- മൂലമ്പിള്ളി പാക്കേജ്, ബജറ്റിൽ തുക വകയിരുത്തണംമൂലമ്പിള്ളി പാക്കേജ്, ബജറ്റിൽ തുക വകയിരുത്തണം;സെർവന്റ്സ് ഓഫ് കാത്തലിക് സൊസൈറ്റി
- “പെണ്മ “വനിത സംഗമം നടത്തി.
- പ്രതീക്ഷകൾക്കനുസൃതമായി പ്രവർത്തനങ്ങളെ രൂപീകരിക്കുവാൻ യുവനേതൃത്വങ്ങൾക്ക് കഴിയണം – ടി ജെ വിനോദ് എം.എൽ.എ
- അന്താരാഷ്ട്ര ഗാര്‍ഹിക തൊഴിലാളി ദിനാചരണം: ഉമ തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു
- ഫാ. മൈക്കിള്‍ പനച്ചിക്കല്‍ വി.സി വിടവാങ്ങി
- ആന്റി ഡ്രഗ് സെല്ലിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ്
- ലത്തീൻ കത്തോലിക്കർ സാമൂഹ്യ-രാഷ്ട്രീയ നീതി നിഷേധിക്കുന്നവരെ തിരിച്ചറിയണം :ബിഷപ് ഡോ.ഡി.സെൽവരാജൻ
- ലൂർദ് ആശുപത്രിയുടെ പുതിയ ഡയറക്ടറായി ഫാ. വിമൽ ഫ്രാൻസിസ് പണ്ടാരപ്പറമ്പിൽ ചുമതലയേറ്റു
Author: admin
തിരുവനന്തപുരം: കനത്തമഴ തുടരുന്ന പശ്ചാത്തലത്തില്‍ കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, പത്തനംതിട്ട, കാസര്‍കോട്, എറണാകുളം, വയനാട്, പാലക്കാട് ജില്ലകള്‍ക്ക് പുറമേ ഇടുക്കി, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. ചൊവ്വാഴ്ച റെഡ്, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളിലാണ് നാളെ അവധി. ഇടുക്കിയില്‍ ഇന്ന് അതിതീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ആലപ്പുഴയില്‍ തീവ്രമഴ മുന്നറിയിപ്പ് ആയ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അംഗനവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ ക്ലാസ്സുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി ബാധകമാണ്. കാസര്‍കോടും കണ്ണൂരും നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.
കൊച്ചി: വയനാട്ടിലെ മേപ്പാടിയിൽ ചൂരൽമല, മുണ്ടക്കൈ, അട്ടമല ഭാഗങ്ങളിൽ ഉണ്ടായ ഉരുൾ പൊട്ടലിലും മണ്ണിടിച്ചിലിലും ഉൾപ്പെട്ടവർക്ക് വേണ്ടി പ്രാർത്ഥനയോടെ വരാപ്പുഴ അതിരൂപ ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം നേർന്ന ആർച്ച്ബിഷപ്പ്, ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കുചേരാൻ ഏവരെയും ആഹ്വാനം ചെയ്തു. ദുരന്തബാധിത പ്രദേശങ്ങൾ ഉൾപ്പെടുന്ന കോഴിക്കോട് രൂപതയുടെ മുൻമെത്രാൻ കൂടിയായിരുന്നു അദ്ദേഹം. ദുരന്തത്തെ നേരിടാൻ സർക്കാർ സംവിധാനങ്ങളും കോഴിക്കോട് രൂപതയും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾക്ക് തങ്ങളാൽ ആവുംവിധമുള്ള പിന്തുണ നൽകാൻ കേരള സമൂഹത്തോട് ആർച്ച്ബിഷപ്പ് അഭ്യർത്ഥിച്ചു. പരിക്കേറ്റവരുടെ ചികിത്സയും ദുരിതാശ്വാസ ക്യാമ്പിൽ ആയിരിക്കുന്നവരുടെ അടിസ്ഥാന സൗകര്യം ഉൾപ്പെടെയുള്ള കാര്യങ്ങളും ഫലവത്തായി മുന്നോട്ടുകൊണ്ടുപോകാൻ പ്രാദേശിക ഭരണ സംവിധാനങ്ങളുമായി എല്ലാവരും സഹകരിച്ച് പ്രവർത്തിക്കണം.ദുരന്തമുഖത്ത് രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ദുരന്തബാധിതർക്ക് പൂർണ്ണമായും ആശ്വാസമേകാൻ കഴിയട്ടെ എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
