. ഈ വിഷലിപ്ത സംസ്‌കാരത്തെ ചെറുക്കാൻ നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നു!” ജൂൺ 15 ലോക വയോജന പീഡനവിരുദ്ധ ബോധവൽക്കരണദിനമായി 2011 മുതൽ ആചരിച്ചുവരികയാണ്. ഐക്യരാഷ്ട്രസഭ 2011 ഡിസംബറിൽ അംഗീകരിച്ച 66/127-ാം നമ്പർ പ്രമേയമാണ് ഈ ദിനാചരണത്തിന് ആഹ്വാനം ചെയ്തത്. 2006 ൽ “ഇന്റർനാഷണൽ നെറ്റ് വർക്ക് ഫോർ ദി പ്രിവൻഷൻ ഓഫ് എൽഡർ അബ്യൂസ്’ എന്ന സംഘടനയാണ് ഇതിന് തുടക്കം കുറിച്ചതെങ്കിലും ഒരു അന്തർദേശീയ ദിനാചരണത്തിന്റെ ഔന്നത്യം വന്നുചേർന്നത് യുഎൻ പ്രമേയത്തോടെയാണ്. 2017 ലെ കണക്കനുസരിച്ച് ആറു പേരിൽ ഒരാൾ പീഡിപ്പിക്കപ്പെടുന്നു. 2002 ൽ തന്നെ ലോകാരോഗ്യസംഘടന ഈ കാര്യങ്ങൾ ലോകത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയുണ്ടായി. വിവിധ രൂപത്തിലുള്ള…
ലണ്ടൻ: ബ്രിട്ടനിൽ ജൂലൈ നാലിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഋഷി സുനകിന്റെ കൺസർവേറ്റിവ് പാർട്ടിക്ക് കനത്ത തിരിച്ചടി നേരിടുമെന്ന് സർവേ റിപ്പോർട്ടുകൾ. ഈ തെരഞ്ഞെടുപ്പോടെ കൺസർവേറ്റിവ് പാർട്ടി ‘തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ നിന്ന് അപ്രസക്തമായേക്കും’ എന്നാണ് ഒരു സർവേ നൽകുന്ന മുന്നറിയിപ്പ്. അപ്രതീക്ഷിതമായാണ് ജൂലൈയിൽ തെരഞ്ഞെടുപ്പ് നടത്തുമെന്ന് ഋഷി സുനക് മേയ് 22ന് പ്രഖ്യാപിച്ചത്. ബ്രിട്ടനിൽ സർക്കാരിന്റെ കാലാവധി പൂർത്തിയാകുന്നതിനു മുമ്പേ ആണ് ഈ പ്രഖ്യാപനം. കൺസർവേറ്റിവ്, ലേബർ പാർട്ടികൾ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി ഒരാഴ്ചയ്ക്കുശേഷമാണ് എക്സിറ്റ് പോൾ ഫലങ്ങൾ വന്നത്. തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് 46 % വോട്ടും കൺസർവേറ്റിവ് പാർട്ടിക്ക് 21% വോട്ടും ലഭിക്കുമെന്ന് ഒരു സർവേ ഫലം പറയുന്നത്. സർവേയിൽ 650 അംഗ ഹൗസ് ഓഫ് കോമൺസിൽ വെറും 72 സീറ്റ് മാത്രമേ ടോറികൾക്ക് ലഭിക്കൂവെന്നാണ് പ്രവചനം. 200 വർഷത്തെ കൺസർവേറ്റിവ് പാർട്ടിയുടെ ഏറ്റവും മോശമായ പ്രകടനമായിരിക്കും ഇത് എന്നാണ് സർവേ റിപ്പോർട്. അതേസമയം 456 സീറ്റിൽ ലേബർ…
ബ്രൂസ് അലക്സാണ്ടർ എന്ന ശാസ്ത്രജ്ഞൻ രണ്ടു പതിറ്റാണ്ടായി ഒരേ പോലെ എലികളിൽ നടത്തികൊണ്ടിരുന്ന ഒരു പഠനം തലതിരിവായി ആസൂത്രണം ചെയ്തു. ഇതുവരെ കൂടുകളിൽ അടച്ചിട്ട് ലഹരിയുടെ ആപത്തുകളെക്കുറിച്ച് നടത്തികൊണ്ടിരുന്ന ഗവേഷണത്തിനു പകരം എലികൾക്കായി ഒരു പറുദീസ.