തിരുവനന്തപുരം: ദുരന്തബാധിതരെ സഹായിക്കുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാം. ഇതിലൂടെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യർഥിച്ചു. അക്കൗണ്ട് വിവരങ്ങള്‍ AC Details A/c Number: 39251566695 A/c Name : Chief Minister’s Distress Relief Fund Account No. 02 Branch : City Branch, Thiruvananthapuram IFSC : SBIN0070028 | SWIFT CODE: SBININBBT08 Account Type: Savings | PAN : AAAGD0584M
തൃശൂര്‍: കനത്ത മഴയിൽ മുങ്ങി തൃശൂർ ജില്ല. വിവിധ ഭാഗങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ട്. അതിരപ്പള്ളി അടക്കമുള്ള ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു. വടക്കാഞ്ചേരിയിലാണ് ജില്ലയിൽ ഏറ്റവും കൂടുതലായി വെള്ളക്കെട്ട് ബാധിച്ചിട്ടുള്ളത്. വടക്കാഞ്ചേരി റെയിൽവെ സ്റ്റേഷനിലെ രണ്ട് ട്രാക്കുകൾ പൂർണമായും വെള്ളത്തിനടിയിലാണ്. കനത്ത മഴയിൽ ഉത്രാളിക്കാവ് ക്ഷേത്രത്തിന് ചുറ്റുമുള്ള പാടം മുങ്ങി. വടക്കാഞ്ചേരി ടൗണിനോട് ചേർന്നുള്ള ചാലിപ്പാടം, ഡിവൈൻ ആശുപത്രി, സ്‌കൂൾ ഗ്രൗണ്ട്, മാരാത്ത് കുന്ന്, പുല്ലാനിക്കാട്, കുമരനെല്ലൂർ മംഗലം, കല്ലംകുണ്ട് എന്നീ പ്രദേശങ്ങളിലും വെള്ളം കയറി. വീടുകളിൽ നിന്നും ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. അതിരപ്പിള്ളി റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. ചേലക്കരയിൽ വെള്ളക്കെട്ടിൽ റോഡുകൾ വെള്ളത്തിനടിയിലായി. വീടുകൾ ഉൾപ്പെടെ വെള്ളത്തിനടിയിലായിട്ടുണ്ട്. മലക്കപ്പാറയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് രണ്ട് പേർ മരിച്ചു. ചെക്പോസ്റ്റിന് സമീപം താമസിക്കുന്ന രാജേശ്വരിയും മകൾ ജ്ഞാനപ്രിയയുമാണ് മരിച്ചത്. ഇന്നലെ രാത്രി നടന്ന അപകടം പുലർച്ചെയാണ് പുറത്തറിഞ്ഞത്. ജില്ലയിൽ പ്രധാന ഡാമുകളായ പീച്ചി, വാഴാനി, പെരിങ്ങൽക്കുത്ത്,…
തിരുവനന്തപുരം: വയനാട്ടിലുണ്ടായ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രണ്ടു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്നും നാളെയുമാണ് ഔദ്യോഗിക ദുഃഖാചരണം. ദുരന്തത്തില്‍ അനേകം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതിലും വസ്തുവകകള്‍ക്ക് നാശനഷ്ടം സംഭവിച്ചതിലും സര്‍ക്കാര്‍ അതീവ ദുഃഖം രേഖപ്പെടുത്തി. ദുഃഖാചരണ കാലയളവില്‍ സംസ്ഥാനമാകെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടണം. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പൊതുചടങ്ങുകളും ആഘോഷ പരിപാടികളും മാറ്റിവെക്കണമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സീറാം സാംബശിവ റാവുവിനെ സ്പെഷ്യല്‍ ഓഫീസറായി നിയമിച്ചു. ഇടപെടുന്നതിനായി ജില്ലാ കലക്ടര്‍ക്കും ജില്ലാ ഭരണകൂടത്തിനും ആവശ്യമായ പിന്തുണ നല്‍കുന്നതിനു കൂടിയാണ് സ്പെഷ്യല്‍ ഓഫീസറെ നിയോഗിച്ചത്. സംസ്ഥാനത്ത് അതീവ ജാഗ്രതാ മുന്നറിയിപ്പും സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. മണ്ണിടിച്ചിലിന് സാധ്യതയുള്ള ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ മാറിനില്‍ക്കണം.
കൊച്ചി: വയനാട് മേപ്പാടി മേഖലയിൽ ഉണ്ടായ ശക്തമായ ഉരുൾ പൊട്ടലിലും മണ്ണിടിച്ചിലിലും കെആർ എൽസിസി അതീവ ദുഃഖം രേഖപ്പെടുത്തി. ദുരന്തത്തിൽ ജീവൻ നഷ്ടമായവർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി എല്ലാ ദേവാലയങ്ങളിലും പ്രത്യേക പ്രാർത്ഥനകൾ നടത്തണമെന്ന് കെആർ എൽസിസി ആവശ്യപ്പെട്ടു. ഈ പ്രതിസന്ധി ഘട്ടത്തിൽ പ്രാദേശിക ഭരണ സംവിധാനങ്ങളോടും കോഴിക്കോട് രൂപതയോടും ചേർന്നുനിന്നുകൊണ്ട് സാധ്യമായ എല്ലാ സഹായ സഹകരണങ്ങളും നൽകുവാനും കേരളത്തിലെ ലത്തീൻ രൂപതകൾക്കു നല്കിയ സർക്കുലറിൽ കെആർഎൽസിസി നിർദ്ദേശിച്ചു. ദുരന്തബാധിതർക്കാവശ്യമായ ഭൗതിക സഹായങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നവർ കോഴിക്കോട് രൂപത വികാരി ജനറൽ മോൺ. ജെൻസൻ പുത്തൻവീട്ടിൽ (08884894750), സാമൂഹ്യ സേവന വിഭാഗമായ ജീവന ഡയറക്ടർ ഫാ. ആൽഫ്രഡ് വടക്കേതുണ്ടിൽ (9995272729), മേപ്പാടി വികാരി ഫാ. സണ്ണി അബ്രഹാം (9645677849) എന്നിവരുമായി ബന്ധപ്പെട്ടു വേണ്ട ക്രമീകരണങ്ങൾ ചെയ്യണമെന്നുംകെആർഎൽസിസി പ്രസിഡൻ്റ് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ നിർദ്ദേശിച്ചു.
ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 125 കടന്നു; 98 പേരെ കാണാനില്ല ………. മുണ്ടക്കൈയിലെ ഇന്നത്തെ രക്ഷാപ്രവർത്തനം അവസാനിച്ചു മുണ്ടക്കൈയിൽ കുടുങ്ങിയവരെയും മൃതദേഹങ്ങളും പുഴ കടത്തുന്ന പ്രവർത്തനം അവസാനിപ്പിച്ചു.മുണ്ടക്കൈ ഭാഗത്തെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെ ഹെലികോപ്റ്ററില്‍ കയറ്റി ആശുപത്രിയില്‍ നേരിട്ട് എത്തിച്ചു ചൂരല്‍മലയില്‍ രക്ഷാദൗത്യത്തിനായി വീണ്ടും ഹെലികോപ്റ്റര്‍ എത്തി. ഇവിടെ നിന്ന് പരിക്കേറ്റവരെ ഹെലികോപ്റ്ററില്‍ കയറ്റി ആശുപത്രിയില്‍ നേരിട്ട് എത്തിച്ചു. പരിക്കേറ്റ അഞ്ചോളം പേരെയാണ് ഹെലികോപ്റ്ററില്‍ കയറ്റിയത്. കുടുങ്ങി കിടക്കുന്ന മറ്റുള്ളവരെ സൈന്യം താല്‍ക്കാലികമായി നിര്‍മിച്ച പാലത്തിലൂടെ പുറത്തേയ്ക്ക് എത്തിക്കുകയും ചെയ്തു. മരണസംഖ്യ 100 കടന്നു രക്ഷാദൗത്യം മുണ്ടക്കൈയുടെ ഉള്‍പ്രദേശത്തേയ്ക്ക്.മുണ്ടക്കൈയില്‍ കുടുങ്ങിയവരായി കണ്ടെത്തിയ പരമാവധി ആളുകളെയും റോപ്, സൈന്യം നിര്‍മ്മിച്ച താത്കാലിക പാലം എന്നിവ വഴി സുരക്ഷിത കേന്ദ്രത്തിലേക്ക് എത്തിക്കുന്ന പ്രവര്‍ത്തനം പൂര്‍ത്തിയായിട്ടുണ്ട്. 93 മൃതദേഹങ്ങൾ കണ്ടെടുത്തു; 33 പേരെ തിരിച്ചറിഞ്ഞു ………. മരിച്ചത് 89 പേർ. മരണസംഖ്യ ഉയരുന്നു ……… ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യ സാധനങ്ങള്‍ ആവശ്യമുണ്ട് മേപ്പാടിയിലെ വിവിധ…