ടറോബ: ഉഗാണ്ടക്കെതിരായ ടി20 പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനു അനായാസ ജയം. ഈ ലോകകപ്പിലെ ആദ്യ ജയമാണ് ന്യൂസിലന്‍ഡ് സ്വന്തമാക്കിയത്. 9 വിക്കറ്റിനാണ് കിവികള്‍ ജയം പിടിച്ചത്. ഉഗാണ്ടയുടെ പോരാട്ടം 18.4 ഓവറില്‍ വെറും 40 റണ്‍സില്‍ അവസാനിപ്പിച്ച കിവികള്‍ 5.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 41 റണ്‍സെടുത്താണ് ജയം തൊട്ടത്. സൂപ്പര്‍ എട്ട് കാണാതെ ന്യൂസിലന്‍ഡ് നേരത്തെ തന്നെ പുറത്തായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനോടും അഫ്ഗാനിസ്ഥാനോടും തോറ്റതാണ് കിവീസിനു തിരിച്ചടിയായത്. നാലോവറില്‍ വെറും നാല് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ടിം സൗത്തിയാണ് ഉഗാണ്ടയെ തകര്‍ത്തത്. ട്രെന്റ് ബോള്‍ട്ട് നാലോവറില്‍ ഏഴ് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകള്‍ നേടി. മിച്ചല്‍ സാന്റ്‌നറും രചിന്‍ രവീന്ദ്രയും രണ്ട് വിക്കറ്റുകള്‍ തന്നെ വീഴ്ത്തി. ലോക്കി ഫെര്‍ഗൂസന്‍ ഒരു വിക്കറ്റെടുത്തു.
തിരുവനന്തപുരം: ആര്‍എല്‍വി രാമകൃഷ്ണനെതിരെയുള്ള ജാതിയധിക്ഷേപം സംബന്ധിച്ച കേസില്‍ കലാമണ്ഡലം സത്യഭാമ കോടതിയില്‍ ഹാജരായി. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ഇവര്‍ കോടതിയില്‍ ഹാജരായത്. കേസില്‍ സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കോടതിയില്‍ എത്തിയതിന് പിന്നാലെ സത്യഭാമ മാധ്യമങ്ങളോട് പറഞ്ഞു. ആര്‍എല്‍വി രാമകൃഷ്ണനെതിരെയുള്ള പരാമര്‍ശത്തില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് ആണ് സത്യഭാമയ്‌ക്കെതിരെ കേസ് എടുത്തത്. നെടുമങ്ങാട് എസ്സി – എസ്ടി പ്രത്യേക കോടതിയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഹാജാരാകാനായിരുന്നു നിര്‍ദേശം. ജാമ്യാപേക്ഷ നല്‍കിയാല്‍ അന്നുതന്നെ തീര്‍പ്പാക്കാനും നെടുമങ്ങാട് കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.
കൊച്ചി:കളക്ഷനിൽ റെക്കോർഡിട്ട മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളായ നടൻ സൗബിൻ ഷാഹിറിനെ ഇഡി ചോദ്യം ചെയ്തു. ഇഡിയുടെ കൊച്ചി ഓഫീസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. പറവ ഫിലിംസ് കമ്പനി കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് നടപടി. നേരത്തെ മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കളിലൊരാളായ ഷോൺ ആന്റണിയെ ചോദ്യം ചെയ്തിരുന്നു.പണത്തിന്റെ ഉറവിടം, ലാഭം, പണം ഏതു തരത്തിൽ ചെലവാക്കി തുടങ്ങിയ കാര്യങ്ങളാണ് ഇഡി അന്വേഷിക്കുന്നത്. സിറാജ് എന്ന നിർമ്മാതാവാണ് ഏഴ് കോടി രൂപ സിനിമയ്ക്കായി പറവ ഫിലിംസിന് നൽകിയത്. സിനിമയ്ക്ക് 40 ശതമാനം പറവ ഫിലിംസ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഒരു രൂപ പോലും ലഭിച്ചിട്ടില്ല എന്നായിരുന്നു സിറാജിന്റെ പരാതി.പറവ ഫിലിംസ് നടത്തിയത് മുൻധാരണ പ്രകാരമുള്ള ചതിയാണെന്നും സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപേ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചുവെന്നുമാണ് ഹൈക്കോടതിയിൽ എറണാകുളം മരട് പൊലീസ് നടത്തിയ അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞത്. 22 കോടി രൂപ സിനിമയ്ക്കായി ചെലവായെന്നാണ് നിർമ്മാതാക്കളുടെ വാദം .…
Subscribe to Updates
Get the latest creative news from FooBar about art, design and business.