തൃശൂര്‍: വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് അമ്മയും മകളും മരിച്ചു. മലക്കപ്പാറ ഷോളയാര്‍ ഡാമിന് സമീപം ചെക്ക്‌പോസ്റ്റിനടുത്ത് തമിഴ്‌നാട് അതിര്‍ത്തിയായ മുക്ക് റോഡില്‍ അറുമുഖന്റെ ഭാര്യ രാജേശ്വരി(45), മകള്‍ ജ്ഞാനപ്രിയ (15) എന്നിവരാണ് മരിച്ചത്. ചൊവ്വ രാവിലെയാണ് നാട്ടുകാര്‍ സംഭവം അറിഞ്ഞത്. രാജേശ്വരിയുടെ കൈ മണ്ണിന് മുകളിലേക്ക് നിന്നത് കണ്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. മണ്ണ് നീക്കി മൃതദേഹങ്ങള്‍ പുറത്തെടുത്തു. കെട്ടിപിടിച്ച് കിടക്കുന്ന നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
വയനാട്: ചൂരല്‍മല ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി . എൻഡിആർഎഫിന്റെ കൂടുതൽ ടീമിനെ സംഭവസ്ഥലത്തേക്ക് ഉടൻ എത്തിക്കുന്നതിനാണ് നിർദേശം നൽകിയത്. ഫയർ ആൻഡ് റസ്ക്യൂ, സിവിൽ ഡിഫൻസ്, എൻഡിആർഎഫ്, ലോക്കൽ എമർജൻസി റെസ്പോൺസ് ടീം എന്നിവരുടെ 250 അംഗങ്ങൾ വയനാട് ചൂരൽമലയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നെന്നും ഫേസ്‌ബുക്ക് പോസ്റ്റില്‍ അദ്ദേഹം വ്യക്തമാക്കി. അതേസമയം, വയനാട് ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ 12 മരണം സ്ഥിരീകരിച്ചു. എന്നാല്‍, ഇതിലും അധികം മരണം സംഭവിച്ചിട്ടുണ്ടെന്നാണ് സൂചന. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വരേണ്ടതുണ്ട്. മുണ്ടക്കൈ. ചൂരല്‍മല, അട്ടമല എന്നിവടങ്ങളിലാണ് വന്‍ദുരന്തമുണ്ടായത്. ചാലിയാറില്‍ നിന്ന് നാലു മൃതദേഹങ്ങള്‍ കണ്ടെത്തി. അഞ്ച് മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നതായും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും വിവരമുണ്ട്.
വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ച് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. കല്‍പ്പറ്റ: വയനാട്ടിലെ മേപ്പാടി മുണ്ടക്കൈയിലും ചുരല്‍മലയിലും ഉണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ 19 പേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്നു കുട്ടികളും ഉള്‍പ്പെടും. നിരവധി പേരെ കാണാതായി. ഉരുള്‍പൊട്ടലില്‍ മരിച്ചവരില്‍ ഒരു വിദേശിയും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മുണ്ടക്കൈ, അട്ടമല, ചൂരല്‍മല എന്നിവിടങ്ങളിലാണ് ദുരന്തമുണ്ടായത്. ചൂരൽമലയിൽ നിന്നും 11 മൃതദേഹങ്ങൾ കണ്ടെടുത്തു. ഉരുള്‍പൊട്ടലില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ 33 പേര്‍ ചികിത്സ തേടിയിട്ടുണ്ട്. കൂനിപ്പാലയില്‍ നിന്നും മൂന്നു വയസ്സുള്ള കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. ചാലിയാര്‍ പുഴയില്‍ മൂന്ന് മൃതദേഹങ്ങളും കരയ്ക്കടിഞ്ഞു. പാലം തകര്‍ന്നതോടെ മുണ്ടക്കൈയും ചൂരല്‍മലയും ഒറ്റപ്പെട്ടു. ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് 400 ഓളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. നിരവധി വീടുകള്‍ ഒലിച്ചുപോയി.…
Subscribe to Updates
Get the latest creative news from FooBar about art, design and business.
